എം.വി. ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കാൻ യോഗ്യതയില്ല: രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ എംഎൽഎ. വർഗമെന്തെന്നോ വർഗവഞ്ചന എന്തെന്നോ ഗോവിന്ദന് അറിയില്ല. തെറ്റ് പറ്റിയ സിപിഐഎം തിരുത്തണമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പാർട്ടി നശിക്കട്ടെയെന്ന് നിലപാടെടുക്കുന്ന ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായിരിക്കാൻ യോഗ്യതയില്ല. നേതൃസ്ഥാനത്ത് ഇരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദൻ രാജിവെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Read More

മുംബൈയിൽ കനത്ത മഴ; കെട്ടിടം തകർന്നുവീണ് കുട്ടികളടക്കം ആറ് മരണം;നിരവധിപേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു

മുംബൈ: മുംബൈയിൽ ശക്തമായ മഴയിൽ കെട്ടിടം തകർന്നുവീണ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു. മാൻഖുർദ് പ്രദേശത്ത് ആണ് സംഭവം. മാൻഖുർദിലെ ജനതാ നഗറിലുള്ള മൂന്ന് നില വാടക കെട്ടിടമാണ് കനത്ത മഴയെ തുടർന്ന് തകർന്നുവീണത്. ഞായറാഴ്ച രാത്രി 8.30ന് ആയിരുന്നു സംഭവം. കനത്ത മഴയിൽ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. അഗ്നിശമനസേനയും പോലീസും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മുംബൈയിൽ പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകളും റോഡ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.

Read More

സിപിഎമ്മിലെ തെറ്റുതിരുത്തൽ: കണ്ണൂരിൽ നേതാക്കൾ രണ്ടു തട്ടിൽ, പ്രവർത്തകരിൽ ആശങ്ക

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം വിശകലനം ചെയ്ത സിപിഎം തെറ്റുതിരുത്തൽ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും കണ്ണൂർ ജില്ലയിലെ തെറ്റു തിരുത്തൽ നടപടികളിൽ സംസ്ഥാന നേതാക്കളിൽ ഭിന്നിപ്പ്. എംഎല്‍എമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍റെ പറഞ്ഞതിനു പിന്നാലെ ജയരാജന്‍റെ നിലപാട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളി. എം.വി. ജയരാജന്‍റെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമല്ലെന്ന് പ്രതികരിച്ചായിരുന്നു എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. പാർട്ടിയുടെ ഭാഗമായല്ല എം.വി.ജയരാജൻ സംസാരിച്ചതെന്ന രൂക്ഷമായ വിമർശനവും എം.വി. ഗോവിന്ദൻ ഉന്നയിച്ചു.ഒരു പ്രാദേശക ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തളിപ്പറന്പിലും പയ്യന്നൂരിലും പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്തിയ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകളെ കുറിച്ച് എം.വി.ജയരാജൻ പറഞ്ഞത്. പാർട്ടിയ വഞ്ചിക്കുന്നവരെ വർഗവഞ്ചകരായാണ് കാണുക. ടി.കെ. ഗോവിന്ദനെ വർഗ വഞ്ചകനെന്ന് താൻ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നു…

Read More

വാഹനാപകടം: കോളജ് വിദ്യാര്‍ഥിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി; ദാരുണാന്ത്യം

കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയില്‍ നടന്ന വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. തൊടുപുഴ മടക്കത്താനം സ്വദേശി എസ്. രാഹുല്‍ (20) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. വരിക്കോലി മുത്തൂറ്റ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയാണ് രാഹുല്‍. സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയന്‍ ജോസഫ് (21) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തു കയറാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ തട്ടുകയും നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍നിന്നു റോഡിലേക്കു തെറിച്ചുവീണ രാഹുലിന്‍റെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഉടന്‍തന്നെ ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുലിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ജൂലിയന്‍ ജോസഫ് ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

Read More

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. കണ്ണൂരും കാസർഗോഡും തിങ്കളാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ടാണ്. വരുംദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Read More

ബംഗാൾ ഉച്ചഭക്ഷണത്തിൽ ഇനി ഇസ്കോൺ ശൈലി; മുട്ടയ്ക്ക് പകരം സസ്യാഹാരം, സ്കൂളുകളിൽ പുതിയ മാറ്റം 

കോൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾ. കോൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള ചുമതല അന്താരാഷ്ട്ര സംഘടനയായ ഇസ്‌കോണിനെ ഏൽപ്പിച്ചതോടെ, പതിറ്റാണ്ടുകളായി തുടർന്നുപോന്ന ഭക്ഷണക്രമത്തിൽ മാറ്റം വന്നിരിക്കുകയാണ്. ഇസ്‌കോണിന്‍റെ ഭക്ഷണവിതരണ രീതി പിന്തുടരുന്നതോടെ, സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട പൂർണമായും ഒഴിവാക്കി. ഇതിനു പകരമായി പനീർ, സോയ, രാജ്മ തുടങ്ങിയ പോഷകസമൃദ്ധമായ സസ്യാഹാരങ്ങളാണ് ഇനി മുതൽ കുട്ടികൾക്ക് നൽകുക. എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ 1966-ൽ സ്ഥാപിച്ച ‘ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ്’ എന്ന പ്രസ്ഥാനം തികഞ്ഞ സസ്യാഹാരശീലത്തിന് പേരുകേട്ടതാണ്. ഭഗവദ്ഗീതയും ഭാഗവതവും അടിസ്ഥാനമാക്കിയുള്ള ഇവരുടെ ജീവിതശൈലിയിൽ മാംസാഹാരത്തിന് സ്ഥാനമില്ല. ഇതേ ശൈലി സ്കൂൾ ഭക്ഷണത്തിലും നടപ്പിലാക്കുന്നതോടെയാണ് മെനുവിൽ ഈ മാറ്റം സംഭവിച്ചത്.  സർക്കാരിന്‍റെ ഈ തീരുമാനം സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പൊതുഫണ്ട് ഉപയോഗിച്ച്…

Read More

സർക്കിൾ ഇൻസ്‌പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി: യുവാവ് പിടിയിൽ

തിരുവനന്തപുരം: സർക്കിൾ ഇൻസ്‌പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ആക്രമണത്തിനു പിന്നാലെ യദുകൃഷ്ണൻ എന്നയാളെ പിടികൂടി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐ ആശുപത്രിയിൽ ചികിത്സതേടി. കൈയിൽ മദ്യക്കുപ്പിയുമായി സ്റ്റേഷനിലേക്ക് കയറിവന്ന പ്രതി പോലീസുകാരോട് മോശമായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. അക്രമാസക്തനായ ഇയാളെ പിടികൂടാൻ പോലീസ് ശ്രമിച്ചതോടെ പ്രതി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി. ഇയാളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുമ്പ് കസേര ഉപയോഗിച്ച് സിഐയുടെ തലയ്ക്ക് അടിച്ചത്. തുടർന്ന് കൂടുതൽ പോലീസുകാരെത്തി പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

Read More

ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസ്: സെന്തിൽ ബാലാജിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

ചെന്നൈ: തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കും സഹോദരൻ ആർ.വി. അശോക്‌കുമാറിനും എതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ടിവികെ എംഎൽഎ എൻ. ഇളയരാജയുടെ പരാതിയിലാണ് സെന്തിൽ ബാലാജിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്പീക്കർക്കെതിരേയുള്ള അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താൽ 35 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ടിവികെ എംഎൽഎ പരാതിയിൽ ഉന്നയിച്ചിരുന്നു. കേസിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More

ചെറുമകന്‍റെ മരണം തളർത്തി: കേതൻ അഗർവാളിന്‍റെ മുത്തച്ഛൻ നെഞ്ച്പൊട്ടി മരിച്ചു

മുംബൈ: പ്രതിശ്രുത വധു തള്ളിയിട്ട് കൊലപ്പെടുത്തിയ പൂനെയിലെ യുവവ്യവസായി കേതൻ അഗർവാളിന്‍റെ മുത്തച്ഛൻ അന്തരിച്ചു. പൂനെയിൽ താമസിക്കുന്ന ദേവിചന്ദ് അഗർവാൾ (71) ആണ് ശനിയാഴ്ച രാത്രി അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണമെന്ന് ബന്ധുക്കൾ അറിയിച്ചു. കേതന്‍റെ മരണത്തിന് ശേഷം ആരോഗ്യം വഷളായതിനെ തുടർന്ന് ദേവിചന്ദ് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 9.45-ഓടെ ഡോക്ടർമാർ അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു. കേതൻ അഗർവാൾ മരിച്ച് പതിനേഴാം ദിവസമാണ് മുത്തച്ഛനും ലോകത്തോട് വിടപറയുന്നത്.

Read More

ലക്ഷദ്വീപിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാരെ അഡ്മിനിസ്ട്രേഷൻ നിർബന്ധിതമായി വിരമിപ്പിച്ചു

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്‍റൽ റൂൾ 56(ജെ) പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷൻ ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചത്. വിവിധ തസ്തികകളിലുള്ള ജീവനക്കാരാണ് കൂട്ടനടപടിക്ക് വിധേയരായത്. 37 മൾട്ടി ടാസ്കിങ് സ്റ്റാഫുകൾ, ആറ് അപ്പർ ഡിവിഷൻ ക്ലർക്കുകൾ, മൂന്ന് ലോവർ ഡിവിഷൻ ക്ലർക്കുമാർ, ഒര് സ്റ്റെനോഗ്രഫർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. 33 വർഷം സർവീസ് പൂർത്തിയാക്കിയവർ, 56 വയസ് തികഞ്ഞവർ എന്നിങ്ങനെ മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ സേവന റിക്കാർഡുകൾ വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും, ഇത് പൊതുതാത്പര്യം മുൻനിർത്തിയുള്ള നടപടിയാണെന്നുമാണ് അഡ്മിനിസ്ട്രേഷൻ…

Read More