കുതന്ത്ര തന്ത്രമൊന്നുമേറ്റില്ലെടാ… അത് പുലിപ്പല്ല് തന്നെ; റാപ്പർ വേടന് തിരിച്ചടി, കുറ്റപത്രം ഉടൻ

കൊച്ചി: പുലിപ്പല്ല് കേസിൽ ഗാനരചയിതാവും റാപ്പറുമായ വേടന് (ഹിരൺദാസ് മുരളി) തിരിച്ചടി. വേടന്‍റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കോൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക. വേടന്‍റെ മാലയിലെ ലോക്കറ്റിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയെന്ന് വനംവകുപ്പിന്‍റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് സുവോളജി ലാബിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്. അന്ന് വേടനടക്കം ഒമ്പതുപേരെ ആറു ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. പോലീസ് ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. 2022ൽ ചെന്നൈയിൽ നടത്തിയ ഷോയ്ക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ വംശജനായ ആരാധകനാണ് തനിക്ക്…

Read More

പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: സ്റ്റാലിൻ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേരിട്ട തിരിച്ചടിയുടെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. പരാജയത്തിന്‍റെ കാരണം വിലയിരുത്താൻ സമിതിയെ നിയോഗിച്ചുവെന്നും ഇരുപതു ദിവസത്തിനകം റിപ്പോർട്ട് നല്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർട്ടിക്കും സ്വന്തമായി സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്ന് പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേർന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ എംഎൽഎമാരെ റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും പാർപ്പിച്ചില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. പാർട്ടി എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്കു മാറ്റിയ അണ്ണാ ഡിഎംകെ നേതൃത്വത്തെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു സ്റ്റാലിൻ.

Read More

ജീവനക്കാർക്ക് ഫ്രം ഹോം : ഇന്ധനം ലാഭിക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ നടപ്പാക്കാനൊരുങ്ങി ഡൽഹി സർക്കാർ

ന്യൂഡൽഹി: ഇന്ധനം ലാഭിക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ നടപ്പാക്കാനൊരുങ്ങി ഡൽഹി സർക്കാർ. ഇതിന്‍റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ടു ദിവസം വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ഡൽഹിയിലെ എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ടു ദിവസം വീട്ടിലിരുന്നു ജോലി ചെയ്യണമെന്നാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത നിർദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക മീറ്റിംഗുകളുടെ അന്പതു ശതമാനവും ഓൺലൈനായി നടത്താനാണു മറ്റൊരു തീരുമാനം. ഒപ്പം ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനായി ഡൽഹി സർക്കാരും എംസിഡിയും ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുമെന്നുമാണു പുതിയ നിർദേശം. ജീവനക്കാരുടെ യാത്രാബത്ത പത്തു ശതമാനം വർധിപ്പിച്ചതിനൊപ്പം സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോൾ പരിധി ഇരുപതു ശതമാനമായി കുറച്ചു. അടുത്ത ആറു മാസത്തേക്ക് പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങരുതെന്നും നിർദേശിച്ചു. സർക്കാർ ജീവനക്കാർക്കായി 29 കോളനികളിൽ നിന്ന് 58 പ്രത്യേക ബസുകൾ…

Read More

റെഡ് ഫോർട്ട് സ്ഫോടനം: ‘ഹെവൻലി ഹിന്ദ്’ ഓപ്പറേഷന്‍റെ ഭാഗം; പിന്നിൽ അൽ-ഖ്വയ്ദ സംഘം

ന്യൂഡൽഹി: 2025 നവംബർ 10-ന് ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാർ ബോംബ് സ്ഫോടനം അൽ-ഖ്വയ്ദയുമായി ബന്ധമുള്ള “അൻസാർ ഗസ്‌വത്തുൽ ഹിന്ദ്’ എന്ന സംഘടനയുടെ “ഓപ്പറേഷൻ ഹെവൻലി ഹിന്ദ്’ എന്ന പദ്ധതിയുടെ ഭാഗമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിൽ ഡോക്ടർമാർ ഉൾപ്പെടെ പത്തു പ്രതികൾക്കെതിരേ ഡൽഹി പ്രത്യേക കോടതിയിൽ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ഡോക്ടർമാരായ മുസമ്മിൽ ഷക്കീൽ, അദീൽ അഹമ്മദ് റാത്തർ, ഷഹീൻ സയീദ്, ബിലാൽ നസീർ മല്ല എന്നിവരും മറ്റ് ആറു കൂട്ടാളികളുമാണു പ്രതികൾ. കാർ ഓടിച്ചിരുന്ന ഡോ. ഉമർ ഉൻ നബി സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തു പടരുന്ന “വൈറ്റ് കോളർ ഭീകരവാദ’ശൃഖംലയിലെ കണ്ണികളാണ് ഇവർ. ഇന്ത്യയിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ശരീഅത്ത് നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022-ൽ “ഓപ്പറേഷൻ ഹെവൻലി ഹിന്ദ്’ ആരംഭിച്ചത്. തീവ്രവാദത്തിലേക്ക് ആകൃഷ്ടരായ മെഡിക്കൽ പ്രൊഫഷണലുകളാണു സംഘത്തിലുണ്ടായിരുന്നത്. തുർക്കിയിൽ…

