ബംഗളൂരു: രാത്രിയില്‍ ഫോണില്‍ സംസാരിക്കുന്നത് ചോദ്യംചെയ്ത ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നു. ബംഗളൂരു ഹുളിമാവിലെ താമസക്കാരനും ബിഹാര്‍ സ്വദേശിയുമായ ഉമേഷ് ധാമി (27) ആണ് കൊല്ലപ്പെട്ടത്. ഉമേഷിന്റെ ഭാര്യ മനീഷ ധാമിയെ (23) പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യകോളജിലെ സുരക്ഷാജീവനക്കാരനാണ് ഉമേഷ് ധാമി. ഇതേ കോളജിലെ ശുചീകരണത്തൊഴിലാളിയാണ് മനീഷ. ബുധനാഴ്ച രാത്രി സുഹൃത്തുക്കളോടൊത്ത് മദ്യപിച്ചശേഷം രാത്രി ഒരുമണിയോടെയാണ് ഉമേഷ് വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ സമയം മനീഷ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഇയാളാണ് ഫോണിലെന്നും ഉമേഷ് ആരോപിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ മനീഷ കറിക്കത്തിയെടുത്ത് ഭര്‍ത്താവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഉമേഷ് മരിച്ചു. ബഹളം കേട്ടെത്തിയ സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് വീട്ടിലെത്തി മനീഷയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read MoreCategory: Loud Speaker
ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പിന്നാലെ തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
പത്തനാപുരം: ഏഴു വയസുകാരി മകളെയു ഭാര്യയെയും വെട്ടി പരിക്കേല്പിച്ച ശേഷം യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. പത്തനാപുരം പിടവൂർ ലതീഷ് ഭവനിൽ രൂപേഷ് (38)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലോടെ പത്തനാപുരം നടുക്കുന്നിലുള്ള പെട്രോൾ പമ്പിന് പിറകിലുള്ള വാടക വീട്ടിൽ ആയിരുന്നു സംഭവം. പരിക്കേറ്റ ഭാര്യയെയും മകളെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ ആളിപ്പടർന്നതിനെ അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ശരീരം ആസകലം പൊള്ളലേറ്റ രൂപേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനാപുരത്ത് ഓട്ടോ ഡ്രൈവറായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിവരികയാണ്
Read Moreയൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷം; ആറ്റിങ്ങലിൽ പരസ്പരം വീടാക്രമിച്ചു
തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിൽ വീടുകൾക്കു നേരെയും അക്രമം. യൂത്ത് കോൺഗ്രസ്-ഡിവൈെഫ്ഐ സംഘർഷത്തെ തുടർന്ന് ആറ്റിങ്ങലില്‍ ഇരുകൂട്ടരും പരസ്പരം വീടുകൾ ആക്രമിച്ചു. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടും ആറ്റിങ്ങൽ നഗരസഭ കൗൺസിലറായ സിപിഎം നേതാവ് നജാമിന്റെ വീടുമാണ് ഇന്നലെ രാത്രി ആക്രമിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ബുധനാഴ്ച കരിങ്കൊടി കാണിച്ചത് ഡി വൈ എഫ് പ്രകർത്തകർ തടഞ്ഞത് ഇരുകൂട്ടരും തമ്മിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് ഇന്നലെ രാത്രി സംഘർഷം നടന്നത്. ഇന്നലെ രാത്രി സുഹൈലിന്റെ വീടിനു നേരെ യായിരുന്നു ആദ്യ ആക്രമണം. പോലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം എന്ന് കോൺഗ്രസുകാർ ആരോപിക്കുന്നു. ആക്രമണത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകരാണ് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പിന്നാലെ ഏറെ വൈകാതെ നജാമിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. പിന്നിൽ യൂത്ത് കോൺഗ്രസ്…
Read Moreചരക്ക് ഗതാഗതം: റെയിൽവേയ്ക്ക് റിക്കാർഡ് വരുമാന വർധന; നവംബർ വരെ ലഭിച്ചത് 2319 കോടി രൂപ
