തിരുവനന്തപുരം: ബിജെപിയെ ഭയന്നും പേടിച്ചുമാണ് കേരളത്തിലെ ഭരണകൂടം നിലകൊള്ളുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കേരളത്തില്‍ പിണറായി വിജയനെ പിന്തുണയ്ക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇഡിയെ മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തുകയായിരുന്നു. എന്നാല്‍ കൊടകര കുഴല്‍പ്പണ കേസില്‍ ഇതുണ്ടായില്ല. കുഴല്‍പ്പണ കേസ് ഇഡിയോ, ഇന്‍കം ടാക്സോ അന്വേഷിക്കുന്നില്ലന്ന് വി.ഡി. സതീശൻ പറഞ്ഞു. ബിജെപി നേതാക്കള്‍ക്കെതിരേ തെളിവുണ്ടായിട്ടും ഏതെങ്കിലും നേതാവിനെതിരേ ഇതുവരെ കേരള പോലീസ് കേസെടുത്തിട്ടില്ലന്നും അദ്ദേഹം ആരോപിച്ചു. കുഴൽപ്പണ കേസിൽ ജയിലിൽ പോകേണ്ട കെ. സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയനെന്നും സതീശൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് നിശബ്ദമാകുന്നത്? സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയി?…
Read MoreCategory: Loud Speaker
നിരന്തരം ഭ്രാന്തനെന്ന് വിളിച്ച് കളിയാക്കി; പെൺകുട്ടിയെ യുവാവ് കുത്തി വീഴ്ത്തി
ന്യൂഡൽഹി: നിരന്തരം കളിയാക്കുന്നു എന്ന് ആരോപിച്ച് പെൺകുട്ടിയെ യുവാവ് കുത്തിവീഴ്ത്തി. മാർച്ച് 22 ന് ഡൽഹിയിലെ മുഖർജി നഗറിലാണ് സംഭവം. യുവാവ് കുത്തി വീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖർജി നഗറിലെ ലൈബ്രറിയിലെത്തിയ പെൺകുട്ടിയെയാണ് പ്രതി അമൻ കുത്തി പരിക്കേൽപ്പിച്ചത്. യുവാവിനെ കാണുമ്പോഴെല്ലാം പെൺകുട്ടിയും സുഹൃത്തുക്കളും ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടിയെ കുത്തിയതെന്ന് പ്രതി പോലീസിനോട് പറയുന്നു. ആദ്യമൊക്കെ വിളിച്ചപ്പോൾ ഇത് അത്ര കാര്യമായി എടുത്തില്ല. എന്നാൽ കളിയാക്കൽ പതിവായതോടെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിന് മൊഴി നൽകി. സംഭവം നടന്ന ദിവസവും പെൺകുട്ടി അമനെ കളിയാക്കി. ഇതിൽ പ്രകോപിതനായ യുവാവ് സമീപത്തെ പച്ചക്കറിക്കടയിൽ കയറി അവിടെ നിന്ന് കത്തിയെടുത്ത് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്. വഴിയാത്രക്കാർ ആക്രമണം തടയാൻ ശ്രമിച്ചതിനാൽ ഗുരുതര പരിക്കുകളൊന്നും…
Read Moreഇന്നു രാത്രി 8.30 മുതല്‍ 9.30 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി ഉപകരണങ്ങളും ഓഫ് ചെയ്യണം; അഭ്യർഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: ഭൗമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായി ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി. ഭൂമിയെ ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാകാമെന്ന് കെഎസ്ഇബി ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആരംഭിച്ച ഈ സംരംഭത്തില്‍ 190ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ സാധാരണയായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂര്‍ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച് പങ്കുചേരുന്നു. ഇത്തവണ മാര്‍ച്ച് 23 ന് ഭൗമ മണിക്കൂര്‍ ആചരിക്കാനാണ് ആഹ്വാനം.വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിനു വലിയ പ്രസക്തിയുണ്ടെന്നും കെഎസ്ഇബി ഫേസ്ബുക്കിൽ കുറിച്ചു.