Read More

ചെന്നിത്തല അസന്തുഷ്ടൻ; തന്‍റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ മന്ത്രിസഭയില്‍ ചേരുകയുള്ളുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പദം ലഭിക്കാത്തതിന്‍റെ പേരില്‍ അസന്തുഷ്ടനായി കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. തന്‍റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമെ വി.ഡി. സതീശന്‍റെ മന്ത്രിസഭയില്‍ ചേരുകയുള്ളുവെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചു. ഒരു ടേം മുഖ്യമന്ത്രിയായി തനിക്ക് അവസരം നല്‍കണമെന്നാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. ഈ ടേമില്‍ രണ്ടര വര്‍ഷമൊ അടുത്ത തവണയൊ തനിക്ക് അവസരം നല്‍കണമെന്ന ഉപാധിയാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. തന്‍റെ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ എംഎല്‍എയായി അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി തുടരാനാണ് തന്‍റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അതേ സമയം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തും. മന്ത്രിസഭയില്‍ ചേരണമെന്നുള്ള തന്‍റെ ആഗ്രഹം അദ്ദേഹം ചെന്നിത്തലയെ അറിയിക്കും. ധനകാര്യവകുപ്പ് നല്‍കി രമേശ് ചെന്നിത്തലയെ…

Read More

ഇന്ധനവില വർധിപ്പിച്ചു; പെട്രോളിനും ഡീസലിനും ലിറ്ററിന് 3.4 രൂപ കൂട്ടി; കേരളത്തിൽ 3.27 രൂപയുടെ വർധന

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മൂന്ന് രൂപ നാല് പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ഇത് കേരളത്തിലെത്തുമ്പോൾ മൂന്ന് രൂപ 27 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. സിഎൻജി വില കിലോയ്ക്ക് രണ്ടു രൂപയും വർധിപ്പിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്തും വില വർധന പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.25 രൂപയായി. ഡീസലിന് 99.63 രൂപയുമാണ്. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മേയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും വർധനയുണ്ടായേക്കാം. നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാകുന്നത്. 2022 മുതൽ…

Read More

കുതിച്ചു പൊന്തിയപ്പോൾ താഴേക്ക് പതിച്ച് സ്വർണവില; പവന് കുറഞ്ഞത് 1,640 രൂപ

കൊച്ചി: സംസ്ഥാനത്ത് കുതിപ്പിനിടെ താഴെവീണ് സ്വർണവില. ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,675 രൂപയിലും പവന് 1,17,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 170 രൂപ കുറഞ്ഞ് 12,055 രൂപയിലെത്തി. ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനു ശേഷം കഴിഞ്ഞ രണ്ടു ദിവസം വില ഉയർന്നിരുന്നു. ബുധനാഴ്ച രാവിലെ ഒറ്റയടിക്ക് 10,200 രൂപയോളം വർധിച്ച സ്വർണവില 1,23,120 ആയി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇതിനു പിന്നാലെ, ഉച്ചയ്ക്ക് ശേഷം 4,320 രൂപ കുറയുകയാണുണ്ടായത്. വ്യാഴാഴ്ച ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വ‌ർധിച്ചു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480…

Read More

വലിയ പരാജയമാണ് ഉണ്ടായത്, അതിന് നിരവധി കാരണങ്ങൾ ഉണ്ട്: യുഡിഎഫിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിക്കില്ല ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും; എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: യുഡിഎഫിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിക്കില്ല ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു.ആ ചർച്ചയിൽ പൂർണമാകുന്നില്ല. വലിയ പരാജയമാണ് ഉണ്ടായത്. അതിന് നിരവധി കാരണങ്ങൾ ഉണ്ട്. പാർട്ടി ഘടകങ്ങളിൽ എല്ലാം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം രാവിലെ തുടങ്ങി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ എന്നിവരും യോഗത്തിലുണ്ട്

