മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; 5 പേർ പോലീസ് പിടിയിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ ചന്ദ്രപുർ ജില്ലയിൽ മാനസിക വൈകല്യമുള്ള 27കാരിയെ പീഡിപ്പിക്കുകയും സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാഗ്ഭിദ് തഹസിൽ 12നു രാത്രിയാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

Read More

തമിഴ്നാട്ടിലെ വനിതാ പോലീസുകാർക്ക് ഒരു വർഷത്തെ പ്രസവാവധി അനുവദിക്കും; മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിലെ വനിതാ പോലീസുകാർക്ക് ഒരു വർഷത്തെ പ്രസവാവധി അനുവദിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അവധിക്കു ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ കുട്ടികളെ നോക്കുന്നതിനായി മൂന്ന് വർഷത്തേക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്തു നിയമനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ചാണ് ഈ ആവശ്യം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വനിതാ പോലീസിന്‍റെ വൈദഗ്ധ്യം വർധിപ്പിക്കുമെന്നും അതുവഴി അവർക്ക് സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  നിങ്ങളുടെ കടമയും ഉത്തരവാദിത്തവും വളരെ വലുതാണ്. നിങ്ങൾ ജനങ്ങളെ സംരക്ഷിക്കണം. നിങ്ങളുടെ കർത്തവ്യങ്ങൾ അർപ്പണബോധത്തോടെ നിർവഹിക്കുക, കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനു മാത്രമല്ല, കുറ്റകൃത്യങ്ങൾ തടയുന്നതിനും വേണ്ടിയും പ്രവർത്തിക്കുക. അദ്ദേഹം അഭ്യർഥിച്ചു. മയക്കുമരുന്നും കുറ്റകൃത്യങ്ങളും ഇല്ലാത്ത സംസ്ഥാനമായി തമിഴ്‌നാടിനെ മാറ്റണമെന്നും സ്റ്റാലിൻ പറഞ്ഞു.

Read More

അസം കൂട്ടബലാത്സംഗം: പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ പ്രതി മരിച്ച നിലയിൽ

ന്യൂഡൽഹി: അസമിലെ കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരിച്ചു. നാഗോൺ ജില്ലയിലെ 14കാരിയെ ക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ ഇന്നലെയാണ് തഫാസുൽ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തത്. ഇസ്‌ലാമിനെ കൂടുതൽ അന്വേഷണത്തിനായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനിടെ സമീപത്തെ കുളത്തിലേക്കു ചാടുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൃതദേഹം പുറത്തെടുക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. ‌ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ധിംഗ് ഏരിയയിലെ റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

Read More

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജി വയ്ക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സർക്കാർ പുറത്താക്കണമെന്ന് ഡോ. ബിജു

തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരേ ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ ഡോ. ബിജുവും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും. അൽപ്പമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ അക്കാദമി ചെയർമാനെ സർക്കാർ അടിയന്തരമായി പുറത്താക്കണമെന്ന് ഡോ. ബിജു ആവശ്യപ്പെട്ടു. ലൈംഗികാരോപണം നിസാരമായി കാണാനാകില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ പറ്റി പരസ്യമായി ലൈംഗിക ആരോപണം ഉയർന്നുവന്നത് നിസാരമായി കണക്കാക്കാൻ സാധിക്കില്ല . സാംസ്കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം, അത് അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തിൽ ഒരു നിമിഷം പോലും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് അർഹനല്ലെന്നും ഡോ. ബിജു ഫേസ്ബുക്കിൽ കുറിച്ചു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജി വയ്ക്കണമെന്ന് യൂത്ത്…

Read More

രാജ്യാന്തര കള്ളക്കടത്ത് കുറഞ്ഞു: കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയില്‍ പുത്തനുണര്‍വ്

