ന്യൂഡല്‍ഹി: ഫെനി ബാലകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതം.സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനെ തനിക്ക് പരിചയമില്ലെന്ന്ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് താന്‍ കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചിട്ടില്ല. ഫെനിക്ക് പിന്നില്‍ മറ്റാരോ ആണെന്നും ജയരാജന് പറഞ്ഞു. കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയോട് എന്താണ് ചെയ്യുന്നതെന്നും ജയരാജന് ചോദിച്ചു. മണ്മറഞ്ഞ് പോയ നോതാവിനെ നിയമസഭയില്‍ വച്ച് കീറി മുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. അത്തരം പ്രവണതകളില്‍നിന്ന് യുഡിഎഫ് പിൻതിരിയണം. തങ്ങള്‍ ഉന്നതമായ രാഷട്രീയ നിലവാരം വച്ച് പുലര്‍ത്തുന്നവരാണ്. അത് കാത്ത് സൂക്ഷിക്കാന്‍ മാധ്യമങ്ങളും സഹകരിക്കണമെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. ഫെനി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു ജയരാജന്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്ത് വേണമെങ്കിലും തരാമെന്ന് ജയരാജന് വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. സോളാർ വിഷയം എങ്ങനെയും കത്തിച്ച് നിർത്തണമെന്ന് ആവശ്യപ്പെട്ടു. ജയരാജന് ഒരു കാറില്‍ കൊല്ലത്തെ ഗസ്റ്റ്…
Read MoreTag: ep jayarajan
സൗന്ദര്യശാസ്ത്ര പ്രകാരം തഴമ്പുള്ളവരെ സ്ത്രീകള്‍ക്ക് ഇഷ്ടമല്ല ! തെങ്ങുകയറുന്നവര്‍ക്ക് പെണ്ണുകിട്ടാത്തതിന്റെ കാരണം വിശദീകരിച്ച് ഇപി ജയരാജന്
നാട്ടില്‍ തെങ്ങുകയറുന്നവര്‍ക്ക് പെണ്ണുകിട്ടാത്ത അവസ്ഥയാണെന്ന് ഇപി ജയരാജന്. തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുണ്ടാകുമെന്നും ഇത്തരത്തില്‍ തഴമ്പുള്ളവരെ സൗന്ദര്യ ശാസ്ത്ര പ്രകാരം സ്ത്രീകള്‍ക്ക് ഇഷ്ടമല്ലെന്നും ഇപി പറഞ്ഞു. അതിനാല്‍ നാട്ടില്‍ തെങ്ങുകയറാന്‍ ആളെക്കിട്ടാനില്ലെന്നും ഇപി വ്യക്തമാക്കി. കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ മദ്യനയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഇപിയുടെ പരാമര്‍ശങ്ങള്‍. മദ്യനയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ച നടത്താം. ട്രേഡ് യൂണിയനുകള്‍ക്ക് എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. നിയമം കൊണ്ട് മദ്യപാനം ഇല്ലാതാക്കാനാകില്ല. തെങ്ങില്‍ കയറാന്‍ ആളില്ല അതാണിപ്പോഴത്തെ പ്രശ്നം. തേങ്ങ പറിക്കുന്നില്ല, അതെന്തുകൊണ്ടാണന്നു വെച്ചാല്‍ ഈ സൗന്ദര്യ ശാസ്ത്രം. പുതിയ ചെറുപ്പക്കാരൊന്നും ചെത്തിനു വരുന്നില്ല കാരണം കൈക്കും കാലിനുമൊക്കെ തഴമ്പുണ്ടാകും. അത് സൗന്ദര്യശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഈ ചെത്തിന് പോകുന്നില്ല. ചെറുപ്പക്കാരധികം തേങ്ങ പെറുക്കിയെടുക്കുകയാണ്. ടോഡി ബോര്‍ഡ് ഉടന്‍ രൂപീകരിക്കുമെന്നും കള്ള് വ്യവസായത്തെ വിപുലപ്പെടുത്താതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ചെത്തു…
Read Moreരാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ; നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ച കോടതി വിധിക്കെതിരേ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസർക്കാർ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ രാഹുലിനെതിരായ വിധി നീതിന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങൾക്ക് തോന്നില്ല. വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോൾ ജനങ്ങളിൽ ഒട്ടനവധി സംശയങ്ങൾക്ക് ഇടവരും. ഇത്തരമൊരു വിധി ജനങ്ങൾ അംഗീകരിക്കില്ലെന്നും ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ജയരാജൻ പറഞ്ഞു.
