റിയോഡിഷാനറോ: ടോൺസിൽ ശസ്ത്രക്രിയയെ തുടർന്ന് മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ (27) അന്തരിച്ചു. തെക്കുകിഴക്കൻ ബ്രസീലിലെ മാകേയിൽ സ്വകാര്യ ക്ലിനിക്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ശസ്ത്രക്രിയയെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായ ഗ്ലെയ്സി കൊറിയക്ക് പിന്നീട് ഹൃദയാഘാതം ഉണ്ടാകുകയും അബോധാവസ്ഥയിലാകുകയും ചെയ്തിരുന്നു. രണ്ട് മാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞതിനു ശേഷമായിരുന്നു മരണം. ടോൺസിൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിച്ച മോഡലിന് അഞ്ച് ദിവസത്തിനു ശേഷം രക്തസ്രാവം ഉണ്ടായി. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ നാലിന് ഇവർക്ക് ഹൃദയാഘാതം സംഭവിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.
Read MoreCategory: Loud Speaker
” ഇനി കണക്കിലെ കളികൾ ”; കുഞ്ഞികൃഷ്ണന്റെ കണ്ടുപിടുത്തങ്ങൾക്ക് മേൽ പയ്യന്നൂർ സിപിഎമ്മിലെ ഫണ്ടുവിവാദങ്ങളില് ചര്‍ച്ച തുടങ്ങുന്നു;
സ്വന്തം ലേഖകൻ കണ്ണൂർ: പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ടുവിവാദ നടപടികള്‍ക്കിടയില്‍ ഏരിയാ കമ്മിറ്റി യോഗം നാളെ. ഫണ്ടുവിവാദത്തിലെ നടപടികള്‍ സാധൂകരിക്കാനായി 25 മുതല്‍ നടക്കുന്ന ബ്രാഞ്ച് യോഗങ്ങളില്‍ കണക്കുകള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഏരിയാ കമ്മിറ്റി ചേരുന്നത്. രേഖകൾ പറയുന്നത്ധനനഷ്ടമുണ്ടായിട്ടില്ലായെന്ന് നേതൃത്വം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ ഏരിയാ കമ്മിറ്റി യോഗത്തില്‍ സാമ്പത്തിക വെട്ടിപ്പുകളുടെ കൃത്യമായ കണക്കുകളും അതിന് ബലംപകരുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകളും കുഞ്ഞികൃഷ്ണന് അവതരിപ്പിച്ചിരുന്നുവെന്നാണ് സൂചന. നടപടിക്രമങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത ലോക്കല്‍ ജനറല്‍ ബോഡികളില്‍ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരുകയും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കണമെന്നുമുള്ള ആവശ്യവും ശക്തമായിരുന്നു. ചര്‍ച്ചകളും കൃത്യമായ മറുപടികളും ബ്രാഞ്ച് യോഗങ്ങളിലുണ്ടാകുമെന്ന മറുപടിയാണ് നേതൃത്വം നല്‍കിയത്. ഇതേതുടര്‍ന്നുള്ള ബ്രാഞ്ച് യോഗങ്ങള്‍ ആരംഭിക്കാനിരിക്കേയാണ് ഏരിയ കമ്മിറ്റി ചേരുന്നത്. സാധൂകരിക്കാൻ പുതിയ കണക്ക്ഇതിനിടയില് ആരോപണ വിധേയര്‍ക്കെതിരെ സ്വീകരിച്ച മൃദുവായ അച്ചടക്ക നടപടികളെ സാധൂകരിക്കുംവിധത്തിലുള്ള കണക്കുകള്‍ തയാറാക്കാനുള്ള…
Read More‘ആരെങ്കിലും വിളിച്ചാല്‍ അങ്ങോട്ട് ഓടിച്ചെല്ലരുത് ‘; ആര്‍എസ്എസ് വേദിയില്‍ ലീഗ് മുന്‍ എംഎല്‍എ; വിശദീകരണം തള്ളി, നടപടി ഉറപ്പ് ?
