തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന്റെ വായ്പാപരിധി വെട്ടികുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കു പോലും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വായ്പ പരിധി വെട്ടിക്കുറച്ചതിന്റെ കാരണം അറിയില്ലെങ്കിൽ പിന്നെന്തിനാണ് സർക്കാരെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷം പ്രതികരിക്കാത്തത് വിഷയം അറിയാത്തത് കൊണ്ടാണ്. സാന്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാരിന്റെ ധൂർത്തിന് കുറവില്ല. അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. പ്രതിപക്ഷം അഞ്ച് അഴിമതി ആരോപണങ്ങൾ തെളിവ് സഹിതം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കെ, ഫോണ്‍ ഉദ്ഘാടത്തിന് 4.5 കോടി ചെലവിടുകയാണ്. ഇതിന്റെ ഉദ്ഘാടനം നേരത്തെ നടത്തിയതാണ്. കെഎംഎസ് സി എൽ ഗോഡൗണുകളിൽ ആരോ തീവച്ചതാണ്. പ്രതിപക്ഷം ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്പോഴും തെളിവ് നശിപ്പിക്കാനായി തീയിടുകയാണ് . വന്യ ജീവി ആക്രമണത്തിൽ മനുഷ്യർ കൊലചെയ്യപ്പെടുകയും കൃഷിനാശം സംഭവിക്കുകയും ചെയ്യുന്നു. ഇതിൽ മനുഷ്യർ അരക്ഷിതരാണ്. വന്യ ജീവി നിയമത്തിൽ കാലാനുസൃതമായ മാറ്റം…
Read MoreCategory: Loud Speaker
ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മുൻതൂക്കം; ഒരു സീറ്റ് നേടി ബിജെപി; സീറ്റ് നഷ്ടപ്പെട്ട് ജനപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് 19 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 18 ഇടത്തെ ഫലം വന്നപ്പോൾ എല്‍ഡിഎഫിന് മുൻതൂക്കം. എൽഡിഎഫ് 9 സീറ്റും യുഡിഎഫ് 8 സീറ്റും ബിജെപി ഒരു സീറ്റും നേടി. ബിജെപിയിൽ നിന്നും യുഡിഎഫിൽ നിന്നും ജനപക്ഷത്തിന് നിന്നുമായി നാലു സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ഡിവിഷനിൽ എൽഡിഎഫ് ജയം ആവർത്തിച്ചപ്പോൾ കോട്ടയം നഗരസഭ ഭരണത്തിൽ നിർണായകമാകുമായിരുന്ന പുത്തൻതോട് വാർഡ് യുഡിഎഫ് നിലനിർത്തി. കോട്ടയം മുൻസിപ്പാലിറ്റിയിലെ 38ാം വാർഡ് പുത്തൻതോട് യുഡിഎഫ് നിലനിർത്തി. 75 വോട്ടുകൾക്കാണ് യുഡിഎഫിന്റെ സൂസൻ കെ സേവിയർ ജയിച്ചത്. വിജയത്തോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരണം തുടരും. അതേസമയം, മണിമല പഞ്ചായത്തിലെ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ സുജ ബാബു ജയിച്ചു.പൂഞ്ഞാർ പഞ്ചായത്തിലെ പേരുനിലം വാർഡ് ആണ് ജനപക്ഷത്തിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. കോഴിക്കോട് പുതുപ്പാട്, എറണാകുളം നെല്ലിക്കുഴി,…
Read Moreഏമാന്മാര് ഇടപെട്ടു, പട്ടിക തിരുത്തി; മൂന്നുവര്ഷമായാലും പോലീസുകാർക്ക് ഒരേ സ്റ്റേഷനില്‍ തുടരാം
കോഴിക്കോട്: ഒരേ പോലീസ് സ്റ്റേഷനില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെ ഉള്‍പ്പെടെ സ്ഥലംമാറ്റിക്കൊണ്ടുള്ള പോലീസിന്റെ ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ‘തിരുത്ത്’. ഇതോടെ മൂന്നുവര്‍ഷം കഴിഞ്ഞവരും ഒരേ സ്റ്റേഷനില്‍തന്നെ തുടരുമെന്ന് ഉറപ്പായി. