ദാവൂദ് ഇബ്രാഹിമിന്‍റെ മഹാരാഷ്ട്രയിലുള്ള സ്വത്തുക്കൾ ലേലം ചെയ്യാനൊരുങ്ങി സഫേമ

മുംബൈ: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കൾ ലേലം ചെയ്യുന്നു. മഹാരാഷ്ട്രയിലെ നാല് പൂർവിക സ്വത്തുക്കളാണ് നാളെ ലേലം ചെയ്യുന്നത്. സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അഥോറിറ്റിയാണ് (സഫേമ) ലേലം സംഘടിപ്പിക്കുന്നത്. വസ്‌തുക്കളുടെ വില 19.2 ലക്ഷം രൂപയാണ്. 2017ലും 2020ലും ദാവൂദിന്‍റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു. ദാവൂദിന്‍റെ അമ്മ ആമിനബിയുടെ പേരിൽ രത്‌നഗിരി ജില്ലയിലെ ഖേഡിലുള്ള മുംബാകെയിലെ കൃഷിഭൂമിയാണ് ലേലം ചെയ്യുന്നത്. ദാവൂദിന്‍റെ കുടുംബവീട് നിലനിന്നിരുന്ന ഗ്രാമമാണിത്. കള്ളക്കടത്തു കേസുകളിൽ ദാവൂദിനും കുടുംബാംഗങ്ങൾക്കുമെതിരേ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട് പ്രകാരമുള്ള കേസുകളെത്തുടർന്നുമാണ് സഫേമ കോംപീറ്റന്‍റ് അഥോറിറ്റി സ്വത്തുക്കൾ കണ്ടുകെട്ടിയത്. പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒളിവിൽ കഴിയുന്ന ദാവൂദിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുള്ളതായി മുൻ കൂട്ടാളികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

Read More

പോക്സോ കേസുകൾ കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കുന്നുവെന്ന് ഇന്‍റലിജൻസ്; പരിശോധിക്കാൻ ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: കോടതിക്ക് പുറത്ത് വച്ച് പോക്സോ കേസുകൾ ഒത്തു തീർപ്പാക്കുന്നുവെന്ന് സംസ്ഥാന ഇന്‍റലിജൻസ്. ഇന്‍റലിജൻസിന്‍റെ റിപ്പോർട്ടിനെ തുടർന്ന് ഡിജിപി ഉന്നതതല യോഗം വിളിച്ചു ചേർക്കുകയും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ പരിശോധിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തു. ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും ഡിജിപി നിർദേശം നൽകി. എല്ലാ ജില്ലകളിലെയും കോടതികളിലെത്തിയ കേസുകള്‍ വിശദമായ പരിശോധിക്കാനാണ് ഡിജിപിയുടെ നിർദേശം. ചില പബ്ലിക്പ്രോസിക്യൂട്ടർമാരും പൊലീസുകാരും ചേർന്നാണ് കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നതിന് ഇടനിലക്കാരാകുന്നതെന്നാണ് സംസ്ഥാന ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ കണ്ടെത്തൽ. ഓരോ ജില്ലയിലും പോക്സോ കേസുകള്‍ ഒത്തു തീർക്കുന്നതിന്‍റെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്സോ കേസുകളിൽ ക്രമക്കേടുകൾ ആരംഭിക്കുന്നതായാണ് യോഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ ഒത്തു തീർപ്പ് കേസുകളുടെ എണ്ണം കൂടുതലാണ്. പോക്സോ…

Read More

‘കണ്ണൂർ ഗോൾഡ്’; 2023 ൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 43 കോടിയുടെ സ്വർണം