സ്വന്തം ലേഖകന്‍ കോഴിക്കോട്: ആർഎസ്എസ് വേദി പങ്കിട്ട മുന്‍ എംഎല്‍എ കെ.എൻ.എ. ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം. വീഡിയോ സന്ദേശത്തിലെ വിശദീകരണമാണ് പാർട്ടി തള്ളിയത്. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും. വിളിച്ചെന്നു കരുതി പോകാമോ?കെ.എൻ.എ. ഖാദറിന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ആരെങ്കിലും എങ്ങോട്ടെങ്കിലും വിളിച്ചാൽ അങ്ങോട്ടേയ്ക്ക് ഓടിച്ചെല്ലുന്നവരാകരുത് ലീഗുകാരെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ഖാദറിനുള്ള പരോക്ഷ മറുപടിയായി വിലയിരുത്തപ്പെടുന്നു. ഇതോടെ നടപടി എന്താകുമെന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്. സാംസ്കാരിക സമ്മേളനത്തിലാണ്…കോഴിക്കോട് ചാലപ്പുറത്തെ കേസരിയിൽ സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിലാണ് കെ.എൻ.എ. ഖാദർ പങ്കെടുത്തത്. വിവാദങ്ങൾക്ക് പിന്നാലെ കെ.എൻ.എ. ഖാദർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആർഎസ്എസ് പരിപാടിയിലല്ല താൻ പങ്കെടുത്തതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാൽ ഇത് പൂർണമായും ലീഗ് നേതൃത്വം…
Read Moreപതിവായി ചെയ്യുന്ന പുലർകാല വേല മുടക്കാതെ ശിവക്ഷേത്രം ശുചിയാക്കി ദ്രൗപദി മുർമു; ദ്രൗപദി മുർമുവിന് സെഡ് കാറ്റഗറി സുരക്ഷ
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് സെഡ് കാറ്റഗറി സുരക്ഷ നൽകി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് സിആർപിഎഫ് ദ്രൗപദി മുർമുവിന് ഇന്നലെ മുതൽ സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഗോത്രവർഗ വിഭാഗത്തിൽനിന്നു രാഷ്ട്രപതിസ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യവനിതയാണ് ദ്രൗപദി മുർമു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ് മുർമുവിനെ ബിജെപി രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. റായിരംഗ്പുർ (ഒഡീഷ): എൻഡിഎയുടെ രാഷ്ട്രപതിസ്ഥാനാർഥി ദ്രൗപദി മുർമു ഡൽഹിക്കു തിരിക്കുംമുന്‍പ് ജന്മഗ്രാമമായ മയുർഭഞ്ജിലുള്ള ശിവക്ഷേത്രം ശുചിയാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജാർഖണ്ഡ് ഗവർണർസ്ഥാനത്തുനിന്നു വിരമിച്ച് നാട്ടിലെത്തിയശേഷം 2021 ഓഗസ്റ്റ് മുതൽ ദ്രൗപദി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നുണ്ട്. ആനക്കൊന്പിന്റെ നിറമുള്ള കൈത്തറി സാരിയുടുത്ത് ചൂലുമായി ക്ഷേത്രത്തിന്റെ നിലം തുടയ്ക്കുന്ന ദ്രൗപദിയെ കാണാൻ നൂറുകണക്കിനാളുകൾ ക്ഷേത്രപരിസരത്തെത്തിയിരുന്നു. ഇന്നലെ വെളുപ്പിനു മൂന്നിനും നാലിനുമിടയിലായിരുന്നു സംഭവം. ക്ഷേത്രത്തിന്റ…
Read Moreപരീക്ഷണം വിജയകരം..! വാതില്‍പ്പടിയില്‍ സര്‍ക്കാര്‍ സേവനം എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും
കോഴിക്കോട്: പ്രായാധിക്യമുള്ളവര്‍ക്കും ഗുരുതരരോഗ ബാധിതര്‍ക്കും കിടപ്പുരോഗികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എത്തിക്കുന്ന പദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ 50 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച പദ്ധതിയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ജനകീയ കമ്മിറ്റികള്‍ നിലവില്‍ വന്നുകഴിഞ്ഞു. വോളന്റിയര്‍മാര്‍ക്കുള്ള പരിശീലനം നടന്നുവരികയാണ്. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം തുടങ്ങി വിവിധ കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കും അറിവില്ലായ്മയും മറ്റു നിസഹായതകളും കാരണം സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാതിരിക്കുന്നവര്ക്കും സേവനം ലഭ്യമാക്കുന്നതാണു പദ്ധതി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹ്യസന്നദ്ധ സേനാ ഡയറക്ടറേറ്റിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണു പദ്ധതി നടപ്പാക്കുന്നത്. മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെന്ഷന് അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവന് രക്ഷാ മരുന്നുകള്‍ എന്നീ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. അക്ഷയകേന്ദ്രം പ്രവര്‍ത്തകരും ജനമൈത്രി പോലീസും…
Read More300 കിലോ ഭാരമുള്ള തെരണ്ടി! ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യം കണ്ടെത്തി; നിരീക്ഷണത്തിനുള്ള ഉപകരണം ഘടിപ്പിച്ചശേഷം തെരണ്ടിയെ നദിയിലേക്കു തിരിച്ചുവിട്ടു
നോംപെൻ: ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ കംബോഡിയയിൽ കണ്ടെത്തി. 300 കിലോഗ്രാം ഭാരമുള്ള ശുദ്ധജല തെരണ്ടിയാണിത്. 3.98 മീറ്റർ നീളവും 2.2 മീറ്റർ വീതിയുമുണ്ട്. മെക്കോംഗ് നദിയിൽനിന്ന് 12ന് ഒരു മീൻപിടിത്തക്കാരനാണ് ഇതിനെ പിടിച്ചത്. ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ ശുദ്ധജലമത്സ്യമാണിതെന്ന് ഒരു വിഭാഗം ഗവേഷകർ അവകാശപ്പെട്ടു. 2005ൽ തായ്ലൻഡിൽ കണ്ടെത്തിയ 293 കിലോഗ്രാം ഭാരമുള്ള കാറ്റ്ഫിഷ് ഇനത്തിൽപ്പെട്ട മത്സ്യത്തിന്റെ റിക്കാർഡാണ് മറികടന്നത്. നിരീക്ഷണത്തിനുള്ള ഉപകരണം ഘടിപ്പിച്ചശേഷം തെരണ്ടിയെ നദിയിലേക്കു തന്നെ തിരിച്ചുവിട്ടു.
Read Moreമാസ്ക് ധരിക്കാൻ പറഞ്ഞതിൽ വൈരാഗ്യം! ആശുപത്രിയിൽ ഗുണ്ടാ ആക്രമണം; അത്യാഹിതവിഭാഗത്തിലെ മരുന്നു വിതരണംചെയ്യുന്ന സ്ഥലം അക്രമികള്‍ അടിച്ചുതകര്‍ത്തു
കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. ചൊവ്വാഴാച രാത്രിയാണ് സംഭവം. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് ആക്രമണത്തിന് പിന്നില്‍. ഇവർ ഒളിവിലാണ്. ഡ്യൂട്ടി ഡോക്ടര്‍ ഉണ്ണികൃഷ്ണന്, നഴ്സ് ശ്യാമിലി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. അത്യാഹിതവിഭാഗത്തിലെ മരുന്നു വിതരണംചെയ്യുന്ന സ്ഥലം അക്രമികള്‍ അടിച്ചുതകര്‍ത്തു മാസ്ക് ധരിക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ ആക്രമണം നടത്തിയതെന്ന് ശ്യാമിലി പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയിരുന്നു. ഈ സമയം വിഷ്ണുവിനോട് മാസ്ക് ധരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെ പ്രതിയും സുഹൃത്തുക്കളും ആരോഗ്യപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്നാണ് ഇവര്‍ ചൊവ്വാഴ്ച രാത്രി എത്തി ആക്രമണം നടത്തിയത്. അതേസമയം, പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജില്ല മുഴുവന്‍ സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ചികിത്സാനിഷേധം ഉണ്ടായിട്ടില്ലെന്നും മാസ്ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും കെജിഎംഒഎ വ്യക്തമാക്കി. താലൂക്ക് ആശുപത്രിയിലെ…