Read Moreതെറ്റു പറ്റാത്തവരായി ആരുണ്ട് ഗോപൂ ! ചിന്താ ജെറോമിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്ന് ഇ പി ജയരാജന്…
യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റുകള്‍ കടന്നു കൂടിയ സംഭവം വലിയ വിവാദമായിരിക്കെ ചിന്തയ്ക്ക് പിന്തുണയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. വളര്‍ന്നുവരുന്ന ഒരു യുവ വനിതാ നേതാവിനെ മന:പൂര്‍വ്വം സ്ഥാപിത ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തെറ്റുകള്‍ മനുഷ്യസഹജമാണെന്നും എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോയെന്നും ജയരാജന് ചോദിക്കുന്നു. ഇ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മന:പൂര്‍വ്വം സ്ഥാപിത ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ത്തിവിടുകയാണ്. യുവജന കമ്മീഷന് ചെയര്‍പേഴ്സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവണ്മെന്റിന്റെ പൊതുനയത്തിന്റെ ഭാഗമായാണ്. അതിന്റെ പേരില്‍ ചിന്തയെ വേട്ടയാടാന്‍ പലരും രംഗത്ത് ഇറങ്ങി. യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍…
Read Moreറിസോർട്ട് വിവാദം; “പണി വരുന്നുണ്ട് അവറാച്ചാ…’ ലക്ഷ്യമിട്ടത് ഒരു വെടിക്ക് മൂന്ന് പക്ഷി; തന്ത്രം മെനഞ്ഞവരെ പാർട്ടി കണ്ടെത്തി
നവാസ് മേത്തർതലശേരി: വർഷങ്ങൾക്കു മുമ്പ് ആളിക്കത്തി കെട്ടടങ്ങിയ സിപിഎമ്മിലെ റിസോർട്ട് വിവാദം വീണ്ടും ആളിക്കത്തിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രം തിരിച്ചറിഞ്ഞ് പാർട്ടി. ഒരേസമയം ഉന്നതരായ മൂന്ന് നേതാക്കളെ തമ്മിൽ തെറ്റിപ്പിക്കാൻ പാർട്ടിയിലെതന്നെ ചില കേന്ദ്രങ്ങൾ നടത്തിയ ചാണക്യതന്ത്രത്തെ ആസൂത്രിത നീക്കത്തിലൂടെ പാർട്ടിയിലെ ഉന്നത നേതൃത്വം തന്നെ പൊളിച്ചടക്കി. ഒരു വെടിക്ക് മൂന്ന് പക്ഷിയായിരുന്നു തന്ത്രങ്ങൾ മെനഞ്ഞവർ ലക്ഷ്യമിട്ടത്. ജയരാജന്മാരെയും പാർട്ടി സെക്രട്ടറിയെയും സംശയത്തിന്റെ നിഴലിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു റിസോർട്ട് വിവാദത്തിൽ വന്ന വാർത്താപ്രളയം. ഇ.പി. ജയരാജൻ ഇനി പാർട്ടി കമ്മറ്റികളിലേക്ക് വരില്ലെന്നായിരുന്നു തന്ത്രങ്ങൾ മെനഞ്ഞവരുടെ മനസിലിരിപ്പ്. അതിനെ തകർത്തെറിഞ്ഞു കൊണ്ട് പാർട്ടി സെക്രട്ടേറിയറ്റിൽ ഇ.പി. പങ്കെടുത്തത് ചാണക്യതന്ത്രം മെനഞ്ഞവരെ ഞെട്ടിച്ചു. വിവാദം വന്ന വഴി കണ്ടെത്തിറിസോർട്ട് വിവാദവാർത്ത മാധ്യമങ്ങളിലേക്ക് വീണ്ടും എത്തിച്ച വഴി പാർട്ടിയിലെ മുതിർന്ന ചില നേതാക്കൾ കണ്ടെത്തിക്കഴിഞ്ഞു. ഈ വഴി ഒരുക്കിയവരെയും ഒത്താശ ചെയ്തവരെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ…
Read Moreമുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധം ! യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിയിട്ട് ഇ പി ജയരാജന്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പം കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന് വിമാനത്തിനുള്ളില്‍ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ് എന്നിവരാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം കയറിയത്. കണ്ണൂരില്‍ നിന്നും ഇരുവരും കയറിയപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. കറുപ്പ് വേഷം അണിഞ്ഞ ഇവരെ ചോദ്യം ചെയ്ത ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്. ആര്‍സിസിയില്‍ രോഗിയെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. യാത്രാ രേഖകളും കൃത്യമായിരുന്നതിനാല്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു. പിന്നീട് വിമാനത്തിനുള്ളില്‍ പ്രവേശിച്ച ശേഷമാണ് പ്രതിഷേധമുണ്ടായത്.
Read More