കൊച്ചി: അയോധ്യ പ്രതിഷ്ഠാദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിക്കണമെന്ന വീഡിയോക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഗായിക കെ.എസ്. ചിത്രയെ പിന്തുണച്ച് നടി കൃഷ്ണപ്രഭ. അഭിപ്രായസ്വാന്തന്ത്ര്യം എല്ലാവര്ക്കും ഈ രാജ്യത്തുണ്ട്. അത് ചിത്രചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. ചിത്രച്ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവര്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്തെന്നാണ് കൃഷ്ണപ്രഭ ഫേസ്ബുക്കില്‍ കുറിച്ചത്. തീര്‍ത്തും മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ചിത്രചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകള്‍ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് പ്രതികരിച്ചത്. അഭിപ്രായസ്വാന്തന്ത്ര്യം എല്ലാവര്ക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും കൃഷ്ണപ്രഭ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ്…. ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവർക്കും…
Read MoreCategory: Loud Speaker
ചരിത്രം വഴി മാറും ചിലർ വരുമ്പോൾ… 4,000 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി
കൊച്ചി: ദ്വിദിന കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 4,000 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു. കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ നടന്ന ചടങ്ങിൽ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിന്റെ (സിഎസ്എല്‍) ഡ്രൈ ഡോക്ക് (എന്‍ഒഡി), കപ്പല്‍ അറ്റകുറ്റപ്പണിയ്ക്കുള്ള അന്താരാഷ്ട്ര കേന്ദ്രം (ഐഎസ്ആര്‍എഫ്), ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡിന്റെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നീ മൂന്ന് പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കൊച്ചി കപ്പല്‍ ശാലയില്‍ 1799 കോടി രൂപ ചിലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മാണം പൂര്‍ത്തിയായത്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം, ഉയര്‍ന്ന സുരക്ഷിതത്വം, മികച്ച പ്രവര്‍ത്തന ക്ഷമത എന്നിവയാണ് ഈ ഡ്രൈ ഡോക്കിന്റെ പ്രത്യേകതകള്‍. ഇതിന് പുറമെ 970 കോടി രൂപ ചെലവഴിച്ചാണ് രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാല ഒരുക്കിയിട്ടുണ്ട്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന് പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഈ കേന്ദ്രം സജ്ജമാക്കിയത്.…
Read More‘ഒരു മുദ്രാവാക്യക്കവിത’ കൃഷ്ണകുമാറിനെതിരേ മാത്രമല്ല, എനിക്കും എതിരേയെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്: സ്വയം വിമർശനത്തോളം വലുത് വേറൊന്നുമില്ലെന്ന് ഹരീഷ് പേരടി
