ചെറിയ തുക പോട്ടേ… പക്ഷേ അഞ്ഞൂറ് കൊടുത്തപ്പോള്‍..! ടിക്കറ്റ് നല്‍കിയശേഷം കണ്ടക്ടര്‍ ബാക്കിതുക നല്‍കാത്തതു പണം തട്ടാനുള്ള തന്ത്രമെന്ന പരാതി വ്യാപകം; കോട്ടയത്ത് സംഭവിച്ചത്…

കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നൽകിയശേഷം ബാക്കിതുക തിരികെ നൽകാത്തതു മനപ്പൂർവമെന്ന പരാതി വ്യാപകമാകുന്നു. ചെറിയ തുകകള്‍ പല യാത്രക്കാരും വേണ്ടെന്നുവച്ചു മടങ്ങാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വലിയ തുക നൽകാതെപോയത് യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കി. കോട്ടയത്തുനിന്ന് ഒരു പെണ്‍കുട്ടി മെഡിക്കല്‍ കോളജിനു ടിക്കറ്റെടുത്തു. 500 രൂപയാണ് കണ്ടക്ടര്‍ക്കു നല്‍കിയത്. മെഡിക്കല്‍ കോളജ് ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പെണ്‍കുട്ടിയിറങ്ങി. പെണ്‍കുട്ടി ബാലന്‍സ് തുക കൊടുത്തില്ല. പിന്നീട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ബാക്കി തുക പെൺകുട്ടിക്കു നൽകിയത്. ഇതേദിവസം തന്നെ മറ്റൊരു സംഭവവുമുണ്ടായി. കോട്ടയം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ തലയോപ്പറമ്പില്‍നിന്ന് രണ്ടു യാത്രക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ടിക്കറ്റെടുത്തു. 76 രൂപയായിരുന്നു രണ്ടു പേരുടെ ടിക്കറ്റ് ചാര്‍ജ്. 500 രൂപാ നല്‍കി. ബാക്കി 24 രൂപ കണ്ടക്ടര്‍ ബാലന്‍സായി നൽകി. 400 രൂപാ പിന്നീടു…

Read More

രുചിച്ചുനോക്കാൻപോലും കിട്ടിയില്ല! ചിക്കൻകറിയെച്ചൊല്ലി തർക്കം; മകനെ അച്ഛൻ അടിച്ചുകൊന്നു

മംഗളൂരു: വീട്ടിൽ ഉണ്ടാക്കിയ ചിക്കൻകറി രുചിച്ചുനോക്കാൻപോലും കിട്ടാഞ്ഞതിന്‍റെ പേരിൽ വഴക്കുണ്ടായതിനെത്തുടർന്ന് അച്ഛന്‍റെ അടിയേറ്റു മകൻ മരിച്ചു. സുള്ള്യയിലെ ഗട്ടിഗാറിലാണ് സംഭവം. 32 വയസുകാരനായ ശിവറാം ആണ് അച്ഛൻ ഷീണയുടെ അടിയേറ്റ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയെച്ചൊല്ലിയാണ് വഴക്കുണ്ടായത്. കറി മുഴുവൻ ഷീണ കഴിച്ചതിനെച്ചൊല്ലി ശിവറാം വഴക്കിടുകയായിരുന്നു. കറിയുണ്ടാക്കുമ്പോൾ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി തീർന്നത് അറിഞ്ഞത്. തുടർന്ന് അച്ഛനും മകനും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമായി. പ്രകോപിതനായ ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു. ഷീണയെ പോലീസ് അറസ്റ്റ് ചെയ്തു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കൾക്കുമൊപ്പമാണ് അച്ഛൻ ഷീണ കഴിഞ്ഞിരുന്നത്.

Read More

വീഡിയോകോളിലൂടെ ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മോഹൻലാൽ! ഇരുവരും സംസാരിച്ചത്…

ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യവിവരം അന്വേഷിച്ച് നടൻ മോഹൻലാൽ. വീഡിയോ കോളിലൂടെയാണ് താരം ഉമ്മൻചാണ്ടിയുമായി സംസാരിച്ചത്. മോഹൻലാലുമായി വീഡിയോകോളിൽ സംസാരിക്കുന്ന ഉമ്മൻചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മോഹൻലാലിന്‍റെ ഫോൺകോൾ എത്തിയത്. പിന്നീട് സംഭാഷണം വിഡിയോ കോളിലേക്ക് മാറി. 10 മിനിറ്റോളം ഇരുവരും സൗഹൃദ സംഭാഷണം നടത്തി. ആരോഗ്യത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമാണ് ഇരുവരും സംസാരിച്ചത്. മോഹൻലാലിന്‍റെ പുതിയ സിനിമാ വിശേഷങ്ങൾ ഉമ്മൻചാണ്ടിയും അന്വേഷിച്ചു. ഇടയ്ക്കുണ്ടായ ന്യൂമോണിയ ബാധ ഭേദപ്പെട്ട ശേഷം ഫെബ്രുവരി 12നാണ് ഉമ്മൻചാണ്ടിയെ വിദഗ്ദ ചികിത്സക്കായി ബംഗളുരുവിലേക്ക് കൊണ്ടുപോയത്.

