ചെന്നൈ/കൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിൽ ആദ്യഘട്ട പോളിംഗാണു നടക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ പവിത്രമായ കടമയിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ജനാധിപത്യം, സാമൂഹ്യനീതി, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭ്യർഥിച്ചു. തമിഴ്നാട്ടിൽ ത്രികോണ മത്സരംതമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 4,023 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. രാവിലെ ഏഴിനുതന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. ആകെ 5.73 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.63% ആയിരുന്നു പോളിംഗ്. തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ നേതൃത്വം നൽകുന്ന സെക്യുലർ പ്രോഗ്രസീവ് അലയൻസും, ബിജെപിയുമായി…
Read MoreCategory: Loud Speaker
‘പുസ്തകങ്ങളിലൂടെ മനസുകളുടെ ഇഴയടുപ്പം കൂട്ടാം, പരസ്പരം അറിയാനും ബഹുമാനിക്കാനും ഒത്തൊരുമയോടെ ജീവിക്കാനും ഇത് വഴിതുറക്കും’: പുസ്തക ദിനാശംസകൾ നേർന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: പുസ്തക ദിനത്തിൽ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിശാലമായ ലോകത്ത് നമുക്ക് പല ഭാഷകളിലൂടെയും പുസ്തകങ്ങളിലൂടെയും മനസുകളുടെ ഇഴയടുപ്പം കൂട്ടാമെന്ന് സതീശൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് പുസ്തക ദിന ആശംസകൾ അദ്ദേഹം നേർന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… പല ഭാഷകളിലൂടെ കടന്നു പോകുക, പല ഭാഷകൾ പഠിക്കുക, ആ ഭാഷകളിലെ പുസ്തകങ്ങൾ പ്രചരിപ്പിക്കുക. സഹിഷ്ണുത, ആശയവിനിമയം, ബഹുസ്വരത ഇവയുടെ പ്രധാനമായ കണ്ണിയാണ് പല ഭാഷകൾ അറിയുകയെന്നത്. അത് മനുഷ്യനെ മാറ്റിമറിക്കും. ഈ ലോകം വിശാലമാണ്, അവിടെ പല ഭാഷകളിലൂടെ, പുസ്തകങ്ങളിലൂടെ മനസുകളുടെ ഇഴയടുപ്പം കൂട്ടാം. പരസ്പരം അറിയാനും ബഹുമാനിക്കാനും ഒത്തൊരുമയോടെ ജീവിക്കാനും ഇത് വഴിതുറക്കും. അങ്ങനെ നമുക്ക് നമ്മളെ അടയാളപ്പെടുത്താമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreവിദ്യാർഥികളുടെ വിദേശപഠനം; ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന; സംസ്ഥാനങ്ങളിൽ കേരളം ഏഴാം സ്ഥാനത്ത്
പരവൂർ: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന. 2016-ൽ 6.8 ലക്ഷമായിരുന്ന വിദ്യാർഥികളുടെ എണ്ണം 2024-ൽ 13.35 ലക്ഷമായി ഉയർന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയയ്ക്കുന്ന സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശാണ് ഒന്നാമത്. പഞ്ചാബ്, മഹാരാഷ്ട്ര എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരളം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം 2020-ൽ മാത്രം ആന്ധ്രയിൽ നിന്ന് 35,614 വിദ്യാർഥികൾ വിദേശത്തേക്ക് പോയി. പഞ്ചാബിൽ നിന്ന് 33,412 പേരും മഹാരാഷ്ട്രയിൽ നിന്ന് 29,079 പേരും വിദേശ പഠനം തെരഞ്ഞെടുത്തു. മുൻവർഷങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്ന മഹാരാഷ്ട്രയെ പിന്തള്ളിയാണ് പഞ്ചാബ് ഇത്തവണ രണ്ടാമതെത്തിയത്. ഗുജറാത്ത് (23,156), ഡൽഹി (18,482), തമിഴ്നാട് (15,564) എന്നിവയാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ. കേരളത്തിൽ നിന്ന് 15,277 വിദ്യാർഥികളാണ് ഇതേ കാലയളവിൽ വിദേശത്തേക്ക്…
Read Moreമുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പാറമേക്കാവിന്റെ ലൈസൻസിക്കെതിരേ കേസ്
തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന ഉടമയ്ക്കെതിരേ കേസ്. പാലക്കാട് മുതലമട വെള്ളാരംകടവിലെ പടക്കനിര്‍മാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെ കൊല്ലങ്കോട് പോലീസാണ് കേസെടുത്തത്.അനുവദനീയമായതില്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 15 കിലോ വെടിമരുന്ന് മാത്രം സൂക്ഷിക്കാനുള്ള ലൈസന്‍സാണ് ബിനോയിക്ക് പാലക്കാട് ജില്ലാ ഭരണകൂടം അനുവദിച്ചത്. എന്നാല്‍ ആയിരം കിലോയോളം വെടിമരുന്നാണ് ബിനോയ് ജേക്കബിന്റെ മുതലമടയിലെ പടക്കനിര്‍മാണശാലയില്‍ കണ്ടെത്തിയതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. തുടര്‍പരിശോധന നടത്തുമെന്ന് പാലക്കാട് ജില്ലാകളക്ടര്‍ അറിയിച്ചു. നിലവില്‍ പടക്കനിർമാണശാല പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. തൃശൂർപൂരത്തിന് പാറമേക്കാവിനു വേണ്ട വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്നത് ഇവിടെയാണ്. നിർമാണശാല സെയിൽ ചെയ്തതോടെ വെടിക്കെട്ട് സാമഗ്രികൾ എടുക്കാൻ ആവാത്ത സ്ഥിതിയാണ്. വിലക്ക് നീക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു. മുണ്ടത്തിക്കോട് വെടിക്കെട്ടപകടം ഉണ്ടായതിനെ തുടർന്നാണ് പാലക്കാടും പരിശോധന നടന്നത്.തുടർന്നാണ്…
Read Moreഡിജിറ്റലായാലും നീ തങ്കക്കുടമല്ലേ… ഡിജിറ്റൽ സ്വർണത്തിന് പ്രിയമേറി; യുപിഐ വഴിയുള്ള ഇടപാടിൽ റിക്കാർഡ്
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ സ്വർണ നിക്ഷേപത്തിന് ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്. യുപിഐ വഴിയുള്ള ഡിജിറ്റൽ സ്വർണ ഇടപാടുകൾ 2026 മാർച്ചിൽ 254.44 ദശലക്ഷം എന്ന റിക്കാർഡ് ഉയരത്തിലെത്തിയതായി നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 3,171.96 കോടി രൂപയുടെ ഇടപാടുകളാണ് ഈ മാസത്തിൽ മാത്രം നടന്നത്. ഫിൻടെക് പ്ലാറ്റ്ഫോമുകളായ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയവയിലൂടെയുള്ള ചെറിയ തുകകളുടെ സ്വർണ നിക്ഷേപമാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം. ആഘോഷ വേളകളിൽ മാത്രമായി സ്വർണം വാങ്ങുന്ന രീതി മാറി, സമ്പാദ്യമെന്ന നിലയിൽ ഇടയ്ക്കിടെ ചെറിയ തുകകൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ താൽപ്പര്യം കാണിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ ഡിജിറ്റൽ സ്വർണ വിൽപനയുടെ 90 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. അതേസമയം, ഡിജിറ്റൽ സ്വർണ വിപണിയെ നിയന്ത്രിക്കാൻ നിലവിൽ…
Read Moreഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയെത്തും: ഒപ്പം ഇടിമിന്നലും കാറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഞായറാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
Read Moreമുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ വിലയിരുത്തൽ; നാലുപേരെ ഇനിയും കണ്ടെത്താനായില്ല
തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് സാധ്യതയിൽ ഉൾപ്പടെയാണ് പരിേശോധന നടത്തുന്നത്. അതേസമയം, ഇലക്ട്രിക്കൽ ഇൻസ്പെക്ടട്രേറ്റ് പരിശോധന പൂർത്തിയായി. അപകട കാരണം എന്താണ് എന്നതിൽ ഈ റിപ്പോർട്ട് നിർണായകമാകും. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ഇതുവരെ 14 പേരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തൃശൂർ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. നാലു പേരുടെയും ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്നും ഡിഎൻഎ ഫലം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ലഭ്യമാക്കുമെന്നും അവർ പറഞ്ഞു. 32 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. നിലവിൽ ഒൻപത് മൃതദേഹങ്ങളിൽ എട്ട് പേരുടെയും മൃതദേഹങ്ങൾ വിട്ടു കൊടുത്തെന്നും കളക്ടർ വ്യക്തമാക്കി.