‘ഒരു മുദ്രാവാക്യക്കവിത’ കൃഷ്ണകുമാറിനെതിരേ മാത്രമല്ല, എനിക്കും എതിരേയാണ് എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ മുദ്രാവാക്യത്തോട് യോജിക്കുന്നില്ലെങ്കിലും ഈ വിശദീകരണത്തോട് പൂർണമായും യോജിക്കുന്നു. സ്വയം വിമർശനത്തോളം വലുത് വേറൊന്നുമില്ല എന്ന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ‘പല പുസ്തകത്തിലും നിന്നെ കുറിച്ചുളള പരാമാർത്ഥമേ ഞാൻ തിരഞ്ഞു…ഒരു പുസ്തകത്തിലും നിന്റെയി ഗൂഡമാം ചിരിയുടെ പൊരുൾമാത്രമില്ല’..എന്നെഴുതിയ ബാലേട്ടന്റെ മുദ്രാവാക്യത്തോട് യോജിക്കുന്നില്ലെങ്കിലും ഈ വിശദീകരണത്തോട് പൂർണമായും യോജിക്കുന്നു…സ്വയം വിമർശനത്തോളം വലുത് വേറൊന്നുമില്ല…ബാലേട്ടാ സ്നേഹ സലാം.. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ… ‘ഒരു മുദ്രാവാക്യക്കവിത’യിൽ ഞാൻ കൃഷ്ണകുമാറിന്റെ പേര് എന്തുകൊണ്ടു പരാമർശിച്ചില്ല എന്ന് പലരും ചോദിച്ചു. ആ കവിത കൃഷ്ണകുമാറിനെതിരേ മാത്രമല്ല. എനിക്കെതിരേ കൂടിയാണ്. ചെറുപ്പകാലത്ത് കൃഷ്ണകുമാറിന്റെ മനോഭാവത്തോടെയാണ് ഞാനും അത്തരം രംഗങ്ങൾ കണ്ടിട്ടുള്ളത്. പരമ ദരിദ്രരായ മനുഷ്യർ എന്റെ…
Read Moreക്ഷേത്രത്തിനുള്ളിൽ കഴുത്തുമുറിച്ച് യുവാവ് ജീവനൊടുക്കി
ഭോപ്പാൽ: മധ്യപ്രദേശിൽ ക്ഷേത്രത്തിനുള്ളിൽ യുവാവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. മൈഹാറിലെ ശാരദമാതാ ക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രിയാണു സംഭവം. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിൽ താമസിക്കുന്ന യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. ശാരദാ മാതാ ക്ഷേത്രത്തിന്റെ ഹവൻകുണ്ടിനു സമീപമാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിനു പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ദിവസേന ധാരാളം ഭക്തജനങ്ങൾ എത്താറുണ്ട്.
Read Moreമണിപ്പുരിൽ പോലീസുകാരനെ വെടിവച്ചുകൊന്നയാൾ പിടിയിൽ
ഇംഫാൽ: മണിപ്പുരിൽ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഫിലിപ്സ് ഖോംഗ്സായി എന്നയാളെ ഇന്ത്യ-മ്യാൻമർ അതിർത്തി പട്ടണത്തിൽനിന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ് ചെയ്തത്. മോറെയിലെ ഒരു പുതിയ ഹെലിപാഡിന്റെ ജോലിക്കു മേൽനോട്ടം വഹിക്കുന്നതിനിടെയാണ് പോലീസുദ്യോഗസ്ഥനായ ചിംഗ്തം ആനന്ദ് വെടിയേറ്റു മരിച്ചത്. 2023 ഒക്ടോബർ 31നായിരുന്നു സംഭവം. അതേദിവസം മണിപ്പുരിലെത്തിയ സൈനികരെ ആക്രമിച്ചതിനു കെ മൗൽസാംഗ് ഗ്രാമത്തിലെ തലവനും മേറ്റ് ട്രൈബ് യൂണിയൻ ഫിനാൻസ് സെക്രട്ടറിയുമായ ഹേംഖോലാലും അറസ്റ്റിലായി.
Read Moreഒന്നു കൊണ്ടും പേടിക്കണ്ട നിക്ഷേപ തുക ഇരട്ടിയാക്കി നൽകാം: മോഹന വാഗ്ദാനം നൽകി സിനിമാ താരം കൊല്ലം തുളസിയിൽ നിന്നും പണം തട്ടിയെടുത്ത ജി കാപിറ്റൽ ഉടമകൾ അറസ്റ്റിൽ