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ ഉറ്റവരെ കൈയൊഴിയാതെ സ്ഥലംമാറ്റ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാണ് കോഴിക്കോട് സിറ്റിയില്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഒരേ പോലീസ് സ്റ്റേഷനില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്ക് വീണ്ടും അതേസ്റ്റേഷനില്‍ നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് സേനയിലെ അഭിപ്രായം. ഭരണാനുകൂല സംഘടനാ ഭാരവാഹികള്‍ വരെ പുതിയ ഉത്തരവിലൂടെ വീണ്ടും പഴയ തട്ടകത്തില്‍ ഇടം പിടിച്ചപ്പോള്‍ പ്രതിപക്ഷത്തുള്ളവര്‍ക്കും ആനുകൂല്യം ലഭിച്ചതായാണ് വിവരം. അഞ്ചുവര്‍ഷത്തിലധികമായി ഓരേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരില്‍ വനിതാ പോലീസ് സേനാംഗവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആദ്യ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് 60 പേരാണ് ഇതിനെതിരേ അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍…
Read Moreമദ്യത്തിനായി പരിശോധന, കിട്ടിയത് സ്ഫോടകവസ്തുശേഖരം; ആത്മഹത്യയ്ക്ക് ശ്രമിച്ച മുസ്തഫ പോലീസിനോട് വെളിപ്പെടുത്തിയത്…
കാസര്‍ഗോഡ്: മദ്യശേഖരമുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയത് വന്‍ സ്ഫോടകവസ്തുശേഖരം. സംഭവവുമായി ബന്ധപ്പെട്ട് മുളിയാര്‍ കോലാച്ചിയടുക്കത്തെ മുസ്തഫ (42)യെ അറസ്റ്റ് ചെയ്തു. ഇന്നലെ 12.30 ഓടെയാണ് മുസ്തഫയുടെ വീട്ടില്‍ പ്രത്യേക എക്സൈസ് സംഘം പരിശോധന നടത്തിയത്. സംഭവസമയത്ത് ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു. കാറിന്റെ ഡിക്കിയില്‍നിന്നും വീട്ടില്‍നിന്നും സ്ഫോടകവസ്തുശേഖരം കണ്ടെടുത്തു. 2800 ജലാറ്റിന്‍ സ്റ്റിക്കും മൂന്നു തരത്തിലുള്ള ഏഴായിരത്തോളം ഡിറ്റണേറ്ററുകളും ഒരു ഡൈനാമിറ്റും അഞ്ചു റോള്‍ വയറുമാണ് എക്സൈസ് സംഘം പിടികൂടിയത്. പരിശോധന നടത്തവേ മുസ്തഫ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍തന്നെ ഇയാളെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസ് എക്സൈസ് സംഘം ആദൂര്‍ പോലീസിന് കൈമാറി. കര്‍ണാടകയില്‍ നിന്നും അനധികൃതമായി മദ്യം കൊണ്ടുവന്ന് വില്പന നടത്തുന്നയാളാണ് മുസ്തഫയെന്ന് പോലീസ് പറഞ്ഞു. താന്‍ മുമ്പ് കര്‍ണാടകയില്‍ ക്വാറി നടത്തിയിരുന്നതായും കാസര്‍ഗോട്ടെ ക്വാറികളിലേക്ക് നല്‍കാനാണ് സ്ഫോടകവസ്തുക്കള്‍ എത്തിച്ചതെന്നുമാണ്…
Read Moreസ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 25ഓളം പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം; ലിമിറ്റഡ് സ്റ്റോപ്പ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂർ-തൃശൂർ സംസ്ഥാനപാതയിൽ ഇരിങ്ങാലക്കുട മാപ്രാണത്ത് രണ്ടു സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 ലധികം പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. ഇന്ന് രാവിലെ ഏഴോടെ മാപ്രാണം വർണ തിയറ്ററിനു സമീപമാണു അപകടം നടന്നത്. എ.കെ. സണ്‍സ് എന്ന സ്വകാര്യ ബസിനു പിറകില്‍ അമിതവേഗതയിലെത്തിയ എം.എസ്. മോനോന് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എ.കെ. സണ്‍സ് എന്ന സ്വകാര്യ ബസ് മുന്നില്‍ പോയിരുന്ന നെല്ലിക്ക കയറ്റി വില്പന നടത്തിയിരുന്ന ഓട്ടോ റിക്ഷയിലും ഇടിച്ചു. എം.എസ്. മേനോന് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇരു ബസുകളും ഇരിങ്ങാലക്കുടയില്‍നിന്നു തൃശൂരിലേക്ക് പോകുകയായിരുന്നു. രാവിലെ തൃശൂരില്‍ ജോലിക്കു പോകുന്നവരും പഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുമാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസില്‍ വീണും കമ്പികളില്‍ തലയിടിച്ചുമാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റവരിൽ…