Read Moreകേരളത്തിലെ വോട്ടർമാർ: 1,000 പുരുഷന്മാർക്ക് 1,069 സ്ത്രീകൾ; വോട്ടർമാരിൽ കൂടുതലും 40-49 വയസിന് ഇടയിലുള്ളവർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്ക് അനുസരിച്ച് കേരളത്തിലെ വോട്ടർമാരിൽ (18 വയസിനു മുകളിലുള്ളവർ) 1,000 പുരുഷൻമാർക്ക് 1,069 സ്ത്രീകൾ. ആകെയുള്ള 2.72 കോടി (2,72,80,160) വോട്ടർമാരിൽ പുരുഷ വോട്ടർമാർ 1.31 കോടി (1,31,84,573) മാത്രമെങ്കിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം 1.40 (1,40,95,250) കോടിയിലെത്തി. പുരുഷൻമാൻ 48.33 ശതമാനമെങ്കിൽ സ്ത്രീകൾ 51.67 ശതമാനമായി ഉയർന്നു. സ്ത്രീ- പുരുഷ അനുപാതം ഗണ്യമായി ഉയർന്നുവെന്നതും പ്രത്യേകതയാണ്. സംസ്ഥാനത്തെ വോട്ടർമാരിൽ 40നും 49നും മധ്യേ പ്രായമുള്ളവരാണു കൂടുതൽ. മൊത്തം വോട്ടർമാരുടെ 21.38 ശതമാനം വരുമിത്. തൊട്ടുപിന്നാലെ 30- 39 വയസിന് ഇടയിലുള്ളവരാണ്. 19.75 ശതമാനം പേർ. 50നും 59നും മധ്യേ പ്രായമുള്ളവർ 18.72 ശതമാണ്. എന്നാൽ, 20നും 29നും മധ്യേ പ്രായമുള്ളവരായ യുവതീയുവാക്കൾ മൊത്തം വോട്ടർമാരിൽ 15.73 ശതമാനം മാത്രമേയുള്ളു.കന്നി വോട്ടർമാരായ 18നും 19നുമിടയിൽ പ്രായമുള്ളവർ 1.38 ശതമാനമാണ്. അതായത് ഇവരുടെ എണ്ണം…
Read Moreഡൽഹി മദ്യനയ അഴിമതിക്കേസ് ; ഗുരുതര ആരോപണവുമായി എഎപി; മാപ്പുസാക്ഷി 34 കോടി ബിജെപിക്കു നൽകി; അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാൻ ഇന്ത്യാസഖ്യം
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി(എഎപി). മദ്യനയ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി 34 കോടി രൂപ നൽകിയെന്നു എഎപി മന്ത്രി അതിഷി ഇന്നു രാവിലെ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഹൈദരാബാദ് കേന്ദ്രമായ അരബിന്ദോ ഫാർമയുടെ ഡയറക്ടർ ശരത് ചന്ദ്ര റെഡ്ഡി ആദ്യം പ്രതിയായിരുന്നു. ഇപ്പോൾ മാപ്പുസാക്ഷിയായി. ചോദ്യം ചെയ്യലിനുശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റുകയായിരുന്നു. ഇദ്ദേഹം നൽകിയ ഇലക്ടറൽ ബോണ്ട് വഴിയുള്ള മുഴുവൻ പണവും ബിജെപിയുടെ അക്കൗണ്ടിലേക്കാണു പോയത്. ആംആദ്മി പാർട്ടി നേതാക്കൾ അഴിമതി നടത്തിയിട്ടില്ലെന്നും അതിഷി വ്യക്തമാക്കി.അതിനിടെ എഎപി ഡൽഹി നിയമസഭാംഗം ഗുലാബ് സിംഗ് യാദവിന്റെ വീട്ടിൽ ഇഡി സംഘം പരിശോധന തുടങ്ങി.\ കേജരിവാളിന്റെ ഭാര്യയെ പ്രചാരണത്തിനിറക്കും ന്യൂഡൽഹി: ഡൽഹി…