തിരുവനന്തപുരം: വട്ടിയൂർക്കാവ് കേന്ദ്രമായി ജി കാപിറ്റൽ എന്ന സ്ഥാപനം നടത്തി നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപന നടത്തിപ്പുകാരായ രണ്ട് പേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് സ്വദേശികളായ സന്തോഷ്കുമാർ (60) , ഇയാളുടെ മകൻ ദീപക് (26) എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ചലച്ചിത്ര നടൻ കൊല്ലം തുളസിയുടെ നിക്ഷേപതുക തിരികെ നൽകാതെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ആദ്യം രണ്ട് ലക്ഷം രൂപയാണ് കൊല്ലം തുളസി നൽകിയത്. ഇത് നാല് ലക്ഷം രൂപയായി തിരിച്ചു നൽകി. പിന്നീട് നാല് ലക്ഷം നൽകിയപ്പോൾ എട്ട് ലക്ഷം രൂപയായി തിരിച്ചു നൽകി. ഇതോടെയാണ് ഒറ്റയടിക്ക് 20 ലക്ഷം രൂപ നൽകിയത്. ഇത് തിരികെ ലഭിച്ചില്ല. തുടർന്നാണ് പരാതി നൽകിയത്. നിക്ഷേപിക്കുന്ന പണത്തിന്റെ ഇരട്ടി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ…
Read Moreഅംഗീകൃത സംഘടനകളുമായി ഗതാഗതമന്ത്രിയുടെ ചർച്ച നാളെ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ ചർച്ച നടത്തും. സെക്രട്ടറിയേറ്റിലെ ഗതാഗത മന്ത്രിയുടെ ചേംബറിൽ ഉച്ചയ്ക്ക് 12.30-നാണ് യോഗം. ഗതാഗത മന്ത്രിയായി കെ.ബി.ഗണേശ് കുമാർ ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സി ഐ ടി യു ) ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫ്രണ്ട് (റ്റി ഡി എഫ് ) കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) എന്നിവയാണ് കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകൾ.കെ.ബി.ഗണേശ് കുമാർ ആദ്യം ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് യൂണിയനുകളുടെ സഹകരണത്തോടെ കെ എസ് ആർടിസിയെ ലാഭത്തിലെത്തിക്കാൻ ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പല പരിഷ്കാരങ്ങളും നടപ്പാക്കുകയും ചെയ്തു. വോൾവോ ബസ് സർവീസ് തുടങ്ങിയതും മിനി ബസ് സർവീസ് ആരംഭിച്ചതും വേണാട്, മലബാർ, അനന്തപുരി തുടങ്ങിയ പേരുകളിൽ…
Read Moreകെ സ്മാർട്ട് പദ്ധതിയുടെ ധൃതി പിടിച്ച പ്രഖ്യാപനം: സേവനങ്ങൾ സ്തംഭനത്തിൽ
ബാലരാമപുരം: കെ സ്മാർട്ട് പദ്ധതിയുടെ നടത്തിപ്പിന് സാങ്കേതിക സഹായം നൽകുന്ന ഐകെഎമ്മിന്റെ സർവറുകളുടെ ശേഷി വർധിപ്പിക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങൾ ഒന്നും നടത്താതെ പദ്ധതി പ്രഖ്യാപിച്ചത് തദ്ദേശസ്ഥാപനങ്ങളിലെ അപേക്ഷകരെ ഒന്നടങ്കം ദുരിതത്തിലാക്കി. കെ സ്മാർട്ട് പദ്ധതി ജനുവരി ഒന്ന് മുതൽ കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചത്. പദ്ധതി നിലവിൽ വരുമെന്ന് പ്രഖ്യാപിച്ച ജനുവരി ഒന്ന് കഴിഞ്ഞ് മൂന്നാമത്തെ ആഴ്ച തുടങ്ങിയിട്ടും നഗരസഭകൾ പുതിയ അപേക്ഷകൾ സ്വീകരിക്കാനോ പഴയ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാനോ കെട്ടിട കരം സ്വീകരിക്കാനോ ലൈസൻസുകൾ പുതുക്കാനോ കഴിയാത്ത സ്തംഭനാവസ്ഥയിലാണ്. പുതിയ സംവിധാനം നടപ്പിലാക്കുന്ന ഐകെഎമ്മിന്റെ ശേഷി വർധിപ്പിക്കാതെയും ആവശ്യത്തിനുള്ള കംപ്യൂട്ടറുകൾ നഗരസഭ ഓഫീസുകളിൽ എത്തിക്കാതെയും വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാതെയും പദ്ധതി പ്രഖ്യാപിച്ചതാണ് പദ്ധതി അവതാളത്തിലാവാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലുള്ള കംപ്യൂട്ടറുകൾ തന്നെ ഏറെയും തകരാറുള്ളവയും ശേഷിക്കുറവ് ഉള്ളവയുമാണ് എന്നാണ് ആക്ഷേപം. കടലാസ് രഹിത…
