കൊച്ചി: എൻഐഎ റെയ്ഡിൽ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. റെയ്ഡിൽ പിടിച്ചെടുത്ത ഫോണുകളിൽ ഒന്ന് മഹസറിൽ രേഖപ്പെടുത്താതെ മുക്കിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്നയുടെ അവകാശവാദം. ഈ ഫോണ്‍ ഹാജരാക്കാൻ എൻഐഎയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഉടൻ എൻഐഎ കോടതിയെ സമീപിക്കും. കാണാതായ ഐ ഫോണിന്റെ കോഡ് അടക്കമുള്ള രേഖകൾ ലഭിച്ചാൽ ഉടൻ കോടതിയിൽ ഹർജി നൽകാനുള്ള ഒരുക്കത്തിലാണ് സ്വപ്ന. ബംഗളൂരുവിൽ സ്വപ്ന സുരേഷ് പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻഐഎ സ്വപ്നയുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇങ്ങനെ പിടിച്ചെടുത്ത ഫോണുകളിൽ ഒരു ഐ ഫോണ്‍ മഹസർ രേഖയിൽ ഉൾപ്പെടുത്താതെ മുക്കിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. സ്വർണക്കടത്തിൽ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള…
Read MoreCategory: Loud Speaker
പാട്ട് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത്, നെഞ്ചില്‍ തട്ടി; ലിനുലാലിന്റെ പരാമർശത്തിന് ചുട്ടമറുപടിയുമായി ഗായകരും സംഗീതജ്ഞരും
വി.എസ്. ഉമേഷ്കൊച്ചി: നഞ്ചിയമ്മയ്ക്ക് മികച്ച സിനിമാ പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നല്‍കിയതിനെ ചൊല്ലിയുള്ള സമൂഹമാധ്യമ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംഗീത സംവിധായകരടക്കം രംഗത്ത്. സംഗീതസംവിധായകന് ബിജിബാല്‍, അല്‍ഫോന്‍സ് ജോസഫ്, ഗായിക സിതാര കൃഷ്ണകുമാര്‍, സംഗീതസംവിധായകന് ജേക്സ് ബിജോയ്, ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്, ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്, സംഗീത സംവിധായകന് ശ്യാംധര്‍മന്‍, ഗായിക രശ്മി, സംഗീതസംവിധായകന് പി.കെ. സുനില്‍കുമാര്‍ തുടങ്ങി സംഗീതരംഗത്തെ പ്രമുഖരുടെ നിരതന്നെ രംഗത്തെത്തി. നഞ്ചിയമ്മ ഹൃദയം കൊണ്ടു പാടിയത് നൂറുവര്ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ലെന്നാണ് സംഗീത സംവിധായകന് അല്‍ഫോന്‍സ് ജോസഫ് കുറിച്ചത്. വര്‍ഷങ്ങളുടെ പരിശീലനമോ പഠനകാര്യങ്ങളോ അല്ല, നിങ്ങളുടെ ആത്മാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും മനസില്‍ നിന്നും നിങ്ങള്‍ എന്താണ് നല്‍കിയത് എന്നതാണ് പ്രധാനമെന്നും അദ്ദേഹം കുറിച്ചു. പാട്ട് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത്, നെഞ്ചില്‍ തട്ടി തെറിച്ചുവരേണ്ടതാണെന്നായിരുന്നു ഗായിക സിതാരയുടെ പ്രതികരണം.…
Read Moreതാൻ ഭരണകൂട ഭീകരതുടെ ഇര; അറസ്റ്റിൽ പിന്നില്‍ മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമെന്ന് ക്രൈം നന്ദകുമാര്‍
കൊച്ചി: തന്റെ അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണെന്ന് ക്രൈം നന്ദകുമാര്‍. സ്വര്‍ണക്കടത്ത് കേസിലും ലാവ്ലിന് കേസിലുമടക്കം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരായി താന്‍ നടത്തുന്ന പോരാട്ടങ്ങളുടെത്തിലുള്ള പകവീട്ടലാണ് ഇതെന്നും ഭരണകൂട ഭീകരതുടെ ഇരയാണ് താനെന്നും നന്ദകുമാര്‍ പറഞ്ഞു. മന്ത്രി വീണ ജോര്‍ജിന്റെ ഡ്യൂപ്പായി നഗ്നയായി അഭിനയിക്കാന്‍ പ്രേരിപ്പിച്ചുവെന്നും അതിനു തയാറാകാത്തതിനാല്‍ തന്നോട് അശ്ലീലമായി സംസാരിച്ചു എന്നും ആരോപിച്ച് തന്റെ ഓഫീസില്‍ കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ കൊടുത്ത കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റു ചെയ്തത്. എന്നാല്‍ എഫ്ഐആര്‍ പോലുമില്ലാതെ 10 വര്‍ഷം ശിക്ഷ കിട്ടാവുന്ന വകുപ്പുകളും ഐടി ആക്ട് 67 എ, 66 ഇ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളും ചേര്‍ത്തും തന്നെ അറസ്റ്റു ചെയ്യുകയാണുണ്ടായതെന്നും ജാമ്യം പോലും കിട്ടാതിരിക്കാന്‍ രാത്രി 11നാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയതെന്നും…
Read Moreഅമ്മയ്ക്കും സഹോദരിക്കും ഇനിയാരുമില്ല… കസ്റ്റഡി മരണത്തിൽ പോലീസിനു വീഴ്ച പറ്റിയതായി പ്രാഥമിക നിഗമനം; സസ്പെന്‍ഷനിലായ പോലീസുകാരെ ചോദ്യം ചെയ്യും
കോഴിക്കോട്: വാഹനാപകടത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയതായി പ്രാഥമിക നിഗമനം. സംഭവസ്ഥലത്തിനിന്ന് ലഭിച്ച വിവരങ്ങളും സജീവന്റെ സുഹൃത്തിന്റെ മൊഴിയുമെല്ലാം പോലീസിന്റെ വീഴ്ചയാണ് സൂചിപ്പിക്കന്നത്. സസ്പെന്‍ഷനിലായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. വടകര പോലീസ് സ്റ്റേഷനിലെ എസ്ഐ നിജീഷ്, എഎസ്ഐ അരുണ്‍ , സിപിഒ ഗണേഷ് എന്നിവരെയാണ് അനേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര് . നായര്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നത്. ഇവരുടെ മൂന്നുപേരുടെയും പങ്ക് കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്.വടകര കല്ലേരി സ്വദേശി താഴെ കൊയിലോത്ത് സജീവനാണ് (42) കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പോലിസ് മര്‍ദനമേറ്റാണ് സജീവന് മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസിനു പരാതി നല്‍കിയിട്ടുണ്ട്. സജീവന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇന്നു കിട്ടുമെന്നാണ് പ്രതീക്ഷ. പോലീസിന്റെ…
Read Moreനടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ സാധ്യത തുറന്നിട്ട് ക്രൈംബ്രാഞ്ച്; പീഡന ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് തെളിവുണ്ടെന്നു ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ തുടരന്വേഷണ സാധ്യത തുറന്നിട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലുള്ളതായാണ് സൂചന. ഫോണിലെ തെളിവു നശിപ്പിച്ച സംഭവത്തിലും ദൃശ്യങ്ങൾ ചോർന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നതായാണ് അനുബന്ധ കുറ്റപത്രത്തിലുളളത്. ദിലീപിന്റെ അഭിഭാഷകർക്ക് എതിരേയുള്ള അന്വേഷണവും അവസാനിപ്പിട്ടില്ലെന്ന് അനുബന്ധ കുറ്റപത്രത്തിലുണ്ട്. വിചാരണ ഒരുമാസത്തിനകം തുടങ്ങിയേക്കും കേസിലെ വിചാര നടപടികൾ ഒരു മാസത്തിനകം തുടങ്ങിയേക്കുമെന്നാണ് സൂചന. തുടരന്വേഷണം നടക്കുന്നതിനാൽ വിചാരണ നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. പീഡന ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് തെളിവുണ്ടെന്നു ക്രൈംബ്രാഞ്ച്കേസിൽ പീഡന ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. 2017ൽ ദിലീപിന്റെ വീട്ടിൽ വച്ച് പീഡനദൃശ്യം ദിലീപ് കണ്ടതിനു താൻ സാക്ഷിയാണെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണ്‍ പരിശോധനയിൽനിന്ന് ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച അനുബന്ധ…
