സംസ്ഥാനത്ത് ജൂണ്‍ ഒന്നുവരെയുള്ള അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. വ്യാഴാഴ്ച വരെ വ്യാപക മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 30 മുതല്‍ 40 മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കര്‍ണാടക, കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍…
Read MoreCategory: Loud Speaker
സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സാമൂഹ്യപ്രവർത്തകന്റെ ആത്മഹത്യ; പ്രതിഷേധം ശക്തം; യുഡിഎഫ് മാര്‍ച്ച് നടത്തി
മലപ്പുറം: പുളിക്കൽ പഞ്ചായത്ത് ഓഫീസില്‍ സാമൂഹികപ്രവർത്തകൻ തൂങ്ങിമരിക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാരായ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തം. മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ടി.വി. ഇബ്രാഹീം എംഎൽഎ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 9.30ന് പഞ്ചായത്തിലേക്ക് യുഡിഎഫ് മാർച്ച് നടത്തി. ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സ്വകാര്യ പ്ലാസ്റ്റിക് പ്ലാന്റിനെതിരേ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കൽ പഞ്ചായത്തിൽ പരാതിക്കാരനായ റസാഖ് പയമ്പ്രോട്ട് തൂങ്ങിമരിച്ചത്. പ്ലാന്റ് കാരണം പരിസര പ്രദേശങ്ങളിൽ ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വിവിധ വകുപ്പുകൾക്കും റസാഖ് പരാതി നൽകിയിട്ടും ഫലമുണ്ടായിരുന്നില്ല. തന്റെ മൂത്ത സഹോദരൻ ശ്വാസകോശരോഗം ബാധിച്ച് മരിച്ചത് പ്ലാന്റിലെ പുക ശ്വസിച്ചാണെന്ന പരാതിയും ഇദ്ദേഹം പല തവണ ഉന്നയിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ…
Read Moreമരുന്ന് ഗോഡൗണുകൾ വീണ്ടും കത്തുന്നു; ആലപ്പുഴ വണ്ടാനത്തും തീപിടിത്തം; പത്തുദിവസത്തിനിടെ മൂന്നാംതവണ; വില്ലൻ ബ്ലീച്ചിംഗ് പൗഡർ
ആലപ്പുഴ: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ വണ്ടാനത്തെ മരുന്നു ഗോഡൗണിലും തീപിടിത്തം. ഇന്നു പുലർച്ചെ രണ്ടോടെയാണ് മെഡിക്കൽ കോളജിന് സമീപത്തെ ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ തീ പിടിച്ചത്. മരുന്നുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്കു തീ പടർന്നെങ്കിലും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് അര മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. പത്തുദിവസത്തിനിടെ സംസ്ഥാനത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. 3500 ചാക്കുകളിലായാണ് ഇവിടെ ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്നത്. ചാക്കുകളിലുണ്ടായിരുന്ന 30,000 കിലോഗ്രാം ബ്ലീച്ചിംഗ് പൗഡർ പൂർണമായും കത്തിനശിച്ചു. മരുന്നുകൾ സൂക്ഷിക്കുന്ന പ്രധാന കെട്ടിടത്തിനു പിന്നിലെ എയർ കണ്ടീഷനറുകൾ കത്തിനശിച്ചു. ഈ കെട്ടിടത്തിന്റെ ജനാലകളിലേക്കും തീ പടർന്നു. അകത്തേക്കു തീ പടർന്നില്ലെന്നാണു റിപ്പോർട്ട്. ആലപ്പുഴ ജില്ലയിലെ സർക്കാരാശുപത്രികളിലേക്കു മരുന്ന് എത്തിക്കുന്നത് ഇവിടെനിന്നാണ്. സംഭവസമയം ഒരു സെക്യൂരിറ്റി ജീവനക്കാരൻ അനിൽ മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. കാര്യമായ അഗ്നിശമന…
Read Moreമൂന്നു വർഷത്തെ എൻഒസി നൽകി; രാഹുലിന് പുതിയ പാസ്പോർട്ട് എടുക്കാൻ അനുമതി; വിദേശയാത്ര നടത്താൻ തടസമില്ല
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് പുതിയ പാസ്പോർട്ട് എടുക്കുന്നതിന് അനുമതി നൽകി ഡൽഹി റോസ് അവന്യു കോടതി. പുതിയ പാസ്പോർട്ട് എടുക്കുന്നതിന് മൂന്നു വർഷത്തെ എൻഒസിയാണു കോടതി നൽകിയത്. മൂന്നു വർഷത്തിനുശേഷം എൻഒസിക്കായി രാഹുൽ കോടതിയെ വീണ്ടും സമീപിക്കണം.പത്തു വർഷത്തേക്കാണു രാഹുൽഗാന്ധി പുതിയ പാസ്പോർട്ടിന് അനുമതി തേടിയത്. എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ എംപിമാർക്കുള്ള ഡിപ്ലോമാറ്റിക് പാസ്പോർട്ട് തിരികെ നൽകിയെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ യാത്രയ്ക്ക് മുന്നോടിയായി രാഹുൽഗാന്ധി പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകിയത്. രാഹുലിന്റെ പാസ്പോർട്ട് അപേക്ഷയ്ക്ക് അനുമതി നൽകുന്നത് നാഷണൽ ഹെറാൾഡ് കേസ് അന്വേഷണത്തെ ദോഷമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് മുൻ രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി കോടതിയിൽ പരാതി നൽകിയത്. അപകീർത്തി കേസിലുള്ള രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിദേശയാത്ര ചെയ്യുന്നതിനുൾപ്പെടെ തടസങ്ങളില്ലെന്ന് രാഹുലിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി.
