ഇത് ദൈവനിയോഗം; ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല; എന്നെ ഞാനാക്കിയത് ടീം യുഡിഎഫ് എന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. തന്നെ താനാക്കിയത് ടീം യുഡിഎഫാണെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി പദം ദൈവനിയോഗമാണ്. അല്ലാതെ തന്‍റെ നേട്ടമല്ല. ചെന്നിത്തലയും കെസിയും അടക്കം എല്ലാവരെയും വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല തനിക്ക് പ്രിയങ്കരനായ നേതാവാണ്. കെ.സി.വേണുഗോപാൽ തനിക്ക് പൂർണ പിന്തുണ നൽകി. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. ടീമായി പ്രവർത്തിക്കണമെന്നും സതീശൻ വ്യക്തമാക്കി. മന്ത്രിമാർ ആരൊക്കയാണെന്ന് പാർട്ടി തീരുമാനിക്കും. ഇക്കാര്യത്തിൽ കൂട്ടായ തീരുമാനമുണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Read More

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് ചരിത്രനേട്ടം; ലാഭം രണ്ട് ലക്ഷം കോടിയിലേക്ക്

പരവൂർ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 2025-26 സാമ്പത്തിക വർഷത്തിൽ റിക്കാർഡ് ലാഭം. മുൻവർഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വളർച്ചയോടെ 1.98 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ ആകെ അറ്റാദായം. കിട്ടാക്കടം ഗണ്യമായി കുറഞ്ഞതും വായ്പാ-നിക്ഷേപ രംഗത്തെ വൻ കുതിപ്പുമാണ് ബാങ്കിംഗ് മേഖലയ്ക്ക് കരുത്തായത്. തുടർച്ചയായ നാലാം വർഷമാണ് പൊതുമേഖലാ ബാങ്കുകൾ മികച്ച ലാഭക്ഷമത നിലനിർത്തുന്നത്. ബാങ്കുകളുടെ മൊത്തം ബിസിനസ് 12.8 ശതമാനം വർധിച്ച് 283.3 ലക്ഷം കോടി രൂപയിലെത്തി. വായ്പാ വിതരണത്തിൽ 15.7 ശതമാനം വളർച്ച രേഖപ്പെടുത്തി (127 ലക്ഷം കോടി രൂപ). പ്രധാനമായും റീട്ടെയ്ൽ (18.1 ശതമാനം), കൃഷി (15.5 ശതമാനം), ചെറുകിട-ഇടത്തരം സംരംഭങ്ങൾ ( 18.2 ശതമാനം) എന്നീ മേഖലകളിലെ വായ്പാ ആവശ്യങ്ങളിൽ ഉണ്ടായ വർധന രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ശക്തമാക്കി. ആകെ നിക്ഷേപം 10.6 ശതമാനം വർധിച്ച് 156.3 ലക്ഷം കോടി രൂപയായും…

Read More

ദക്ഷിണകേരളത്തിലെ യാത്രാസൗകര്യ വികസനം; അനുകൂല തീരുമാനവുമായി ഡിആർഎം

പരവൂർ: റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ, മറ്റ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ഡിവിഷൻ ആസ്ഥാനത്ത് യോഗം വിളിച്ചുകൂട്ടി വിശദമായ ചർച്ച നടത്തി. ദക്ഷിണ കേരളത്തിലെ യാത്രാസൗകര്യ വികസനത്തിന് വലിയ പ്രാധാന്യമുള്ള നിരവധി ആവശ്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു. തിരുവനന്തപുരം പേട്ടയിൽ വഞ്ചിനാട് എക്സ്പ്രസിന് സ്ഥിരം സ്റ്റോപ്പ് അനുവദിക്കുന്നതും, കഴക്കൂട്ടത്ത് ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതും യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. പുനലൂർ-കന്യാകുമാരി/നാഗർകോവിൽ ട്രെയിൻ രാമേശ്വരത്തേക്ക് നീട്ടുന്നതും, കൊല്ലം-തെങ്കാശി-തിരുനെൽവേലി റൂട്ടിൽ പുതിയ മെമു സർവീസ് ആരംഭിക്കുന്നതും പരിഗണനയിൽ ഉൾപ്പെടുത്തി. മെയിന്‍റനൻസ് പിറ്റിന്‍റെ ലഭ്യതക്കുറവ് മൂലം സ്ഥിരമായി വൈകിയോടിക്കൊണ്ടിരിക്കുന്ന കൊല്ലം-ഈറോഡ് എക്സ്പ്രസ് മേട്ടുപ്പാളയത്തേക്ക് നീട്ടുന്ന കാര്യവും അനുകൂലമായി പരിഗണിക്കാമെന്ന് അധികൃതർ അറിയിച്ചു. ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് ഗുണകരമാകുന്ന നിലമ്പൂർ…

Read More

പശ്ചിമേഷ്യൻ പ്രതിസന്ധി; ഇന്ധനവില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ

മുംബൈ: പശ്ചിമേഷ്യയിലെ പ്രതിസന്ധി നീണ്ടുപോയാൽ രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഇറക്കുമതിച്ചെലവ് ഉയരുന്നതുവഴിയുള്ള പണപ്പെരുപ്പഭീതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ആഗോളതലത്തിൽ ഊർജവിപണിയിലെ പ്രതിസന്ധി അനിശ്ചിതമായി തുടർന്നാൽ പെട്രോൾ, ഡീസൽ ചില്ലറവില ഉയർത്താതെ പിടിച്ചുനിൽക്കാനാകില്ല.വർധനയുടെ ഒരുഭാഗം ആളുകളിലേക്കു കൈമാറേണ്ടിവരുമെന്നും സ്വിറ്റ്സർലൻഡിൽ സ്വിസ് നാഷണൽ ബാങ്കും അന്താരാഷ്ട്ര നാണയനിധിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കുവഴിയുള്ള ചരക്കുനീക്കത്തിലെ തടസം ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിൽ ഏറ്റവുംവലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതി ചെയ്യുന്നു.ഈ സാഹചര്യത്തിൽ എണ്ണവിലയിലെ വർധന സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കും.

Read More

280 യാത്രക്കാർ, ടേക്ക് ഓഫിന് തൊട്ടുമുൻപ് ഇടത് ചിറകിൽ തീ പടർന്നു: വിമാനത്തിനു തീപിടിച്ചെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് എത്തിഹാദ്

ചെന്നൈ: ചെന്നൈയില്‍നിന്ന് അബുദാബിയിലേക്കു സര്‍വീസ് നടത്താന്‍ തയാറെടുക്കുന്നതിനിടെ എത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിനു തീപിടിച്ചെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിമാനക്കമ്പനി. ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് വിമാനത്തിന്‍റെ ഇടതുവശത്ത് തീപിടിത്തമുണ്ടായതായി വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് എയര്‍ലൈന്‍ പ്രസ്താവന നടത്തിയത്. വിമാനത്തിനുണ്ടായതു സാങ്കേതിക പ്രശ്‌നമാണെന്നു വ്യക്തമാക്കിയ കമ്പനി തകരാര്‍ പരിഹരിച്ച ശേഷം വിമാനം പുറപ്പെടുമെന്നും അറിയിച്ചു.

Read More

സാനതന ധർമം ജനങ്ങളെ വിഭജിക്കുന്നു: ഉദയനിധി വീണ്ടും സനാതന വിവാദത്തിൽ

ചെന്നൈ: സാനതന ധർമം ജനങ്ങളെ വിഭജിക്കുന്നുവെന്ന വിവാദ പ്രസ്താവന ആവർത്തിച്ച് തമിഴ്നാട്ടിലെ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. സനാതനധർമം നിരോധിക്കണമെന്നും നിയമസഭയിലെ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. പരാമർശത്തെ വിശ്വഹിന്ദു പരിഷത് രൂക്ഷമായി വിമർശിച്ചു. സ്റ്റാലിനെ പുറത്താക്കുക മാത്രമല്ല പരാമർശം നിയമസഭാ രേഖകളിൽനിന്നു നീക്കം ചെയ്യാൻ നിയമസഭ സ്പീക്കർ തയാറാകണമെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. പരാമർശത്തിന്‍റെ പേരിൽ ഉദയനിധി മാപ്പ് പറയണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

