പോലീസ് സ്റ്റേഷനിൽ വച്ച് ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടർക്കെതിരെ കേസ്. ഉത്തർപ്രദേശിൽ ഒരു കേസുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് സബ് ഇൻസ്പെക്ടർ ക്രൂരമായ് മർദിക്കുകയായിരുന്നു. 18 വയസ്സുള്ള മകളെ കാണാതായതായിൽ രാമശങ്കർ ത്രിപാഠി എന്നയാൾ സോറോൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സബ് ഇൻസ്പെക്ടർ സുനിൽ കുമാറാണ് ഈ കേസ് അന്വേഷിക്കുന്നതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (സോറോൺ) ശൈലേന്ദ്ര പരിഹാർ പറഞ്ഞു. അന്വേഷണത്തിനിടെ പെൺകുട്ടിയുടെ കോൾ ഡീറ്റെയിൽസ് രേഖകൾ വീണ്ടെടുക്കുകയും ധർമേന്ദ്ര കുമാർ എന്ന യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടർന്ന് ചോദ്യം ചെയ്യലിനിടെ പോലീസുകാരന്റെ മർദനത്തിൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരം വൈദ്യപരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ധർമേന്ദ്രയെ മൂർച്ചയുള്ള വസ്തു ഉപയോഗിച്ചാണ് മർദിച്ചതെന്ന് വ്യക്തമായി.
Read MoreCategory: Loud Speaker
ഉറക്കത്തിനായി ഡോക്ടർ എസി ഓൺ ചെയ്തു; രണ്ട് നവജാത ശിശുക്കൾ മരിച്ചു, പ്രതിഷേധവുമായ് കുടുംബം
സ്വകാര്യ ക്ലിനിക്കിൽവച്ച് രണ്ട് നവജാതശിശുക്കൾ മരിച്ചതിൽ പരാതിയുമായ് കുടുംബം. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. സുഖമായി ഉറങ്ങാൻ ക്ലിനിക്കിന്റെ ഉടമ ഡോ. നീതു ശനിയാഴ്ച രാത്രി മുഴുവൻ എയർ കണ്ടീഷണർ ഓൺ ചെയ്തതായി നവജാത ശിശുക്കളുടെ കുടുംബങ്ങൾ ആരോപിച്ചു. ഇതേത്തുടർന്ന് പിറ്റേന്ന് രാവിലെയാണ് കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിൽ നീതുവിനെതിരെ ഐപിസി സെക്ഷൻ 304 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യക്കുള്ള ശിക്ഷ) പ്രകാരം കേസെടുത്തതായി എസ്എച്ച്ഒ നേത്രപാൽ സിംഗ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തതായി എസ്എച്ച്ഒ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അശ്വനി ശർമ്മ പറഞ്ഞു. ശനിയാഴ്ച കൈരാനയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾ ജനിച്ചതായും പിന്നീട് അന്നുതന്നെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റിയതായും പരാതിയിൽ പറയുന്നു.…
Read Moreപതിനാറുകാരിയെ ഓടുന്ന കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ അറസ്റ്റിൽ
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുശിനഗറിൽ നിന്നാണ് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത്. ഓടുന്ന വാഹനത്തിൽ കൂട്ടബലാത്സംഗത്തിന് പെൺകുട്ടി ഇരയായി. പെൺകുട്ടിയുടെ അയൽവാസികളായ മൂന്ന് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പശുശാല വൃത്തിയാക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി വിളിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ തന്നെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ഒരു കുടിലിലേക്ക് കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട്, ഇയാളുടെ രണ്ട് കൂട്ടാളികൾ സ്ഥലത്തെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ മാറിമാറി ബലാത്സംഗം ചെയ്തു. തുടർന്ന് മൂന്ന് പ്രതികൾ അവളെ ഗോശാലയ്ക്ക് പുറത്ത് ഉപേക്ഷിച്ചു. ബോധം വീണ്ടെടുത്ത പെൺകുട്ടി വീട്ടിലെത്തി സംഭവം മാതാപിതാക്കളോട് പറഞ്ഞു. കപ്ടൻഗഞ്ച് പോലീസ് സ്റ്റേഷൻ ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് അവർ പരാതിയിൽ പറഞ്ഞു. പെൺകുട്ടിയും കുടുംബവും സഹായത്തിനായി മുതിർന്ന ഉദ്യോഗസ്ഥരെ സമീപിച്ചതിന് ശേഷമാണ്…
Read Moreകർണാടകയിലേക്ക് ബീഫ് കടത്തിയവരുടെ കാർ കത്തിച്ചു; 14 ശ്രീരാമസേന പ്രവർത്തകർ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിലേക്കു ബീഫ് കടത്തിയവരുടെ കാർ കത്തിച്ച 14 ശ്രീരാമസേന പ്രവർത്തകർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽനിന്നാണ് ബംഗളൂരുവിലേക്ക് ബീഫ് കടത്തിയത്. ബീഫ് കടത്തിയ ഏഴുപേരെയും കടത്താനുപയോഗിച്ച അഞ്ച് വാഹനങ്ങളും കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവമെന്ന് ബംഗളൂരു റൂറൽ എസ്പി മല്ലികാർജുൻ ബലദൻഡി പറഞ്ഞു. ബീഫ് കയറ്റി വരികയായിരുന്ന അഞ്ച് മിനിട്രക്കുകളും കാറും ദൊഡ്ഡബല്ലാപുരയിൽ വച്ച് ശ്രീരാമസേനാ പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് ഇവർ കാർ കത്തിക്കുകയും വാഹനങ്ങളിലുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. ഉടൻ പോലീസ് സ്ഥലത്തെത്തി. ബീഫ് കടത്തിയതിനും കാർ കത്തിച്ചതിനുമായി രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതായി എസ്പി പറഞ്ഞു. സംസ്ഥാനത്ത് 2020ൽ ബിജെപി സർക്കാർ പാസാക്കിയ കശാപ്പ് നിരോധന നിയമപ്രകാരം പശു, കാള, എരുമ, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നതിനു വിലക്കുണ്ട്.
