ന്യൂഡൽഹി: ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപീകരിച്ച സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി. “വൈകാരികമായി കാര്യങ്ങളെ എടുക്കേണ്ടതില്ല” എന്ന് ഉപദേശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിക്കളയുകയായിരുന്നു. കോടതി നടപടികളെ മനഃപൂർവം വളച്ചൊടിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എൻ.കെ. ഗോസ്വാമിയാണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഡിജിറ്റൽ യുഗത്തിലെ ലൈവ് സ്ട്രീമിംഗ് ദൃശ്യങ്ങൾ മുറിച്ചെടുത്ത് സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ വഴി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ അന്തസിനെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മേയ് 15-ന് ഒരു കേസിന്റെ വാദത്തിനിടയിലാണ് വ്യാജ നിയമ ബിരുദം ഉപയോഗിച്ച് അഭിഭാഷകരായി ചമയുന്നവരെയും, വ്യാജ മാധ്യമപ്രവർത്തകരെയും വിമർശിക്കാൻ ചീഫ് ജസ്റ്റിസ് ‘പാറ്റ’ അല്ലെങ്കിൽ ‘പരജീവികൾ’ എന്ന വാക്ക് ഉപയോഗിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് രാജ്യത്തെ യുവാക്കളെയാണ് പാറ്റകളോട്…
Read MoreCategory: Loud Speaker
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: നാലു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50…
Read Moreഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് ചലച്ചിത്ര മേഖലയിലെ വനിതകള്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്. താരസംഘടന അമ്മയില്‍ ഇപ്പോള്‍ നടക്കുന്ന ആരോപണങ്ങളെക്കുറിച്ച് വ്യക്തമായി തനിക്കറിയില്ല. മാധ്യമവാര്‍ത്തകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് തനിക്കറിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ പദത്തില്‍ ഭരണമികവും കഴിവും ഉള്ളവര്‍ വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇതിന് മുന്‍പ് ചുമതല വഹിച്ചിരുന്നവര്‍ ഓഫീസിലേക്ക് എത്തുന്ന പതിവു പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകേരളത്തിലേക്കു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ റാഞ്ചാൻ മാഫിയ; ചെന്നൈയും മംഗളൂരുവും കേന്ദ്രീകരിച്ച് റാഞ്ചൽ
പരവൂർ: കെട്ടിടനിർമാണ കമ്പനികളും കരാറുകാരും വലിയ തുക മുൻകൂറായി നൽകി സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ യാത്രാമധ്യേ ട്രെയിനുകളിൽ വച്ച് തട്ടിയെടുക്കാൻ വൻ മാഫിയാ സംഘങ്ങൾ രംഗത്ത്. പണം മുടക്കി 200 പേരുടെ വലിയൊരു സംഘത്തെ നാട്ടിൽ നിന്ന് കയറ്റിവിട്ടപ്പോൾ കേരളത്തിൽ എത്തിയത് വെറും 20 പേർ മാത്രമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ബിൽഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പുറത്തുവിട്ടത്. പ്രതിസന്ധി പരിഹരിക്കാൻ ഹൗറയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി റെയിൽവേയെ സമീപിച്ചിരിക്കുകയാണ് സംഘടന. നിലവിൽ കോവിഡ് ലോക്ക്ഡൗൺ കാലത്തിന് സമാനമായ കടുത്ത തൊഴിലാളി ക്ഷാമമാണ് കേരളത്തിലെ നിർമാണ മേഖല നേരിടുന്നത്. ഈ അടിയന്തര സാഹചര്യം മറികടക്കാനായി മേസ്തിരിമാർ വഴി വലിയ തുക മുൻകൂറായി നൽകിയാണ് കരാറുകാർ തൊഴിലാളികളെ കണ്ടെത്തുന്നത്. യാത്ര തിരിക്കും മുൻപ് തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ, ടിക്കറ്റ്, ഗ്രൂപ്പ് ഫോട്ടോ എന്നിവ…
Read Moreസർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; ശുചിത്വം ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർജറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ആശുപത്രികളിൽ ശുചിത്വം ഉറപ്പാക്കണം. ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചർച്ച വേണ്ടതെന്നും മന്ത്രി പറഞ്ഞു. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നു കിട്ടാതെ രോഗികൾ ബുദ്ധിമുട്ടരുത്. സർജറി പ്രോട്ടോകോൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ചു നടപടി സ്വീകരിക്കും. വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിയുള്ള റിപ്പോർട്ട് ആണ് തന്നത്. പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.…
Read Moreഅട്ടപ്പാടി മധുവധക്കേസ്; 13 പേർ കുറ്റക്കാർ; തെളിവുകളുടെ അഭാവത്തിൽ ഒന്നാംപ്രതി ഹുസൈനെ ഹൈക്കോടതി വെറുതേവിട്ടു
