തിരുവനന്തപുരം: ശമ്പളം പോലും നൽകാൻ കഴിയാത്ത വിധത്തിൽ കെഎസ്ആർടിസി കിതയ്ക്കുമ്പോഴാണ് ഒരുവിഭാഗം ജീവനക്കാരുടെ പെരുമാറ്റവും ഇപ്പോൾ ചർച്ചയാകുന്നത്. ‘കെഎസ്ആർടിസിയെ എങ്ങനെ നന്നാക്കാം, ലാഭത്തിലാക്കാം’ എന്ന കുറിപ്പ് പങ്കിടുകയാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാണ്. 800 രൂപയും ചെലവും ദിവസക്കൂലിയായി തന്നാൽ തങ്ങൾ ലാഭം ഉണ്ടാക്കിത്തരാം എന്നാണ് കെഎസ്ആർടിസി എംഡിയോട് ഇയാൾ പറയുന്നത്. കുറിപ്പിന്റെ പൂർണരൂപം: 800 രൂപയും ചെലവും ദിവസക്കൂലിയും തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5,000ത്തിന് മുകളിൽ കലക്ഷൻ വന്നാൽ പിന്നീടുള്ള കലക്ഷന്‍ 100 രൂപയ്ക്ക് 5 രൂപ വച്ച് ബാറ്റയും കൂടെ തന്നാൽ കലക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിനു ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നതു നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്. ആദ്യം പണിയെടുക്കൂ……
Read MoreCategory: Loud Speaker
ശമ്പളം പറയില്ലെന്ന് ഭർത്താവ്! ഭർത്താവിന്റെ ശമ്പളം എത്രയാണെന്ന് കണ്ടെത്താൻ ഒരു ഭാര്യ നടത്തിയ ‘പോരാട്ടം’ ഇങ്ങനെ…
ലഖ്നോ: ശമ്പളം എത്രയാണെന്ന ചോദ്യത്തിന് മറുപടി പറയാൻ മടിക്കുന്നവരാണ് പൊതുവെ പുരുഷന്മാർ. ഇക്കാര്യം ഭാര്യയാണ് ചോദിക്കുന്നതെങ്കിൽ ഉത്തരം കുറച്ച് കൂടി വൈകും. എന്നാൽ, ഭർത്താവിന്റെ ശമ്പളം എത്രയാണെന്ന് കണ്ടെത്താൻ ഒരു ഭാര്യ നടത്തിയ ‘പോരാട്ട’ത്തിന്റെ കൗതുകരമായ വാർത്തയാണ് യു.പിയിൽനിന്ന് പുറത്ത് വരുന്നത്. ഭർത്താവിന്റെ ശമ്പളം വിവരാവകാശത്തിലൂടെ അറിഞ്ഞിരിക്കുകയാണ് ബറേയിലിയിലെ സഞ്ജു ഗുപ്തയെന്ന യുവതി. ആദായനികുതി ഓഫിസിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (സി.പി.ഐ.ഒ)ക്കാണ് യുവതി ആദ്യം അപേക്ഷ സമർപ്പിച്ചത്. എന്നാൽ, ഭർത്താവിന്റെ സമ്മതമില്ലാതെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് പറഞ്ഞ് സി.പി.ഐ.ഒ അപേക്ഷ നിരസിക്കുകയായിരുന്നു. ആദ്യശ്രമം പാഴായെങ്കിലും പിന്മാറാൻ അവർ തയാറായില്ല. അപേക്ഷയുമായി പിന്നീടവർ എത്തിയത് കേന്ദ്ര വിവരാവകാശ കമീഷന് മുന്നിലാണ്. അപേക്ഷ പരിഗണിച്ച കമീഷൻ, സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും മുൻകാല ഉത്തരവുകളും വിധികളും പരിശോധിച്ച് യുവതിക്ക് അനുകൂല വിധി പറഞ്ഞു. ‘രസീത് ലഭിച്ച് 15 ദിവസത്തിനകം ഭർത്താവിന്റെ അറ്റ നികുതി…
Read Moreതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ജയിച്ചശേഷം പാര്‍ട്ടിയിൽ ചേര്‍ന്നാല്‍ അയോഗ്യമാക്കാമെന്ന് കോടതി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചശേഷം ഏതെങ്കിലും പാര്‍ട്ടിയിലോ മുന്നണിയിലോ ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗത്തെ അയോഗ്യമാക്കാമെന്ന് ഹൈക്കോടതി. കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോര്‍ജിനെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അയോഗ്യയാക്കിയതു ശരിവച്ചാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്. ഭരണഘടനാ തത്ത്വങ്ങളും ജനാധിപത്യ സംവിധാനവും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂറുമാറ്റ നിരോധന നിയമം