ലക്നൗ: ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലക്നൗവിൽ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തോഗി (19) ആണു മരിച്ചത്. ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) ഇൻസ്പെക്ടർ ജനറലായ സഞ്ജയ് രസ്തോഗിയുടെ മകളാണ് മൂന്നാം വർഷ ബിഎ എൽഎൽബി വിദ്യാർഥിനിയായ അനിക. ശനിയാഴ്ചയാണ് രാത്രിയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് അനികയുടെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹോസ്റ്റൽ മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.
Read MoreCategory: Loud Speaker
ഈ നാട് മുഴുവൻ ഒറ്റക്കെട്ടായി നിങ്ങളുടെ കൂടെയുണ്ട്: പഠിച്ചു മുന്നേറൂ,വിദ്യാഭ്യാസ വകുപ്പ് ഒപ്പമുണ്ട്; വി. ശിവൻകുട്ടി
തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ പഠനത്തിൽ ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകി. വയനാടിനൊപ്പം ഈ നാട് മുഴുവനും ഒറ്റക്കെട്ടായി ഉണ്ട്. എല്ലാ കുഞ്ഞുങ്ങളും പഠിച്ചുമുന്നേറണം, വിദ്യാഭ്യാസ വകുപ്പ് കൂടെയുണ്ടെന്നും മന്ത്രി പ്രതികരിച്ചു. വിദ്യാർഥികൾക്ക് 40 ദിവസത്തെ പഠനം നഷ്ടമായിട്ടുണ്ട് അതുകൊണ്ടുതന്നെ അധിക ക്ലാസെടുത്ത് പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിംഗ് ഏർപ്പെടുത്തുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും. വെള്ളാർമല സ്കൂളിലെ തകരാത്ത കെട്ടിടം ദുരന്തത്തിന്റെ സ്മാരകമായി നിലനിർത്തുമെന്നും ശിവൻകുട്ടി അറിയിച്ചു. അതേസമയം, വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിൽ അറിവിന്റെ മുറ്റത്തേയ്ക്ക് വീണ്ടും അവർ ചിരിക്കുന്ന മുഖവുമായി എത്തി. കൂട്ടുകാരിൽ പലരേയും ഉരുൾ കവർന്നെടുത്തു. സുഹൃത്തുക്കളുടെ വിയോഗം തീരാ നോവായി മനസിൽ സൂക്ഷിച്ച് അറിവിന്റെ പുതു ലോകത്തേക്ക് കുരുന്നുകൾ ചുവടുവച്ചെത്തി.
Read Moreആറുപതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതം; കൺവീനർ സ്ഥാനം തെറിച്ച ഇപി ആത്മകഥയെഴുതുന്നു; കഥയിൽ ബിരിയാണി ചെമ്പും 51 വെട്ടും ഉണ്ടാകുമോ ?
കണ്ണൂർ: തന്റെ രാഷ്ട്രീയജീവിതവും ഇത്രയും നാളും കടന്നുവന്ന വഴികളും നേരിട്ട വിവാദങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള ആത്മകഥ ഉടൻ പുറത്തിറങ്ങുമെന്ന് എൽഡിഎഫ് സംസ്ഥാന കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. രാഷ്ട്രീയ ജീവിതവും വിവാദങ്ങളുമെല്ലാം തുറന്നെഴുതിയേക്കുമെന്നാണു സൂചന. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇ.പി. ഇക്കാര്യം പറഞ്ഞത്. സാധാരണഗതിയിൽ തനിക്കു പറയാനുള്ളതു തുറന്നടിക്കാറുള്ള ഇ.പി. ജയരാജൻ, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിലും പൂർണ സംയമനം പാലിച്ചാണു മാധ്യമങ്ങളോടു പ്രതികരിച്ചതെന്നതു ശ്രദ്ധേയമാണ്. സിപിഎമ്മിന്റെ കണ്ണൂരിലെ ജയരാജൻമാരിൽ പ്രമുഖനായ ഇ.പി. ജയരാജൻ ആറു പതിറ്റാണ്ട് നീണ്ട തന്റെ പാർട്ടിജീവിതം ആത്മകഥയിലൂടെ എഴുതുന്പോൾ പാർട്ടിക്കുള്ളിലെ പല കാര്യങ്ങളും തുറന്നുപറഞ്ഞേക്കുമെന്നാണു കരുതുന്നത്. പലപ്പോഴായി പാർട്ടിക്കുള്ളിൽനിന്നുതന്നെ ഇ.പിയെ ലക്ഷ്യമിട്ട് നടത്തിയ വേട്ടകളുടെ കഥകളും ആത്മകഥയിൽ ഉണ്ടായേക്കും. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ യഥാർഥ വിവരങ്ങൾ, റിസോർട്ടുമായി ബന്ധപ്പെട്ട്…
Read Moreപി. വി. അൻവറിന്റെ ആരോപണം ഗൗരവമായി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും: എം. വി. ഗോവിന്ദൻ
തിരുവനന്തപുരം: പി. വി. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് എിഡിജിപി എം. ആർ. അജിത് കുമാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി. എന്നാൽ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനൊരുങ്ങുകയാണ് ഡിജിപി. അൻവറിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.കോട്ടയത്തു നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും എഡിജിപി അജിത് കുമാറും പങ്കെടുക്കുന്നുണ്ട്.
