അമൃത്സർ: വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന് നേരെ മകൾ വെടിയുതിർത്തു. അമൃത്സറിലെ ഖൽചിയാൻ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പർമീന്ദർ സിംഗിനാണ് വെടിയേറ്റത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പർമീന്ദറിന്റെ മകൾ സ്നേഹ്ദീപ് കൗർ (21) നെ പോലീസ് അറസ്റ്റ് ചെയ്തു. ജീൻസും ടോപ്പും ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ പർമീന്ദർ സിംഗ് അമൃത്സറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പർമീന്ദർ സിംഗിന്റെ മുതുകിലും തോളിലുമാണ് വെടിയേറ്റത്. പ്രതിയിൽ നിന്ന് ലൈസൻസുള്ള റിവോൾവർ കണ്ടെത്തി. പർമീന്ദർ സിംഗിന്റെ പേരിലാണ് തോക്കിന്റെ ലൈസൻസെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന പർമീന്ദറിനെ ആശുപത്രിയിലെത്തിച്ചതും പോലീസിൽ വിവരമറിയിച്ചതും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Loud Speaker
ചെന്നൈയിൽ കുതിരപ്പനി സ്ഥിരീകരിച്ചു, മനുഷ്യരിലേക്ക് പടരാൻ സാധ്യത; കനത്ത ജാഗ്രത
ചെന്നൈ: സവാരിക്ക് ഉപയോഗിക്കുന്ന കുതിരയ്ക്കു മാരക സാംക്രമിക രോഗമായ കുതിരപ്പനി (ഗ്ലാൻഡർ) സ്ഥിരീകരിച്ചതോടെ ചെന്നൈയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബാക്ടീരിയജന്യ രോഗമായ കുതിരപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ചത്ത കുതിരയുടെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. ആദ്യമായാണു ചെന്നൈ നഗരത്തിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ നഗരത്തിൽ കുതിര സവാരിക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഉല്ലാസ സവാരിക്ക് ചെന്നൈ നഗരത്തിൽ 140 കുതിരകളാണുള്ളത്. ഇവയുടെ സ്രവം ശേഖരിച്ച് പരിശോധന നടത്തുമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം ബാധിച്ച് ചത്ത കുതിരയോടൊപ്പം പാർപ്പിച്ചിരുന്ന മറ്റു കുതിരകളെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചെന്നൈയിലേക്കും തിരിച്ചുമുള്ള കുതിരകളുടെ ഗതാഗതത്തിന് അധികൃതർ താൽക്കാലിക വിലക്കേർപ്പെടുത്തി. രോഗബാധിത പ്രദേശങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് പരിശോധനകളും കർശനമാക്കി.
Read Moreയുദ്ധക്കെടുതിയില്‍ പ്ലാസ്റ്റിക് വ്യവസായം: പച്ചവെള്ളത്തിനും വില കൂടും
കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതം ഇന്ത്യന്‍ പ്ലാസ്റ്റിക് വ്യവസായത്തിനും കാര്‍ഷികമേഖലയ്ക്കും കനത്ത ആഘാതമായി. റബര്‍ മഴമറയ്ക്കുള്ള പ്ലാസ്റ്റിക് വില മുന്‍വര്‍ഷത്തേക്കാള്‍ കിലോയ്ക്ക് 65 രൂപ ഉയര്‍ന്ന് 220 രൂപയായി. പശയുടെ വിലയില്‍ പത്തു രൂപയുടെ വര്‍ധന. ഒറ്റപ്പട്ടയുള്ള ഒരു റബറിന് മഴമറയിടാനുള്ള ചെലവ് 35 രൂപയില്‍നിന്ന് ഇക്കൊല്ലം 45 രൂപയായി. റബര്‍ വില മെച്ചപ്പെട്ടെങ്കിലും മഴമറയിടാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പ്ലാസ്റ്റിക് കിട്ടാനുമില്ല. പ്ലാസ്റ്റിക് ചാക്കിന് വില 12 രൂപയില്‍നിന്ന് 15 രൂപയായി. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു. ബക്കറ്റ്, മഗ്ഗ് ഉള്‍പ്പെടെ വസ്തുക്കളുടെയും പ്ലാസ്റ്റിക് ഷീറ്റുകളുടെയും വിലയില്‍ 80 ശതമാനം വരെയാണ് വര്‍ധന. കൃഷിയിടങ്ങളിലെ തുള്ളിനന സംവിധാനങ്ങള്‍ക്കും ചെലവേറി. പാക്കിംഗിനുള്ള പ്ലാസ്റ്റിക്കിനും ക്ഷാമമുണ്ട്. പ്ലാസ്റ്റിക് സാധനങ്ങളുടെ നിര്‍മാണത്തില്‍ ആവശ്യമായ പോളിത്തലീന്‍, പോളിപ്രൊപ്പലീന്‍, പിവിസി എന്നിവയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ചെറുകിട-ഇടത്തരം പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റുകള്‍ പലതും ഉത്പാദനം…
Read Moreവിജയ് സർക്കാർ ഏതുസമയത്തും താഴെവീഴാം: എം.കെ.സ്റ്റാലിൻ