നടപ്പാക്കിയിട്ടുള്ളതെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പിലും തെരഞ്ഞെടുക്കപ്പെടുന്നവരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കൂറുമാറ്റ നിരോധന നിയമം ശക്തമായി നടപ്പാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കീരംപാറ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഷീബ ജോര്‍ജ് മത്സരിച്ചു ജയിച്ചത്. ഏതെങ്കിലും പാര്‍ട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലെന്ന് പത്രികയ്ക്കൊപ്പം നല്കിയ സത്യപ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു ചട്ടങ്ങളനുസരിച്ച് പഞ്ചായത്തില്‍ നല്കിയ…
Read Moreഖാര്‍ഗെയെ സുധാകരൻ പിന്തുണച്ചത് തെരഞ്ഞെടുപ്പ് നിര്‍ദേശം വരുംമുമ്പ്; വിശദീകരണവുമായി കെപിസിസി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന് ഖാര്‍ഗേയ്ക്ക് പരസ്യപിന്തുണ നല്കിയ സംഭവത്തില്‍ വിശദീകരണവുമായി കെപിസിസി. തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിര്‍ദേശം വരുംമുമ്പാണ് ഖാര്‍ഗെയെ പിന്തുണച്ചതെന്നാണ് വിശദീകരണം. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുധാകരന് പ്രസ്താവനയിറക്കിയത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്കൊപ്പമാണെന്നും സുധാകരന് പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണം നടത്താന്‍ പാടില്ലെന്നാണ് ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം. ഇത് ലംഘിച്ചുകൊണ്ടുള്ള നടപടിക്കെതിരെ വിമർശനം ഉയർന്നതിനു പിന്നാലെയാണ് കെപിസിസിയുടെ വിശദീകരണം.
Read Moreശ്രീനാഥ് ഭാസി വിഷയം ; വിലക്കിനെക്കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് തുറന്ന് പറഞ്ഞു
കൊച്ചി: അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന് ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്നും വിലക്കിയത് തെറ്റെന്ന് മമ്മൂട്ടി. “തൊഴില്‍ നിഷേധിക്കുന്നത് തെറ്റാണ്. വിലക്കാന്‍ പാടില്ല. വിലക്ക് നീക്കിയെന്നാണ് അറിഞ്ഞത്’മമ്മൂട്ടി പറഞ്ഞു. ശ്രീനാഥ് ഭാസിയെ താല്കാലികമായി സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനം എടുത്തിരുന്നു. ഈ തീരുമാനത്തെയാണ് മമ്മൂട്ടി വിമര്‍ശിച്ചത്. പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read Moreആരും അറിഞ്ഞില്ല, കണ്ടില്ല, കാമറ എല്ലാം കണ്ടു! ഓട്ടോയിൽ മറന്നുവച്ചത് 20 പവൻ; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി പോലീസ്; നന്ദിയറിച്ച് കുടുംബം
സ്വന്തം ലേഖകൻ തൃശൂർ: കാമറാ കണ്ണുകളുടെ ജാഗ്രത, പോലീസിന്റെ കൃത്യമായ ഇടപെടലും; ഉടമയ്ക്കു തിരിച്ചുകിട്ടിയതു നഷ്ടപ്പെട്ടെന്നു കരുതിയ 20 പവന്റെ സ്വർണാഭരണങ്ങൾ. പെരിങ്ങാവിലെ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബം സ്വദേശത്തേക്കു വീടുപൂട്ടി പോകുമ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങളും കൈയിലെടുക്കുകയായിരുന്നു. കുറ്റിപ്പുറത്തേക്കുള്ള ദീർഘദൂര ബസിൽ കയറിയപ്പോഴാണ് സ്വർണം സൂക്ഷിച്ച ബാഗ് കാണാനില്ലെന്നു മനസിലായത്. ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയപ്പോൾ ബാഗ് എടുക്കാൻ മറന്നതാണ്. ഓടിച്ചെന്നപ്പോഴേക്കും ഒാട്ടോറിക്ഷ പോയിരുന്നു. ഉടനടി തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂമിൽ എത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് എസ്ഐ ഉണ്ണികൃഷ്ണൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സഞ്ചരിച്ച ഓട്ടോയുടെ അടയാളങ്ങളോ നമ്പറോ അറിയില്ലായിരുന്നു. ഒാട്ടോ സഞ്ചരിച്ച വഴി പോലീസ് ചോദിച്ചറിഞ്ഞു. ചെമ്പൂക്കാവിൽനിന്ന് പാറേമക്കാവ് ക്ഷേത്ര പരിസരത്ത് എത്തുന്നതിനിടെ പിറികിൽ ഒരു അനൗൺസ്മെന്റ് വാഹനമുണ്ടായിരുന്നതു കുടുംബം ഒാർത്തെടുത്തു. തുടർന്ന് ലഭ്യമായ വിവരങ്ങൾ പോലീസിന്റെ കാമറ നിരീക്ഷണ വിഭാഗത്തിനു കൈമാറി.സഞ്ചരിച്ച സമയം മനസിലാക്കി…
Read Moreലാൽ സലാം സഖാവേ… സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ഇനി ഓര്മ; പയ്യാമ്പലത്തെ വിടവാങ്ങൽ വികാരനിർഭരം
കണ്ണൂര്‍: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ജന്മനാടിന്റെ യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്തെ കടപ്പുറത്ത് മൃതദേഹം സംസ്കരിച്ചു. പതിനായിരക്കണക്കിന് സി പി എം പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്. മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. ചടയന്‍ ഗോവിന്ദന്റെയും ഇ.കെ. നായനാരുടെയും കുടീരങ്ങള്‍ക്ക് നടുവിലായി അദ്ദേഹം ഇനി അന്ത്യവിശ്രമംകൊള്ളും. മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയുമടക്കമുള്ള നേതാക്കളാണ് സംസ്കാരം നടക്കുന്ന സ്ഥലത്തേയ്ക്ക് അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചത്. കോടിയേരിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്ക്കുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് വിലാപയാത്രയാണ് പയ്യാമ്പലത്തേക്ക് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, പിബി അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ജില്ലാ സെക്രട്ടറി എം. വി. ജയരാജന്, എ. വിജയരാഘവന് എന്നിവര്‍ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം ഒന്നരകിലോമീറ്ററോളം വരുന്ന വിലാപയാത്രയില്‍ കാല്‍നടയായി പങ്കെടുത്തു. പ്രിയ സഖാവിനെ യാത്ര…
Read Moreകോടിയേരിക്ക് അന്ത്യവിശ്രമം പയ്യമ്പലത്ത് ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾക്ക് മധ്യത്തിൽ
കണ്ണൂർ: ഇന്നലെ തലശേരി ടൗൺ ഹാളിൽ നിന്നും കോടിയേരിയിലെ സ്വവസതിയിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ പതിനൊന്നോടെയാണ് കണ്ണൂരിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെത്തിച്ചത്. കോടിയേരിയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രാ മധ്യേ പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ റോഡിന്റെ ഇരുവശങ്ങളിലും പാർട്ടി പ്രവർത്തകരുടെ വൻ നിരയായിരുന്നു. ഭൗതിക ശരീരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കുന്നതിന് മുന്‍പ് തന്നെ പാർട്ടി ഓഫീസിലേക്കുള്ള വഴികൾ ജനനിബിഡമായിരുന്നു. അന്ത്യാഭിവാദ്യങ്ങളർപ്പിക്കാൻ എത്തിയവരെ നിയന്ത്രിക്കാൻ റെഡ് വോളണ്ടിയർമാരും പോലീസും ഏറെ ക്ലേശിച്ചു. കോടിയേരിയോടുള്ള ആദര സൂചകമായി കണ്ണൂർ, ധർമടം, തലശരി