കെ റൈസിൽ അഴിമതിയുണ്ടെന്ന ആരോപണം; ഭാരത് റൈസിനെതിരായ വിമർശനങ്ങളിലെ ജാള്യത മറയ്ക്കാനെന്നു ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഭാരത് റൈസിനെതിരായ വിമർശനങ്ങളിൽ ജാള്യത മറയ്ക്കാനാണ് കെ റൈസിൽ അഴിമതിയുണ്ടെന്ന ആരോപണം ഉയർത്തി‍യിരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. സംസ്ഥാന സർക്കാരിന്‍റെ കെറൈസ് അഴിമതിക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചിരുന്നു.ടെണ്ടർ നടപടികൾ പൂർത്തിയാക്കിയത് സുതാര്യമായാണെന്നും മന്ത്രി പറഞ്ഞു. തെലങ്കാനയിൽ നിന്നും കടം വാങ്ങിയ അരിയാണ് ഇതെന്നായിരുന്നു സർക്കാർ പറഞ്ഞത്. എന്നാൽ തെലങ്കാനയിൽ നിന്നല്ല മരിയൻ സ്പൈസസ് എന്ന കൊച്ചി കമ്പനിയിൽ നിന്നാണ് ഈ അരി വാങ്ങിയിട്ടുള്ളത്. തെലങ്കാനയിലെ ജയ അരിയല്ല മറിച്ച് മാർക്കറ്റിൽ വില കുറഞ്ഞ കർണാടക ജയ അരിയാണ് ഇതെന്നും കൃഷ്ണദാസ് ആരോപിച്ചിരുന്നു. 40.15 രൂപയ്‌ക്ക് സർക്കാർ വാങ്ങിയ ഈ അരിക്ക് 33 രൂപയാണ് കർണാടക മാർക്കറ്റിലെ വില. നഞ്ചു വാങ്ങാൻ പോലും ഗതിയില്ലാത്ത സർക്കാർ കർണാടക മാർക്കറ്റിൽ നിന്നും വാങ്ങിയിരുന്നെങ്കിൽ ഇതിലും കുറവ് പണത്തിന്…

Read More

ഇയാൾക്ക് കാക്കയുടെ നിറമാണ്, ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല; കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ: നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ നടത്തിയ വിവാദ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരേയാണ് കേസ്. സത്യഭാമയുടെ പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയോട് കമ്മീഷൻ അംഗം വി. കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സത്യഭാമയ്ക്കെതിരേ പലരും രംഗത്തെത്തി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. “മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച്…

Read More

പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നു; വഞ്ചനക്കെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണം; ശശി തരൂർ

ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തതിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ചേർത്തിട്ടുള്ള ജനാധിപത്യ തത്വങ്ങളോടുള്ള ഈ വഞ്ചനക്കെതിരെ സ്വമേധയാ കേസെടുക്കാൻ സുപ്രീം കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് ശശി തരൂർ വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. അത് പോലെ തന്നെയാണ് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിട്ടുള്ള കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച വാർത്തയും. നമ്മുടെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഭരണകക്ഷിക്ക് അനുകൂലമായ തീരുമാനങ്ങൾ സർക്കാർ എടുക്കുന്നത് തടയാൻ ഒരു മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിൽ, ജനാധിപത്യത്തിന്‍റെ പ്രവർത്തനത്തെ…

Read More

കേജരിവാളിന്‍റെ അറസ്റ്റ്; എതിർശബ്ദങ്ങളെ തുറുങ്കിലടയ്ക്കാനുള്ള ത്വരയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും പിണറായി വിജയൻ പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. കേജരിവാളിന്‍റെ അറസ്റ്റിൽ ശക്തമായി അപലപിക്കുന്നതായി സിപിഎമ്മും അറിയിച്ചു . തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷവും കേന്ദ്ര ഏജൻസികൾ പരസ്യമായി ബിജെപിയുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങളെ ജനങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നത് ഉറപ്പാണെന്നും സിപിഎം വ്യക്തമാക്കി.