Read Moreപതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ബിജെപി നേതാവ്; ബന്ധുക്കളുടെ പരാതിയിൽ പോക്സോ കേസ് വകുപ്പിട്ട് പോലീസ്
ഡെറാഡൂൺ: കൗമാരക്കാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ 14കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഭഗവത് സിംഗ് ബോറയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. ഓഗസ്റ്റ് 24 നാണ് സംഭവം നടന്നതെന്നും ഓഗസ്റ്റ് 30 നാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചതെന്നും പോലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അതിനിടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും നടത്തി. വിഷയത്തിൽ ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ച സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കരൺ മഹാര, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ ബിജെപി സർക്കാർ അവരുടെ നേതാക്കൾക്ക് “ലൈസൻസ്” നൽകിയെന്ന് ആരോപിച്ചു. സംഭവം വളരെ ദൗർഭാഗ്യകരമാണെന്നും പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും സംസ്ഥാന ബിജെപി അധ്യക്ഷൻ ഭട്ട് പറഞ്ഞു.
Read Moreനടിയുടെ ആരോപണം അടിസ്ഥാനരഹിതം: പരാതി തന്നെ അപമാനിക്കാനാണെന്ന് സിദ്ദിഖ്
കൊച്ചി: ലൈംഗിക പീഡനക്കേസിൽ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് സിദ്ദിഖ്. സോഷ്യൽ മീഡിയയിൽ ഇവർ അഞ്ച് വർഷം മുൻപ് ഉന്നയിച്ച ആരോപണമാണ് വീണ്ടും പറയുന്നത്. അന്ന് ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ചിരുന്നില്ല. ഇപ്പോൾ മാത്രമാണ് ബലാത്സംഗ പരാതി ഉന്നയിക്കുന്നത്. തന്നെ അപമാനിക്കാനാണ് പരാതിയുമായി യുവതി രംഗത്തെത്തിയതെന്ന് സിദ്ദിഖ് പറഞ്ഞു. മുൻകൂർ ജാമ്യം തേടി സിദ്ദിഖ് ഇന്ന് കോടതിയെ സമീപിക്കും. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ പ്രധാന ആവശ്യം. അതേസമയം, മാസ്ക്കറ്റ് ഹോട്ടലിൽ തനിക്കൊപ്പമെത്തിയിരുന്നു എന്ന് പരാതിക്കാരി പറയുന്ന സുഹൃത്തിന്റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.
