ഡെറാഡൂൺ; ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക്. മറ്റ് തടസങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശുഭവാർത്ത കേൾക്കാനാകും എന്നാണ് രക്ഷാപ്രവർത്തന സംഘം അറിയിച്ചിരിക്കുന്നത്. തുരങ്കത്തിലേക്കുള്ള പൈപ്പ് ഘടിപ്പിക്കൽ പ്രക്രിയ 48 മീറ്ററോളം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. ഇനി ഏകദേശം പതിനഞ്ച് മീറ്റർ കൂടെയാണ് അവശേഷിക്കുന്നത്. ഇത് വിജയകരമായ് പൂർത്തീകരിച്ചാൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും ഏതാനും മണിക്കൂറിനുള്ളിൽ പുറത്തെത്തിക്കാൻ സാധിക്കുന്നതാണ്. റോഡിന് വീതി കുറവായതിനാൽ കഴിഞ്ഞദിവസം കുടുങ്ങിയ യന്ത്രവും ഇപ്പോൾ സ്ഥലത്തെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. മണ്ണിടിച്ചിൽ നടന്നു പത്തു ദിവസമായ ഇന്നലെ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. തുരങ്കത്തിനുള്ളിലേക്ക് എൻഡോസ്കോപിക് ഫ്ളെക്സി കാമറ എത്തിച്ചാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയത്. തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ നൽകുന്നതിനായി ഘടിപ്പിച്ച പൈപ്പിലൂടെയാണ് കാമറ കടത്തിവിട്ടത്. വോക്കി ടോക്കി വഴി തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ സംസാരിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. തൊഴിലാളികൾ സുരക്ഷിതരായി തുടരുന്നുവെന്ന് ദൃശ്യങ്ങൾ…
Read MoreCategory: Loud Speaker
അക്കൗണ്ട് എടുക്കാൻ ബാങ്ക് ജീവനക്കാരനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പ്
കണ്ണൂർ: നഗരത്തിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ ഹണിട്രാപ്പിൽപെടുത്തി പണവും കംപ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ചു. തെക്കീബസാർ മക്കാനിക്കടുത്ത വാടക ക്വാർട്ടേഴ്സിൽ ബാങ്ക് അക്കൗണ്ട് ചേർക്കാനെത്തിയ ഉദ്യോഗസ്ഥന്റെ അരലക്ഷം രൂപയും അക്കൗണ്ട് ഓപ്പണിംഗ് ടാബ്, ബയോമെട്രിക് സ്കാനർ എന്നിവയാണു തട്ടിയെടുത്തത്. ക്വാർട്ടേഴ്സിലെ താമസക്കാരായ ശ്യാംസുന്ദർ, ഇയാളുടെ ഭാര്യയെന്നു പറയപ്പെടുന്ന നിജിഷ എന്ന യുവതി, സഹായിയായ മറ്റൊരാൾ എന്നിവർ ചേർന്നാണു തട്ടിപ്പ് നടത്തിയത്. ഇസാഫ് ബാങ്കിന്റെ കണ്ണൂർ ശാഖയിലെ ഡവലപ്പ്മെന്റ് ഓഫീസറായ വടകര മുയിപ്പോത്ത് സ്വദേശി സി.വി. ബെഞ്ചമിൻ കാസ്ട്രോയാണ് (30) ഹണിട്രാപ്പിന് ഇരയായത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ താത്പര്യമുണ്ടെന്നും ബാങ്കിൽ വരാൻ കഴിയാത്ത സാഹചര്യമാണെന്നും ഫോണിൽ ഇവർ ബെഞ്ചമിനെ അറിയിക്കുകയായിരുന്നു. അക്കൗണ്ട് തുറക്കാൻ ആവശ്യമായ ടാബും സ്കാനറും എടുത്ത് 11 ഓടെ മക്കാനിക്കടുത്ത ക്വാർട്ടേഴ്സിലെത്തിയ ബെഞ്ചമിനെ വൈകുന്നേരം…
Read Moreക്രിമിനലുകളെ തോൽപിക്കുന്ന നികൃഷ്ട മനസുള്ള മുഖ്യമന്ത്രി രാജി വെക്കുക;ഡിവൈഎഫ്ഐ നടത്തിയത് വധശ്രമം;കലാപാഹ്വാനം നടത്തുന്ന നവകേരള സദസെന്ന്; വി.ഡി സതീശന്
കൊച്ചി: അക്രമത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കലാപ ആഹ്വാനമാണ് മുഖ്യമന്ത്രി നടത്തിയത്. അതുകൊണ്ട് ഇനി ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് അര്‍ഹതയില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്. ക്രിമിനൽ മനസുള്ള മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകണം. നികൃഷ്ട മനസിനുടമയാണ് മുഖ്യമന്ത്രിയെന്നും വി.ഡി സതീശന് പറഞ്ഞു. ഉടനടി മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന് രാജിവയ്ക്കണം. അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ മടിയാണെങ്കില്‍ പൊതുമാപ്പ് പറയണമെന്നും സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. പഴയങ്ങടി സംഘര്‍ഷത്തിന് പിന്നാലെയുള്ള തുടര്‍ പ്രതികരണങ്ങളില്‍ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടേത് ക്രൂരമനസാണ്. കേരളത്തില്‍ രാജഭരണമല്ല. മുഖ്യമന്ത്രി ക്രിമിനലും നികൃഷ്ടനുമാണ്. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടിയിരിക്കുകയാണെന്നും സതീശന് വിമര്‍ശിച്ചു. നാട്ടുകാരുടെ…