Read Moreകുറഞ്ഞ പലിശയിൽ പേഴ്സണൽ ലോൺ വാഗ്ദാനം; ഹരിപ്പാട് സ്വദേശിക്ക് 25.3 ലക്ഷം രൂപ നഷ്ടമായി
ഹരിപ്പാട്: കുറഞ്ഞ പലിശയിൽ പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് വഴി നടത്തിയ തട്ടിപ്പിൽ ഹരിപ്പാട് സ്വദേശിക്ക് 25,30,028 രൂപ നഷ്ടമായി. ഹരിപ്പാട്പ ള്ളിപ്പാട് മുട്ടം സ്വദേശി പ്രേംകുമാറാണ് (46) വൻ സാമ്പത്തിക തട്ടിപ്പിനിരയായത്. സംഭവത്തിൽ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന്റെ തുടക്കം ഫേസ്ബുക്കിൽ നിന്ന്കഴിഞ്ഞ ജനുവരി 27-നാണ് തട്ടിപ്പിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. പ്രമുഖ ധനകാര്യ സ്ഥാപനമായ ബജാജ് ഫിൻസെർവിന്റെ പേരിൽ ഫേസ്ബുക്കിൽ കണ്ട വ്യാജ പരസ്യത്തിൽ മൂന്ന് ലക്ഷം രൂപയുടെ ലോണിനായി പ്രേംകുമാർ അപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് ആണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ബന്ധപ്പെട്ടു. വിവിധ മൊബൈൽ നമ്പറുകളിൽ നിന്ന് വാട്സാപ്പ് വഴിയും വോയിസ് കോളുകൾ വഴിയും ബന്ധപ്പെട്ട പ്രതികൾ, ലോൺ അപ്രൂവൽ ലഭിക്കുന്നതിനായി പ്രോസസിംഗ് ഫീ എന്ന വ്യാജേന പണം ആവശ്യപ്പെടുകയായിരുന്നു. സിഗ്നൽ ആപ് വഴി…
Read Moreതപാൽ വകുപ്പിന് റിക്കാർഡ് വരുമാനം; 16 ശതമാനം വളർച്ചയോടെ 15,296 കോടിയിലെത്തി
പരവൂർ: സേവന വിപുലീകരണവും നവീന പദ്ധതികളും തുണച്ചതോടെ ഇന്ത്യൻ തപാൽ വകുപ്പിന് “ചരിത്രപരമായ’ നേട്ടം. 2025-26 സാമ്പത്തിക വർഷത്തിൽ വകുപ്പിന്റെ വരുമാനം 16 ശതമാനം വർധിച്ച് 15,296 കോടി രൂപ യിലെത്തി. പാഴ്സൽ, മെയിൽ സർവീസുകളിലുണ്ടായ വൻ മുന്നേറ്റമാണ് തപാൽ വകുപ്പിന്റെ കരുത്ത് തെളിയിച്ചത്. 2024-25 വർഷത്തിൽ വരുമാനം 13,218 കോടിയായിരുന്നു. വകുപ്പിന്റെ സാമ്പത്തിക പ്രകടനം വിലയിരുത്താൻ ചേർന്ന വാർഷിക ബിസിനസ് മീറ്റിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അധികൃതരാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 17,546 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ടതിൽ 88 ശതമാനവും കൈവരിക്കാൻ കഴിഞ്ഞത് വകുപ്പിന്റെ ഘടനാപരമായ മാറ്റങ്ങളുടെ വിജയമാണെന്ന് അധികൃതർ പറഞ്ഞു. എട്ട് പോസ്റ്റൽ സർക്കിളുകൾ ലക്ഷ്യത്തിന്റെ 90 ശതമാനത്തിലധികം നേട്ടം സ്വന്തമാക്കി. 34 ശതമാനം വളർച്ചയോടെ വരുമാന ലക്ഷ്യത്തിന്റെ 102 ശതമാനം കൈവരിച്ച രാജസ്ഥാൻ സർക്കിളാണ് പ്രകടനത്തിൽ മുന്നിൽ.പൗരകേന്ദ്രീകൃത സേവനങ്ങളിൽ (സിസിഎസ്) 70…
Read Moreതൃശൂർ വെടിക്കെട്ടുപുര ദുരന്തത്തിൽ ജുഡീഷൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിനു 14 ലക്ഷവും പരിക്കേറ്റവർക്ക് 2 ലക്ഷവും സർക്കാർ ധനസഹായം
തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം നല്‍കും. സിഎംഡിആര്‍എഫില്‍ നിന്നു പത്ത് ലക്ഷം രൂപയും എസ്ഡിആര്എഫില് നിന്നു നാല് ലക്ഷം രൂപയും ഉള്‍പ്പെടെയാണ് പതിനാല് ലക്ഷം രൂപ നല്‍കുന്നത്. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ധനസഹായ കാര്യത്തില്‍ തീരുമാനമെടുത്തത്. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരായ കെ.രാജന്, ആര്. ബിന്ദു, വി.എന്‍.വാസവന്, എം.ബി. രാജേഷ് എന്നിവര്‍ ഓണ്‍ലൈനായാണു പങ്കെടുത്തത്. നാല് മന്ത്രിമാരും ദുരന്ത പ്രദേശത്ത് തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. തൃശൂര്‍ കളക്ടറേറ്റിലാണ് നാല് മന്ത്രിമാരും തങ്ങുന്നത്.
Read More