നിയോജക മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ ആചരിക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നു വരെ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം തുടർന്ന് പയ്യാന്പലത്ത് വിലാപയാത്രയായി കൊണ്ടു പോകും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. തന്റെ രാഷ്ട്രീയ ഗുരുക്കൻമാരായ ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾക്ക് മധ്യത്തിലായും പി.…
Read More42 കാരനായ കാമുകനുമായി പിണങ്ങുമ്പോഴൊക്കെ 14 കാരി കൈ ഞരമ്പ് മുറിക്കും ! പാലായിലെ എട്ടാം ക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് 18തവണ…
വെറും 14 വയസുള്ള പെണ്‍കുട്ടി ഇതിനോടകം ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണ. പാലായിലാണ് സംഭവം. പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി മിഷന് ഡിഅഡിക്ഷന്‍ സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറും മുന്‍ കോളേജു അദ്ധ്യപികയുമായ ആശാ മരിയ പോളിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. പാലാ നഗരസഭയും വിമുക്തിമിഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിലാണ് അവര്‍ 14കാരിയുടേതുള്പ്പെടെയുള്ള സംഭവങ്ങള്‍ വിവരിച്ചത്. പാലായ്ക്കടുത്തുളള ഒരു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാഥിനി. കുട്ടിയുടെ കാമുകനാകട്ടെ 42 വയസും. കാമുകനുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയാല്‍ അപ്പോഴെ ആത്മഹത്യാ പ്രവണത കാണിക്കുകയാണ് പെണ്‍കുട്ടി. 18 തവണയാണ് കൈ ഞരമ്പ് മുറിച്ചത്. മൂന്ന് തവണ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി. ജീവന് രക്ഷപെട്ടത് ആയുസിന്റെ ബലംകൊണ്ട് മാത്രമാണെന്നും ആശാ മരിയ പറയുന്നു. ഇതു കൂടാതെ മറ്റു ചില സംഭവങ്ങള്‍ കൂടി ഇവര്‍ വെളിപ്പെടുത്തി. സ്കൂളിലെ സോഷ്യല്‍ ദിനത്തില്‍…
Read More“ഭാരത് ജോഡോ റോഡ്’; സമുദായങ്ങൾ തമ്മിലുള്ള തർക്കം; മൂന്ന് പതിറ്റാണ്ട് മുൻപ് അടച്ച വഴി തുറന്ന് രാഹുൽ ഗാന്ധി
ബംഗളൂരു: കന്യാകുമാരി മുതൽ കാഷ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രക്കിടെ മൂന്ന് പതിറ്റാണ്ട് മുൻപ് അടച്ച റോഡ് തുറന്ന് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലെ ബദനവലുവിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് 1993ൽ അടച്ച റോഡ് ആണ് രാഹുൽ ഗാന്ധി തുറന്നത്.”ഭാരത് ജോഡോ റോഡ്’ എന്ന പേരിൽ ഈ വഴി അറിയപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് ഭാരത് ജോഡോ യാത്ര ബദനവലുവില് പ്രവേശിച്ചത്. ഇവിടെ 1927ല്‍ മഹാത്മാ ഗാന്ധി സ്ഥാപിച്ച ഖാദി ഗ്രാമോദ്യോഗ കേന്ദ്രവും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. സ്വാതന്ത്ര സമരത്തിനിടെയാണ് മഹാത്മാഗാന്ധി ഇവിടെ എത്തിയത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ച രാഹുൽ, കൈത്തറി, നൂൽ ചക്രങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം പരിശോധിക്കുകയും ഖാദി നിർമാണ പ്രക്രിയയെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. കേന്ദ്രത്തിലെ പ്രവർത്തകരുമായി സംവദിച്ചു.…
Read More