സെൻട്രൽ മലിനീകരണ നിയന്ത്രണ ബോർഡ് കണക്കുകൾ പ്രകാരം ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അൽപ്പം മെച്ചപ്പെട്ടു. കഴിഞ്ഞ കുറേ ദിവസങ്ങളായി വായുവിന്റെ ഗുണനിലവാരം കടുത്ത വിഭാഗത്തിൽ തുടരുന്നതിനെ തുടർന്ന് ശ്വാസം മുട്ടുന്ന നഗരം, ഇന്നലെയിൽ നിന്ന് നേരിയ മാറ്റത്തിൽ ഇന്ന് AQI 393 രേഖപ്പെടുത്തി. രാജ്യതലസ്ഥാനത്ത് ഇന്നലെ വൈകിട്ട് നാലിന് എ.ക്യു.ഐ 421 ആയിരുന്നു. എന്നിരുന്നാലും, നഗരത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും കടുത്ത മലിനീകരണം നേരിടുന്നു. ആനന്ദ് വിഹാർ എക്യുഐ 441, ദ്വാരക സെക്ടർ 8 ൽ 405, ഐജിഐ എയർപോർട്ട് ടി3 404, ആർകെ പുരം 431, ഷാദിപൂർ 407, ഐടിഒ 367, ഡിയു നോർത്ത് കാമ്പസ് 390 എന്നിങ്ങനെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എ.ക്യു.ഐ. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ നവംബർ 13 മുതൽ ഒരാഴ്ചത്തേക്ക്…
Read MoreCategory: Loud Speaker
ഛത്തീസ്ഗഢിൽ 10 ശതമാനം വോട്ട്; അധികാരം നിലനിർത്താനാകുമെന്ന പ്രതീക്ഷയിൽ മിസോറാം മുഖ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. ഛത്തീസ്ഗഢിൽ 20 സീറ്റുകളിലേക്കും മിസോറാമിൽ 40 അംഗ നിയമസഭയിലേക്കുമാണ് വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് നാല് മണി വരെ നീളും. പോളിംഗ് കണക്കിലെടുത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ അതിർത്തികൾ അടച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഛത്തീസ്ഗഡിൽ, ഈ ഘട്ടം 25 സ്ത്രീകൾ ഉൾപ്പെടെ 223 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും, ഏകദേശം 4,078,681 വോട്ടർമാർ. മിസോറാമിൽ 8.52 ലക്ഷം വോട്ടർമാരാണ് 174 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്നത്. ഡിസംബർ മൂന്നിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
Read Moreസനാതന ധര്‍മ പരാമര്‍ശം; ഉദയനിധിക്കും തമിഴ്നാട് പോലീസിനുമെതിരേ മദ്രാസ് ഹൈക്കോടതി
ചെന്നൈ: സനാതന ധര്‍മ പരാമര്‍ശത്തില്‍ മന്ത്രി ഉദയനിധി സ്റ്റാലിനും തമിഴ്നാട് പോലീസിനുമെതിരേ മദ്രാസ് ഹൈക്കോടതി. ഉദയനിധിയുടേത് വിദ്വേഷ പ്രസ്താവനയെന്ന് കോടതി പറഞ്ഞു. ദ്രാവീഡിയന്‍ ആശയങ്ങളുടെ ഉന്മൂലനത്തിനായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന് അനുമതി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മഹേഷ് കാര്ത്തികേയന് എന്നയാളാണ് ഹര്‍ജി നല്‍കിയത്. നേരത്തേ ഈ സമ്മേളനത്തിന് ചെന്നൈ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിച്ചാല്‍ അതു നിലവിലുള്ള സമാധാന അന്തരീക്ഷത്തെയും ക്രമസമാധാനത്തെയും തടസപ്പെടുത്തുകയും സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കോടതി ഹര്‍ജി തള്ളി. ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഉദയനിധിയെയും തമിഴ്നാട് പോലീസിനെയും കോടതി വിമര്‍ശിച്ചത്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. ഉദയനിധിയുടെ പരാമര്‍ശത്തില്‍ തമിഴ്നാട് പോലീസ് എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്ന് കോടതി…