Read Moreഓർഡർ ചെയ്ത് വാങ്ങിയ ന്യൂഡിൽസ് കഴിച്ച് ഉറങ്ങി; വിദ്യാർഥിനി മരിച്ച നിലയിൽ
ചെന്നൈ: രാത്രി ന്യൂഡിൽസ് കഴിച്ച് ഉറങ്ങിയ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയിലെ മരിച്ച നിലയിൽ കണ്ടെത്തി. തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ശനിയാഴ്ച രാത്രി ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്താണ് സെറ്റഫി ജാക്വിലിൻ(16) ന്യൂഡിൽസ് കഴിച്ചത്. പെൺകുട്ടി അനങ്ങാതെ കിടക്കുന്നത് കണ്ട വീട്ടുകാർ അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവികസനത്തിൽ രാഷ്ട്രീയമില്ല, കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് എത്തിയത്: ബിജെപി വേദിയിൽ മുൻ എംഎൽഎ എ. വി. ഗോപിനാഥ്
പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ എംഎൽഎ എ.വി.ഗോപിനാഥ് ബിജെപി വേദിയിൽ. പാലക്കാട്ട് ബിജെപി സംഘടിപ്പിച്ച പൗരപ്രമുഖരുടെ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. കോൺഗ്രസുമായി ഇടഞ്ഞ നേതാവ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പരിപാടിയിലും ഇദ്ദേഹം എത്തിയത്. കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് താൻ എത്തിയതെന്ന് ഗോപിനാഥ് പറഞ്ഞു. വികസനത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreനെഹ്റു ട്രോഫി വള്ളംകളി: അനിശ്ചിതമായി മാറ്റിവയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല, സജീവ പരിഗണനയിലെന്ന് മന്ത്രി വാസവൻ
കോട്ടയം: നെഹ്റു ട്രോഫി വള്ളംകളി അനിശ്ചിതമായി മാറ്റിവയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വി.എൻ.വാസവൻ. ഓണക്കാലത്തോട് അനുബന്ധിച്ച് വള്ളംകളി നടത്തുന്നത് പരിഗണനയിൽ വച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു ട്രോഫി വള്ളംകളി നാടിന്റെ വികാരമാണ്. വയനാട് പ്രകൃതി ദുരന്തം മൂലമാണ് അത് മാറ്റിവച്ചത്. ദുരന്തഭൂമിയിലെ പ്രവർത്തനങ്ങളുടെ ഏകോപനം നിലവിൽ മുറയ്ക്ക് നടക്കുന്നതിനാൽ ഓണത്തോട് അനുബന്ധിച്ച് വള്ളംകളി നടത്തുവാനുള്ള ആലോചന സജീവമായിട്ടുണ്ട്. ഇതിന് ആവശ്യമായുള്ള ക്രമീകരണങ്ങൾ സർക്കാർ ഉറപ്പാക്കും. ഓണത്തോടനുബന്ധിച്ച് വള്ളംകളി നടത്തണമെന്ന് കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും, ക്ലബുകരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Moreഎം.ആർ.അജിത് കുമാർ സ്വർണക്കടത്ത് സംഘത്തിന്റെ കൂട്ടാളി, ദാവൂദ് ഇബ്രാഹിം വരെ തോറ്റു പോകും: രൂക്ഷ വിമർശനവുമായി പി.വി.അൻവർ
മലപ്പുറം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. കള്ളക്കടത്ത് സംഘവുമായി അജിത് കുമാറിന് നേരിട്ട് ബന്ധമുണ്ടെന്നും അയാൾക്ക് മുമ്പിൽ ദാവൂദ് ഇബ്രാഹിം വരെ തോറ്റു പോകുമെന്നും എംഎൽഎ വിമർശിച്ചു. മന്ത്രിമാരുടെ ഫോൺ വരെ അജിത് കുമാർ ചോർത്തുന്നുണ്ട്. ഇത് സൈബർ സംഘത്തിന് അടക്കം കണ്ടെത്താൻ സാധിക്കുന്നില്ല. ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തു കൊണ്ടുവരാൻ മറ്റ് മാർഗമില്ലാത്തതിനാൽ ഗതികേട് കൊണ്ടാണ് താൻ പത്തനംതിട്ട എസ്പി സുജിത് കുമാറിന്റെ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിട്ടതെന്നും എംഎൽഎ വ്യക്തമാക്കി. ഇതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുജിത്ത് ദാസ് ഐപിഎസ് നേരത്തെ കസ്റ്റംസിൽ ആയിരുന്നു. കസ്റ്റംസിനെ വെട്ടിച്ചു നിരവധി കേസുകളാണ് പോലീസ് റോഡിൽ പിടിക്കുന്നത്. ഇത് സ്വർണക്കടത്തുമായി ബന്ധം ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റംസിലുള്ള ഉദ്യോഗസ്ഥർ കടത്തുകാരെ…
Read More