Read Moreകലയുടെ അളവുകോൽ തൊലിയുടെ നിറഭേദമല്ല, മുഖത്ത് വിടരുന്ന ഭാവങ്ങൾ; കറുപ്പ് വിവാദം അനാവശ്യമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വെളുപ്പാണ് സൗന്ദര്യത്തിന്റെ അളവുകോൽ എന്ന മട്ടിൽ ഒരു നർത്തകി നടത്തിയ പരാമർശവും അതിനെ തുടർന്നുള്ള വിവാദവും അനാവശ്യവും ഖേദകരവുമാണെന്നും ഈ അനാവശ്യ വിവാദം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. നർത്തകിയുടെ പരാമർശങ്ങൾ നമ്മുടെ ഉന്നതമായ സാംസ്കാരിക പാരന്പര്യത്തിന് ചേർന്നതല്ല. കലയുടെ അളവുകോൽ തൊലിയുടെ നിറഭേദമല്ല. മുഖത്ത് വിടരുന്ന ഭാവങ്ങളാണ്. മറിച്ച് ചിന്തിക്കുന്നത് വംശീയമാണ്. കേരളത്തിൽ അത് അനുവദിക്കാൻ കഴിയാത്തതാണ്. കറുപ്പിനെ പുച്ഛിക്കുന്നവർ കറുപ്പിന് ഏഴഴകാണ് എന്ന തത്വം ഓർക്കുന്നത് നന്നായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Moreമൂന്നാറില്‍ കണ്ടത് കരിമ്പുലിയെ തന്നെ; പുലിയെ കണ്ടെത്താനുള്ള നടപടികള്‍ ആലോചിച്ച് വനംവകുപ്പ്
ഇടുക്കി: മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റിന് സമീപം കണ്ടത് കരിമ്പുലിയെ തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ജര്‍മ്മനിയില്‍നിന്നുള്ള വിനോദ സഞ്ചാര സംഘവുമായി പോയ ടൂറിസ്റ്റ് ഗൈഡാണ് വെള്ളിയാഴ്ച കരിമ്പുലിയെ കണ്ടത്. ഇയാള്‍ മൊബൈൽ ഫോണിൽ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് കണ്ടത് കരിമ്പുലിയെ ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. ഒന്നരവര്‍ഷം മുമ്പ് രാജമലയില്‍ വനംവകുപ്പ് സ്ഥാപിച്ച കാമറയില്‍ കരിമ്പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. മൂന്ന് മാസം മുമ്പ് ചൊക്കനാട് ഭാഗത്തും കരിമ്പുലിയെ കണ്ടിരുന്നു. ഈ പുലിയെ തന്നെയാണ് കഴിഞ്ഞ ദിവസവും കണ്ടതെന്നാണ് നിഗമനം. പുലിയെ കണ്ടെത്താനുള്ള നടപടികള്‍ ആലോചിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.
Read Moreകേജരിവാളിന്റെ അറസ്റ്റ്; കേന്ദ്രസർക്കാരിനെതിരേയുള്ള വിവാദങ്ങൾ മുങ്ങുമോ? ഇന്ത്യ സഖ്യം ശക്തിപ്രാപിക്കുമോ?
