നാലാമൂഴം ലക്ഷ്യമിട്ട് മമത, രണ്ടാമൂഴത്തിന് സ്റ്റാലിൻ: തമിഴ്നാടും ബംഗാളും നാളെ ബൂത്തിലേക്ക്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം സമാപിച്ചു. ബംഗാളിൽ ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലും ഇന്നലെ പരസ്യ പ്രചാരണം സമാപിച്ചു. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളാണ് വ്യാഴാഴ്ച വിധിയെഴുത്ത് നടക്കുക. തുടർഭരണം ലക്ഷ്യമിടുന്ന ഡിഎംകെയ്ക്ക് അണ്ണാ ഡിഎംകെ നേതൃത്വം നല്കുന്ന എൻഡിഎയും നടൻ വിജയിന്‍റെ ടിവികെയുമാണ് പ്രധാന എതിരാളികൾ. ഡിഎംകെ 164 മണ്ഡലങ്ങളിലും സഖ്യകക്ഷികൾ 70ലും മത്സരിക്കുന്നു. എൻ ഡിഎയിൽ അണ്ണാ ഡിഎംകെ 169 സീറ്റിലും സഖ്യകക്ഷികൾ 65ലും മത്സരിക്കുന്നു. വിജയിന്‍റെ ടിവികെയ്ക്ക് എല്ലായിടത്തും സ്ഥാനാർഥികളുണ്ട്. വിജയ് പെരന്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും ജനവിധി തേടുന്നു. സംവിധായകൻ സീമാൻ നേതൃത്വം നല്കുന്ന നാം തമിഴർ കക്ഷി 234 സീറ്റുകളിലും മത്സരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, അരവിന്ദ് കേജരിവാൾ…

Read More

തൃശൂരിൽ വെടിപ്പുരയിൽ വൻ സ്ഫോടനം; മൂന്ന് മരണം; എട്ടു പേരുടെ നില അതീവഗുരുതരം; മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

തൃശൂർ: പൂരത്തിന്‍റെ വെടിക്കെട്ടിനു വേണ്ടി വെടിക്കോപ്പുകൾ ഒരുക്കിയിരുന്ന വെടിപ്പുരയിൽ വൻ സ്ഫോടനം. നാൽപതോളം പേർ ജോലി ചെയ്തിരുന്ന വെടിപ്പുരയിലാണ് വൻ സ്ഫോടനം നടന്നത്. വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്‍റെ ചുറ്റുപാടുണ്ടായിരുന്ന മരങ്ങളെല്ലാം കത്തിനശിച്ചു. സ്ഫോടനമുണ്ടായി ഏറെ നേരത്തിനു ശേഷവും തുടർസ്ഫോടനങ്ങളുണ്ടായി. പരിക്കേറ്റ പലർക്കും മാരകമായ പൊള്ളലേറ്റെന്നാണ് വിവരം. വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്‍റെ ചുറ്റുപാടും അപകടത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു. കൂടുതൽ ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും വെടിക്കോപ്പുകൾ പൊട്ടിത്തെറിക്കുന്നതിനാൽ വെടിപ്പുര പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്ക് പൂർണതോതിലുള്ള രക്ഷാപ്രവർത്തനം നടത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ എത്തിച്ച എട്ടു പേരുടെ നില അതീവഗുരുതരമാണ്.

Read More

സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയ: പുതിയ മാർഗനിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശസ്ത്രക്രിയാ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യവകുപ്പു പുതിയ മാർഗനിർദേശം ഇറക്കി. രോഗ, ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് രോഗിയെ ധരിപ്പിക്കുക, ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി സ്കിൻ മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തുക എന്നിവയാണു പ്രധാന നിർദേശങ്ങൾ. ഓപ്പറേഷൻ തിയറ്ററിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കരുതെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജിൽ വരെ എല്ലാ ശസ്ത്രക്രിയകൾക്കും ഈ മാർഗനിർദേശം ബാധകമാണ്. രോഗിയെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റുന്നതിനു മുന്പ് വാർഡിലെ ഡോക്ടറും നഴ്സും രോഗിയുടെ ഐപി നന്പർ, യൂണിറ്റ്, കേസ് റിക്കാർഡ് എന്നിവ പൂർത്തിയാക്കണം. രോഗിയെ അഡ്മിറ്റ് ചെയ്തിട്ടുള്ള യൂണിറ്റിലെ നഴ്സ് ഇൻചാർജും വാർഡിലെ ഡോക്ടറും ചേർന്നു പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. ഓപ്പറേഷൻ തിയറ്ററിൽ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ ഇതുവായിച്ച് വ്യക്തത വരുത്തി…