Read Moreതള്ളേ, പൊളപ്പൻ കളികള്‍..! നായയെ കുളിപ്പിക്കാൻ വിസമ്മതിച്ച പോലീസുകാരനെ എസ്പി സസ്പെൻഡ് ചെയ്തു; ഡിഐജി തിരിച്ചെടുത്തു
തിരുവനന്തപുരം: വളർത്തുനായയെ കുളിപ്പിക്കാനും വിസർജ്യം കോരാനും വിസമ്മതിച്ച പോലീസുകാരനെ ടെലികമ്യൂണിക്കേഷൻ എസ്പി നവനീത് ശർമ്മ വസതിയിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി സസ്പെൻഡ് ചെയ്തതായി പരാതി. നടപടി തെറ്റാണെന്നു ബോധ്യമായ ഡിഐജി അനൂപ് കുരുവിള ജോണ്‍ അന്നുതന്നെ സസ്പെൻഷൻ റദ്ദാക്കി.തിരുവനന്തപുരം സിറ്റി പോലീസിൽ നിന്ന് ടെലികമ്മ്യൂണിക്കേഷനിൽ എത്തിയ സിവിൽ പോലീസ് ഓഫീസർ എസ്.എസ്. ആകാശിനെയാണ് സസ്പെൻഡ് ചെയ്തത്. എസ്പിയുടെ നടപടി തെറ്റാണെന്ന് ബോധ്യമായതിനെത്തുടർന്ന് ഡിഐജി അനൂപ് കുരുവിള ജോണ്‍ അന്നുതന്നെ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കി പോലീസുകാരനെ തിരിച്ചെടുത്തു. കഴിഞ്ഞ 21നാണ് സസ്പെൻഷനും റദ്ദാക്കലുമുണ്ടായത്.എസ്പി നവനീതിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായിരുന്നു ആകാശ്. കഴിഞ്ഞ 17ന് നവനീതിന്റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രോട്ടോകോൾ ലംഘിച്ച് അനധികൃതമായി പ്രവേശിച്ച് ഹാളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചതായി ടെലികമ്യൂണിക്കേഷൻ ആസ്ഥാനത്തെ എസ്ഐ റിപ്പോർട്ട് ചെയ്തതായി എസ്പി നവനീത് ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.…
Read Moreകടുത്ത തീരുമാനത്തിൽ ഉറച്ച് കേന്ദ്രം; വിദേശ സര്‍വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ല
ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനു വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലും,യുക്രൈനിലെ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി മൂലവും നിരവധി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഇവരുടെ തുടര്‍പഠനം സംബന്ധിച്ച വിഷയം ചര്‍ച്ചയായത്. അമ്പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ രാജ്യത്തേക്ക് മടങ്ങിയത്. ഇവരില്‍ നല്ലൊരു വിഭാഗവും മലയാളികളാണ്. വിദേശത്തു നിന്നു മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തുടര്‍പഠനം നല്‍കാനാവില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന് നേരത്തെ അറിയിച്ചിരുന്നു. ദേശീയ മെഡിക്കല്‍ കമ്മീഷനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിഷയത്തില്‍ കേന്ദ്രം അന്തിമ നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തില്‍ രാജ്യത്തേക്ക് മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ കോളേജുകളില്‍ പ്രവേശനം നല്കിയ ബംഗാൾ സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും കേന്ദ്രം അറിയിച്ചു. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാന്‍ അവസരം നല്കിയ ശേഷം ഫോറിന്…
Read Moreദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു ! തുറന്നു പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്…
