ഇഡിക്ക് തിരിച്ചടി; ഡൽഹി മദ്യനയ അഴിമതിക്കേസില്‍ കേജരിവാളിന് മുന്‍കൂര്‍ ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജരിവാളിനും ആശ്വാസം. ഇഡി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത കേസില്‍ ഡൽഹി റോസ് അവന്യൂ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 15,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സമന്‍സ് സ്റ്റേ ചെയ്യണമെന്ന കേജരിവാളിന്‍റെ ആവശ്യം ഡൽഹി സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇഡി അയച്ച എട്ട് സമൻസുകളാണ് മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്. കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കേജരിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ ആരോപണം.ഇന്നലെ മദ്യനയ കേസിൽ ബിആർ എസ് നേതാവ് കെ. കവിതയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

Read More

96.8 കോടി വോട്ടർമാർ വിധിയെഴുതും; 1.8 കോടി കന്നി വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക്; തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സമയക്രമം തെരഞ്ഞെടുപ്പു കമ്മിഷൻ ഉടൻ പ്രഖ്യാപിക്കും. ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിക്കുന്നത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും പങ്കെടുക്കുന്നുണ്ട്.  ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിക്കും. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീവോട്ടർമാരുമാണുള്ളത്. 48,000 ട്രാൻസ്ജെൻഡര്‌ വോട്ടർമാരും ഇത്തവണയുണ്ട്. 19.75 കോടി പേർ യുവ വോട്ടർമാരാണ്. 1.8 കോടി കന്നി വോട്ടർമാരാണ് ഇത്തവണ പോളിംഗ് ബൂത്തുകളിലേക്കെത്തുന്നത്. ഇവരിൽ 85 ലക്ഷം സ്ത്രീ വോട്ടർമാരാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ബൂത്തുകളിൽ എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. 1.5 കോടി പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും…

Read More

തിരുത്തിയില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടാകില്ല; ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടികൾ തിരുത്താൻ തയാറാകണമെന്ന് ഗാനരചയിതാവ് ശ്രീകുമാരൻതന്പി. തിരുത്തിയില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശതാഭിഷേകത്തോടനുബന്ധിച്ച് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തില്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷിയാണെന്ന് കരുതി അധികാരം കൈയിലെടുക്കരുത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് പറയാൻ തനിക്ക് മടിയില്ല. ഭയമുള്ളതുകൊണ്ടാണ് ഇടത് ചായ്‌വുള്ള എഴുത്തുകാർ പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Read More

‘സ്വയം സൂക്ഷിച്ചാൽ നിങ്ങൾക്കു കൊള്ളാം’; ഇരുചക്ര വാഹനയാത്രികർക്ക് മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: തെരുവ് നായകള്‍ കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡപകടങ്ങള്‍ക്കു പ്രധാന കാരണം തെരുവ് നായകളാണ്. സംസ്ഥാനത്ത് തെരുവ് നായകള്‍ മൂലം നിരത്തുകളില്‍ കഴിഞ്ഞ ഒരു വർഷം 1,376 അപകടങ്ങള്‍ ഉണ്ടായതായും എംവിഡി പറയുന്നു. ഏതുനിമിഷവും അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ നിങ്ങളുടെ വാഹനത്തിന്‍റെ മുന്നിലേക്ക് എടുത്തു ചാടിയേക്കാം. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്. അതിനാല്‍ ഒരു അടിയന്തരഘട്ടത്തില്‍ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ പാകത്തില്‍ ഉള്ള തയാറെടുപ്പോട് കൂടി വേണം ഇരുചക്ര യാത്രികര്‍ വാഹനം കൈകാര്യം ചെയ്യേണ്ടത്. ചെറു റോഡുകളിലാണ് തെരുവ് നായകളുടെ ശല്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. ഇത്തരം റോഡുകളില്‍ മുന്നില്‍ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുന്‍വിധിയോടെ വാഹനം ഓടിക്കുവാന്‍ ശ്രദ്ധിക്കണമെന്നും എംവിഡി മുന്നറിയിപ്പ് നല്‍കുന്നു.