Read Moreചരിത്രം വഴി മാറും ചിലർ വരുമ്പോൾ; തെലങ്കാനയിൽ കോൺഗ്രസ് ആദ്യമായി അധികാരത്തിലെത്തും; ലോക്പോൾ പ്രീ-പോൾ സർവേ പ്രവചനം
തെലങ്കാന തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. കോൺഗ്രസും ബിജെപിയും തമ്മിൽ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നു. നവംബർ 30 നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. പല മണ്ഡലങ്ങളിലേയും ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ലോക്പോൾ പ്രീ-പോൾ സർവേ പ്രകാരം തെലങ്കാനയിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ആദ്യമായി സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നാണ് സർവെ അവകാശപ്പെടുന്നത്. ബി ആർ എസ് കനത്ത തിരിച്ചടി നേരിടുമെന്നും പറയുന്നു. അതേ സമയം തെലങ്കാനയിൽ ബിജെപി വിജയിച്ചാൽ മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. മുസ്ലിം ക്വാട്ട ഒബിസി, എസ്സി, എസ്ടി എന്നിവയ്ക്ക് പുനർവിതരണം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്നും മറ്റ് പിന്നാക്ക വിഭാഗങ്ങൾ…
Read Moreതെലങ്കാനയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ മുസ്ലീം സംവരണം നിർത്തലാക്കും;അമിത് ഷാ
തെലങ്കാനയിൽ ബിജെപി വിജയിച്ചാൽ മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നവംബർ 30 നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം. സംസ്ഥാനത്ത് ഇപ്പോൾ നിലനിക്കുന്ന മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി അധികാരത്തിലെത്തിയാൽ സംവരണം നിർത്തലാക്കും. മുസ്ലിം ക്വാട്ട ഒബിസി, എസ്സി, എസ്ടി എന്നിവയ്ക്ക് പുനർവിതരണം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്നും മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി) ക്വാട്ട വർദ്ധിപ്പിക്കുമെന്നും നേരത്തെ അമിത്ഷാ വാഗ്ദാനം ചെയ്തിരുന്നു. കോൺഗ്രസും ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും പട്ടിക വർഗ വിരുദ്ധ പാർട്ടികളാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു
Read Moreസ്വർണത്തിൽ മുങ്ങിനിവർന്ന് ഒക്ടോബർ; ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 31 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
കൊച്ചി: ഒക്ടോബര്‍ മാസത്തിലെ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 31 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ദീപാവലിക്ക് മുന്നോടിയായുള്ള വിലയിടിവ് വ്യാപാരികളെ കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിച്ചതാണ് സ്വര്‍ണ ഇറക്കുമതിയിലെ വര്‍ധനയ്ക്ക് കാരണമായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 31 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഒക്ടോബറില്‍ ഇന്ത്യ 123 മെട്രിക് ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷം ഇത് 77 ടണ്‍ ആയിരുന്നു. ദീപാവലിക്കു ശേഷം സ്വര്‍ണവിലയില്‍ വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. സ്വര്‍ണ ഇറക്കുമതി കൂടിയത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കും. എന്നാല്‍ ഇത് ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കുകയും രൂപയെ കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്തേക്കാം. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഒക്ടോബറിലെ ശരാശരി പ്രതിമാസ ഇറക്കുമതി 66 ടണ്‍ ആയിരുന്നു. മൂല്യം…