Read More

കളിച്ചത് മതി ഇനി സ്കൂളിലേക്ക് വിട്ടോ… ജെൻസി, ജെൻ ആൽഫ കിഡ്‌സുകളുടെ ഹൃദയം കവരാനൊരുങ്ങി വിപണി

ആലപ്പുഴ: സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ മത്സരം കടുത്തു. വമ്പൻ ഓഫറുകൾ നൽകിയാണ് ഈ സ്കൂൾ സീസണിൽ കുട്ടികളെയും മാതാപിതാക്കളെയും വിപണി സ്വാഗതം ചെയ്യുന്നത്. ജില്ലയിൽ സ്കൂൾ കുട്ടികൾക്ക് ആവശ്യമായ ബുക്കുകൾ, പേന, പെൻസിൽ, കളർ പേപ്പറുകൾ, ചാർട്ട് പേപ്പറുകൾ, ഫയലുകൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ നൽകാൻ മത്സരിക്കുകയാണ് കടകൾ. കുട, ബാഗ്, ചെരുപ്പ്, ഷൂസ് എന്നിവയുടെ ആകർഷകമായ ശേഖരമൊരുക്കി കുട്ടികളെ വരവേൽക്കുന്നതോടൊപ്പം, വലിയ വിലക്കുറവും ഓഫറുകളും നൽകി കച്ചവടം പിടിക്കാൻ കടകൾ ‍ശ്രമിക്കുന്നത്, വിപണിയിൽ കടുത്ത മത്സരവും സ്യഷ്ടിക്കുന്നുണ്ട്. ജെൻസി, ജെൻ ആൽഫ കിഡ്‌സുകളുടെ ഹൃദയം കവർന്ന ചൈനീസ് ഉത്പന്നങ്ങളാണ് വിപണിയിലെ താരങ്ങൾ. ഡിജിറ്റൽ പെൻസിൽ ബോക്സ് മുതൽ പ്രിന്‍റഡ് വാട്ടർ ബോട്ടിൽ വരെ വിപണിയിൽ എത്തിക്കഴിഞ്ഞു. കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളായ മിക്കി മൗസ്, ഡോറ, സ്പൈഡർമാൻ,…

Read More

ബംഗാളിൽ കശാപ്പിനു പുതിയ നിയമവുമായി ബിജെപി സർക്കാർ; നിയമലംഘനത്തിന് ആറു മാസം തടവും 1,000 രൂപ പിഴയും

കോൽക്കത്ത: പശ്ചിമ ബംഗാളിൽ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനു കർശന നിയന്ത്രണങ്ങളുമായി ബിജെപി സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. പശു, കാള, എരുമ, പോത്ത് എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളെ അറക്കുന്നതിന് ഇനിമുതൽ സർക്കാർ മൃഗ ഡോക്ടറുടെയും പ്രാദേശിക ഭരണകൂടത്തിന്‍റെയും സാക്ഷ്യപത്രം നിർബന്ധമാക്കി. നിയമലംഘിച്ചാൽ ആറു മാസം തടവോ, ആയിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. മൃഗത്തിനു പതിനാലു വയസിനു മുകളിൽ പ്രായമുണ്ടെന്നും ഇനി ജോലി ചെയ്യാനോ പ്രജനനത്തിനോ കഴിയില്ലെന്നും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കശാപ്പിന് അനുവദിക്കൂ. വാർധക്യം, പരിക്കുകൾ, വൈകല്യങ്ങൾ എന്നിവ കാരണം അവശരായ മൃഗങ്ങളെയും അറക്കാൻ അനുമതി നൽകും. മുനിസിപ്പൽ ചെയർമാൻ അല്ലെങ്കിൽ പഞ്ചായത്ത് സമിതി സഭാപതിയോ സർക്കാർ മൃഗ ഡോക്ടറുമായി ചേർന്നുവേണം ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകാൻ. അനുമതി നിഷേധിക്കപ്പെട്ടാൽ പതിനഞ്ചു ദിവസത്തിനുള്ളിൽ സർക്കാരിന് അപ്പീൽ നൽകാനും വ്യവസ്ഥയുണ്ട്. അനുമതിയുള്ള മൃഗങ്ങളെ…

Read More