Read Moreസമ്മർദത്തിനു വഴങ്ങി ഹൈക്കമാൻഡ്; രാഹുലും സോണിയയും എതിര്‍ത്ത വിശ്വസ്തനെ സ്ഥാനാര്‍ഥിയാക്കി ഗെലോട്ട
ന്യൂഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സമ്മര്‍ദങ്ങൾക്കു വഴങ്ങി വീണ്ടും ഹൈക്കമാന്‍ഡ്. “ഹൈക്കമാന്‍ഡ് ആരാണ്’ എന്നു വെല്ലുവിളിച്ച് നിയമസഭാകക്ഷി യോഗം തടസപ്പെടുത്തുകയും തന്നെ ഒഴിവാക്കിയാല്‍ വിവരമറിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മന്ത്രി ശാന്തി ധരിവാളിന് അവസാനപട്ടികയില്‍ കോണ്‍ഗ്രസ് സീറ്റ് നല്കി. ഇദ്ദേഹത്തെ സ്ഥാനാര്ഥിയാക്കുന്നതിനെരേ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവസാന നിമിഷം വരെ നിലകൊണ്ടിരുന്നു. എന്നാല്‍ ഗെലോട്ടിന്റെ പിടിവാശിക്കു മുന്പില് ഹൈക്കമാന്‍ഡിന് വഴങ്ങേണ്ടിവരികയായിരുന്നു. എന്നാല്‍ ഗെലോട്ട് അനുയായികളില്‍ പ്രമുഖരായ മഹേഷ് ജോഷിക്കും രാജസ്ഥാന് ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ചെയര്മാന് ധര്‍മേന്ദ്ര റാത്തോഡിനും സീറ്റ് നിഷേധിക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ ഗെലോട്ട് അംഗീകരിക്കുകയാണ് ചെയ്തത്. െഗെലോട്ടിന്റെ തീരുമാനത്തിനു വഴങ്ങിയില്ലായിരുന്നെങ്കിൽ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാനാവാത്ത അവസ്ഥ യാകു മായിരുന്നു. ആര്‍ജെഡിക്ക് ഒരു സീറ്റ് നല്കിയതിനാല് 20 സീറ്റുകളിലായിരുന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ടായിരുന്നത്. ഗെലോട്ടിന്റെ വിശ്വസ്തരായ മൂന്നുപേര്‍ക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്ഥാനാർഥിപ്പട്ടിക വൈകാൻ കാരണം.…
Read Moreമാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടി; യുവതിക്കെതിരേ കേസ്
ആലക്കോട്: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിന് വിവാഹ വാഗ്ദാനം നൽകി ക്രിപ്റ്റോകറൻസി ഇടപാടിൽ 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. വായാട്ടുപറമ്പ് താവുകുന്ന് സ്വദേശി ബിബിൻ ജോയിയുടെ പരാതിയിൽ എറണാകുളം സ്വദേശി കൃതിക ദാസിനെതിരെയാണ് ആലക്കോട് പോലീസ് കേസെടുത്തത്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ശേഷം യുവതി വിവാഹ വാഗ്ദാനം നൽകി വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നും പറയുന്നു. നകഴിഞ്ഞ ഓഗസ്റ്റ് മുതൽ ഒക്ടോബർ 14 വരെയുള്ള തീയതികളിൽ യുവതി നൽകിയ അക്കൗണ്ട് നമ്പറിലേക്ക് 16,29,500 കൈമാറിയെന്നാണ് പരാതിയിൽ പറയുന്നത്.