Read More

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം; പോലീസ് മേധാവി നാളെ ദേശീയ എസ്‌സി എസ്‌ടി കമ്മീഷനിൽ ഹാജരാകും

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹത്തിലെ പ്രായം സംബന്ധിച്ച കേസില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നാളെ ദേശീയ എസ് സി എസ് ടി കമ്മീഷന്‍ മുന്‍പാകെ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേരത്തെ കമ്മീഷന്‍ ഈ വിഷയത്തില്‍ നേരിട്ടു ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ജനന രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായെന്നു കണ്ടെത്തിയിരുന്നതായി അദ്ദേഹം കമ്മീഷനെ അറിയിക്കും. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാതെ വിവാഹം നടത്തിയെന്ന മാതാപിതാക്കളുടെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് മുന്‍പ് തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Read More

പേരാമ്പ്ര മണ്ഡലത്തിലെ സ്‌ട്രോംഗ് റൂം തുറന്ന സംഭവം; ഇന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: പേരാമ്പ്ര മണ്ഡലത്തിലെ സ്‌ട്രോംഗ് റൂം തുറന്ന സംഭവത്തില്‍ ഇന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഏത് സാഹചര്യത്തിലായാലും മുറി തുറന്നതു ഗൗരവതരമായ വിഷയമാണെന്നും തുടര്‍നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ട്രോംഗ് റൂം തുറന്നതിനെതിരെ യുഡിഎഫ് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സ്‌ട്രോംഗ് റൂം തുറന്നതെന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം. എന്നാല്‍ സ്‌ട്രോംഗ് റൂമിന് സമീപമുള്ള റിസര്‍വ് റൂമാണ് തുറന്നതെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് മുറിയില്‍ വച്ച് മറന്നതിനാല്‍ അത് എടുക്കാനാണ് സ്ഥാനാര്‍ഥികളെയും ഏജന്‍റുമാരെയും അറിയിച്ച് അവരുടെ സാന്നിധ്യത്തില്‍ മുറി തുറന്നതെന്നായിരുന്നു റിട്ടേണിംഗ് ഓഫീസര്‍ വിശദീകരിച്ചത്. തന്നെ അറിയിച്ചിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും വ്യക്തമാക്കിയിരുന്നു.

Read More

ആക്രി വില്പന: റെയിൽവേനേടിയത് 6813.86 കോടി

ന്യൂഡൽഹി: ഉപയോഗശൂന്യമായ ആക്രിവസ്തുക്കളുടെ വില്പനയിലൂടെ റെയിൽവേ കഴിഞ്ഞ സാന്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയിൽവേയുടെ നേട്ടം. 2024- 25 സാന്പത്തികവർഷം റെയിൽവേ ഈയിനത്തിൽ 6641.78 കോടി രൂപ നേടിയിരുന്നു. അധികമായി ലഭിച്ച ഈ വരുമാനം സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം. യാർഡുകളിലും വർക്ക്ഷോപ്പുകളിലും കെട്ടിക്കിടക്കുന്ന പാഴ്‌വസ്തുക്കൾ നീക്കംചെയ്യുന്നതുവഴി സാന്പത്തികലാഭം ഉണ്ടാകുന്നതു മാത്രമല്ല, റെയിൽവേ ഭൂമി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം ടിക്കറ്റ് ഇതര വരുമാനത്തിലും റെയിൽവേ വലിയ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. 2021-22ൽ വെറും 290 കോടി രൂപയായിരുന്ന ഇത്തരം വരുമാനം അഞ്ചു വർഷത്തിനുള്ളിൽ 168 ശതമാനത്തോളം വർധിച്ച് 777.76 കോടി രൂപയിലെത്തി. പരസ്യങ്ങൾ, റെയിൽവേ ആസ്തികൾ വാണിജ്യപരമായ ആവശ്യങ്ങൾക്ക് നൽകുക എന്നിവയ്ക്കൊപ്പം മറ്റുചില സേവനങ്ങളും…