Read More

കെ.രാധാകൃഷ്ണനെ തീർക്കാൻ പിണറായി സ്ഥാനാർഥിയാക്കി; അദ്ദേഹം മന്ത്രിയായി ഇവിടെ തുടരട്ടെ, പെങ്ങളൂട്ടിയുടെ വിജയം വിജയന്‍റെ മുഖത്തേൽക്കുന്ന ആഘാതമെന്ന് വി. ഡി. സതീശൻ

ആലത്തൂർ: മന്ത്രി കെ. രാധാകൃഷ്ണനെ അവസാനിപ്പിക്കാനാണ് പിണറായി വിജയൻ ആലത്തൂരിൽ സ്ഥാനാർഥി ആക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. അദ്ദേഹം അബദ്ധത്തില്‍ മന്ത്രിയായ ആയ ആളാണ്. അങ്ങനെ മന്ത്രിയായ ആള്‍ നിയമസഭയില്‍ തന്നെ തുടരട്ടെയെന്നും പാര്‍ലമെന്‍റില്‍ എത്തേണ്ടത് രമ്യാ ഹരിദാസ് ആണെന്നും വി. ഡി. സതീശന്‍ പറഞ്ഞു. ആലത്തൂർ ലോകസഭാ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. തുടര്‍ഭരണം കിട്ടുന്നതിന് മുന്‍പ് പിണറായി വിജയന്‍ കുറേ ആളുകളെ വെട്ടി. സീറ്റ് നൽകിയില്ല. ജയിച്ചു വന്ന കുറേ പേരെ മന്ത്രിയാക്കി. അങ്ങനെ അബദ്ധത്തില്‍ മന്ത്രിയായ ആളാണ് രാധാകൃഷ്ണന്‍. അതുകൂടി അവസാനിപ്പിച്ച് അദ്ദേഹത്തെ ഇവിടുന്ന് പറഞ്ഞ് വിടാന്‍ വേണ്ടിയാണ് ഇപ്പോൾ മത്സരിപ്പിക്കുന്നത്. രാധാകൃഷ്ണന്‍ മന്ത്രിയായി ഇവിടെ തുടരട്ടെ, പെങ്ങളൂട്ടി ജയിച്ച് പാര്‍ലമെന്‍റിലേക്ക് എത്തട്ടെയെന്നും സതീശന്‍ പറഞ്ഞു. രാധാകൃഷ്ണൻ മന്ത്രിയായി തുടരാനും രമ്യ…

Read More

റെയിൽവേ സ്റ്റേഷനിലും‘ഭാരത് അരി’; മൂന്നുമാസത്തേക്കു റെയിൽവേ ബോർഡിന്‍റെ അംഗീകാരം

കൊല്ലം: രാജ്യത്തെ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ ഭാരത് അരിയും ഭാരത് ആട്ടയും വില്പന നടത്തുന്നതിന് റെയിൽവേ ബോർഡിന്‍റെ അനുമതി. മൂന്നു മാസത്തെ പൈലറ്റ് പ്രോജക്‌ടിനാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്‍റെയും ഉപഭോക്തൃ കാര്യമന്ത്രാലയത്തിന്‍റെയും അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ പരിസരങ്ങളിൽ മൊബൈൽ വാൻ വഴി ഇവ വിൽപ്പന നടത്തുന്നതിനാണ് റെയിൽവേ ബോർഡ് അനുവാദം നൽകിയിട്ടുള്ളത്. വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സബ്സിഡി നിരക്കിൽ ഭാരത് ആട്ട കിലോഗ്രാമിന് 27.50 രൂപയ്ക്കും ഭാരത് അരി കിലോഗ്രാമിന് 29 രൂപയ്ക്കുമാണ് വിൽക്കുന്നത്. റെയിൽവേ യാത്രക്കാർ ഉൾപ്പെടെയുള്ള സാധാരണ ഉപഭോക്താക്കൾക്ക് അരിയും ആട്ടയും ലഭ്യമാകുന്ന മൊബൈൽ വാനുകൾക്ക് സ്റ്റേഷനുകളുടെ സർക്കുലേറ്റിംഗ് ഏരിയയിൽ പ്രവർത്തിക്കാനാണ് വ്യവസ്ഥകളോടെ അനുമതി നൽകിയിട്ടുള്ളത്. ഇതിനായി ലൈസൻസ് ഫീസോ വരുമാന വിഹിതമോ റെയിൽവേ ഈടാക്കില്ല. നടപ്പിലാക്കുന്ന സ്റ്റേഷനുകളുടെ ലിസ്റ്റും ഏജൻസികളുടെ പേരും സഹിതമായിരിക്കും വില്പനയ്ക്ക്…