Read Moreവസ്ത്രങ്ങൾ വലിച്ച് കീറി മർദിച്ചു, നഗ്നയായി പരേഡ് ചെയ്യിപ്പിക്കുമെന്ന് ഭീഷണി; പണം നൽകാത്തതിന്റെ പേരിൽ യുവതിയ്ക്ക് മർദനം
കടം തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടതിന് പോലീസിൽ പരാതി നൽകിയ ദളിത് യുവതിയ്ക്ക് മർദനം. ബീഹാറിലെ പട്നയിലാണ് സംഭവം.പണമിടപാടുകാരനും കൂട്ടാളികളും ചേർന്ന് യുവതിയുടെ വസ്ത്രം വലിച്ച് മർദിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികളായ പ്രമോദ് സിംഗ്, മകൻ അൻഷു സിംഗ് എന്നിവരെ തിരിച്ചറിഞ്ഞു. ഇരുവരും ഒളിവിലാണെന്നും ഇരുവർക്കും വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി പട്നയിലെ ഖുസ്രുപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. പലിശ സഹിതം കടം തീർത്തിട്ടും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ പരിക്കേറ്റ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. “എന്റെ ഭർത്താവ് ഏതാനും മാസങ്ങൾ മുമ്പ് പ്രമോദ് സിങ്ങിൽ നിന്ന് 1500 രൂപ കടം വാങ്ങുകയും പണം പലിശ സഹിതം തിരികെ നൽകുകയും ചെയ്തിരുന്നു. എന്നിരുന്നാലും, അയാൾ കൂടുതൽ പണം ആവശ്യപ്പെടുവായിരുന്നു. ഞങ്ങൾ ആ ആവശ്യം…
Read Moreസംസ്ഥാനത്തെ 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഹവാല പണം തേടി ഇഡി റെയ്ഡ്
കൊച്ചി: കേരളത്തിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണംവന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലെ 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് കൊച്ചി ഇഡി ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. മലപ്പുറത്ത് എട്ടു കേന്ദ്രങ്ങളിലും മറ്റു ജില്ലകളിലെ ഓരോ കേന്ദ്രങ്ങളിലുമാണ് പരിശോധന നടക്കുന്നത്. കൊച്ചി കുമ്പളത്ത് പിഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ്, തൃശ്ശൂർ ചാവക്കാട് മുനയ്ക്കകടവില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് ലത്തീഫ് പോക്കാക്കില്ലത്ത്, മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് മൂര്‍ക്കനാട്ട് നൂറുല്‍ അമീൻ എന്നിവരുടെ വീടുകളില്‍ ഉള്‍പ്പെടെയാണ് റെയ്ഡഡ് നടക്കുന്നത്. മൂര്‍ക്കനാട്ടെ സ്വകാര്യ സ്കൂളിലെ അറബിക് അധ്യാപകനാണ് നൂറുല്‍ അമീന്. മലപ്പുറം മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുള്‍ ജലീല്‍, കാരാപ്പറമ്പ് സ്വദേശി ഹംസ എന്നിവരുടെ വീടുകളിലും പരിശോധന…
Read Moreഅത്യാധുനിക സൗകര്യങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രി കെട്ടിടം നാട്ടുകാർക്ക് സമ്മാനിച്ചു
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കായി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 79,452 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഏഴു നിലകളിലായാണ് പുതിയ കെട്ടിടം. ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഇസിജി, ജീവിതശൈലീരോഗ ക്ലിനിക്ക്, ഡിജിറ്റല്‍ എക്സ്-റേ, സി ടി സ്കാന്‍, കുട്ടികളുടെ ഐ സി യു, മെഡിക്കല്‍ ഐ സി യു, ഓപ്പറേഷന് തീയേറ്ററുകള്‍, പുനരധിവാസ കേന്ദ്രം, ആധുനിക ലബോറട്ടറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ വീഡിയോ മുഖ്യ മന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ആശുപത്രികളിൽ ഒന്നായ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കായി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 79,452 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഏഴു നിലകളുള്ള പുതിയ കെട്ടിടത്തില്‍ 150 കിടക്കകള്‍ക്കു പുറമെ ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഇ സി…