Read Moreതമിഴ്നാട്ടിലും ജീവനെടുത്ത് അരിക്കൊമ്പൻ; ആന തട്ടിയിട്ട ബൈക്കിൽ നിന്നു വീണയാൾ മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് കമ്പനം സ്വദേശി പാല്‍രാജ്
തൊടുപുഴ: അരിക്കൊമ്പന്റെ ആക്രമണത്തില്‍ തമിഴ്നാട്ടിലും മരണം. കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട്ടിലെ കമ്പത്തിറങ്ങിയ അരിക്കൊമ്പന് ബൈക്കില്‍നിന്നു തട്ടിവീഴ്ത്തിയ കമ്പം സ്വദേശി പാല്‍രാജ് (57) ചികിത്സയ്ക്കിടെ മരിച്ചു. കമ്പം ടൗണിലൂടെ ഓടുന്നതിനിടെയാണ് പാല്‍രാജ് സഞ്ചരിച്ചിരുന്ന ബൈക്ക് അരിക്കൊന്പൻ തുമ്പിക്കൈകൊണ്ട് തട്ടി വീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാല്‍രാജിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റതിനു പുറമെ എല്ലുകളും ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവവുമുണ്ടായി. ഇതാണ് മരണകാരണമായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. കേരളത്തില്‍ 11 പേര് അരിക്കൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ശനിയാഴ്ചയാണ് അരിക്കൊമ്പന് കമ്പം ടൗണിലെത്തിയത്. ആന ടൗണിലൂടെ ഓടുകയും വാഹനങ്ങള്‍ക്കുനേരേ ആക്രമണം നടത്തുകയും ചെയ്തു. പാല്‍രാജിന്റെ ഉള്‍പ്പെടെ അഞ്ചു വാഹനങ്ങളാണ് ആന തകര്‍ത്തത്. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തില്‍ നിന്നു…
Read Moreനിയമസഭ സാമാജികർക്കെതിരേ വ്യാജ ആരോപണം; രമേശ് ചെന്നിത്തലയുടെ പരാതിയിൽ അന്വേഷണം
തിരുവനന്തപുരം: നിയമസഭ സാമാജികർക്കെതിരേ വ്യാജ ആരോപണം ഉന്നയിച്ചതിന് വാച്ച് ആൻഡ് വാർഡ്കൾക്കെതിരെയും മ്യൂസിയം എസ്ഐക്കെതിരേയും രമേശ് ചെന്നിത്തല നൽകിയ അവകാശ ലംഘന നോട്ടീസിന്മേൽ സ്പീക്കർ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണം പ്രഖ്യാപിച്ചു. കേരളനിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച അവകാശ ലംഘോ പ്രശ്നത്തിന് ചട്ടം 159 പ്രകാരം സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണു സ്പീക്കർ എത്തിക്സ് ആൻഡ് പ്രവിലേജ് കമ്മിറ്റിക്ക് നിർദേശം നൽകിയിരിക്കുന്നത്. നിയമസഭാചട്ടം 50 പ്രകാരം പ്രതിപക്ഷം നല്കുന്ന നോട്ടീസുകള്‍ക്ക് സഭയില്‍ അവതരണാനുമതി തേടുന്നതിനുപോലും അവസരം നല്‍കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് 15ന് രാവിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ സമാധാനപരമായി ധര്‍ണ നടത്തിക്കൊണ്ടിരുന്ന യുഡിഎഫ് എംഎല്‍എമാരെ യാതൊരു പ്രകോപനവും കൂടാതെ അഡീഷണല്‍ ചീഫ് മാര്‍ഷലിന്റെ നേതൃത്വത്തില്‍ വാച്ച് ആൻഡ് വാർഡ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുകയാണ് ഉണ്ടായതെന്നു രമേശ് ചെന്നിത്തല അവകാശ ലംഘന നോട്ടീസിൽ പറഞ്ഞിരുന്നത്. ബലപ്രയോഗത്തില്‍…