ചെന്നൈ: സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഏതുസമയത്തും താഴെവീണേക്കാമെന്നും അതിനാൽ ഡിഎംകെ പ്രവർത്തകർ തയാറായിരിക്കണമെന്നും മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2029ൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞ സ്റ്റാലിൻ പാർട്ടിയുടെ നേതാവെന്ന നിലയിൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും കൂട്ടിച്ചേർത്തു. ‘‘തെരഞ്ഞെടുപ്പ് പരാജയത്തിൽ പല ഭാരവാഹികളും പരസ്പരം പഴിചാരുകയാണ്. അതുവേണ്ട, പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. പരാജയ കാരണം കണ്ടെത്തി ഇരുപതു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാ തലത്തിലുമുള്ള ഭാരവാഹികളിൽനിന്നും വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകും.’…
Read Moreനീറ്റ് പരീക്ഷാ ക്രമക്കേട്: മുഖ്യ സൂത്രധാരനായ റിട്ട. അധ്യാപകൻ പിടിയിൽ
പുനെ: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചാക്കേസിലെ പ്രധാന സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. പുനെയിൽ രഹസ്യ കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിച്ച് ചോദ്യപേപ്പർ ചോർത്തിയ മുൻ കെമിസ്ട്രി അധ്യാപകൻ പി.വി. കുൽക്കർണിയാണു പിടിയിലായത്. നീറ്റ് പരീക്ഷയ്ക്കു ദിവസങ്ങൾക്കു മുന്‍പായിരുന്നു രഹസ്യ ക്ലാസുകൾ. ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21-ന് വീണ്ടും നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. 22 ലക്ഷത്തിലേറെ വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. ഏപ്രിൽ അവസാന വാരത്തോടെ ചോദ്യപ്പേപ്പർ ചോർത്താനുള്ള നീക്കങ്ങൾ ആരംഭിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കേസിലെ മറ്റൊരു പ്രതിയായ മനീഷ വാഗ്മരെയുമായി ചേർന്നാണ് കുൽക്കർണി പദ്ധതികൾ തയാറാക്കിയത്. ചോദ്യപ്പേപ്പറിന്റെ ഡിജിറ്റൽ കോപ്പികളോ പ്രിന്റുകളോ നൽകുന്നതിനു പകരമായി, പുനെയിലെ തന്റെ വീട്ടിൽ അതീവ രഹസ്യമായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുകയും ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാർഥികൾക്കു നൽകുകയുമായിരുന്നു. വിദ്യാർഥികൾ നോട്ടുബുക്കിൽ അതെല്ലാം എഴുതിയെടുക്കുകയുമായിരുന്നു. റെയ്ഡിൽ പിടിച്ചെടുത്ത വിദ്യാർഥികളുടെ…
Read Moreമഴയിൽ നടുങ്ങി ഉത്തർപ്രദേശ്: 117 മരണം; വീടുകളും റോഡുകളും തകർന്നു
ലക്നോ: ഉത്തർപ്രദേശിൽ ബുധനാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും മിന്നലിലും മരിച്ചവരുടെ എണ്ണം 117 ആയി. ഇരുന്നൂറിലേറെ പേർക്കു പരിക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 21 പേരാണ് ഇവിടെ മാത്രം മരിച്ചത്. 227 വീടുകൾ മഴക്കെടുതിയിൽ നശിച്ചു. ഇവയിൽ പലതും പൂർണമായി തകർന്നു. പ്രയാഗ്രാജ്, ഭാദോഹി, ഫത്തേപുർ, സോൻഭദ്ര തുടങ്ങിയ ജില്ലകളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്. വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡുകൾ തകരുകയും വാഹനങ്ങൾക്കു കേടുപാടു സംഭവിക്കുകയും ചെയ്തു. ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നാലു ലക്ഷം രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreമന്ത്രിസഭാ രൂപീകരണം: തിരക്കിട്ട ചർച്ചകൾ; നിലപാടിൽ ഉറച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. നാലു മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും നൽകാമെന്ന് ലീഗുമായി ചർച്ച നടത്തിയെങ്കിലും അതിന് വഴങ്ങാൻ ലീഗ് തയാറായിട്ടില്ല. മുൻപ് വഹിച്ചിരുന്ന വകുപ്പുകൾ തന്നെ വേണമെന്നാണ് യുഡിഎഫ് നേതൃത്വത്തോട് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിൽ സുപ്രധാനമായിട്ടുള്ള വകുപ്പ് വേണമെന്ന് നിർദേശമാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. റവന്യൂ വകുപ്പ് വേണമെന്ന് നിലപാടാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. തുറമുഖ വകുപ്പ് വേണമെന്ന് നിർദേശമാണ് സിഎംപിയിലെ സി.പി. ജോൺ മുന്നോട്ടുവച്ചിരിക്കുന്നത്. ആർഎസ്പിയും സമാനമായിട്ടുള്ള ആവശ്യമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. സുപ്രധാന വകുപ്പ് വേണമെന്ന നിർദേശമാണ് ആർഎസ്പി ഉള്ളത്. തൊഴിൽ വകുപ്പിനു പകരം ജലസേചന വകുപ്പ് വേണം എന്നുള്ള അഭിപ്രായമാണ് ആർഎസ്പി മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിപദം ലഭിക്കാത്തതിന്റെ പേരിൽ അസംതൃപ്തനായി നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നൽകുന്നതു…