Read Moreമുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ലിസ്റ്റിലുള്ള വ്യക്തിയാണ് ഞാൻ: മുഖ്യമന്ത്രിക്ക് എന്നോട് എതിർപ്പുണ്ടെന്നതു കെട്ടുകഥ; കെ.കെ. ഷൈലജ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തന്നോട് യാതൊരു എതിർപ്പുമില്ലെന്നും മുഖ്യമന്ത്രിക്ക് എതിർപ്പുണ്ട് എന്നതു കെട്ടുകഥയാണെന്നും സിപിഎം നേതാവും എംഎൽഎയുമായ കെ.കെ.ഷൈലജ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ലിസ്റ്റിൽ പെട്ടയാളാണ് ഞാൻ. എന്റെ പ്രവർത്തനങ്ങളെ പിണറായി വിജയൻ പ്രോത്സാഹിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് പാർട്ടിയിൽ വളരാനായത്. രണ്ടാം പിണറായി സഭയിൽ എന്നെ ആരും തടഞ്ഞില്ല. ഞാൻ മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആവണം എന്നത് പാർട്ടിയുടെ തീരുമാനമായിരുന്നു- ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ കെ.കെ.ഷൈലജ പറഞ്ഞു. മുഖ്യമന്ത്രി ആവണമെന്ന ആഗ്രഹം തന്റെ ഏഴയലത്ത് പോലുമില്ലെന്നും വനിതാ മുഖ്യമന്ത്രി വേണമെന്ന് വാദത്തിൽ കഴമ്പില്ലെന്നും കെ.കെ. ഷൈലജ പറഞ്ഞു. ഉത്തരവാദിത്വം നിറവേറ്റാൻ കഴിവുള്ളവരെയാണ് താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തേണ്ടത്. താൻ മുഖ്യമന്ത്രി ആകണമെന്ന് ഒന്നോ രണ്ടോ പേർ പറഞ്ഞെന്ന് കരുതി അത് പൊതുവികാരമായി കണക്കാക്കേണ്ട. എല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും കെ.കെ. ഷൈലജ കൂട്ടിച്ചേർത്തു. അതേസമയം…
Read Moreഡൽഹിയിൽ മൂടൽമഞ്ഞ്: മൂന്നു മണിക്കൂറിലധികം വൈകിയാൽ വിമാനങ്ങൾ റദ്ദാക്കും
ന്യൂഡൽഹി: മൂടൽ മഞ്ഞിൽ വിമാനങ്ങൾ വ്യാപകമായി വൈകുന്ന സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദേശങ്ങൾ (എസ്ഒപി) പുറത്തിറക്കി. യാത്രക്കാരെ യഥാസമയം വിവരങ്ങൾ അറിയിക്കണമെന്നതാണു ഡിജിസിഎ നിർദേശം. അതേസമയം, ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുകയാണ്. വിമാനം വൈകിയാൽ യാത്രക്കാർക്ക് കൃത്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും മൂന്നു മണിക്കൂറിൽ കൂടുതൽ വൈകുമെന്നു പ്രതീക്ഷിക്കുന്ന വിമാനങ്ങൾ റദ്ദാക്കാമെന്നും യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും എസ്ഒപിയിൽ പറയുന്നു. പ്രതികൂല കാലാവസ്ഥ മൂലം ഡൽഹി എയർപോർട്ട് പോലുള്ള വിമാനത്താവളങ്ങളിൽ വിമാനങ്ങളുടെ കാലതാമസം, റദ്ദാക്കൽ, യാത്രക്കാരുടെ അസൗകര്യങ്ങൾ എന്നിവയ്ക്കു മറുപടിയായാണു മാർഗനിർദേശങ്ങൾ നൽകിയത്. അതിനിടെ ഡൽഹി-ഗോവ ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ ആക്രമിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. നിലവിലുള്ള നിയമവ്യവസ്ഥകൾക്ക് അനുസൃതമായി ഇത്തരം സംഭവങ്ങളെ ശക്തമായി…
Read More