കൊല്ലം: ചരക്കുഗതാഗതത്തിൽ ദക്ഷിണ റെയിൽവേയ്ക്ക് വരുമാനത്തിൽ റിക്കാർഡ് നേട്ടം. നടപ്പ് സാമ്പത്തിക വർഷം നവംബർ 30 വരെയുള്ള കാലയളവിലെ കണക്ക് പ്രകാരം 26.08 മില്യൻ ടൺ വിവിധ ചരക്കുകൾ കൊണ്ട് പോയത് വഴി ലഭിച്ച വരുമാനം 2319 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ വരുമാനത്തേക്കാൾ ഇക്കുറി 16.52 കോടി രൂപയാണ് വർധന ഉണ്ടായിട്ടുള്ളത്. അതായത് 5.25 ശതമാനം വർധന. ഈ നവംബറിൽ മാത്രം ദക്ഷിണ റെയിൽവേ 3.289 മെട്രിക് ടൺ ചരക്കുകൾ വിവിധ സ്ഥലങ്ങളിൽ ഗുഡ്സ് വാഗണുകൾ വഴി എത്തിച്ചു. ഇത് കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും വലിയ ചരക്ക് ഗതാഗതമാണ്. ഇതുവഴി 291 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇത് കഴിഞ്ഞ പത്ത് വർഷത്തെ അപേക്ഷിച്ചുള്ള ഏറ്റവും വലിയ വരുമാന വർധനയുമാണ്. കൽക്കരി, പെട്രോളിയം ഉത്പന്നങ്ങൾ, സിമന്റ്, അരി, ഗോതമ്പ് തുടങ്ങിയ…
Read Moreസംസ്ഥാനത്ത് 265 പേർക്ക് കൂടി കോവിഡ്; മുൻകരുതൽ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 265 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,606 ആയി. ഒരു മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയതലത്തിൽ ഏറ്റവും കുടുതൽ രോഗബാധിതർ കേരളത്തിലാണ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ജെഎൻ -1 സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. പരിശോധനകൾ കൂട്ടാനും രോഗവ്യാപനം ചെറുക്കാനും നടപടികൾ സ്വീകരിക്കാനും ഉന്നതതലയോഗത്തിൽ തീരുമാനിച്ചിരുന്നു. നവകേരള സദസ് കഴിഞ്ഞാൽ കേരളത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
Read Moreക്രിസ്മസ്, പുതുവത്സരാഘോഷം; ന്യൂഡല്‍ഹിയില്‍നിന്നു നാട്ടിലേക്ക് പറക്കാന്‍ ചെലവേറും
കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ആഘോഷവേളകളില്‍ രാജ്യ തലസ്ഥാനത്തുനിന്നു നാട്ടിലേക്ക് വിമാനം കയറാന്‍ കീശ കീറും. അഞ്ച് ലക്ഷത്തിലധികം മലയാളികളുള്ള ന്യൂഡല്‍ഹിയില്‍ നിന്ന് ഇത്തവണ ക്രിസ്മസിന് നാട്ടില്‍ പോകുന്നവരുടെ പോക്കറ്റ് കാലിയാകും. ന്യൂഡല്‍ഹിയില്‍ നിന്നു കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് തുടങ്ങുന്നതു തന്നെ നേരത്തെ ഉണ്ടായിരുന്ന ചാർജിന്റെ ഇരട്ടിയില്‍ അധികമായാണ്. അയ്യായിരം രൂപയ്ക്കുള്ളിലുണ്ടായിരുന്ന ടിക്കറ്റ് ഇപ്പോള്‍ തുടങ്ങുന്നത് പന്ത്രണ്ടായിരം രൂപയ്ക്കാണ്. ക്രിസ്മസിന് അടുത്ത ദിവസങ്ങളിലാണ് യാത്രയെങ്കില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റിന് 32,000 രൂപ വരെ നല്‍കണം.തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്കും തുടങ്ങുന്നത് 13,000 രൂപയിലാണ്. 26,000 വരെ ഈ ആഴ്ചത്തെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കൊച്ചിക്കുള്ള ടിക്കറ്റും സമാന നിരക്കാണ് പന്ത്രണ്ടായിരം മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് നിരക്ക്. വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും ഉയരും. ടിക്കറ്റ് നിരക്ക് നിര്‍ണയത്തിനുള്ള പൂര്‍ണ അധികാരം വിമാന കമ്പനികള്‍ക്ക് നല്‍കിയതാണ് നിരക്ക് ഇത്രയും ഉയരാന്‍ കാരണം.…
Read Moreഅയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം; സോണിയ ഗാന്ധിക്ക് ക്ഷണം
ന്യൂഡൽഹി: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് സോണിയാ ഗാന്ധിക്കും ക്ഷണം. അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷയെ ക്ഷണിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും ക്ഷണിച്ചെന്നു ട്രസ്റ്റ് പ്രതിനിധികൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് എത്തും. ജനുവരി 22ന് രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാചടങ്ങിന് അയോധ്യയിൽ വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദർശിച്ച് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ…
Read Moreകാലിക്കട്ട് സര്‍വകലാശാല ഗവര്‍ണര്‍ ശിപാര്‍ശ ചെയ്ത സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ തടഞ്ഞു