പാലക്കാട്: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതേവിട്ടു. ഇയാൾക്കെതിരായ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. 2018 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതുമായ ആദിവാസി യുവാവ് മധുവിനെ (34) അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ കാട്ടിൽ നിന്ന് പിടികൂടിയത്. ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി,…
Read Moreഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം നടത്തി വി.ഡി സതീശൻ
തൃശൂർ: മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ വെണ്ണ കൊണ്ട് തുലാഭാരം നടത്തി. ഞായറാഴ്ച രാവിലെ ഏഴിന് എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് സതീശന് ഗുരുവായൂരിലെത്തിയത്. സോപാനത്തിനു മുന്പില് വെണ്ണയും കദളിപ്പഴവും സമര്‍പ്പിച്ചു. തുടർന്ന് റവന്യൂ മന്ത്രി എ.പി.അനില്‍കുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും പങ്കെടുത്തു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുഖ്യമന്ത്രി ദര്‍ശനം നടത്തി. രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തില്‍ നെയ്യ് സമര്‍പ്പണം തുടങ്ങിയ വഴിപാടുകളും നടത്തിയാണ് മടങ്ങിയത്. ചെന്ത്രാപ്പിന്നി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷജില്‍ സതീശന് വേണ്ടി ശയനപ്രദക്ഷിണവും നടത്തി. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
Read Moreസ്വര്‍ണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം വഴക്കിട്ടു, ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ
കാസര്‍കോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. കാസര്‍കോട് പാണലത്താണ് സംഭവം. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. യുവതിയുടെ മരണത്തില്‍ ആരോപണവുമായി സുഫൈദയുടെ കുടുംബം രംഗത്തെത്തി. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഭർത്താവിന്റെ വീട്ടിൽ നിന്നും ഉണ്ടായിരുന്നെന്നും അതെത്തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് യുവതിയുടെ കുടുംബം പറയുന്നത്. കുടുംബം വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ആദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreവരുന്നത് മുട്ടൻ പണി: നവകേരള യാത്രക്കിടെ ‘രക്ഷാപ്രവര്‍ത്തനം’: അഞ്ച് പോലീസുകാരെയും ഉടന്‍ സസ്പെന്‍ഡ് ചെയ്യും
ആലപ്പുഴ: കെഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം മർദിച്ച സംഭവത്തിൽ ഉടൻ നടപടി. ഗൺമാൻ അടക്കം അഞ്ച് പോലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യും. ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന് എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരനായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യുക. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങളും ചുമത്തും. എഡിജിപി എം ആര് അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് നീക്കം.
Read Moreഅന്‍സിബയുടെ പരാതി ഗൗരവകരം, അംഗങ്ങൾ പരസ്പരം തമ്മിലടിച്ച് പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരാകുന്നു: ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ച് പുറത്ത് പോകണം; മാലാ പാർവതി
കൊച്ചി: താരസംഘടനയായ ‘അമ്മ’ യുടെ ഭരണസമിതി പിരിച്ചുവിടണമെന്ന് മാലാ പാര്‍വതി. അംഗങ്ങൾ പരസ്പരം തമ്മിലടിച്ച് പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരാകുകയാണ്. അന്‍സിബയുടെ പരാതി ഗൗരവകരമാണ്. സ്ത്രീകള്‍ക്ക് നീതി കിട്ടുന്ന രീതിയിലല്ല അമ്മയുടെ പ്രവര്‍ത്തനം. ഇതിനെതിരേ പരാതി ഇമെയില്‍ ആയി അയച്ചിട്ടുള്ളതാണ്. ഒരു മറുപടിയും ഇതിനൊന്നും ലഭിച്ചിട്ടില്ലെന്നും മാലാ പാർവതി പറഞ്ഞു. ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തി. ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് ഭരണ സാരഥ്യം ഒഴിയണം. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും രണ്ട് വഴിക്കാണ്. ഇരുവരും സ്വയം മാറി നില്‍ക്കണമെന്ന് മാല ആവശ്യപ്പെട്ടു.വനിതാ സാരഥ്യം വേണമെന്ന് നിലപാടെടുത്തതില്‍ ഇപ്പോൾ കുറ്റബോധം തോന്നുന്നു. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അഡ്മിനിസ്ട്രേറ്റീവ് കപ്പാസിറ്റി കാണിച്ചില്ല. ഓണ്‍ലൈന്‍ മീഡിയയിലൂടെ കാര്യങ്ങള്‍ അറിയേണ്ട സാഹചര്യമാണിപ്പോൾ അമ്മയിലെ അംഗങ്ങള്‍ക്കുള്ളത്. ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെയില്ല. അമ്മയില്‍ കെട്ടഴിഞ്ഞ പ്രവര്‍ത്തനങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.
Read More