Read More

കേരള മുഖ്യമന്ത്രി: സമൂഹ മാധ്യമപ്രചാരണവും വൈകാരിക പ്രകടനവും നോക്കില്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. കഴിഞ്ഞ ഒന്‍പത് ദിവസമായി മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇന്നലെ സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടെന്നാണ് ലഭിക്കുന്ന സൂചന. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കുവേണ്ടിയാണ് അവകാശവാദങ്ങളും ചര്‍ച്ചകളും നടന്നത്. എംഎല്‍എമാരുടെ അഭിപ്രായം തേടിയ ഹൈക്കമാന്‍ഡ് ഘടകകക്ഷി നേതാക്കളുമായും എംപിമാരുമായും മുന്‍ കെപിസിസി അധ്യക്ഷന്‍മാരുമായും ചര്‍ച്ച നടത്തിയിരുന്നു. ഭൂരിപക്ഷം നേതാക്കളുടെയും എംഎല്‍എമാരുടെയും അഭിപ്രായം മാനിച്ചാണ് പ്രഖ്യാപനം നടത്തുന്നതെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നല്‍കുന്നത്. സമൂഹ മാധ്യമപ്രചാരണവും വൈകാരിക പ്രകടനവും നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് സൂചന നല്‍കിയിട്ടുണ്ട്. പ്രഖ്യാപനത്തിനുശേഷം പരസ്യ പ്രതിഷേധങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ എല്ലാവരും സ്വീകരിക്കണമെന്നും…

Read More

ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു! ചർച്ചയായി കെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയം കോൺഗ്രസിൽ കൊടുമ്പിരി കൊണ്ടിരിക്കെ ഇന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ചർച്ചയാകുന്നു. മലപ്പുറത്ത് മിന്നലേറ്റു മരിച്ച നാലുകുട്ടികൾക്ക് അടിന്തരമായി സഹായം നൽകണമെന്ന് കേരളത്തിലെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ആവശ്യപ്പെടുന്നു എന്ന വാക്കാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചോ എന്ന സംശയമാണ് നിരീക്ഷകരിൽ ശക്തമായിരിക്കുന്നത്. ചീഫ് സെക്രട്ടറിയോട് ആധികാരികതയോടെ ആവശ്യപ്പെടുന്നു എന്നു കുറിച്ചത് അതിന്‍റെ സൂചനയാണെന്നു പലരും കരുതുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്. എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ആസൂത്രിതമായി നടന്ന പ്രചാരണവും സോഷ്യൽ മീഡിയ കാമ്പയിനുമൊക്കെ കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.…

Read More

മുലായം സിംഗ് യാദവിന്‍റെ മകൻ പ്രതീക് യാദവ് അന്തരിച്ചു

ന്യൂഡൽഹി: അന്തരിച്ച സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ മകൻ പ്രതീക് യാദവ്(38). ബുധനാഴ്ച ലഖ്‌നൗ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. യുകെയിലെ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. മറ്റ് കുടുംബാംഗങ്ങളെ പോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടി പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല. മുലായം സിംഗിന്‍റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടേയും ഇളയമകനാണ് പ്രതീക് യാദവ്. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. 2011 ലാണ് ഇരുവരും വിവാഹിതരായത്.

Read More

ആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം, കാത്തിരിപ്പോടെ കേരളം: അന്തിമ കൂടിയാലോചനകൾ ശേഷം ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കേരളാ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ കോൺഗ്രസിൽ നീളുന്നതില്‍ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന അന്തിമ കൂടിയാലോചനകൾ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് സൂചന. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് യോഗം വിളിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനവികാരവും തന്‍റെ ബോധ്യങ്ങളും രാഹുലിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. പറയാനുള്ളതെല്ലാം പറഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും സുധീരന്‍ പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. വ്യക്തിപരമായ അഭിപ്രായമല്ല, ജനങ്ങളുടെ വികാരമാണ് പങ്കുവെച്ചത്. പ്രഖ്യാപനം വൈകി എന്നത് യാഥാര്‍ഥ്യമാണ്. ഇനിയും വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More