തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സമരത്തിൽ രണ്ടരലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പോലീസ്. വിവിധ എഫ്ഐആറുകളിൽ രജിസ്റ്റർ ചെയ്ത കണക്ക് പ്രകാരം രണ്ടരലക്ഷം രൂപയുടെ പോലീസ് മുതൽ നശിപ്പിച്ചതായാണ് കണക്ക്. പോലീസിന്റെ മൂന്ന് വാഹനങ്ങൾക്ക് നഷ്ടം സംഭവിച്ചു. ലാത്തിയും ഫൈബർ ഷീൽഡും ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് നാശ നഷ്ടമുണ്ടായി. പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് 15 പേരെ പ്രതി ചേർത്ത് കേസ് എടുത്തു. സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോൺമെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെഎസ്യു സംസ്ഥാന കമ്മിറ്റി ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവകേരള സദസിന് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്. അതേസമയം, വനിതാ പ്രവർത്തകരെ സംഘർഷത്തിനിടയിൽ പുരുഷ പോലീസുകാർ ലാത്തി കൊണ്ട് മർദിച്ചെന്ന് പരാതി. പരിക്കേറ്റ പ്രവർത്തകരെ പോലീസ് തടഞ്ഞുവച്ചതുകൊണ്ടാണ് ഇത്ര…
Read MoreCategory: Loud Speaker
കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ; വി. എൻ വാസവൻ
തിരുവനന്തപുരം: കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി. എൻ വാസവൻ. ഏതെങ്കിലും യൂത്ത് കോൺഗ്രസുകാരനെ മുഖ്യമന്ത്രിയെ ഒന്നു തൊടാൻ ജനം അനുവദിക്കുമോ? എന്തിന് വേണ്ടിയാണ് യൂത്ത് കോൺഗ്രസുകാർ സമരം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. സതീശനല്ല, സുധാകരനല്ല, കോൺഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. സിപിഐ മുഖ്യമന്ത്രിക്ക് കവചം തീർക്കും. യൂത്ത് കോൺഗ്രസിന്റെ വ്യാജ പ്രസിഡന്റാണ് രാഹുൽ മാങ്കൂട്ടത്തിൽ. നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ പരിഹസിച്ചാണ് വി. എൻ വാസവന്റെ പരാമർശം. എന്തിന് വേണ്ടിയായിരുന്നു യൂത്ത് കോൺഗ്രസ് സമരമെന്നും മുഖ്യമന്ത്രിയെ തൊടാൻ ഏതെങ്കിലും യൂത്ത് കോൺഗ്രസുകാരനെ ജനം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, യൂത്ത് കോൺഗ്രസിന്റെ പ്രതാപകാലത്ത് പോലും അവരെ ഭയപ്പെട്ടിരുന്നില്ല, പിന്നെയാണോ ഇപ്പോൾ…
Read Moreഎസ് എഫ് ഐയുടെ പെൺകുട്ടികളെ ‘മോളേ, കരയല്ലേ’ എന്നു പറഞ്ഞ് പോലീസ് വിളിച്ചുകൊണ്ട് പോയി; ഞങ്ങളുടെ പെൺകുട്ടികളുടെ വസ്ത്രം വലിച്ചു കീറി; വി. ഡി സതീശൻ
തിരുവനന്തപുരം: നവകേരള സദസിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ സംഘർഷം. വനിതാ പ്രവർത്തകരെ സംഘർഷത്തിനിടയിൽ പുരുഷ പോലീസുകാർ ലാത്തി കൊണ്ട് മർദിച്ചു. പരിക്കേറ്റ പ്രവർത്തകരെ പോലീസ് തടഞ്ഞുവച്ചതുകൊണ്ടാണ് ഇത്ര വലിയ സംഘർഷമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഈ പ്രതിഷേധം കേരളം മുഴുവനുണ്ടാവും. എസ് എഫ് ഐയുടെ പെൺകുട്ടികളെ ‘മോളേ, കരയല്ലേ’ എന്നു പറഞ്ഞ് പോലീസ് വിളിച്ചുകൊണ്ട് പോയി. ഞങ്ങളുടെ പെൺകുട്ടികളെയോ എന്താണ് ചെയ്തത്. പോലീസ് അവരുടെ വസ്ത്രം വലിച്ചുകീറുകയാണുണ്ടായത്. പോലീസിനെ ഇങ്ങനെ അഴിഞ്ഞാടാൻ വിടുന്നതിന് പിണറായി വിജയൻ മറുപടി പറയണം. സന്തോഷത്തോടെ ഭരിക്കാമെന്ന് വിചാരിക്കേണ്ട. ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രവർത്തരെ അടിച്ചാൽ അവർക്കൊപ്പമിറങ്ങും. പോലീസ് സംയമനം പാലിച്ചില്ല. ഒരു പെൺകുട്ടിയെ ആക്രമിച്ചു. അതൊന്നും വെച്ചുപൊറുപ്പിക്കില്ല. 100 കണക്കിനു കുട്ടികളാണ് ആശുപത്രിയിലുള്ളത്. ശക്തമായി പ്രതികരിക്കും.…