Read Moreപടിയൂരിൽ പട്ടാപ്പകൽ കവർച്ച; 20 പവനും പണവും കവർന്ന പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ; മോഷ്ടാക്കൾ പരിചയപ്പെട്ടത് കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച്
ഇരിക്കൂർ: പടിയൂർ കല്ലുവയലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവനും, 22,000 രൂപയും കവർന്ന കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്. കാസർഗോഡ് ഉപ്പള സ്വദേശിയായ കിരൺ, കൊല്ലം കൊട്ടാരക്കര സ്വദേശിയായ അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ, ഇരിക്കൂർ എസ്ഐ ദിനേശൻ കൈതേരി, എസ്ഐ അബ്ദുൾ റൗഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, സിപിഒ ജയദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ഇന്നു പുലർച്ചെ ധർമശാലയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. കല്ലുവയല്‍ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താന്കുന്നേല് ബെന്നി ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്ന കവർച്ചാ സംഘം വീട്ടിലെ അലമാരകൾ തകർത്താണ് സ്വർണനാണയവും സ്വർണാഭരണങ്ങളും പണവും കവർന്നത്. വീട്ടിലെ സിസിടിവി കാമറ തകർത്താണ് മോഷണം നടന്നത്. കഴിഞ്ഞ 16 നാണ് ബെന്നി ഗൾഫിൽ നിന്നും…
Read Moreനാടുവിടാതെ അരിക്കൊമ്പന്; വീണ്ടും ജനവാസ മേഖലയ്ക്കടുത്ത്; കാട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ മയക്കുവെടി; ആനയുടെ സഞ്ചാരം നിരീക്ഷിച്ച് കേരള വനംവകുപ്പും
തൊടുപുഴ: തമിഴ്നാട്ടിലെ കമ്പത്ത് ഭീതി പരത്തിയശേഷം കാടു കയറിയ അരിക്കൊമ്പന് വീണ്ടും ജനവാസമേഖലയ്ക്കടുത്തെത്തി. സുരുളിപെട്ടിക്കു സമീപം കുത്താനാച്ചി ക്ഷേത്രത്തിന് 200 മീറ്റര്‍ അകലെയാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഏതുനിമിഷവും ആന ജനവാസ കേന്ദ്രത്തിലേക്കെത്താനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തിപ്പെടുത്തി. കമ്പത്തുനിന്നു തുരത്തിയ ആന പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് കയറിപ്പോകുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് അരിക്കൊമ്പന് ജനവാസമേഖലയ്ക്ക് അടുത്തെത്തിയത്. ജനവാസമേഖലയിലിറങ്ങിയാല്‍ ഉടന്‍തന്നെ മയക്കുവെടി വയ്ക്കാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. ഇതിനായി അഞ്ചംഗ വിദഗ്ധസംഘവും മൂന്നു കുങ്കിയാനകളും കമ്പത്ത് തുടരുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് അരിക്കൊമ്പന് കുമളിയില്‍നിന്നു 16 കിലോമീറ്റര്‍ അകലെയുള്ള കമ്പത്തെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. നഗരത്തിലൂടെ ഓടിയ ആന അഞ്ചു വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ഇതോടെ കമ്പം പട്ടണത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്നാട് ആനയെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് ഉത്തരവിറക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി തമിഴ്നാട് വനംമന്ത്രി…
Read Moreസ്കൂൾ തുറന്ന ദിവസംവരെ ഇടിവെട്ടി മഴപെയ്യും; ഇന്ന് നാലു ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ ഇടിവെട്ടി മഴപെയ്യും; ഇന്ന് നാലു ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം,…
Read More