Read Moreകരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനുനേരേ ചാടുന്നത് പ്രതിഷേധമല്ല; അവരുടെ പ്രകോപനങ്ങളിൽ വീണുപോകാതിരിക്കാൻ അണികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനുനേരേ ചാടിയാൽ അത് പ്രതിഷേധമല്ല. ആക്രമണമാണ്. അത്തരം ആക്രമണം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടം ഉണ്ടായാൽ അത് മറ്റുതരത്തിലുള്ള പ്രചാരണത്തിന് ഇടയാക്കും. ജനാധിപത്യസംവിധാനത്തിന് ചേർന്നതല്ല ഇത്തരം പ്രകടനങ്ങൾ. ജനകീയ സദസുകളെ തകർക്കാൻ വരുന്ന ശക്തികളെ ജാഗ്രതയോടെ നോക്കിക്കാണാനും അവരുടെ പ്രകോപനങ്ങളിൽ വീണുപോകാതിരിക്കാനും എൽഡിഎഫിനൊപ്പം നിൽക്കുന്ന എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreവിമാനത്താവളത്തിന് മുകളിൽ കണ്ട അജ്ഞാതവസ്തുവിനെ തേടി റഫാൽ യുദ്ധവിമാനങ്ങൾ
ന്യൂഡൽഹി: മണിപ്പുരിലെ ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ കണ്ട അജ്ഞാത വസ്തു എന്താണെന്നന്വേഷിക്കാൻ റഫാൽ യുദ്ധവിമാനങ്ങൾ എത്തും. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റഫാൽ വിമാനങ്ങളെ നിയോഗിച്ചതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന് മുകളിലായി ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടത്. ഇതേത്തുടർന്ന് രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചു വിടുകയും മൂന്ന് വിമാനങ്ങൾ മൂന്ന് മണിക്കൂറോളം വൈകുകയും ചെയ്തു. വിമാനത്താവളത്തിലുള്ളവർക്കും ദൃശ്യമാകുന്ന തരത്തിലായിരുന്നു അജ്ഞാത വസ്തു. ഏകദേശം വൈകീട്ട് നാല് വരെ ആകാശത്ത് ദൃശ്യമായി. പിന്നീട് പടിഞ്ഞാറ് ദിശയിലേക്ക് പോയി.
Read Moreഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തോൽവി; മനംനൊന്ത് ജീവനൊടുക്കി ആരാധകൻ
ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലുള്ള ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. ഫൈനൽ കഴിഞ്ഞ് ഞായറാഴ്ച്ച രാത്രി ബങ്കുരയിലെ ബെലിയാറ്റോർ തിയേറ്ററിനു സമീപമായിരുന്നു സംഭവം. രാഹുൽ ലോഹർ എന്ന യുവാവാണ് മരിച്ചത്. ഇന്ത്യ ഏകദിന ലോകകപ്പിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു. ജോലിയിൽ നിന്ന് അവധിയെടുത്താണ് രാഹുൽ ഫൈനൽ കണ്ടെത്തിയത്. ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയതോടെ മുറിയിലേക്ക് പോയ രാഹുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് രാഹുലിന്റെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ അസ്വാഭിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ബിറുബറിയിലെ ഐടിഐ വിദ്യാർത്ഥിയായ 21 കാരനാണ് മരിച്ചത്. ഇന്ത്യയുടെ തോൽവി താങ്ങാൻ കഴിയാത്തതിനാൽ മരിച്ചന്നാണ് കുടുംബം പറഞ്ഞ്.
Read Moreമുഖ്യമന്ത്രിക്ക് മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം; നവകേരള സദസിന് അഭിനന്ദനവുമായി സന്തോഷ് കീഴാറ്റൂർ
കണ്ണൂർ: മണ്ഡലാടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസിന് അഭിനന്ദനവുമായി നടൻ സന്തോഷ് കീഴാറ്റൂർ. പറത്തറിയിക്കാൻ പറ്റാത്ത സന്തോഷമാണുള്ളതെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽ വെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം ആയെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. കലാകാര പെൻഷൻ വർധനവ് ഉണ്ടായെന്നും ഉപയോഗ ശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടു കൊടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും സന്തോഷ് കീഴാറ്റൂർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം എന്ന തലക്കെട്ടോടെ പങ്കുവെച്ച കുറിപ്പിനു നിരവധി ആളുകളാണ് കമന്റുകളുമായെത്തിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽ…
Read More