Read Moreമന്ത്രിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡിനെത്തിയ ആദായനികുതി ഉദ്യോഗസ്ഥർക്ക് മർദനം; ചികിത്സതേടി വനിതയടക്കമുള്ള ഉദ്യോഗസ്ഥർ
ചെന്നൈ: തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരെ മന്ത്രിയുടെ അനുയായികൾ ആക്രമിച്ചു. സംഭവത്തെത്തുടർന്ന് വനിതയടക്കമുള്ള ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ സഹോദരന്റെ കരൂരിലെ വീട്ടിൽ റെയഡ് നടത്താനെത്തിയപ്പോഴാണ് സംഭവം. ഐടി ഉദ്യോഗസ്ഥരുടെ കാറിന്റെ മുൻവശത്തെ കണ്ണാടി തകർന്നു. മർദനത്തെത്തുടർന്ന് ഐടി ഉദ്യോഗസ്ഥർ കരൂർ എസ്പിയുടെ ഓഫീസിൽ അഭയം പ്രാപിച്ചു. പരാതി നൽകിയിട്ടും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു. എന്നാൽ, അന്വേഷണം തുടരുകയാണെന്നും സംഭവം നടന്ന സമയംതന്നെ സ്ഥലത്തെത്തി ആൾക്കൂട്ടത്തെ പിരിച്ചുവിട്ടെന്നും എസ്പി ഡി. സുന്ദരവദനം പറഞ്ഞു. സിഐഎസ്എഫ് സുരക്ഷയോടെയാണ് പിന്നീട് റെയ്ഡ് പൂർത്തിയാക്കിയത്.ഉദ്യോഗസ്ഥരെ തടസപ്പെടുത്തരുതെന്ന് തന്റെ അനുയായികളോട് പറഞ്ഞിരുന്നതായി മന്ത്രി ബാലാജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മതിൽ ചാടിക്കടന്നാണ് ഉദ്യോഗസ്ഥരെത്തിയത്. വാതിൽ തുറക്കുന്നതു വരെ ഉദ്യോഗസ്ഥർക്ക് കാത്തിരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ ഉദ്യോഗസ്ഥയെ ആൾക്കൂട്ടം ആക്രമിക്കുന്നതിന്റെയും ഒരാൾ…
Read Moreഹൈദരാബാദ് നഗരത്തിൽ യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു
ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിൽ യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു. ഹൈദരാബാദ് സ്വദേശി യാരം അനുരാധ റെഡ്ഡിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 48 കാരൻ ചന്ദർമോഹനെ പോലീസ് പിടികൂടി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചന്ദർ മോഹന്റെ വീട്ടിലായിരുന്നു അനുരാധ വാടകയ്ക്ക് താമസിച്ചിരുന്നത്. അനുരാധയിൽനിന്ന് വലിയതോതിൽ ഇയാൾ പണവും വാങ്ങിയിരുന്നു. അനുരാധ ഇത് തിരികെ ചോദിച്ചതാണ് ചന്ദർ മോഹനെ പ്രകോപിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ 17നു തീഗൽഗുഡ റോഡിന് സമീപമുള്ള അഫ്സൽ നഗർ കമ്യൂണിറ്റിഹാളിന് എതിർവശത്തു മാലിന്യം തള്ളുന്ന സ്ഥലത്ത് കറുത്ത കവറിൽ യുവതിയുടെ തല കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകം പുറത്തറിയുന്നത്.
