കൊച്ചി: അമ്മയിലെ വരവു ചെലവു കണക്കുകള്‍ പുറത്തു വിടണമെന്ന ആവശ്യവുമായി നടി മാലാ പാര്‍വതി. സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടിക്കായി പതിമൂന്നര ലക്ഷം രൂപ എഴുതിയെടുത്തു. ഇത്ര തുക പരിപാടിക്ക് ചെലവായിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ സംഘടനയിലുണ്ട്. ചില ഭാരവാഹികളുടെ അടുപ്പക്കാരായ സ്പോണ്സര്മാര്ക്ക് പ്രത്യേക പരിഗണന കിട്ടുന്നുവെന്നു മാലാ പാര്‍വതി പറഞ്ഞു. താരസംഘടനയിലെ തര്‍ക്കം മുറുകുന്നതിനിടെയാണ് മാലാ പാര്‍വതിയുടെ പരസ്യ പ്രതികരണം. കണക്ക് വ്യക്തമാക്കാന്‍ ട്രഷറര്‍ ഉണ്ണി ശിവപാലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കണക്കുകള്‍ ബോധ്യപ്പെടുത്തിയില്ല. മഹാന്മാരായ നടന്മാരുടെ മുഖം കാണിച്ച് സമ്പാദിച്ച പണമാണ്. അതിന്റെ കണക്ക് പുറത്തു വിടണമെന്നും പ്രശ്ന പരിഹാരത്തിന് സീനിയര്‍ താരങ്ങള്‍ ഇടപെടണമെന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടു.
Read MoreCategory: Loud Speaker
മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു
തൊടുപുഴ: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരേ കോളപ്ര-കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ടെന്‍ഡര്‍ നടപടികളില്‍ വീഴ്ചയും അഴിമതിയുമുണ്ടായെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനി നല്കിയ പരാതിയിലാണ് അന്വേഷണം. സര്‍ക്കാരിന് നഷ്ടവും സ്വകാര്യ ഏജന്‍സിക്ക് ലാഭവും ലഭിക്കുന്ന രീതിയിലാണ് ടെന്‍ഡര്‍ നടപടിയെന്നാണ് ആക്ഷേപം. 30 വര്‍ഷത്തെ പാട്ടത്തിന് ടൂറിസം പ്രോജക്ട് ഏജന്‍സിക്ക് കൈമാറാനായിരുന്നുകരാര്. ഈഘട്ടത്തില്‍ ലാഭത്തിന്റെ 3.5 ശതമാനം മാത്രമാണ് സര്‍ക്കാരുകളുടെ വിഹിതമായി നിശ്ചയിച്ചിരുന്നത്. ടെന്‍ഡറില്‍ ഒരു കമ്പനി മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.
Read Moreഇന്തോ-പസഫിക് വെല്ലുവിളികൾ പ്രധാന ചർച്ച: ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ഡൽഹിയിൽ തുടക്കം
ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും വികസനവും ലക്ഷ്യമിട്ടുള്ള ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ സുപ്രധാനയോഗത്തിന് ഡൽഹിയിൽ തുടക്കം. ഉച്ചകോടിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ്, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് വാഷിംഗ്ടണിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഉന്നതതല യോഗം. സ്വതന്ത്രവും സമാധാനപരവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുക, സമുദ്ര സുരക്ഷ ശക്തമാക്കുക, വിതരണം ഉറപ്പാക്കുക, പുതിയ സാങ്കേതികവിദ്യകൾ പങ്കുവയ്ക്കുക തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും. കൂടാതെ പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും നിലവിലെ സാഹചര്യങ്ങളും യോഗം വിലയിരുത്തുമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക സുരക്ഷയും സാങ്കേതിക പങ്കാളിത്തവും ശക്തമാക്കുന്നതിനുള്ള പുതിയ പ്രഖ്യാപനങ്ങൾ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ക്വാഡ് യോഗത്തിനു മുന്നോടിയായി വിദേശകാര്യമന്ത്രിമാരുമായി എസ്. ജയശങ്കർ ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്നലെ ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിത്സു…
Read Moreചെങ്കോട്ട ആക്രമണം: ഭീകരർ ലക്നോയും ലക്ഷ്യമിട്ടെന്ന് എൻഐഎ
ന്യൂഡൽഹി: ലക്നോയിലെ വിധാൻസഭ ഉൾപ്പെടെ സുപ്രധാനകേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ശ്രമിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പ്രധാന കെട്ടിടങ്ങളും തിരക്കേറിയ കേന്ദ്രങ്ങളിലും ആക്രമണം ലക്ഷ്യമിട്ട് ചെങ്കോട്ട ആക്രമണത്തിലെ മുഖ്യപ്രതികളായ ഡോ. മുസമ്മിൽ ഷക്കീലും ഡോ. ഷഹീൻ സയിദും 2025 ഓഗസ്റ്റ് 25 നും 30 നും ലക്നോയിൽ എത്തിയിരുന്നു. ഫരീദാബാദിൽനിന്നാണു പ്രതികൾ എത്തിയത്. വിധാൻ സഭയുടെ പ്രധാനഭാഗത്തും സിവിൽ സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്ന ബാപ്പു ഭവൻ ജനത്തിരക്കേറിയ ഇമാംബര, ലാൽ ബാഗ്, അമിനാബാദ് തുടങ്ങിയ ഇടങ്ങളിലും നിരീക്ഷണം നടത്തി. സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചുകയറ്റുന്നതിനുള്ള സൗകര്യവും വിലയിരുത്തി. സ്ഫോടകവസ്തുക്കൾ ശേഖരിക്കാൻ ലക്നോയിൽ രാസവസ്തുക്കൾ വിൽക്കുന്ന കടകളെക്കുറിച്ച് മുസമ്മിൽ മൊബൈൽഫോണിലൂടെ വിവരങ്ങൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ കുറിപ്പ് മുസമ്മലിന്റെ ഫോണിൽനിന്ന് കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. ഈ വിവരങ്ങൾ ഉൾപ്പെടെ ചേർത്താണ് ചെങ്കോട്ട സ്ഫോടനക്കേസിൽ 7500…