Read More

പണം സമാഹരിക്കാൻ പുതിയ നീക്കവുമായി വൈദ്യുതി വകുപ്പ്; മുൻകൂറായി പണം അടച്ച് ഇളവ് നേടാം

തിരുവനന്തപുരം: ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂറായി അടച്ചാല്‍ ഇളവുകള്‍ നല്‍കുമെന്ന വാഗ്ദാനവുമായി വൈകാതെ വൈദ്യുതി വകുപ്പ് ഉപഭോക്താക്കളുടെ മുന്നിലെത്തും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് അടിയന്തരമായി പണം ആവശ്യമുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനുള്ള സ്‌കീം തയാറാക്കുന്നതിനായി സര്‍ക്കാര്‍ അനുവാദം നല്‍കി. വൈദ്യുതി മേഖലയിലെയും ബോര്‍ഡിന്‍റെയും പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ബോര്‍ഡ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. നിലവില്‍ ആറ് മാസത്തെ ബില്‍ അടച്ചാല്‍ രണ്ട് ശതമാനവും ഒരു വര്‍ഷത്തേക്ക് നാലുശതമാനവും പലിശയാണ് ബോര്‍ഡ് കണക്കാക്കുന്നത്. പലിശ കൂട്ടി ഈ രീതി വ്യാപകമാക്കാനാണ് ബോര്‍ഡിന്‍റെ നീക്കം. വാണിജ്യ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ വാഗ്ദാനം ചെയ്താല്‍ മുന്‍കൂര്‍ പണം അടയ്ക്കാന്‍ കൂടുതല്‍ പേര്‍ തയാറായേക്കുമെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍. ഈ പലിശത്തുക ബില്ലില്‍നിന്ന് കുറയ്ക്കുകയും ചെയ്യും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശിക…

Read More

ശ്രീരാമന് ബദലായി ശ്രീമുരുകൻ; അന്തര്‍ദേശീയ മുരുകന്‍ ഫെസ്റ്റുമായി ഡിഎംകെ; ഇത്തരം തന്ത്രങ്ങളില്‍ തമിഴ് ജനത വീഴില്ലന്ന് ബിജെപി

ചെന്നൈ: തെരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റിനൊരുങ്ങി ഡിഎംകെ. ലോകമെമ്പാടുമുള്ള എല്ലാ മുരുക ഭക്തരെയും ഉൾപ്പെടുത്തിക്കൊണ്ട് ജൂൺ-ജൂലൈ മാസങ്ങളിലായിരിക്കും ഫെസ്റ്റ് നടത്തുക. മുരുകനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളും, പ്രദർശനങ്ങളും, കോൺക്ലേവുകളും ഫെസ്റ്റിൽ സംഘടിപ്പിക്കും. ഫെസ്റ്റിന്‍റെ പ്രധാന കേന്ദ്രമായി തിരിചെന്ദൂർ മുരുകൻ കോവിൽ മാറ്റുമെന്നും ഇതിനായി 300 കോടി ക്ഷേത്രത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ടെന്നും ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ്സ് മന്ത്രി പി.കെ ശേഖര്‍ ബാബു പറഞ്ഞു. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നില്‍ യാതൊരു രാഷ്ട്രീയവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുരുകൻ ഫെസ്റ്റ് നടത്താനുള്ള തീരുമാനത്തിനെതിരേ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. “കേന്ദ്രത്തിൽ നിന്നുള്ള പദ്ധതികളെ സ്റ്റിക്കർ മാറ്റി ഡിഎംകെ പദ്ധതികളാക്കുകയായിരുന്നു അവർ ആദ്യം ചെയ്തിരുന്നത്. ഇപ്പോൾ അവർ ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ പകർത്തി രാഷ്ട്രീയത്തിലും ഉപയോഗിക്കുന്നു എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ആർ ശ്രീനിവാസൻ പറഞ്ഞു. തമിഴ്‌നാട്ടില്‍ മാത്രം…