Read More

റെയിൽവേ സുരക്ഷയ്ക്ക് ഇനി ഡ്രോൺ കാവൽ: വനിതകളുടെ നേതൃത്വത്തിൽ പിങ്ക് പട്രോളും

പരവൂർ: റെയിൽവേ സുരക്ഷാ രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യയും വനിതാ ശാക്തീകരണവും കോർത്തിണക്കി ദക്ഷിണ മധ്യ റെയിൽവേയുടെ പുത്തൻ ചുവടുവയ്പ്പ്. ഹൈദരാബാദിലെ എംഎംടിഎസ് (മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റം) ട്രെയിനുകളിൽ സുരക്ഷ ഉറപ്പാക്കാൻ ഡ്രോണുകളുടെ സഹായത്തോടെയുള്ള “പിങ്ക് പട്രോൾ’ പദ്ധതിക്കു തുടക്കമായി. പൂർണമായും വനിതകൾ നയിക്കുന്നു എന്നതാണ് ഈ സുരക്ഷാ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ട്രെയിനുകൾ, പ്ലാറ്റ്‌ഫോമുകൾ, തിരക്കേറിയ മറ്റ് റെയിൽവേ പരിസരങ്ങൾ എന്നിവിടങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തും. തെർമൽ സെൻസറുകൾ, നൈറ്റ് വിഷൻ സംവിധാനം, ഹൈഡെഫനിഷൻ കാമറകൾ എന്നിവ ഘടിപ്പിച്ച ഡ്രോണുകൾ തത്സമയ ദൃശ്യങ്ങൾ റെയിൽവേ കൺട്രോൾ റൂമിലേക്ക് കൈമാറും. ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അതിക്രമിച്ച് കയറുന്നവരെയും അനാവശ്യ പ്രവണതകൾ കാണിക്കുന്നവരെയും കണ്ടെത്താൻ ഇത് സഹായിക്കും. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഡിജിസിഎ അംഗീകാരമുള്ള വനിതാ ഡ്രോൺ പൈലറ്റുമാർ സുരക്ഷാ പ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക്…

Read More

താരപ്പോരിൽ തമിഴകം: വിജയ്‌യെ നേരിടാൻ കമൽ‌ഹാസൻ

ചെന്നൈ: വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തമിഴക രാഷ്‌ട്രീയപ്പോരാട്ടം കടുത്ത സാഹചര്യത്തിൽ നടൻ വിജയ്‌യുടെ പാർട്ടി‍യായ ടിവികെ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഉലകനായകൻ കമൽഹാസനെ രംഗത്തിറക്കി ഡിഎംകെ. തമിഴ്‌നാട്ടിലുടനീളം ഡിഎംകെയുടെ താരപ്രചാരകനായി മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ മാറിയിരിക്കുകയാണ്. കോയമ്പത്തൂരിലെ ഡിഎംകെ സ്ഥാനാർഥി സെന്തിൽ ബാലാജിക്കായി വോട്ട് അഭ്യർഥിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് കമൽഹാസൻ ഉയർത്തിയത്. കോയമ്പത്തൂരിലെ മെട്രോ റെയിൽ പദ്ധതി നിഷേധിച്ച കേന്ദ്ര നിലപാടിനെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. പട്‌നയിലും ആഗ്രയിലും നൽകുന്ന ഇളവുകൾ ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നു വിളിക്കപ്പെടുന്ന കോയമ്പത്തൂരിന് എന്തുകൊണ്ടു നിഷേധിക്കുന്നുവെന്നു താരം ചോദിച്ചു. അഴിമതി ആരോപണങ്ങളെത്തുടർന്നു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സെന്തിൽ ബാലാജി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ചെന്നൈയിലെ പ്രചാരണത്തിലും കമൽഹാസൻ സജീവമാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മത്സരിക്കുന്ന ചേപ്പോക്ക്-തിരുവള്ളിക്കേനിയിൽ…