കൊച്ചി: കേരളത്തിലേക്കുള്ള രാജ്യാന്തര കള്ളക്കടത്ത് വലിയ തോതില്‍ കുറഞ്ഞതോടെ സ്വര്‍ണ വ്യാപാര മേഖലയില്‍ പുത്തനുണര്‍വ്. കേന്ദ്രബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കിയതോടെയാണ് കള്ളക്കടത്ത് കുറഞ്ഞത്. ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് കേരളത്തിലെ സ്വര്‍ണാഭരണ വിപണിയില്‍ ഉണര്‍വ് പ്രകടമായത്. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി വരുമ്പോള്‍ ഒമ്പതു ലക്ഷം രൂപയില്‍ അധികമായിരുന്നു കഴിഞ്ഞമാസം വരെ ലാഭമുണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂന്നു ലക്ഷത്തിലേക്ക് ചുരുങ്ങിയതോടെ വളരെയധികം പേര്‍ കള്ളക്കടത്തിൽനിന്നു പിന്മാറി. ഇതോടെ യുഎഇ പോലുള്ള രാജ്യങ്ങളിലേക്ക് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ദുബായിലെ സ്വര്‍ണ വ്യാപാരത്തില്‍ 20 ശതമാനത്തിലധികം ഇടിവ് വന്നതായും വിപണിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നേരത്തേ ദുബായില്‍നിന്നു സ്വര്‍ണം കേരളത്തില്‍ കൊണ്ടുവന്ന് വില്‍ക്കുമ്പോള്‍ ഒരു പവന് 5,000 രൂപയ്ക്കടുത്ത് ലാഭമാണു ലഭിച്ചിരുന്നത്. ഇപ്പോള്‍ അത് 1,000 രൂപയില്‍ താഴെ മാത്രമായി. ജനങ്ങളുടെ കൈവശമുള്ള…

Read More

സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം; ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ മുതലായവ വഴി സേവനം പ്രയോജനപ്പെടുത്താം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നു. പിഒഎസ് മെഷീൻ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ആദ്യഘട്ടത്തിൽ നടപ്പിലാക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താം. ആദ്യഘട്ടമായി ഇ ഹെൽത്ത് നടപ്പാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പിഒഎസ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പെയ്മെന്‍റ് നടത്താവുന്നതാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂറായി ഒപി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെൽത്ത് സജ്ജമാക്കിയിരിക്കുന്നത്.

Read More

വയനാട് ദുരന്തം: ‘സഹായധനത്തിൽനിന്ന് ബാങ്കുകൾ വായ്പാ കുടിശിക ഈടാക്കരുത് ‘

കൊച്ചി: വയനാട് ദുരന്തത്തില്‍ ഇരയായവര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന സഹായത്തില്‍നിന്ന് വായ്പാകുടിശിക ഈടാക്കാതിരിക്കുകയെന്നതടക്കമുള്ള നിലപാട് സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പാകുടിശിക സഹായധനത്തില്‍നിന്ന് ഈടാക്കരുതെന്നും ഇക്കാര്യത്തില്‍ സഹകരണ ബാങ്കുകളടക്കമുള്ളവയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. മനുഷ്യത്വപൂര്‍ണമായ സമീപനമാണ് ഉണ്ടാകേണ്ടതെന്നും കോടതി നിർദേശിച്ചു. സഹായധനത്തില്‍നിന്നു വായ്പാകുടിശിക ഈടാക്കിയ സംഭവമുണ്ടായോ എന്നറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. വയനാട് ദുരന്തത്തെത്തുടര്‍ന്ന്, പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്‍റർ ഫോർ കൺസ്യൂമർഎഡ‍്യുക്കേഷൻ മനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കൻ നൽകിയ പൊതുതാത്പര‍്യഹർജിയടക്കം പരിഗണിച്ച് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണു കോടതി പരിഗണിച്ചത്. സഹായധനത്തില്‍നിന്നു വായ്പാകുടിശിക ഈടാക്കിയതു സംബന്ധിച്ച മാധ‍്യമ റിപ്പോർട്ടുകൾ അഡ്വ. ജോൺസൻ മനയായി കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ദുരന്തമുണ്ടായാല്‍ ആദ്യ അഞ്ചു ദിവസം എല്ലാവരും കരയും.…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ വെട്ടി;വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിർദേശിച്ചത് 21 പാരഗ്രാഫുകൾ, വെട്ടിയത് 129 പാരഗ്രാഫുകൾ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തിവിട്ടത് വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ ആവശ്യപ്പെട്ടതിൽ കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കി. അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയത്. 49 മുതൽ 53 വരെ പേജുകൾ അധികമായി നീക്കി. 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിർദേശിച്ചത് 21 പാരഗ്രാഫുകൾ ആണ് എന്നാൽ സർക്കാർ 129 പാരഗ്രാഫുകൾ വെട്ടിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കുമെന്ന കാര്യം അപേക്ഷകരെ അറിയിച്ചിരുന്നില്ല. സുപ്രധാന വിവരങ്ങൾ മറച്ചുവച്ച് കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയത് സർക്കാരിന്‍റെ ഭാഗത്തുണ്ടായതു ഗുരുതര വീഴ്ചയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം സ്വകാര്യതയെ മാനിച്ചാണു കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.  

