കേരളത്തെ സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഎമ്മും സർക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് എല്ലാവരും ചൂണ്ടി കാണിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും പാർട്ടിയും നേരത്തെ തന്നെ ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധിയിലേക്ക് മാറുമായിരുന്നില്ല. നിക്ഷേപങ്ങൾ പിൻവലിച്ച് സഹകരണ ബാങ്കുകളിൽ നിന്ന് എങ്ങനെയെങ്കിലും മാറിയാൽ മതിയെന്നാണ് സാധാരണക്കാർ ചിന്തിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങൾ തകർച്ചയുടെ വക്കിലേക്കെത്തി നിൽക്കുന്നു. സഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. നോട്ട് നിരോധനത്തിൽ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടി സിപിഎം നേതാക്കൾ നടത്തിയ പരിശ്രമത്തിന്‍റെ ഫലമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ തകർച്ച. മന്ത്രിസഭയിലെ അംഗവും മൂന്ന് ജില്ലാ സെക്രട്ടറിയുമുൾപ്പെടെ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാം. സിപിഐഎമ്മിലെ ഉന്നത നേതാക്കൾ അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് വെളുപ്പിച്ചത്. തെറ്റ് ചെയ്തവരോട് ഒരുമിച്ച് നിൽക്കണമെന്നും ഒറ്റുകൊടുക്കരുതെന്നും പാർട്ടി സെക്രട്ടറി പറയുന്നു.…
Read MoreCategory: Loud Speaker
12 വർഷത്തിന് ശേഷം പരോൾ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ
പരോളിൽ പുറത്തിറങ്ങി കഴിഞ്ഞ 12 വർഷമായി ഒളിവിലായിരുന്ന കൊലക്കേസ് പ്രതിയെ തെലങ്കാനയിൽ നിന്ന് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ മഹബൂബ് നഗർ പട്ടണത്തിൽ പേര് മാറ്റിയാണ് പ്രതി വി ശിവ നർസിമുള്ളു എന്ന അശോക് ഹനുമന്ത കജെരി താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2007ൽ നടന്ന കൊലപാതകക്കേസിലാണ് ഇയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. 2008-ൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച കജെരിയെ ജയിൽ ശിക്ഷ അനുഭവിക്കാൻ മഹാരാഷ്ട്രയിലെ നാസിക് സെൻട്രൽ ജയിലിലേക്ക് അയച്ചു. 2011ൽ 30 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയെങ്കിലും ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ ജയിലിൽ തിരിച്ചെത്തിയില്ലെന്നും അന്നുമുതൽ ഒളിവിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്രയിലെയും കേരളത്തിലെയും നാസിക്, ജൽന, ഹിംഗോലി, പർഭാനി എന്നിവിടങ്ങളിൽ മുംബൈ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വർഷങ്ങൾക്ക് ശേഷം, തെലങ്കാനയിൽ കജെരിയുടെ സാന്നിധ്യത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക്…
Read Moreമണിപ്പൂരിലെ വിദ്യാർഥികളുടെ കൊലപാതകം: സിബിഐ സംഘം ഇന്ന് ഇംഫാലിൽ എത്തും; ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു
മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) സ്പെഷ്യൽ ഡയറക്ടർ അജയ് ഭട്നഗറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഇംഫാലിൽ എത്തും. മണിപ്പൂർ സർക്കാർ കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു (സിബിഐ) കൈമാറിയതിനു പിന്നാലെയാണ് സംഭവവികാസം. അജയ് ഭട്നാഗറിനൊപ്പം ടീമിനെ നയിക്കുന്നത് ജോയിന്റ് ഡയറക്ടർ ഘനശ്യാം ഉപാധ്യായയാണ്. സിബിഐയുടെ വിശിഷ്ട കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ധരും ഇതിൽ ഉൾപ്പെടുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ചിത്രങ്ങളിലൊന്ന് രണ്ട് സായുധ വ്യക്തികളുടെ കൂട്ടത്തിൽ വിദ്യാർഥികളെ പ്രദർശിപ്പിച്ചിരിക്കുന്നു. മറ്റൊന്ന് ജീവനില്ലാത്ത രണ്ട് ശരീരങ്ങൾ കാണിക്കുന്നു. രണ്ട് വിദ്യാർഥികൾ എവിടെയാണെന്ന് അറിയില്ലെന്നും അവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചുരാചന്ദ്പൂർ ജില്ലയിലെ വിന്റർ…