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് താന്‍ വോട്ട് ചെയ്തതെന്നും ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഫലപ്രഖ്യാപനത്തിനു പിന്നാലെ കേരളത്തില്‍നിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ഇരുമുന്നണികളെയും ഞെട്ടിച്ചിരുന്നു. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. കേരളത്തില്‍നിന്നുള്ള ഒരു വോട്ട് മുര്‍മുവിന് ലഭിച്ചുവെന്നത് ഇതില്‍നിന്നും വ്യക്തമാണ്. കേരളത്തിലെ നിയമസഭയില്‍ 140 അംഗങ്ങളില്‍ ഒരാള്‍ പോലും എന്‍ഡിഎ പക്ഷത്തില്ല. എന്നിട്ടും എങ്ങിനെ ഒരു വോട്ട് ദ്രൗപദി മുര്‍മുവിന് ലഭിച്ചുവെന്നത് ചോദ്യം ഉയര്‍ത്തുന്നുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രഹസ്യ വോട്ട് ആയതിനാല്‍ ക്രോസ് വോട്ട്…
Read Moreപയ്യന്നൂർ സഖാക്കളുടെ പേരിൽ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്; മുഖ്യമന്ത്രിക്കെതിരേ സംസാരിച്ചാൽ ചിലത് ചെയ്യേണ്ടിവരുമെന്ന് ; കാര്യമാക്കുന്നില്ലെന്ന് കെ.കെ.രമ
തിരുവനന്തപുരം: കെ.കെ.രമ എംഎല്‍എയ്ക്കെതിരെ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലുള്ള ഭീഷണിക്കത്ത് കഴിഞ്ഞ ദിവസം എംഎൽഎ ഹോസ്റ്റലിലാണ് ലഭിച്ചത്. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുതെന്ന് കത്തിൽ ഭീഷണി മുഴക്കുന്നു. മുഖ്യമന്ത്രിയ്ക്ക് എതിരെ സംസാരിക്കരുതെന്നും ഇനിയും സംസാരിച്ചാല്‍ ചിലത് ചെയ്യേണ്ടിവരുമെന്നും ഭരണം പോയാലും അത് ചെയ്യുമെന്നും കത്തിൽ മുന്നറിയിപ്പ് നല്കുന്നു. പയ്യന്നൂരില്‍ കാണാമെന്നും കത്തിൽ പറയുന്നുണ്ട്.തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ പേരിലാണ് കത്ത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, കെ.മുരളീധരന് എംപി, കെ.സി.വേണുഗോപാല്‍ എന്നിവരോട് സൂക്ഷിക്കാന്‍ പറയണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടർന്ന് കെ.കെ.രമ ഡിജിപിയ്ക്ക് പരാതി നല്കി. അതേസമയം ഭീഷണി കാര്യമാക്കുന്നില്ലെന്ന് കെ.കെ.രമ മാധ്യമങ്ങളോടു പറഞ്ഞു. പേടിപ്പെടുത്താന്‍ വേണ്ടി പറയുന്നതാണ്. കണ്ണൂരില്‍ നിന്നാണ് വന്നിട്ടുള്ളത്, പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ല- കെ.കെ.രമ പറഞ്ഞു. ഇടതുപക്ഷത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കരുതെന്നാണ് കത്തിലെ ഭീഷണി. ഇതുപോലെ നേരത്തെയും…
Read Moreനടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ പ്രതിയാകില്ല; മഞ്ജു വാര്യർ കേസിൽ സാക്ഷിയാകും; 1500 ഓളം പേജുള്ള കുറ്റപത്രത്തിലെ മറ്റ് വിവരങ്ങൾ ഇങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ പ്രതിയാകില്ല. ഇവരെ പ്രതിയാക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം, കാവ്യയും നടി മഞ്ജു വാര്യരും കേസിൽ സാക്ഷികളാകും. സംവിധായകൻ ബാലചന്ദ്രകുമാർ പ്രധാന സാക്ഷിയാണ്. സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരനായിരുന്ന ദാസൻ എന്നിവരും സാക്ഷികളാണ്. കേസിലെ അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുന്നത്. 1500 ഓളം പേജുള്ള കുറ്റപത്രത്തിൽ 100 ഓളം പുതിയ സാക്ഷികൾ ഉള്ളതായാണ് സൂചന. 125ൽ അധികം പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എണ്‍പതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നതെന്നാണ് സൂചന. കൂടുതലും ഡിജിറ്റൽ തെളിവുകളാണ്. ഇവയിൽ ശബ്ദ സന്ദേശങ്ങളാണ് അധികവും. അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ 15ന് അവസാനിച്ചെങ്കിലും അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ…
Read More