Read Moreപ്രളയം: തെക്കൻ തമിഴ്നാട്ടിൽ മരണം പത്തായി; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ല
ചെന്നൈ: തെക്കന്‍ തമിഴ്നാട്ടിലെ പ്രളയത്തില്‍ മരണ സംഖ്യ പത്തായി ഉയര്‍ന്നു. തിരുനെൽവേലി -തിരുച്ചെന്തൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. ഈറൂട്ടിലെ 16 ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ്. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കൂടി എന്നീ മൂന്നു ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കേന്ദ്രസംഘം ഇന്നും മുഖ്യമന്ത്രി സ്റ്റാലിൻ നാളെയും തൂത്തുകുടിയിലെ പ്രളയ മേഖലകൾ സന്ദർശിക്കും. സംസ്ഥാനത്തെ പ്രളയം ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ ഉടൻ അനുവദിക്കണമെന്നും സ്റ്റാലിൻ ഇന്നലെ പ്രധാനമന്ത്രിയായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രളയത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയപോര് തുടരുകയാണ്. പ്രളയക്കെടുതിയെക്കുറിച്ച് ഗവർണർ ആർ.എൻ. രവി ഇന്നലെ നടത്തിയ അവലോകന യോഗത്തിലേക്കു തമിഴ്നാട് സർക്കാർ പ്രതിനിധികളെ അയച്ചില്ല. ഭരണകക്ഷിയായ ഡിഎംകെയുംഗവർണർ രവിയും തമ്മിൽ നിരവധി വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ട്.
Read Moreആരാന്റെ കുഞ്ഞുങ്ങളെ റോഡിൽ തല്ലുമ്പോൾ ആസ്വദിക്കുകയാണ് മുഖ്യമന്ത്രി; വി. ഡി സതീശൻ
തിരുവനന്തപുരം: നവകേരള സദസിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേതൃത്വം നല്കി. 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 564 പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി. ആരാന്റെ കുഞ്ഞുങ്ങളെ റോഡിൽ തല്ലുമ്പോൾ ആസ്വദിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ന്യായീകരിച്ച ആളാണ് പിണറായി വിജയൻ. പിണറായിക്ക് നേരെ ഒരു പേപ്പർ പോലും എറിയരുതെന്നു പറഞ്ഞതാണ്. എന്നാൽ ആ തീരുമാനം ഇപ്പോൾ മാറ്റുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ പലയിടത്തും സംഘർഷമുണ്ടായി. പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
Read Moreയുദ്ധത്തിനിടെ ഇസ്രയേലിലേക്ക് പതിനായിരം തൊഴിലാളികളെ കയറ്റിവിടാൻ ഹരിയാന; വിമർശനവുമായി പ്രതിപക്ഷം
ചണ്ഡിഗഢ്: ഹമാസുമായുള്ള യുദ്ധം തുടങ്ങിയതില്പിന്നെ നിര്‍മാണ തൊഴിലാളികള്‍ക്കു വലിയ ക്ഷാമം നേരിടുന്ന ഇസ്രയേലിലേക്കു 10,000 നിര്‍മാണത്തൊഴിലാളികളെ കയറ്റിവിടാനായി പരസ്യം ചെയ്ത് ഹരിയാന സര്‍ക്കാര്‍. ഇസ്രയേലിലേക്ക് ഇന്ത്യന്‍ നിര്‍മാണത്തൊഴിലാളികളെ അയയ്ക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നു വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഹരിയാന സര്‍ക്കാരിന്റെ പരസ്യം വന്നത്. യുദ്ധരംഗത്തേക്കു തൊഴിലാളികളെ അയയ്ക്കുന്നതിനെതിരേ ചില തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നു. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ട്രാവല്‍ ഏജന്റുമാരുടെ ചതിക്കുഴിയില്‍ തൊഴിലാളികള്‍ അകപ്പെടാതിരിക്കാനാണു തങ്ങള്‍ ഇങ്ങനെയൊരു പരസ്യം ചെയ്തതെന്നാണ് ഹരിയാന സര്‍ക്കാരിന്റെ വാദം. ഇസ്രയേലിലേക്കു പോകാന്‍ താത്പര്യമില്ലാത്ത ഒരു തൊഴിലാളിയെപ്പോലും ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കുകയില്ലെന്നും ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ ഒമ്പതു ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ. 5.44 ലക്ഷം തൊഴിലില്ലാത്ത യുവാക്കളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്.