Read More

ബാങ്ക് ഓഫ് മഹാരാഷ്‌ട്രയിലെ സ്വർണത്തട്ടിപ്പ്; ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്; സ്വർണം പണയംവച്ച സ്വകാര്യസ്ഥാപനം നിയമനടപടികളിലേക്ക്

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ വടകര ബ്രാഞ്ചിൽ നടന്ന കോടികളുടെ സ്വർണത്തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ സ്വകാര്യ ധനകാര്യസ്ഥാപനം നിയമ നടപടികളിലേക്കു കടക്കുന്നു. ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിൽ പണയം വച്ച 26.5 കിലോഗ്രാം സ്വർണമാണു കാണാതായത്. തട്ടിപ്പു കേസിൽ ബാങ്കിന്‍റെ മുൻ മാനേജർ മധ ജയകുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ ബാങ്കിൽനിന്ന് 26.5കിലോ സ്വർണം മാറ്റി അതിനു പകരം മുക്കുപണ്ടം വച്ച് ബാങ്കിനെ കബളിപ്പിച്ചുവെന്ന നിലവിലുള്ള മാനേജരുടെ പരാതിയിലാണ് അറസ്റ്റ്. അതിനിടെ സ്വകാര്യ ധനകാര്യ സ്ഥാപനം മുക്കുപണ്ടം ബാങ്കിൽ പണയം വച്ചെന്ന തരത്തിൽ ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നതിനെതിരേയാണ് മാനേജ്മെന്‍റ് നിയമനടപടി സ്വീകരിക്കുന്നത്. മോഷ്ടിക്കപ്പെട്ട സ്വർണം എവിടെയാണെന്നു കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്‍റെ ഭാഗമായി കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം ഉടൻ തമിഴ്നാട്ടിലേക്കു തിരിക്കും. പ്രതിയായ മധ ജയകുമാർ…

Read More

ഹാജരാകലും ജാമ്യാപേക്ഷയുമെല്ലാം ഓണ്‍ലൈനിൽ; 14 ജില്ലകളിലും ഡിജിറ്റൽ കോടതി സ്ഥാപിക്കാൻ പദ്ധതി

കോഴിക്കോട്: കോടതിയിൽ കക്ഷികൾക്കു നേരിട്ടു ഹാജരാകേണ്ട ആവശ്യമില്ല. ജാമ്യാപേക്ഷകളും ഓണ്‍ലൈനായി പരിഗണിക്കും. കേസുകളിൽ പരാതി നൽകുന്നതും പരിശോധിക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും വക്കാലത്തു നൽകുന്നതു മുതൽ നോട്ടീസ് അയക്കുന്നതു വരെയുള്ള നടപടികളും ഓണ്‍ലൈനായി മാറും. ഇത്തരമൊരു മാറ്റത്തിന്‍റെ വക്കിലാണ് സംസ്ഥാനത്തെ കോടതികൾ. വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനനുസരിച്ച് സംസ്ഥാനത്തെ കോടതികളും ഡിജിറ്റലാകാനുള്ള പദ്ധതി അണിയറയിൽ തയാറായി വരുകയാണ്. 14 ജില്ലകളിലും ഡിജിറ്റൽ കോടതി സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. എല്ലാ ജില്ലകളിലെയും ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതികളെ ഡിജിറ്റൽ ഡിസ്ട്രിക്ട് കോടതികളായി പുനർനാമകരണം ചെയ്യാനുള്ള പദ്ധതിക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ഇതുസംബന്ധിച്ചു ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ആഭ്യന്തരവകുപ്പിനു പദ്ധതി സമർപ്പിച്ചിരിക്കുന്നത്. തലശേരിയിൽ ഒരു ഡിജിറ്റൽ കോടതി ആരംഭിക്കാനുള്ള പദ്ധതിക്കും അനുമതി നൽകിയിട്ടുണ്ട്. ജീവനക്കാരുടെ പുനർവിന്യാസം സംബന്ധിച്ചു വിശദമായ രൂപരേഖ തയാറാക്കി സമർപ്പിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിനു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.…

Read More