Read More‘ഇതൊക്കെ അത്ര വൈകാരികമായി എടുക്കണ്ട കാര്യങ്ങളല്ല’: ചീഫ് ജസ്റ്റിസിന്റെ ‘പാറ്റ’ പരാമർശത്തിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപീകരിച്ച സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി. “വൈകാരികമായി കാര്യങ്ങളെ എടുക്കേണ്ടതില്ല” എന്ന് ഉപദേശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിക്കളയുകയായിരുന്നു. കോടതി നടപടികളെ മനഃപൂർവം വളച്ചൊടിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എൻ.കെ. ഗോസ്വാമിയാണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഡിജിറ്റൽ യുഗത്തിലെ ലൈവ് സ്ട്രീമിംഗ് ദൃശ്യങ്ങൾ മുറിച്ചെടുത്ത് സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ വഴി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ അന്തസിനെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മേയ് 15-ന് ഒരു കേസിന്റെ വാദത്തിനിടയിലാണ് വ്യാജ നിയമ ബിരുദം ഉപയോഗിച്ച് അഭിഭാഷകരായി ചമയുന്നവരെയും, വ്യാജ മാധ്യമപ്രവർത്തകരെയും വിമർശിക്കാൻ ചീഫ് ജസ്റ്റിസ് ‘പാറ്റ’ അല്ലെങ്കിൽ ‘പരജീവികൾ’ എന്ന വാക്ക് ഉപയോഗിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് രാജ്യത്തെ യുവാക്കളെയാണ് പാറ്റകളോട്…
Read Moreസംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: നാലു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50…
Read Moreഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് ചലച്ചിത്ര മേഖലയിലെ വനിതകള്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്. താരസംഘടന അമ്മയില്‍ ഇപ്പോള്‍ നടക്കുന്ന ആരോപണങ്ങളെക്കുറിച്ച് വ്യക്തമായി തനിക്കറിയില്ല. മാധ്യമവാര്‍ത്തകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് തനിക്കറിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ പദത്തില്‍ ഭരണമികവും കഴിവും ഉള്ളവര്‍ വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇതിന് മുന്‍പ് ചുമതല വഹിച്ചിരുന്നവര്‍ ഓഫീസിലേക്ക് എത്തുന്ന പതിവു പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകേരളത്തിലേക്കു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ റാഞ്ചാൻ മാഫിയ; ചെന്നൈയും മംഗളൂരുവും കേന്ദ്രീകരിച്ച് റാഞ്ചൽ
പരവൂർ: കെട്ടിടനിർമാണ കമ്പനികളും കരാറുകാരും വലിയ തുക മുൻകൂറായി നൽകി സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ യാത്രാമധ്യേ ട്രെയിനുകളിൽ വച്ച് തട്ടിയെടുക്കാൻ വൻ മാഫിയാ സംഘങ്ങൾ രംഗത്ത്. പണം മുടക്കി 200 പേരുടെ വലിയൊരു സംഘത്തെ നാട്ടിൽ നിന്ന് കയറ്റിവിട്ടപ്പോൾ കേരളത്തിൽ എത്തിയത് വെറും 20 പേർ മാത്രമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ബിൽഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പുറത്തുവിട്ടത്. പ്രതിസന്ധി പരിഹരിക്കാൻ ഹൗറയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി റെയിൽവേയെ സമീപിച്ചിരിക്കുകയാണ് സംഘടന. നിലവിൽ കോവിഡ് ലോക്ക്ഡൗൺ കാലത്തിന് സമാനമായ കടുത്ത തൊഴിലാളി ക്ഷാമമാണ് കേരളത്തിലെ നിർമാണ മേഖല നേരിടുന്നത്. ഈ അടിയന്തര സാഹചര്യം മറികടക്കാനായി മേസ്തിരിമാർ വഴി വലിയ തുക മുൻകൂറായി നൽകിയാണ് കരാറുകാർ തൊഴിലാളികളെ കണ്ടെത്തുന്നത്. യാത്ര തിരിക്കും മുൻപ് തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ, ടിക്കറ്റ്, ഗ്രൂപ്പ് ഫോട്ടോ എന്നിവ…
Read Moreസർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; ശുചിത്വം ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർജറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ആശുപത്രികളിൽ ശുചിത്വം ഉറപ്പാക്കണം. ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചർച്ച വേണ്ടതെന്നും മന്ത്രി പറഞ്ഞു. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നു കിട്ടാതെ രോഗികൾ ബുദ്ധിമുട്ടരുത്. സർജറി പ്രോട്ടോകോൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ചു നടപടി സ്വീകരിക്കും. വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിയുള്ള റിപ്പോർട്ട് ആണ് തന്നത്. പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.…
Read Moreഅട്ടപ്പാടി മധുവധക്കേസ്; 13 പേർ കുറ്റക്കാർ; തെളിവുകളുടെ അഭാവത്തിൽ ഒന്നാംപ്രതി ഹുസൈനെ ഹൈക്കോടതി വെറുതേവിട്ടു
പാലക്കാട്: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതേവിട്ടു. ഇയാൾക്കെതിരായ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. 2018 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതുമായ ആദിവാസി യുവാവ് മധുവിനെ (34) അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ കാട്ടിൽ നിന്ന് പിടികൂടിയത്. ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി,…
Read More