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷം. പോലീസും എസ്എഫ്ഐയും തമ്മില്‍ സര്‍വകലാശാല ഗേറ്റിന് മുന്നില്‍ ഏറ്റുമുട്ടി. കാലിക്കട്ട് സര്‍വകലാശാല സെനറ്റ് യോഗത്തിനെത്തിയ പുതുതായി നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളെ തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. പ്രതിഷേധത്തില്‍നിന്നു പിന്മാറണമെന്നും വഴി തടയരുതെന്നും പോലീസ് ആവശ്യപ്പെട്ടുവെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. അംഗങ്ങളെ പേര് ചോദിച്ച് അകത്തേക്ക് കടത്തിവിടാന്‍ തുടങ്ങിയതോടെയാണ് പോലീസ് ഇടപെട്ടത്. ഗവർണർ ശിപാർശ ചെയ്തവർ ബിജെപി അംഗങ്ങളാണെന്നാരോപിച്ച് അഞ്ച് അംഗങ്ങളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. അതിനിടെ, എസ്എഫ്ഐ ജോ. സെക്രട്ടറി ഇ.അഫ്സല് അടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബാക്കിയുള്ളവര്‍ സെനറ്റ് ഹാളിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. സെനറ്റ് അംഗങ്ങളായ പ്രവീണ്‍കുമാര്‍, സി. മനോജ് , എ.വി. ഹരീഷ്, ബാലന് പൂതേരി, അഫ്സല് ഗുരുക്കള്‍, അശ്വിന് എന്നിവരെയാണ് പുറത്തുനിര്‍ത്തിയത്. യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് അംഗങ്ങളെ…
Read Moreനരഭോജിക്കടുവയെ ഇന്ന് ശസ്ത്രക്രിയയ്ക്കു വിധേയമാക്കും
പുത്തൂർ: വയനാട്ടിൽ നിന്നെത്തിച്ച് സുവോളജിക്കൽ പാർക്കിൽ നിരീക്ഷണത്തിൽ കഴിയുന്ന നരഭോജി കടുവയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇന്നുച്ചയ്ക്ക് രണ്ടിനാണ് ശസ്ത്രക്രിയ . ട്രീറ്റ്മെന്റ് പ്രോട്ടോകോൾ സംബന്ധിച്ച് തീരുമാനമായി. മണ്ണുത്തി വെറ്ററിനറി സർവകലശാല സർജറി വിഭാഗം തലവൻ ഡോ. ശ്യാം വേണു ഗോപാലന്റെ നേത്യത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക. ശസ്ത്രക്രിയയ്ക്കായി കടുവയെ മയക്കുന്നതിനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചിട്ടുണ്ട്. കടുവയുടെ മുഖത്തിനും കാലുകൾക്കും ആഴത്തിൽ മുറിവേറ്റതിനാലാണ് ശസ്ത്രക്രിയ നടത്തുന്നത്. അതേസമയം 13 വയസുള്ള കടുവയുടെ പ്രായാധിക്യം വെല്ലുവിളിയാണ്. കടുവ 24 മണിക്കൂറും സുവോളജിക്കൽ പാർക്കിലെ ജീവനക്കാരുടെ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച രാവിലെയാണ് നരഭോജി കടുവയെ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്.
Read More‘മാസ് എന്‍ട്രി’യുമായി വി.ഡി. സതീശൻ; ലക്ഷ്യം പാർട്ടിക്കുള്ളിലും പ്രതിപക്ഷത്തും ഒന്നാംസ്ഥാനം
കോഴിക്കോട്: വിവാദപ്രസ്താവനകളും അസുഖവും മൂലം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രതിരോധത്തിലായപ്പോൾ മാസ് എന്‍ട്രിയും തട്ടുപൊളിപ്പൻ ഡയലോഗുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇന്നലെ തലസ്ഥാനത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയായിരുന്നു സതീശന്റെ തകർപ്പൻ പ്രകടനം. യുവാക്കളുടെയടക്കം പിന്തുണ നേടി പാർട്ടിക്കുള്ളിലും പ്രതിപക്ഷത്തും ഒന്നാംസ്ഥാനം ഉറപ്പിക്കുകയാണു സതീശൻ. വിവാദങ്ങളിൽ ആവർത്തിച്ച് അകപ്പെടുന്ന കെ. സുധാകരന്റെ മങ്ങിയ ഇമേജ് സതീശന് കൂടുതൽ കരുത്തേകുന്നു. അടുത്തിടെ നടത്തിയ ആര്‍എസ്എസ് അനുകൂലമെന്നു തോന്നിക്കുന്ന പ്രസ്താവനയും സുധാകരനു വിനയായി. അതിനിടെ അമേരിക്കയിൽ ചികിത്സ തേടാൻ ഒരുങ്ങുകയാണ് അദ്ദേഹം. കെപിസിസി പ്രസിഡന്റിന്റെ ചുമതല ആർക്കും കൈമാറാതെയാണു സുധാകരൻ അവധിയിൽ പോകുന്നത്. പാർട്ടി അധ്യക്ഷന്റെ റോളും ഇതോടെ സതീശനാകുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. മുന്‍പ് കോൺഗ്രസിനും പ്രതിപക്ഷത്തിനുമെതിരായ സിപിഎമ്മിന്റെ നീക്കങ്ങൾക്കും വിമർശനങ്ങൾക്കും അതേനാണയത്തില്‍ കെ. സുധാകരന് മറുപടി നല്‍കിയിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ സുധാകരനെ ടാർജറ്റ് ചെയ്ത് ആക്രമിച്ചാണ് ഇതിനെ…
Read More