Read Moreനീറ്റ് പരീക്ഷാ വിദ്യാർഥിയ്ക്കും സഹോദരനും നേരെ ആസിഡ് ആക്രമണം; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
മുറിയിൽ ഉറങ്ങുകയായിരുന്ന 22 കാരിയായ യുവതിയ്ക്കും പ്രായപൂർത്തിയാകാത്ത സഹോദരനും ആസിഡ് ആക്രമണത്തിൽ പരിക്ക്. ഇസത്നഗർ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ബറേലിയിലാണ് സംഭവം. യുവതി നീറ്റ് വിദ്യാർഥിനിയാണ്. സഹോദരൻ 11-ാം വിദ്യാർഥിയും. ഇവരെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ അക്രമികൾക്ക് യുവതിയെ അറിയാമെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇരുവരും പുലർച്ചെ രണ്ട് മണി വരെ പഠിച്ചതിന് ശേഷം ഉറങ്ങാൻ പോയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. അമ്മ ആരെയും സംശയിച്ചില്ലെങ്കിലും പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് രണ്ട് യുവാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി . ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറച്ച്…
Read Moreകേരളത്തിൽ ഇന്ന് മുതൽ വ്യാപക മഴ;ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; മലയോരമേഖലക്കാർ ജാഗ്രത പുലർത്തണം
കേരളത്തിൽ ഇന്ന് മുതൽ വ്യാപക മഴ. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. മത്സ്യബന്ധനത്തിനു കടലിൽ പോകുന്നവർ പ്രത്യേകം സൂക്ഷിക്കുക.
Read Moreമണിപ്പൂർ വിദ്യാർഥികളുടെ കൊലപാതകം; സംഘർഷം കനക്കുന്നു
മണിപ്പൂരിൽ രണ്ട് വിദ്യാർഥികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ വസതിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച വിദ്യാർഥികളെസുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ച് പിരിച്ചുവിടാൻ ശ്രമിച്ചു. സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് മൊബൈൽ ഇന്‍റർനെറ്റ് പുനഃസ്ഥാപിച്ചതിന് തൊട്ടുപിന്നാലെ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. 17 വയസ്സുള്ള ഒരു പെൺകുട്ടിയും 20 വയസ്സുള്ള ഒരു ആൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ഇരുവരെയും കഴിഞ്ഞ ജൂലൈയിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാണാതാവുകയായിരുന്നു. ഇവർക്കായ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയിലാണ് ഇവരുടെ ചേതനയറ്റ ശരീരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇവർ ആയുധധാരികൾക്കൊപ്പം ഭയന്നിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ചിത്രത്തിൽ വിദ്യാർഥികളുടെ തല അറത്തുമാറ്റിയ നിലയിലാണ്. മണിപ്പൂർ സർക്കാർ ജനങ്ങളോട് സംയമനം പാലിക്കണമെന്നും ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ അധികാരികളെ…
Read Moreമണിപ്പുരില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ഇരുവരേയും കാണാതായത് ബൈക്കിൽ യാത്രചെയ്യുമ്പോൾ