Read More

താലി പൊട്ടിച്ചു, ആഭരണങ്ങൾ ഊരിവാങ്ങി; സത്യഭാമയ്ക്കെതിരെ മുൻപ് സ്ത്രീധന പീഡന പരാതി

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച കലാമണ്ഡലം ജൂനിയർ സത്യഭാമയ്ക്കെതിരെ മുൻപ് സ്ത്രീധന പീഡനത്തിനും കേസ്. 2022ൽ സത്യഭാമയുടെ മകന്‍റെ ഭാര്യയുടെ പേരിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് കേസെടുത്തത്. മാനസിക- ശാരീരിക പീഡനത്തിന് സത്യഭാമ ഇരയാക്കിയെന്ന് പരാതിക്കാരി ആരോപിച്ചു. പരാതിക്കാരിയും സത്യഭാമയുടെ മകനും 2022 സെപ്റ്റംബറിലാണ് വിവാഹിതരാകുന്നത്. സ്ത്രീധനമായി നൽകിയ 35 പവൻ സ്വർണാഭരണങ്ങൾ ഊരി വാങ്ങിയെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. മാതാപിതാക്കളിൽ നിന്ന് പത്തുലക്ഷം രൂപ വാങ്ങി കൊണ്ടുവരണമെന്നും ഒപ്പം പരാതിക്കാരിയുടെ വീടും സ്ഥലവും മകന്‍റെ പേരിൽ എഴുതി നൽകണമെന്നും നിരന്തരം ഇവർ ആവശ്യപ്പെട്ടു. വീട് എഴുതി നൽകിയ ശേഷം മാത്രം തിരികെ വീട്ടിലേക്ക് വന്നാൽ മതിയെന്നു പറഞ്ഞ് വീട്ടിൽ കൊണ്ടുവിട്ടു. മാതാപിതാക്കളോടൊപ്പം തിരികെയെത്തിയ പരാതിക്കാരിയുടെ താലി വലിച്ചു പൊട്ടിക്കുകയും മുഖത്ത് കൈ ചുരുട്ടി ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു.…

Read More

കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ; ‘പത്മ’ കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ്‌ മുന്നോട്ട് പോവുക; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ജോയ് മാത്യു

ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി നടൻ ജോയ് മാത്യു. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ. മനുഷ്യർക്ക് വേണ്ടതd വിവരവും വിവേകവുമാണെന്ന് ജോയ് മാത്യു പറഞ്ഞു. ഇങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ്. കഷ്ടപ്പെട്ട് പഠിച്ച് നൃത്തപഠനത്തിൽ ഡോക്ടറേറ്റ് നേടിയ ആർഎൽവി രാമകൃഷ്ണൻ തൽക്കാലം കറുത്ത് തന്നെ ഇരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേവിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത് ,അങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ്. നൃത്തപഠനത്തിൽ ഡോക്ടറേറ്റ് (കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ )നേടിയ ആർഎൽവി രാമകൃഷ്‌ണൻ തൽക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ. “പത്മ”കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ്‌ മുന്നോട്ട് പോവുക പ്രിയ സുഹൃത്തെ

Read More

തൊഴിലുറപ്പ് കൂലി കൂട്ടും; വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി; ഒരാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ച വേതനം കിട്ടിയേക്കും

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍റെ അനുമതി ലഭിച്ചതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ച വേതനം നിലവില്‍വരുമെന്നാണ് സൂചന. വേതനവര്‍ധനയില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷയായ പാര്‍ലമെന്‍ററി കമ്മിറ്റിയാണ് വേതനവര്‍ധനയ്ക്കു ശിപാര്‍ശ നല്‍കിയത്. ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസം തൊഴിലുറപ്പ് നല്‍കുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിലവിലെ സാമ്പത്തികവര്‍ഷം ആറുകോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിവഴി തൊഴില്‍ ലഭിച്ചത്. ഇതില്‍ 35.5 ലക്ഷം കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ തൊഴിലുറപ്പ് ലഭിച്ചിട്ടുണ്ട്.  

Read More

ബിജെപിയിലേക്ക് ക്ഷണമുണ്ടെങ്കിലും പോകുന്നില്ല; ഡൽഹിയിൽ ജാവദേക്കറെ കണ്ടതു വ്യക്തിപരമെന്ന് എസ്. രാജേന്ദ്രൻ