Read Moreവൃക്ക രോഗി മരിച്ച സംഭവം; ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്ക്കാവില്ല;ആരോഗ്യ വകുപ്പ് പ്രതിസ്ഥാനത്താണെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഒരു മനുഷ്യ ജീവന് രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം പൊറുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി കവാടത്തിലെത്തിച്ച വൃക്ക ഏറ്റുവാങ്ങാന്‍ വൈകിയെന്നത് ഗുരുതര ആരോപണമാണ്. കുറ്റം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണ്. ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവന് നഷ്ടമാകാന്‍ കാരണം. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്നും ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും സുധാകരന് പറഞ്ഞു. സാങ്കേതികത്വം ചൂണ്ടിക്കാട്ടി കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകും. ആരോഗ്യ രംഗത്ത് ദേശീയപ്രശംസ നേടിയിട്ടുള്ള കേരളത്തെ നാണം കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreമീന്‍പിടുത്തം ഹോബി! ഭാര്യാമാതാവിനെ ആക്രമിച്ച കേസില്‍ മുങ്ങി നടന്ന യുട്യൂബര്‍ പിടിയില്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തൊടുപുഴ: ഭാര്യ മാതാവിനെ വീടു കയറി ആക്രമിച്ച കേസില്‍ ആറു വര്‍ഷമായി മുങ്ങി നടന്ന പ്രതി പിടിയില്‍. യൂട്യൂബറായ വഴിത്തല ഇരുട്ടുതോട് സ്വദേശി അജേഷ് സെബാസ്റ്റ്യനെ ആണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. മുങ്ങി നടക്കുന്ന പ്രതികളെ പിടികൂടാനുള്ള പോലീസിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് അറസ്റ്റ്. യു ട്യൂബ് ചാനലില്‍ നിന്ന് ലഭിച്ച സൂചന പ്രകാരം മീന്‍പിടുത്തം ഹോബിയാക്കിയ പ്രതി മുനമ്പം, ഗോശ്രീ പാലങ്ങള്‍, ബോള്‍ഗാട്ടി എന്നിവിടങ്ങളില്‍ പതിവു സാന്നിധ്യമായിരുന്നു. ഇതു പ്രകാരം പോലീസ് അന്വേഷണം നടത്തി മുനമ്പത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ഡിവൈഎസ്പി ജിം പോളിന്റെ നിര്‍ദേശ പ്രകാരം എസ്ഐ. ബൈജു പി. ബാബു, പ്രൊബേഷനറി എസ് ഐ നിഖില്‍, പോലീസുകാരായ ടി.എ.സനീഷ്, രതീഷ് നാരായണന്, ഗണേഷ്, ജിഷ, കെ.വി. രാജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഉപയോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ ഡെപ്പോസിറ്റ് ഷോക്ക്; അടയ്ക്കേണ്ടത് നാലുമാസത്തെ തുക; കൂട്ടലിന്റെ കാരണം കേട്ടാലും ഷോക്കടിക്കും…
സ്വന്തം ലേഖകൻകണ്ണൂർ: വൈദ്യുതി ഉപയോക്താക്കളെ ഷോക്കടിപ്പിക്കുന്ന ഡെപ്പോസിറ്റ് നയവുമായി കെഎസ്ഇബി. ഉപയോഗിച്ചുവരുന്ന വൈദ്യുതിയുടെ നാലു മാസത്തെ തുക ഡെപ്പോസിറ്റായി അടയ്ക്കാനാണു നിർദേശം. രണ്ടു മാസം കൂടുന്പോൾ നൽകുന്ന ബില്ലിനൊപ്പം ഡെ പ്പോസിറ്റും അടയ്ക്കണമെന്നു നിർദേശിച്ചുള്ള ബില്ലുകളാണ് ഇപ്പോൾ വിതരണം ചെയ്തുവരുന്നത്. ഗാർഹിക കണക്ഷനുകൾക്കു രണ്ടു മാസം വൈദ്യുതി ഉപയോഗിച്ച തുകയാണ് ഒരു ബില്ലായി നൽകുന്നത്. ഇതുപ്രകാരം രണ്ടു ബില്ലിനു സമാനമായ തുക (നാലു മാസത്തെ തുക) ഡെപ്പോസിറ്റായി നൽകണമെന്നാണു നിർദേശം. ഏറ്റവുമൊടുവിലായി നൽകിയ ബില്ലിൽ ഡെപ്പോസിറ്റ് തുകകൂടി ചേർത്തുള്ള തുകയാണു നൽകിയിരിക്കുന്നത്. ഇതുപ്രകാരം വലിയ തുകയാണു പലരും അടയ്ക്കേണ്ടിവന്നത്. എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്നാണു കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം. നേരത്തേ വൈദ്യുതി കണക്ഷൻ നൽകുന്പോൾത്തന്നെ സമാനരീതിയിൽ ഡെപ്പോസിറ്റ് ഈടാക്കിയിരുന്നു. വൈദ്യുതിനിരക്ക് കൂടുകയും പഴയ പല ഉപയോക്താക്കളും ആദ്യകാല ഉപയോഗത്തിലും കൂടുതലായി വൈദ്യുതി ഉപയോഗിച്ചുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തിന്…
Read More