Read More

ഇന്ന് യുദാസ് ഒറ്റിക്കൊടുത്ത ദിവസം, പലതും സംഭവിക്കും! അനില്‍ ആന്‍റണിക്കെതിരെ കെ.സുധാകരന്‍

തിരുവനന്തപുരം: എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. മുപ്പത് വെള്ളിക്കാശിന് യൂദാസ് ഒറ്റിക്കൊടുത്ത ദിവസമാണിന്ന്. ആ ദിവസത്തില്‍ പലതും സംഭവിക്കും. അതില്‍ ഒരു കാര്യം മാത്രമാണിതെന്നും സുധാകരന്‍ പറഞ്ഞു. എ.കെ.ആന്‍റണിയുടെ മകന്‍ എന്നതിലപ്പുറത്ത് അനിലിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസിനുവേണ്ടി ജാഥ സംഘടിപ്പിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ വഞ്ചിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് മോചനം നേടുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആരാണ് വഞ്ചിതരാകുന്നതെന്ന് സ്വയം ചിന്തിക്കേണ്ട കാര്യമാണ്. ജനം എല്ലാം വിലയിരുമെന്നും സുധാകരന്‍ പ്രതികരിച്ചു.

Read More

ആശ്വസിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും..! മുടി മുറിച്ചപ്പോള്‍ നീളം കുറഞ്ഞു; എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി

മുംബൈ: തലമുടി മുറിച്ചപ്പോള്‍ നീളം കുറഞ്ഞതിന്‍റെ മനപ്രയാസത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്രയിലെ ഭയന്ദേര്‍ സ്വദേശി ശത്രുഘ്‌നന്‍ പഥക്(13) ആണ് കെട്ടിടത്തിന്‍റെ പതിനാറാം നിലയില്‍നിന്ന് ചാടിയത്. ബുധനാഴ്ച 11.30ന് വീട്ടിലുള്ളവരെല്ലാം ഉറങ്ങിയതിന് ശേഷം പഥക് ശുചിമുറിയുടെ ജനല്‍വഴി പുറത്തേയ്ക്ക് ചാടുകയായിരുന്നു. ബന്ധുവിനൊപ്പം പോയി മുടിവെട്ടിയ കുട്ടി മുടിയുടെ നീളം കുറഞ്ഞുപോയതില്‍ അസ്വസ്ഥമായിരുന്നു. ആശ്വസിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കുട്ടി കടുത്ത വിഷമത്തിലായിരുന്നെന്നാണ് വിവരം.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

അധ്യാപകനാണേത്ര അധ്യാപകന്‍..! 11 പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു; മുൻ പ്രധാനാധ്യാപകന് 10 വർഷം തടവ്

റൂർക്കേല: സ്കൂളിലെ 11 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുൻ പ്രധാനാധ്യാപകനെ 10 വർഷം കഠിന തടവിനും 47,000 രൂപ പിഴ നൽകാനും വിധിച്ചു. ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. 2015ൽ ലെഫ്രിപ്പാറ ബ്ലോക്കിലെ ഒരു സ്‌കൂളിൽ വച്ചാണ് 62-കാരനായ പ്രധാനാധ്യാപകൻ വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയർന്നത്. കേസിൽ 2016 ജൂൺ 14ന് അറസ്റ്റിലായ പ്രതി അന്നുമുതൽ ജയിലിലാണ്. സംഭവത്തിനു ശേഷം ഇയാളെ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു. സുന്ദർഗഡ് പോക്‌സോ കോടതി അഡീഷണൽ ജില്ലാ ജഡ്ജി മഹേന്ദ്രകുമാർ സൂത്രധാരാണ് വിധി പറഞ്ഞത്.

Read More

ഭാര്യ പിണങ്ങിപ്പോയി, ഭാര്യാഗൃഹത്തിലെത്തി വിളിച്ചിട്ടും കൂടെ വന്നില്ല..! ഒടുവില്‍ യുവാവ് ചെയ്തത്…

ചെന്നൈ: മദ്യലഹരിയില്‍ ട്രാന്‍സ്‌ഫോമറില്‍ കയറി ഹൈടെന്‍ഷന്‍ കമ്പിയില്‍ കടിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. ചിന്നമങ്കോട് സ്വദേശി ധര്‍മ്മദുരൈക്കാണ്(33) പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളെതുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. ഇയാള്‍ ഭാര്യാഗൃഹത്തിലെത്തി വിളിച്ചിട്ടും ഇവര്‍ കൂടെ പോരാന്‍ തയാറായില്ല. തുടര്‍ന്ന് ഭാര്യാസഹോദരന്‍മാര്‍ക്കെതിരെ പരാതി നല്‍കാന്‍ ഇയാള്‍ ധര്‍മ്മദുരൈ പോലീസ് സ്‌റ്റേഷനിലെത്തി. അല്‍പസമയം കാത്തിരിക്കാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ സ്‌റ്റേഷന്‍ വളപ്പില്‍നിന്ന് ഇറങ്ങി സമീപത്തുള്ള ട്രാന്‍സ്‌ഫോമറില്‍ കയറി. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഹൈടെന്‍ഷന്‍ വയറില്‍ കടിക്കുകയായിരുന്നെന്നും പോലീസുകാര്‍ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്; കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശവുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തില്‍ ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസിലും കളിക്കാന്‍ അനുവദിക്കരുത്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.