Read Moreട്രക്ക് ഇടിച്ച് തകഴി റെയിൽവേ !ഗേറ്റിന്റെ ഹൈഗേജ് തകർന്നു
അമ്പലപ്പുഴ: ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നു. അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ഗതാഗതം നിലച്ചു.ഇന്ന് പുലർച്ചെ 2.30 ന് തിരുവല്ല ഭാഗത്ത് നിന്ന് അമ്പലപ്പുഴയ്ക്ക് പോകുകയായിരുന്ന കർണ്ണാടക രജിസ്ട്രേഷനിൽ പെട്ട ട്രക്ക് ഇടിച്ചാണ് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നത്. ഹൈഗേജ് എപ്പോൾ വേണമെങ്കിലും അടർന്ന് വീഴാവുന്ന തരത്തിലാണ് നിൽക്കുന്നത്. ഇടിച്ചതിനുശേഷം ട്രക്ക് നിർത്താതെ പോയതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ പോലീസിൽ അറിയിച്ചു. ഹൈവേ പോലീസ് ട്രക്കിനെ പിൻതുടർന്ന് അമ്പലപ്പുഴ ഭാഗത്ത് വെച്ച് വാഹനം കസ്റ്റഡിയിൽ എടുത്തു. ഹൈഗേജിന്റെ പുനർ നിർമാണത്തിന് ഒരു ലക്ഷം രൂപ ചെലവാകുമെന്ന് റെയിൽവേ ജീവനക്കാർ അറിയിച്ചു.റെയിൽവേ ഹൈഗേജ് തകർന്നതിനെ തുടർന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു കിടക്കുകയാണ്. ആപ്പുഴയിൽ നിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസ് തകഴി ഗവ: ആശുപത്രിക്ക് സമീപത്തു വരയും തിരുവല്ലയിൽ നിന്ന് പുറപ്പെടുന്ന ബസ്…
Read Moreപ്രജനനകാലത്തെ മീന്‍പിടിത്തം ! കടുത്ത നടപടിയുമായി ഫിഷറീസ് വകുപ്പ്; 10,000 രൂപ പിഴയും ആറു മാസം തടവും ശിക്ഷ
കോട്ടയം: പ്രജനനകാലത്തു മത്സ്യങ്ങളെ പിടികുടൂന്നതില് നടപടിയുമായി ഫിഷറീസ് വകുപ്പ്. കൂട്, അടിച്ചില്‍, പത്തായം എന്നിവയുപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും ഊത്തപിടിത്തത്തിനുമെതിരേ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം പറഞ്ഞു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിയമം ലംഘിച്ചു മത്സ്യബന്ധനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. നിരോധനം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും ആറു മാസം തടവുമാണു ശിക്ഷ. നിയമവിരുദ്ധ മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്തെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്നതാണ് ഊത്ത എന്നറിയപ്പെടുന്നത്. പരല്‍, വരാല്, കൂരി, കുറുവ, ആരല്‍, മുഷി, പുല്ലന് കുറുവ, മഞ്ഞക്കൂരി, കോലന്‍, പള്ളത്തി, മനഞ്ഞില്…
Read Moreവ്യാജ ഡോക്ടര്‍ അറസ്റ്റിലായ കേസ് ! പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും…
കൊച്ചി: തേവര മട്ടമ്മലില്‍ മാസങ്ങളായി ഡോക്ടര്‍ ചമഞ്ഞ് വ്യാജ ചികിത്സ നടത്തി വന്നിരുന്ന അന്യസംസ്ഥാനക്കാരന് പിടിയിലായ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി തിങ്കളാഴ്ച സൗത്ത് പോലീസില്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസുമായി കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ സ്വദേശി ദിപന്കര് മൊണ്ഡാല് (38) ആണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്. തേവര ചക്കാലപറമ്പില്‍ എന്ന പാര്‍പ്പിട സമുച്ചയത്തില്‍ ഒരാള്‍ അനധികൃതമായി ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തുന്നതായി രഹസ്യ വിവരം കിട്ടിയതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രോഗികള്‍ ചികിത്സയ്ക്കായി എത്തുമ്പോള്‍ ഒരു സുഹൃത്തുമായി ബന്ധപ്പെട്ടാണ് മരുന്ന് കുറിക്കുന്നതെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. ഈ സുഹൃത്തിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മാത്രമായിരുന്നു. പൈല്‍സ് ക്ലിനിക്ക് എന്ന ബോര്‍ഡ് സ്ഥാപിച്ച്…
Read Moreപെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ !
കൊച്ചി: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍നിന്ന് ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നാരോപിച്ച് എതിര് സ്ഥാനാര്‍ഥിയായ കെ.പി. മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണക്കേവ, തെളിവെടുപ്പിന് അഡ്വ. കെ.എന്‍. അഭിലാഷിനെ അഭിഭാഷക കമ്മിഷനായി നിയോഗിച്ചു. തെളിവെടുപ്പിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ മറ്റു ജാമ്യ ഹര്‍ജികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനാവില്ലെന്നു വിലയിരുത്തിയ സിംഗിള്‍ബെഞ്ച് കക്ഷികളുടെ സമ്മതത്തോടെയാണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന് സാക്ഷികളില്‍ നിന്നു തെളിവെടുപ്പു നടത്തിയിരുന്നു. കോടതിയുടെ കസ്റ്റഡിയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തെരഞ്ഞെടുപ്പു രേഖകള്‍ തെളിവെടുപ്പിനാവശ്യമെങ്കില്‍ കൈമാറണം. ഏതെങ്കിലും രേഖകളുടെ കാര്യത്തില്‍ കക്ഷികള്‍ എതിര്‍പ്പുന്നയിച്ചാല്‍ അക്കാര്യം രേഖപ്പെടുത്തി കമ്മിഷന് കോടതിയുടെ ശ്രദ്ധയില്‍പെടുത്തണം. കോടതി വാദത്തിനിടെ ഇതു പരിഗണിക്കും. രേഖകള്‍ പരിശോധിക്കുമ്പോള്‍ ജുഡീഷല്‍ രജിസ്ട്രാറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു. പെരിന്തല്‍മണ്ണ നിയോജക…
Read More