മട്ടന്നൂർ: വേറിട്ട രീതികൾ ഉപയോഗിച്ച് സ്വർണക്കടത്ത് വ്യാപകമായതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം പിടികൂടിയത് 43 കോടിയോളം രൂപ വില വരുന്ന 67,461 ഗ്രാം സ്വർണം. ഇതുമായി ബന്ധപ്പെട്ട് 60 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2023 ജനുവരി മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണിവ. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം പൂർത്തിയായപ്പോൾ കടത്താൻ ശ്രമിച്ചത് 120 കോടി രൂപ വരുന്ന 240 കിലോയോളം സ്വർണം. 350 ലേറെ കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. ഡിആർഐ, കസ്റ്റംസ്, പോലീസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ഒരു കോടി രൂപയിൽ താഴെ വിലയുള്ള സ്വർണം പിടികൂടിയാൽ കസ്റ്റംസ് തന്നെ ജാമ്യം നല്കും. ഇതു മനസിലാക്കിയാണ് മിക്ക സംഘങ്ങളും സ്വർണം കടത്തുന്നത്. പിടികൂടാതിരിക്കാൻ സ്വർണക്കടത്തിനു പുതിയ മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് കടത്തുകാർ. വസ്ത്രത്തിലും ഹാർഡ് ബോർഡ് ബോക്സിലും…

Read More

ജയിലിൽ ജാതി; കേരളത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: ജയിലുകളിലെ ജാതിവിവേചനത്തിൽ കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ്. വിഷയം ഏറെ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ്ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മാധ്യമപ്രവർത്തകയായ സുകന്യ ശാന്തയാണ് വിഷയത്തിൽ കോടതിയെ സമീപിച്ചത്. തടവുകാർക്കിടയിൽ ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ജയിലിനുള്ളിലെ ചില ചട്ടങ്ങളെന്നു ഹർജിയിൽ പറയുന്നു. കേന്ദ്ര സർക്കാരിനും ഇതു സംബന്ധിച്ച് കോടതി നോട്ടീസയച്ചിട്ടുണ്ട്. തമിഴ്നാട്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും കോടതി ഈ വിഷയത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Read More

കേജരിവാളിനെ ഇഡി ഇന്ന് അറസ്റ്റ് ചെയ്തേക്കും; സൂചനയുമായി ആംആദ്മി നേതാക്കൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയുമായി ആംആദ്മി പാർട്ടി (എഎപി) നേതാക്കൾ. സമൂഹമാധ്യമത്തിലൂടെയാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്.  ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് ഇഡി ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് അദ്ദേഹത്തെ തടയാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാൽ, ഏതു സാഹചര്യവും നേരിടാൻ പാർട്ടി തയാറാണെന്ന് എഎപി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് എന്നിവർ പറഞ്ഞു. എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ചോദ്യംചെയ്യുന്നതിനായി ഇന്നലെ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കേജരിവാൾ ഹാജരായിരുന്നില്ല. തിരക്ക് ചൂണ്ടിക്കാട്ടിയാണു ഹാജരാകാതിരുന്നത്. ചോദ്യാവലി അയച്ചു തന്നാൽ മാത്രമേ ചോദ്യം ചെയ്യലിന് ഹജാരാകുകയുള്ളൂവെന്നു നേരത്തെ കേജരിവാൾ പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പു കേജരിവാളിനെ ഈ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു.

Read More

ഓണ്‍ലൈന്‍ തട്ടിപ്പ്; ബോളിവുഡ് നടി അഞ്ജലി പാട്ടീലിനെ കബളിപ്പിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ

മുംബൈ: ബോളിവുഡ് നടി അഞ്ജലി പാട്ടീലിനെ കബളിപ്പിച്ച് 5.79 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ പോലീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പ് സംഘമാണു പണം തട്ടിയതെന്നാണു സൂചന. നടിയുടെ പരാതി പ്രകാരം ഡി.എന്‍ നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഫെഡ്എക്സ് കൊറിയര്‍ കമ്പനിയിലെ മുന്‍ ജീവനക്കാരനായ ദീപക് ശര്‍മ എന്നയാളാണെന്ന് അവകാശപ്പെട്ട് അഞ്ജലിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അഞ്ജലിയുടെ പേരില്‍ തായ്‍വാനിലേക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന ഒരു പാഴ്സലില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് കണ്ടെത്തിയതായും ഇതില്‍ അഞ്ജലിയുടെ ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നുവെന്നും വിളിച്ചയാള്‍ അറിയിച്ചു. തന്‍റെ വ്യക്തിവിവരങ്ങളുടെ ദുരുപയോഗം തടയാന്‍ എത്രയും വേഗം മുംബൈ പോലീസിന്‍റെ സൈബര്‍ പോലീസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു. തൊട്ടുപിന്നാലെ മുംബൈ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥനായ ബാനര്‍ജിയാണെന്നു പറഞ്ഞ് മറ്റൊരാള്‍ അഞ്ജലിയെ സ്കൈപ്പില്‍ വിളിച്ചു. കള്ളപ്പണക്കേസില്‍…