Read More

പശുക്കടത്ത് ആരോപിച്ച് കൊലപാതകം; ഗോ സംരക്ഷണ സംഘടനാ നേതാവും കൂട്ടാളികളും പിടിയിൽ

ജയ്പുർ: കർണാടകയിലെ രാമനഗര ജില്ലയിൽ കന്നുകാലിക്കച്ചവടക്കാരന്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഗോ സംരക്ഷണ സംഘടനാ നേതാവുള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയില്‍. രാഷ്ട്ര രക്ഷണെ പദെ എന്ന സംഘത്തിൽപ്പെട്ട പുനീത് കേരെഹള്ളിയും കൂട്ടാളികളുമാണ് പിടിയിലായത്. ഗോപി, പവൻ കുമാർ, സുരേഷ് കുമാർ, പിലിംഗ് അംബിഗർ എന്നിവരാണ് പുനീതിനൊപ്പം രാജസ്ഥാനിലെ ജയ്പുരിൽനിന്നു പിടിയിലായത്. ഏപ്രിൽ ഒന്നിന് സാത്തന്നൂരില്‍ വച്ച് ഇദ്രിസ് പാഷ എന്ന വ്യാപാരിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം ഇവർ ഒളിവിൽ പോയിരുന്നു. മാണ്ഡ്യയില്‍നിന്നു കന്നുകാലികളുമായി വരികയായിരുന്ന ഇദ്രിസിനെ പുനീതും സംഘവും വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കന്നുകാലികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ അനുമതി രേഖകള്‍ കാണിച്ചപ്പോള്‍, ഇവര്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ഇദ്രിസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചത്. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ മര്‍ദനം തുടങ്ങുകയായിരുന്നു. വാഹനത്തില്‍നിന്നു ബലമായി പിടിച്ചിറക്കി കൊണ്ടുപോയ ഇദ്രിസിനെ വൈകുന്നേരത്തോടെ സാത്തന്നൂരിലെ വിജനമായ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മാണ്ഡ്യയില്‍നിന്നുള്ള…

Read More

ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ട് എത്തിച്ച് ചോദ്യം ചെയ്യുന്നു; സെയ്ഫിക്ക് പിന്നിൽ കൂട്ടാളികൾ ഉണ്ടായിരുന്നോ? യുഎപിഎ ചുമത്തിയേക്കും

കോഴിക്കോട്: എലത്തൂരിൽവച്ച് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീവച്ച കേസില്‍ പിടിയിലായ പ്രതി ഡല്‍ഹി സ്വദേശി ഷാറൂഖ് സെയ്ഫിയെ (25) കോഴിക്കോട്ടെത്തിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഇന്നലെ പിടിയിലായ പ്രതിയുമായി ഇന്നു രാവിലെ ആറോടെയാണ് പോലീസ് സംഘം എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വിശദമായ വൈദ്യപരിശോധനയ്ക്കു പ്രതിയെ വിധേയനാക്കി. അന്വേഷണച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്ത്കുമാറിന്‍റെ നേതൃത്വത്തില്‍ പ്രതിയെ മാലൂര്‍കുന്ന് എആര്‍ ക്യാമ്പിൽ ചോദ്യം ചെയ്തുവരികയാണ്. ഉത്തരമേഖലാ ഐജി നീരജ്കുമാര്‍ ഗുപ്ത, സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ, അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാർ, ഇന്‍സ്‌പെക്ടര്‍മാർ എന്നിവർ ക്യാമ്പില്‍ ഉണ്ട്. മഹാരാഷ്ട്രയില്‍നിന്ന് ട്രാന്‍സിറ്റ് വാറണ്ടുമായി കൊണ്ടുവന്ന പ്രതിയായതിനാല്‍ ഉച്ചയോടെ ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കും. തീയിട്ടതിനു പിന്നിലുള്ള ലക്ഷ്യം, കൂട്ടാളികള്‍ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ചോദ്യങ്ങള്‍. എന്നാല്‍ പരസ്പരവിരു ദ്ധമായ മറുപടിയാണ് ഇയാള്‍ നല്‍കുന്നത്. ഒന്നില്‍ കുടുതല്‍ ആളുകള്‍…

Read More