Read Moreവിമാനക്കന്പനികളുടെ അമിത യാത്രക്കൂലി: കേന്ദ്രസർക്കാർ ഇടപെടണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്വകാര്യ വിമാനക്കമ്പനികള്‍ ഈടാക്കുന്ന യാത്രാനിരക്കില്‍ സുപ്രീംകോടതിക്ക് അതൃപ്തി. അമിതവും വിവേചനപരവുമാണ് യാത്രാനിരക്കെന്നാണ് കോടതിയുടെ നിരീക്ഷണം. രാജ്യത്തെ വിമാന നിരക്ക് ഘടന അടിയന്തരമായി പരിഷ്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാധാരണക്കാരായ യാത്രക്കാര്‍ക്ക് ആശ്വാസം നല്കാന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി. സ്വകാര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം. ഒരേ ദിവസം ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിവിധ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കോടതി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഒരേ സ്ഥലത്തേക്കു പറക്കുന്ന ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഒരു വിമാനക്കമ്പനി 8,000 രൂപ ഈടാക്കുമ്പോള്‍ മറ്റൊരു കമ്പനിയുടെ നിരക്ക് 18,000 രൂപയാണ്. ഇതെന്തു നിരക്കാണെന്നു കോടതി ചോദിച്ചു. ഇതു വലിയ അപാകതയല്ലേ?. ഒരു മാനദണ്ഡവുമില്ലാതെയാണോ നിരക്കു തീരുമാനിക്കുന്നത്. യാത്രക്കാര്‍ക്ക് ആശ്വാസം നല്കുന്ന തീരുമാനം സര്‍ക്കാര്‍ കുറച്ചെങ്കിലും ആശ്വാസം നല്കാന് സര്‍ക്കാര്‍ ശ്രമിക്കണം. വിമാനക്കൂലിയില്‍…
Read More‘ടോയിലറ്റിൽ പോകാൻ തോന്നി, ആ പരിഭ്രാന്തിയിൽ ബസിന്റെ ചില്ല് അടിച്ചു പൊട്ടിച്ചതാണ്’: സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് തകർത്തതിന് 28,000 രൂപ പിഴ അടച്ചതിൽ പ്രതികരണവുമായി യുവതി
കോഴിക്കോട്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ എമർജൻസി എക്സിറ്റ് ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്ത്. ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായതിനെത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് എമർജൻസി എക്സിറ്റ് ഉപയോഗിച്ചതെന്ന് യുവതി വ്യക്തമാക്കി. കട്ടപ്പനയിൽ നിന്ന് പുൽപ്പള്ളിയിലേക്കു പോയ ബസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. യുവതി ആവശ്യപ്പെട്ട സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ യുവതി ഗ്ലാസ് തകർക്കുകയായിരുന്നു. ആ നിമിഷം അമിതമായ സമ്മർദത്തിലായിരുന്നെന്നും മറ്റൊരു മാർഗവും മുന്നിൽ കണ്ടില്ലെന്നും അതിനാലാണ് ചില്ല് തകർക്കാൻ ശ്രമിച്ചതെന്ന് യുവതി വ്യക്തമാക്കി. തെറ്റിനെ ന്യായീകരിക്കാനല്ല ശ്രമിക്കുന്നത് നിർഭാഗ്യവശാൽ കാര്യങ്ങൾ വഷളായതിൽ അന്നേദിവസം തന്നെ മാപ്പപേക്ഷിച്ചതായും അവർ അറിയിച്ചു. ഗ്ലാസിന്റെ നാശനഷ്ടങ്ങൾക്കായി 28,000 രൂപ പിഴയായി ഇതിനോടകം അടച്ചുതീർത്തു. ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ ഔദ്യോഗികമായി പരിഹരിച്ചതാണ്. എന്നാൽ ഇപ്പോഴും തുടരുന്ന ഓൺലൈൻ ആക്രമണങ്ങൾ തന്നെ മാനസികമായി…
Read Moreപരാതി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മറ്റൊരു പോലീസുകാരൻ ആക്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പരാതി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മറ്റൊരു പോലീസുകാരൻ ആക്രമിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. തിരുവനന്തപുരം വികാസ് ഭവൻ പോലീസ് ക്വർട്ടേഴ്സിലാണ് സംഭവം. ഉദ്യോഗസ്ഥൻ ഭാര്യയുമായി വഴക്കുണ്ടാക്കുന്നു എന്ന് 112ൽ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷ് കുത്തുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read More