ഇംഫാല്‍: മണിപ്പുരില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട 17 വയസുള്ള പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ഇരുവരെയും കഴിഞ്ഞ ജൂലൈയില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാണാതാവുകയായിരുന്നു. ഇവർക്കായി വ്യാപകമായ തെരച്ചിൽ നടത്തിയെങ്കലും കണ്ടെത്താനായില്ല. ഇതിനിടയാലാണ് ഇവരുടെ ചേതനയറ്റ ശരീരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇവര്‍ ആയുധധാരികള്‍ക്കൊപ്പം ഭയന്നിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ചിത്രത്തില്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ തല അറുത്തുമാറ്റിയ നിലയിലാണ്. ഇവര്‍ കൊല്ലപ്പെട്ടെന്ന വിവരം മണിപ്പുര്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് നിഗമനം. സംഭവത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Read Moreഒരാൾ കള്ളക്കേസ് കൊടുത്തതിന്‍റെ പേരിൽ ഉടൻ നാട്ടിലേക്കു വരില്ല; മല്ലു ട്രാവലർ
ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നു വച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ മല്ലു ട്രാവലർ ഷാക്കിർ സുബാൻ. ഫേസ്ബുക്കിലാണ് ഇതു സംബന്ധിച്ച കാര്യം പങ്കുവെച്ചത്. ഷാക്കിറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഒത്തുതീർപ്പിനു ക്ഷണിച്ചിട്ടില്ല. ശ്രമിക്കുകയും ഇല്ല,ലുക്ക്ഔട്ട് നോട്ടിസ് ഇതുവരെ ഇറക്കിയിട്ടില്ല. അതെല്ലാം വ്യാജമാണ്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ഞാൻ പറഞ്ഞു. ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നു വച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ. അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ കോടതിയോ വരാൻ പറഞ്ഞാൽ മാത്രമേ വരേണ്ട കാര്യമുള്ളൂ.(ആത്മവിശ്വാസത്തിന്റെ കാരണം കൂടി പറയട്ടെ: ഇത് കള്ളക്കേസാണെന്ന് 1000000% തെളിയിക്കുന്ന എല്ലാ…
Read Moreകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഷാജൻ സ്‌കറിയയെ ഇ ഡി ചോദ്യം ചെയ്യുന്നു
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഷാജൻ സ്കറിയക്കെതിരെ ഇഡിക്ക് ലഭിച്ച പരാതികളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനും വിവര ശേഖരണത്തിനുമായിട്ടാണ് ഷാജൻ ഇഡി ഓഫീസിൽ എത്തിയിരിക്കുന്നതെന്നാണ് വിവരം. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാജൻ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യൽ ഇതുവരെ ആരംഭിച്ചിട്ടില്ല. വിദേശത്ത് നിന്നും പണം എത്തിയതുമായി ബന്ധപ്പെട്ടും ഷാജനെ ചോദ്യം ചെയ്യും.
Read Moreപോലീസ് സ്‌റ്റേഷനിൽ ദളിത് യുവാവിന് ക്രൂര മർദനം; സബ് ഇൻസ്പെക്ടർക്കെതിരെ കേസ്
പോലീസ് സ്‌റ്റേഷനിൽ വച്ച് ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടർക്കെതിരെ കേസ്. ഉത്തർപ്രദേശിൽ ഒരു കേസുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് സ്‌റ്റേഷനിൽ വച്ച് സബ് ഇൻസ്പെക്ടർ ക്രൂരമായ് മർദിക്കുകയായിരുന്നു. 18 വയസ്സുള്ള മകളെ കാണാതായതായിൽ രാമശങ്കർ ത്രിപാഠി എന്നയാൾ സോറോൺ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. സബ് ഇൻസ്പെക്ടർ സുനിൽ കുമാറാണ് ഈ കേസ് അന്വേഷിക്കുന്നതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (സോറോൺ) ശൈലേന്ദ്ര പരിഹാർ പറഞ്ഞു. അന്വേഷണത്തിനിടെ പെൺകുട്ടിയുടെ കോൾ ഡീറ്റെയിൽസ് രേഖകൾ വീണ്ടെടുക്കുകയും ധർമേന്ദ്ര കുമാർ എന്ന യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടർന്ന് ചോദ്യം ചെയ്യലിനിടെ പോലീസുകാരന്‍റെ മർദനത്തിൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരം വൈദ്യപരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ധർമേന്ദ്രയെ മൂർച്ചയുള്ള വസ്തു ഉപയോഗിച്ചാണ് മർദിച്ചതെന്ന് വ്യക്തമായി.
Read More