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ നടന്ന അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരേ ഉയർന്നിട്ടുള്ള വിവാദങ്ങളെ മുക്കക്കളിഞ്ഞേക്കുമെന്നു പ്രതിപക്ഷത്തിന് ആശങ്ക. ബിജെപി ലക്ഷ്യമിടുന്നതും ഇതുതന്നെയെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇലക്ടറൽ ബോണ്ട് വിവാദം കേന്ദ്രസർക്കാരിനെയും ബിജെപിയെയും കടുത്ത പ്രതിരോധത്തിലേക്കു തള്ളിവിട്ടിരുന്നു. ബിജെപി എക്കാലവും ഉയർത്തിക്കാട്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാർട്ടിയുടെയും അഴിമതിവിരുദ്ധ പ്രതിഛായയ്ക്ക്, ബോണ്ട് വിവാദം കനത്ത കരിനിഴൽ വീഴ്ത്തി. ഇന്ത്യ സഖ്യം ബോണ്ട് വിവാദം ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കുന്നതിടെയാണു സഖ്യത്തിലെ പ്രധാനിയായ അരവിന്ദ് കേജരിവാളിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യുന്നത് . ഡൽഹിയിലെ കോൺഗ്രസ് -ആംആദ്മി പാർട്ടി സഖ്യം ഉയർത്തുന്ന വെല്ലുവിളിയും ബിജെപിയെ വലിയതോതിൽ അലോസരപ്പെടുത്തിയിരുന്നു. വീണ്ടും ഭരണത്തിലേക്കു കുതിക്കുന്ന ബിജെപിക്കു പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും വലിയ തിരിച്ചടിയാണ്. അതേസമയം, അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ കൂട്ടായ പ്രതിഷേധത്തിനാണ് ഇന്ത്യ സഖ്യം മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇനിയും സെറ്റാകാത്ത ഇന്ത്യ സഖ്യം കൂടുതൽ…
Read Moreരാജ്യത്ത് ഇരട്ടനീതി; ജനാധിപത്യ രീതിയിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായി; രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റോടു കൂടി ജനാധിപത്യ രീതിയിൽ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായും രമേശ് ചെന്നിത്തല പറഞ്ഞു. ആയിരം കോടി ഇലക്ടറൽ ബോണ്ട് വഴി അഴിമതി നടത്തിയ ബിജെപിയാണ് അഴിമതി ആരോപണം ഉയർത്തി അർധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിലെ അന്വേഷണ ഏജൻസികൾ ബിജെപി യുടെ ചട്ടുകമായി മാറിയിരിക്കുന്നത് നിർഭാഗ്യകരമാണ്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് നാടകം ബിജെപിക്ക് തന്നെ ബുമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിഷയത്തിൽ അടിയന്തിരമായി സുപ്രീം കോടതി ഇടപെടണം- രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ അഴിമതിക്കാരുടെ കൂടാരമായി മാറിയ ബിജെപി സർക്കാർ ചരിത്രത്തിൽ ആദ്യമായി അഴിമതിക്കേസിൽ രാജ്യത്തെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് തോൽവി മുന്നിൽ കണ്ടുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
Read Moreബംഗളൂരുവിൽ മെട്രോയ്ക്ക് മുന്നിൽ ചാടി നിയമവിദ്യാർഥി മരിച്ചു
ബംഗളൂരു: അത്തിഗുപ്പെ മെട്രോ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടിയ നിയമവിദ്യാർഥി മരിച്ചു. മുംബൈ സ്വദേശിയും നാഷണൽ ലോ സർവകലാശാലയിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയുമായ ദ്രുവ ജാതിൻ താക്കാർ (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ദ്രുവ ട്രെയിൻ വന്നപ്പോൾ പാളത്തിലേക്കു ചാടുകയായിരുന്നു. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും രണ്ടു കോച്ചുകൾ ശരീരത്തിൽ കയറിയിറങ്ങി. സുരക്ഷാജീവനക്കാർ ദ്രുവയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തുടർന്ന് പർപ്പിൾ ലൈനിൽ മാഗഡി റോഡ് മുതൽ ചല്ലഘട്ടെ വരെ രണ്ടു മണിക്കൂർ മെട്രോ നിർത്തിവച്ചു. മെട്രോ സർവീസ് ആരംഭിച്ച് 13 വർഷത്തിനിടെ ട്രെയിനിടിച്ചുള്ള രണ്ടാമത്തെ മരണമാണിത്.
Read More