Read More

ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടോ; അന്വേഷണത്തിന് പ്രത്യേകസംഘം

കോഴിക്കോട്: കണ്ണൂർ അയ്യൻകുന്ന് ഉരുപ്പംകുറ്റിയിൽ മാവോയിസ്റ്റ് വനിതാ നേതാവ് കവിത കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റുകളുടെ പ്രചാരണത്തിൽ ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം. വനത്തിൽ നടന്ന പോലീസുമായുള്ള ഏറ്റുമുട്ടലിൽ വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവം മാവോയിസ്റ്റ് ട്രാപ് ആണോയെന്നും സംശയം ഉണ്ട്. സംഭവത്തിൽ ഐജിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണത്തിലേക്കു കടന്നിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.നവംബർ 13, 14 തീയതികളിലാണ് ഞെട്ടിത്തോട് വന മേഖലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടലും വെടിവയ്പ്പുമുണ്ടയത്. 13നുണ്ടായ ഏറ്റുമുട്ടലിൽ കവിതയ്ക്ക് വെടിയേറ്റുവെന്നാണ് മാവോയിസ്റ്റുകളുടെ പ്രചാരണം. ഏറ്റുമുട്ടൽ ദിനത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളാണ് എടിഎസ് അന്വേഷിക്കുന്നത്.

Read More

അംഗന്‍വാടി കുട്ടികൾ തോട്ടത്തിൽ നിന്നു പൂക്കൾ പറിച്ചു; ഉടമ അംഗന്‍വാടി ജീവനക്കാരിയുടെ മൂക്ക് അറുത്തു

കർണാടക: അംഗന്‍വാടി കുട്ടികൾ പൂന്തോട്ടത്തില്‍ നിന്ന് പൂക്കള്‍ പറിച്ചതിന് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്തു. ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം. കല്യാണി മോറെയെന്നയാളാണ് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്തത്. കുട്ടികൾ തന്‍റെ തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചെടുത്തതിന് ഇയാൾ അംഗന്‍വാടി ജീവനക്കാരിയായ 50 വയസുകാരി സുഗന്ധ മോറെയുമായി കലഹം ഉണ്ടാക്കിയിരുന്നു. ഇരുവരും തമ്മിൽ തർക്കം മൂർശ്ചിച്ചപ്പോൾ കല്യാണി മോറ സുഗന്ധ മോറയുടെ മൂക്ക് ചെത്തിക്കള‍യുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി. പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്. അമിതമായ രക്തസ്രാവം ഉണ്ടായ സുഗന്ധയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

Read More

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു; പോലീസുകാരൻ അറസ്റ്റിൽ

ആഗ്ര: ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആഗ്രയിലാണു സംഭവം. 25കാരിയാണ് കൊല്ലപ്പെട്ടത്. പോലീസുകാരൻ താമസിക്കുന്ന വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഡിസംബർ 29നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ഒരു ദിവസം മുമ്പ് യുവതി പോലീസുകാരന്‍റെ വാടകമുറി സന്ദർശിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

ചെന്നൈയിൽ വൻ ലഹരിവേട്ട; ചായ പായ്ക്കറ്റിൽ ഒളിപ്പിച്ച 75 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ചെന്നൈ: ചെന്നൈയിൽ ചായ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. മ്യാൻമറിലെ തമുവിൽനിന്ന് ശ്രീലങ്കയിലേക്ക് കടൽമാർഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടിച്ചെടുത്തത്. 15.8 കിലോ മെത്താഫെറ്റാമൈൻ പിടിച്ചെടുത്തെന്നും അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ എട്ടു പേർ അറസ്റ്റിലായെന്നും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. മ്യാൻമറിലെ തമുവിൽനിന്ന് മണിപ്പുർ, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കം. ചായ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചനിലയിലാണ് മയക്കുമരുന്ന് ചെന്നൈയിൽ എത്തിച്ചത്. കഴിഞ്ഞ മാസം ആദ്യം നാലു കിലോ മെത്താഫെറ്റാമൈനുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിലായിരുന്നു.

Read More