Read Moreകെപിസിസി പ്രസിഡന്റിന്റേത് ആർഎസ്എസ് പ്രസ്താവന; മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ഗവർണറെ പിന്തുണച്ച കെപിസിസി പ്രസിഡന്റിന്റേത് ആർഎസ്എസ് പ്രസ്താവനയെന്ന് മന്ത്രി പി. രാജീവ്. കോൺഗ്രസിന്റെ സംഘപരിവാർ മുഖം കൂടുതൽ തെളിഞ്ഞുവെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. വണ്ടിക്ക് മുന്നിൽ ചാടുന്ന ആളെ എന്തിനാണ് പിടിച്ചുമാറ്റുന്നതെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചോദിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി ചാകണമെന്നാണ് സുധാകരൻ ആഗ്രഹിക്കുന്നത്. കേരള വിരുദ്ധ മുന്നണി ആരിഫ് മുഹമ്മദ് ഖാന്റെയും വി.ഡി. സതീശന്റെയും നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗവര്‍ണര്‍ സംസ്ഥാനത്ത് ബോധപൂര്‍വം പ്രശ്നം ഉണ്ടാക്കുകയാണ്. ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായി പ്രവര്‍ത്തിക്കുകയാണ്. ഇക്കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. വിദ്യാഭ്യാസത്തെ വർഗീയതയ്ക്ക് ഉപയോഗിക്കുമ്പോൾ കോൺഗ്രസ് കുടപിടിക്കുകയാണ്- മന്ത്രി പറഞ്ഞു.
Read Moreകോവിഡ്; സംസ്ഥാനത്തെ സ്ഥിതി ഇന്നു കേന്ദ്രത്തെ അറിയിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് കേരളം ഇന്ന് കേന്ദ്രത്തെ അറിയിക്കും. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യമന്ത്രി അറിയിക്കുക. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇന്നലെ ഇന്ന് 115 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,749 ആയി. മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിക്കും. ആശുപത്രികളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്ക് ധരിക്കണം. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരും മാസ്ക് ധരിക്കണം. ജില്ലാ അടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാനും നിർദേശമുണ്ട്. രോഗലക്ഷണങ്ങൾ…
Read Moreഡ്രോണുകൾ കടക്കു പുറത്ത്; നവകേരള സദസിൽ ഡ്രോണുകൾക്ക് വിലക്ക്
തിരുവനന്തപുരം: ജില്ലയിൽ നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പ്രഖ്യാപിച്ചു. ഈ മേഖലകളിൽ ഡ്രോൺ പറത്താൻ പാടില്ലെന്നും നിർദേശമുണ്ട്. ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണം. വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. ഈ മേഖലകളിൽ നവകേരള സദസ് വേദി, പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിലാണ് ഡ്രോൺ പറത്തുന്നത് വിലക്കിയിരിക്കുന്നത്. നവകേരള സദസിന് 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും ഒരു നവകേരള സദസിൽ നിന്ന് അടുത്ത നവകേരള സദസിലേക്ക് കടന്നു പോകുന്ന റൂട്ടുകളിലെ 100 മീറ്റർ ചുറ്റളവിലെ പ്രദേശവുമാണ് രാവിലെ 6 മുതൽ രാത്രി 8 വരെ താൽക്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഔദ്യോഗിക നിരീക്ഷണ ആവശ്യങ്ങൾക്കൊഴികെ ഡ്രോൺ കാമറകൾ ഉപയോഗിക്കുന്നത്…
Read Moreനവകേരള സദസ് ഇന്നു വൈകിട്ട് തിരുവനന്തപുരം ജില്ലയിൽ; സംസ്ഥാന വ്യാപകമായി ഇന്നു പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച്
തിരുവനന്തപുരം: മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇന്നു തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ജില്ലയിൽ വർക്കല മണ്ഡലത്തിൽ ശിവഗിരി മഠം ഓഡിറ്റോയത്തിൽ വൈകുന്നേരം ആറിനാണു സദസ്. അതേസമയം ഇന്ന് സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. ഇന്ന് ഉച്ചയോടെ് 564 സ്റ്റേഷനുകളിലേക്ക് നടത്തുന്ന മാർച്ചിൽ അഞ്ച് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കെപിസിസി അറിയിച്ചത്. കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷക സംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവർത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കും. നവകേരള സദസിനെതിരേ പ്രതിഷേധിച്ച കെഎസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും സിപിഎം പ്രവർത്തകരും ചേർന്ന് ആക്രമിക്കുന്നതിനെതിരെയാണ് സമരമെന്ന് കെപിസിസി അറിയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാർച്ച്…
Read More