ഇടുക്കി: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം  വീണ്ടും നിഷേധിച്ചു സിപിഎമ്മിന്‍റെ മുൻ മൂന്നാർ എംഎൽഎ എസ്. രാജേന്ദ്രൻ. ബിജെപിയുടെ ദേശീയ നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറെ ഡൽഹിയിലെത്തി കണ്ടത് തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ്. രാഷ്ട്രീയമായി ഇതിനു യാതൊരു ബന്ധവുമില്ല. നേരിട്ടുകണ്ടു സംസാരിച്ചു എന്നല്ലാതെ മറ്റു രഹസ്യങ്ങളൊന്നുമില്ല- രാജേന്ദ്രൻ പറഞ്ഞു. ഡൽഹിയിൽനിന്നു തിരിച്ചെത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് ജാവദേക്കറെ മന്ത്രിയായിരിക്കുന്ന കാലം മുതൽ പരിചയമുണ്ട്. വീട്ടിൽ വന്നിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തെ കണ്ടതു ഒരു ബന്ധുവിന്‍റെ വിവാഹാവശ്യവുമായി ബന്ധപ്പെട്ടാണ്.  ബിജെപിയിലേക്കില്ലെന്ന് അദ്ദേഹത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിനൊപ്പംതന്നെ നിൽക്കാനാണു എന്‍റെ തീരുമാനം. ബിജെപിയിലേക്കു ക്ഷണമുണ്ടായെങ്കിലും പോകുന്നില്ല. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിക്കുമെന്നും തന്‍റെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മുമായുള്ള അകൽച്ച അവസാനിപ്പിച്ച് ഞായറാഴ്ച മൂന്നാറിൽ നടന്ന എൽഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വൻഷനിൽ രാജേന്ദ്രൻ പങ്കെടുത്തിരുന്നു. സിപിഎം മെന്പർഷിപ്പ്…

Read More

ജെസ്‌നയുടെ തിരോധാനം; തുടരന്വേഷണത്തിനു സാധ്യത; പിതാവിന്‍റെ ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കണമെന്ന് കോടതി

കോട്ടയം: ജെസ്‌ന മരിയ ജെയിംസിന്‍റെ തിരോധാനത്തില്‍ സിബിഐയുടെ തുടരന്വേഷണത്തിന് സാധ്യത. സിബിഐ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും കണ്ടെത്തല്‍ പൂര്‍ണമല്ലെന്നും വ്യക്തമാക്കി ജെസ്‌നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. ജെസ്‌നയുടെ സുഹൃത്തുക്കള്‍, സഹപാഠികള്‍ എന്നിവരിലേക്ക് വേണ്ടവിധത്തില്‍ അന്വേഷണമുണ്ടായില്ലെന്നും കുടുംബാംഗങ്ങള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണമുണ്ടായില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ജെസ്‌നയെ കാണാതായശേഷം വന്ന ഫോണ്‍കോളുകള്‍ ദുരൂഹതയുയര്‍ത്തുന്നു. ആണ്‍സുഹൃത്തുമായുള്ള ബന്ധത്തിലേക്ക് അന്വേഷണം പോകാതിരുന്നതിലും ദുരൂഹതയുണ്ട്.മതംമാറ്റം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ തലങ്ങളിലേക്കു മാത്രമാണ് സിബിഐ നീങ്ങിയത്. പോലീസ് നടത്തിയ അന്വേഷണങ്ങളില്‍നിന്നു സാധ്യതയുടെ ഒരു തലത്തിലേക്കും സിബിഐയ്ക്ക് നീങ്ങാനായില്ല. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലും കോടതിയുടെ നിര്‍ദേശത്തിലും സിബിഐയുടെ മറ്റൊരു ടീം തുടര്‍ അന്വേഷണം ആരംഭിച്ചേക്കും.

Read More

പ്രണയം പകയായി: യുവതിയെ കഴുത്തറത്ത് കൊന്നു; പ്രതി പോലീസ് പിടിയിൽ

ജയ്പുർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ യുവതിയെ കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു. പൂനം ശർമ(23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സോനു ശർമ(32) ആണ് പിടിയിലായത്. സാർ മഥുര പോലീസ് സ്റ്റേഷൻ പരിധിയിലെ പട്‌പാറ കോളനിയിലെ വാടക മുറിയിൽ വച്ച് സോനു ശർമ പൂനം ശർമയുടെ കഴുത്തറക്കുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതി വിവാഹിതനും കുട്ടികളുമുള്ളയാളാണ്, എന്നാൽ കൊല്ലപ്പെട്ട യുവതി അവിവാഹിതയായിരുന്നു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിച്ച് വരികയാണെന്ന് ഭരത്പൂർ ഡിഎസ്പി സുനിൽ കുമാർ ശർമ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം യുവതിയുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ പ്രതി കൈ ഞരമ്പ് മുറിച്ച് സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരെ സർ മഥുര പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയം…

Read More