Read More

ചൈനയെ വെല്ലാൻ ഇന്ത്യ; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ ലഡാക്കിൽ വരുന്നു

പരവൂർ: ലോക റെയിൽവേ ചരിത്രത്തിൽ പുതിയൊരധ്യായം കുറിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ബിലാസ്പൂർ–മണാലി–ലേ റെയിൽവേ ലൈനിന്‍റെ ഭാഗമായി ലഡാക്കിലെ തഗ്ലാംഗ് ലാ-യിൽ (തെംഗ്ല) ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നു.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 17,580 അടി ഉയരത്തിൽ നിർമിക്കുന്ന ഈ സ്റ്റേഷൻ, നിലവിൽ ചൈനയുടെ കൈവശമുള്ള റിക്കാർഡാണ് തകർക്കാൻ പോകുന്നത്. ചൈനയിലെ താംഗുല സ്റ്റേഷൻ 16,627 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തന്ത്രപരമായ പ്രാധാന്യമുള്ള ഈ റെയിൽവേ ലൈൻ ചൈന അതിർത്തിയോട് ചേർന്നുള്ള ലഡാക്ക് മേഖലയ്ക്ക് ഏത് കാലാവസ്ഥയിലും തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കും. അതിർത്തിയിലേക്ക് സൈനികരെയും ഭാരമേറിയ യുദ്ധോപകരണങ്ങളെയും അതിവേഗം എത്തിക്കാൻ ഇത് ഇന്ത്യൻ സേനയെ സഹായിക്കും. ദേശീയ സുരക്ഷയിലും പ്രതിരോധ ലോജിസ്റ്റിക്സിലും ഈ പാത വലിയ വിപ്ലവം സൃഷ്ടിക്കും. ഏകദേശം 489 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയിൽ അദ്ഭുതകരമായ എൻജിനിയറിംഗ് നിർമിതികളാണ് ഉൾപ്പെടുന്നത്. ആകെ ദൂരത്തിന്‍റെ…

Read More

തലശേരി സംഘർഷം: സമാധാനം തകർക്കാൻ ബിജെപി ശ്രമമെന്ന് സിപിഎം; അക്രമം തുടർന്നാൽ അവസാനിപ്പിക്കാനറിയാമെന്ന് ബിജെപി

തലശേരി: ഗോപാലപേട്ടയിൽ ഇന്നലെയുണ്ടായ ബിജെപി-സിപിഎം സംഘർഷത്തിൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ സിപിഎം തലശേരി ഏരിയാ കമ്മിറ്റിയംഗവും മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്‍റുമായ ഗോപാലപേട്ടയിലെ സി.പി. സുമേഷ് (43), ബിജെപി ബൂത്ത് പ്രസിഡന്‍റ് സുനേഷ് സുരേഷ് ബാബു (44) എന്നിവരെയാണു പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിജെപി-ആർഎസ്‌എസ്‌ അക്രമത്തിൽ പരിക്കേറ്റ സുമേഷിനെ തലശേരി കോ-ഓപ്പറേറ്റിവ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമേഷിന്‍റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായി സുനേഷിനെ അക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. സുനേഷ് ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിൽ ചികിത്സയിലാണ്. സിപിഎം പ്രതിഷേധം ഇന്ന്‌ സുമേഷിനെ വീടു കയറി ആക്രമിച്ചതിനെതിരേ സിപിഎമ്മിന്‍റെ ആഭിമുഖ്യത്തിൽ ഇന്നു വൈകുന്നേരം അഞ്ചിന് ഗോപാലപേട്ടയിൽ പ്രതിഷേധ കൂട്ടായ്മ നടക്കും. വധശ്രമത്തിൽ സിപിഎം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. സമാധാന അന്തരീക്ഷം നിലനിൽകുന്ന ഗോപാലപ്പേട്ടയിലും സമീപ പ്രദേശങ്ങളിലും ബോധപൂർവം പ്രശ്നങ്ങൾ സൃഷ്‌ടിക്കാനുള്ള ആർഎസ്‌എസ്‌ ഗൂഢനീക്കമാണ് ആക്രമണത്തിനു…

Read More