Read Moreആര്യാടൻ ഷൗക്കത്തിനെ സ്വാഗതം ചെയ്ത് സിപിഎം; ഷൗക്കത്തിനെതിരേ കോൺഗ്രസ് നടപടിയെടുത്താൽ എൽഡിഎഫ് സംരക്ഷിക്കുമെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരേ കോൺഗ്രസ് നടപടിയെടുത്താൽ അദ്ദേഹത്തെ എൽഡിഎഫ് സംരക്ഷിക്കുമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് ആര്യാടൻ ഷൗക്കത്തെന്നും അദ്ദേഹത്തിനെതിരേ കോൺഗ്രസ് നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നതുപോലെ പൊട്ടുമെന്നും എ.കെ. ബാലൻ പറഞ്ഞു. ഇന്ന് ചേരുന്ന കെപിസിസി അച്ചടക്ക സമിതി ആര്യാടൻ ഷൗക്കത്തിനെതിരായ പരാതി ചർച്ച ചെയ്യാനിരിക്കെയാണ് ആര്യാടൻ ഷൗക്കത്തിനെ പരസ്യമായി സ്വാഗതം ചെയ്ത് എ.കെ. ബാലൻ രംഗത്തുവന്നത്. അതേസമയം പാർട്ടി വിലക്ക് ലംഘിച്ച് റാലി നടത്തിയ സംഭവുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്ത് ഇന്ന് കെപിസിസി അച്ചടക്ക സമിതിക്കു മുന്പിൽ ഹാജരായി വിശദീകരണം നൽകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം. അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകുമെന്നും തനിക്ക് പറയാനുള്ളത് സമിതിക്ക് മുന്നിൽ പറയുമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. ഷൗക്കത്തിന്റെ വിശദീകരണം കേട്ട ശേഷമാകും കെപിസിസി തുടര്‍ നടപടികളിലേക്ക് കടക്കുക. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍…
Read Moreസർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകം; ഡ്രൈവർ അറസ്റ്റിൽ
വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർണാടക സർക്കാർ ഉദ്യോഗസ്ഥ പ്രതിമയുടെ കൊലപാതകത്തിൽ ഡ്രൈവറെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരനായ ഡ്രൈവർ കുറ്റസമ്മതം നടത്തി. തന്നെ പിരിച്ചുവിട്ടതുകൊണ്ടാണ് പ്രതിമയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സംസ്ഥാന മൈൻസ് ആൻഡ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റായ പ്രതിമ (45)യാണ് കുത്തേറ്റ് മരിച്ചത്. ഇവരുടെ ഭർത്താവും മകനും ബംഗളൂരുവിൽ നിന്ന് 300 കിലോമീറ്റർ അകലെ കർണാടകയിലെ ശിവമോഗ ജില്ലയിലായിരുന്നു. പ്രതിമയുടെ മൃതദേഹം കഴുത്ത് മുറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ശനിയാഴ്ച വൈകുന്നേരം 6 മണി വരെ പ്രതിമ ഓഫീസിലുണ്ടായിരുന്നതായ് കണ്ടെത്തി. അതിനുശേഷം കിരണിന് പകരം നിയമിച്ച ഡ്രൈവർ പ്രതിമയെ വീട്ടിലേക്ക് ഇറക്കിവിട്ടു. പിന്നീടാണ് കൊലപാതകം സംഭവിച്ചത്. ശനിയാഴ്ച രാത്രി 8 നും ഞായറാഴ്ച രാവിലെ 8 നും ഇടയിലാണ്…
Read Moreപുകമഞ്ഞിൽ അപ്രത്യക്ഷമായ് താജ്മഹൽ; ആഗ്രയിലെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നു