Read Moreസ്കൂൾ വിദ്യാർഥിയ്ക്ക് ക്രൂര മർദനം; 4 അധ്യാപകർക്കെതിരെ കേസ്
പത്താം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ ക്രൂരമായ് മർദിച്ചു. ഡൽഹിയിലെ യമുന വിഹാർ പ്രദേശത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുര പോലീസ് സ്റ്റേഷനിൽ നാല് അധ്യാപകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിലാണ് നാലുപേർക്കെതിരെ കേസെടുത്തത്. ജനാലയിലൂടെ പുറത്തേക്ക് നോക്കിയതിന് ഒരു അധ്യാപിക മാപ്പ് പറയാൻ കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറഞ്ഞിട്ടും ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കി. പിന്നീട് അതേ അധ്യാപകൻ വിളിച്ചുവരുത്തി സ്കൂളിലെ മറ്റ് മൂന്ന് അധ്യാപകരും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതിയിൽ കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച പതിനാറുകാരൻ പറഞ്ഞത്, “ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നു, സാർ വന്ന് എന്നെ തല്ലി, വേദനിച്ചെന്ന് പറഞ്ഞപ്പോൾ എന്നെ മൂന്ന് തവണ അടിച്ചു. അഞ്ച് മിനിറ്റ് ഞാൻ ക്ഷമാപണം നടത്തി. പക്ഷേ എന്നെ വീണ്ടും അടിച്ച്…
Read Moreപതിനഞ്ചാം നിലയിൽ നിന്ന് വീണ് പത്താം ക്ലാസുകാരൻ മരിച്ചു
പതിനഞ്ചാം നിലയിൽ നിന്ന് വീണ് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ പതിനഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നാണ് കുട്ടി വീണത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സെക്ടർ -113 പോലീസ് സ്റ്റേഷൻ പരിധിയിലെ കേപ്ടൗൺ സൊസൈറ്റിയുടെ 15-ാം നിലയിൽ നിന്ന് വീണാണ് ആൺകുട്ടി മരിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ട് വർഷം മുമ്പ് കോവിഡ് -19 പാൻഡെമിക് സമയത്ത് ആൺകുട്ടിക്ക് പിതാവിനെ നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയതായും പ്രാദേശിക ഉദ്യോഗസ്ഥർ ഇക്കാര്യം അന്വേഷിക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോയിഡ) ഹരീഷ് ചന്ദർ പറഞ്ഞു. നേരത്തെ ജനുവരി 26 ന് ഇതേ സൊസൈറ്റിയുടെ 15-ാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ നിന്ന് 27 കാരിയായ അഭിഭാഷക വീണ് മരിച്ചിരുന്നു.
Read Moreപാമ്പ് കടിയേറ്റ് അമ്മയും മകളും മരിച്ചു; കടിയേറ്റത് തറയിൽ കിടന്നുറങ്ങുമ്പോൾ
പാമ്പ് കടിയേറ്റ് അമ്മയും മകളും മരിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് അമ്മയ്ക്കും പന്ത്രണ്ട് വയസുള്ള മകൾക്കും പാമ്പ് കടിയേറ്റത്. ശനിയാഴ്ച രാത്രി ഫൂഫ് പോലീസ് സ്റ്റേഷൻ പരിധിയിലെ റാണി വിർഗാവ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) സഞ്ജീവ് പഥക് പറഞ്ഞു. വീട്ടിലെ തറയിൽ ഉറങ്ങുകയായിരുന്ന യുവതിക്കും മകൾക്കും എട്ടുവയസ്സുള്ള മകനും പാമ്പ് കടിയേറ്റു. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ച് യുവതിയും മകളും മരിച്ചു. കൂടുതൽ ചികിത്സയ്ക്കായി ആൺകുട്ടിയെ ഗ്വാളിയോറിലേക്ക് റഫർ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Read More