Read More

വാക്കാണ് ഏറ്റവും വലിയ സത്യം: കേരളപ്പിറവി ദിനത്തിൽ നൽകിയ വാക്ക് പാലിച്ച് സുരേഷ് ഗോപി; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് 12 ലക്ഷം കൈമാറി

തൃശൂര്‍: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി സുരേഷ്‌ഗോപി 12 ലക്ഷം നല്‍കി. നെട്ടിശേരിയിലെ വീട്ടില്‍ നടന്ന ചടങ്ങിൽ ധനസഹായം കൈമാറി. കഴിഞ്ഞ നവംബറിലെ കേരളപ്പിറവിദിനത്തില്‍ താരസംഘടനയായ ‘അമ്മ’-യുടെ ഓഡിറ്റോറിയത്തില്‍ പ്രതീക്ഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കാമെന്ന് സുരേഷ്‌ഗോപി വാക്ക് നൽകിയിരുന്നു. അദ്രിജ, റെന, അഭിരാമി, വീനസ് പോള്‍, പ്രീതി, ശ്രാവന്തിക, മിഖ, ടീന എല്‍സ, ഗോപിക, അനീഷ എന്നീ പത്ത് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. 1,20,000 രൂപയാണ് ഒരാളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടുന്ന ചെലവ്. പിന്നീട് സര്‍ക്കാരില്‍നിന്ന് ശസ്ത്രക്രിയയ്ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോള്‍ പണം തിരിച്ചുകിട്ടുന്നതിന് ഒരു വര്‍ഷമെങ്കിലും കാലതാമസം എടുക്കും. പണം തിരിച്ചുകിട്ടുന്നതു പ്രകാരം അടുത്ത പത്തുപേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം. പണം തനിക്ക് തിരിച്ചു തരേണ്ടതില്ലന്ന് സുരേഷ്‌ഗോപി നേരത്തെ…

Read More

ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത് രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാൻ; ഇല്ലാതാക്കുന്നതിന് പകരം മെച്ചപ്പെടുത്തേണ്ടതായിരുന്നു; അമിത് ഷാ

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെ താൻ പൂർണമായി മാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നതെന്നും അത് ഇല്ലാതാക്കുന്നതിന് പകരം മെച്ചപ്പെടുത്തേണ്ടതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു സുപ്രീം കോടതിയുടെ വിധി എല്ലാവരും അംഗീകരിക്കണം. സുപ്രീം കോടതി വിധിയെ ഞാൻ പൂർണ്ണമായി മാനിക്കുന്നു. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ പൂർണ്ണമായും റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടത്. 1,100 രൂപ സംഭാവനയിൽ നിന്ന് 100 രൂപ പാർട്ടിയുടെ പേരിൽ നിക്ഷേപിക്കുകയും 1,000 രൂപ സ്വന്തമായി സൂക്ഷിക്കുകയും ചെയ്യുകയാണ് നേതാക്കൾ ചെയ്യുന്നതെന്ന് കോൺഗ്രസിനെ പരാമർശിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. മൊത്തം 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ഏകദേശം 6,000 കോടി രൂപ ബിജെപിക്ക് ലഭിച്ചു . ബാക്കി ബോണ്ടുകൾ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. ടിഎംസിക്ക് 1,600 കോടി, കോൺഗ്രസിന് 1,400 കോടിയും…

Read More