വടക്കേ ഇന്ത്യ വായു മലിനീകരണത്തിനെതിരെ പോരാടുമ്പോൾ ആഗ്രയെയും താജ്മഹലിനെയും കനത്ത പുകമഞ്ഞ് വിഴുങ്ങി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന താജ്മഹൽ ഇപ്പോൾ പുകമഞ്ഞിന്റെ കട്ടിയുള്ള പാളിക്ക് കീഴിൽ കാണാൻ കഴിയുന്നില്ല. താജ്മഹൽ പുകമഞ്ഞിൽ അപ്രത്യക്ഷമാകുന്നത് ഇതാദ്യമായിരുന്നില്ല. 2021ൽ താജ്മഹലിനെ മൂടുന്ന പുകമഞ്ഞിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരുന്നു. ആഗ്രയിൽ രാവിലെ 11 മണിയോടെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 171 ആയി കണക്കാക്കി. ഇത് മിതമായ വിഭാഗത്തിൽ പെടുന്നു. അതേസമയം ആഗ്രയിൽ നിന്ന് 240 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായ അഞ്ചാം ദിവസവും ഗുരുതരമായ മലിനീകരണം തുടർന്നു. എക്യുഐ ഇപ്പോഴും കടുത്ത വിഭാഗത്തിലാണ്. വർദ്ധിച്ചുവരുന്ന വായു മലിനീകരണ തോത് കണക്കിലെടുത്ത് ഡൽഹി സർക്കാർ നവംബർ 10 വരെ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. #WATCH | Uttar Pradesh: Taj…
Read Moreക്യൂവിൽ കാത്തുനിന്ന തീർഥാടകർക്ക് ചായ വിളമ്പി; തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുൽ ഗാന്ധിയുടെ കേദാർനാഥ് സന്ദർശനം
ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ക്യൂവിൽ കാത്തുനിന്ന തീർഥാടകർക്ക് ചായ നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ തന്റെ ത്രിദിന സന്ദർശനം ആരംഭിച്ച രാഹുൽ, ചായ കുടിക്കുകയും ദേവാലയത്തിൽ പ്രാർത്ഥന നടത്താൻ ഊഴം കാത്തിരിക്കുന്ന തീർത്ഥാടകർക്ക് ചായ വിളമ്പുകയും ചെയ്തു. ഇത്രയും ജനകീയനായ നേതാവ് പൊതുജനങ്ങളുമായി ഇടപഴകുന്നത് കണ്ട് അമ്പരന്ന ഭക്തർ അദ്ദേഹത്തോട് സെൽഫികൾ അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചില്ല. ‘സർ, ഞങ്ങൾ നിങ്ങളെ ടിവിയിൽ കാണുന്നു, ഇതാദ്യമായാണ് ഞങ്ങൾ നിങ്ങളെ നേരിട്ട് കാണുന്നത്. എനിക്ക് നിങ്ങളോടൊപ്പം ഒരു സെൽഫി എടുക്കാമോ’?, രാഹുൽ ജനക്കൂട്ടത്തിനിടയിൽ ചായ വിതരണം ചെയ്യുമ്പോൾ ഒരാൾ ചോദിചതിങ്ങനെയാണ്. ഞായറാഴ്ച രാഹുൽ ഗാന്ധി കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും ആരതിയിൽ പങ്കെടുക്കുകയും ചെയ്തു. ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങൾ കോൺഗ്രസ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. നവംബർ ഏഴിന് ഛത്തീസ്ഗഡിലും മിസോറാമിലും…
Read Moreമാട്രിമോണിയൽ സൈറ്റിൽ കണ്ടുമുട്ടി, പലവട്ടം ബലാത്സംഗം ചെയ്തു: പരാതിയുമായ് യുവതി
മാട്രിമോണിയൽ സൈറ്റിൽ വച്ച് പരിചയപ്പെട്ട ആൾ ആവർത്തിച്ച് ബലാത്സംഗം ചെയ്തതായി യുവതി. നവി മുംബൈയിലാണ് സംഭവം. ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സിംഗപ്പൂർ ആസ്ഥാനമായുള്ള പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. 2020 ഡിസംബറിനും 2023 മാർച്ചിനുമിടയിൽ നവി മുംബൈ, മുംബൈ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ലോഡ്ജുകളിലും ഹോട്ടലുകളിലും പ്രതിക തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. പ്രതിയുമായി യുവതി ഒരു മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെടുകയും വിവാഹവാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ വച്ചും ഇയാൾ യുവതിയെ നിരന്തരം ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ സ്ത്രീയുടെ ആക്ഷേപകരമായ വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Read More