ന്യൂയോർക്ക്: റഷ്യൻ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച വൻ ആയുധ ശേഖരം യുക്രെയ്ൻ അതിർത്തിയിൽ എത്തിയതായി യുഎസ് പത്രമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പതിനാലു ഭീമൻ ചരക്കു വിമാനങ്ങളിലാണ് ടാങ്ക് വേധ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരം എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ന് 350 ദശലക്ഷം ഡോളറിന്റെ ആയുധസഹായം നൽകാനുള്ള ഉത്തരവിൽ ശനിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആയുധങ്ങളുമായി വിമാനങ്ങൾ യുക്രെയ്നിലേക്കു തിരിച്ചത്. അമേരിക്കയുടെയും 22 സഖ്യരാജ്യങ്ങളുടെയും സഹായമായാണ് ആയുധങ്ങൾ എത്തുന്നത്. ആയുധങ്ങൾ യുക്രെയ്നിൽ എത്തിക്കുന്നതിനുള്ള നീക്കങ്ങൾക്ക് പ്രസിഡന്റ് ബൈഡന്റെ ഉന്നത സൈനിക ഉപേദശകനാണ് നേതൃത്വം വഹിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അതിർത്തിയിൽ എത്തിച്ച ആയുധങ്ങൾ കരമാർഗം കൊണ്ടുപോയി യുക്രെയ്ൻ സേനയ്ക്കു കൈമാറും.ഇതിനായി ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥർ യുക്രെയ്ൻ അതിർത്തിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ബൈഡൻ പ്രഖ്യാപിച്ച 350 ദശലക്ഷം ഡോളറിന്റെ…
Read MoreCategory: Loud Speaker
വിവാഹം കഴിക്കണമെങ്കിൽ അഞ്ചു കോടി രൂപ വേണം! വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പിഡിപ്പിച്ചു; യുവഡോക്ടർ അറസ്റ്റിൽ
തൊടുപുഴ: സ്വകാര്യ കോളജ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. കൊട്ടാരക്കര നിലമേൽ കരിയോട് അൽഹുദാ വീട്ടിൽ ലത്തീഫ് മുർഷിദിനെ(26)യാണ് കരിങ്കുന്നം എസ്എച്ച്ഒ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് ലത്തീഫ് മുഹമ്മദ്. സമൂഹമാധ്യമം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. വിവാഹം കഴിക്കണമെങ്കിൽ അഞ്ചു കോടി രൂപ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി പോലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് പോലീസ് ഇയാളെ കൊട്ടാരക്കരയിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreടാറ്റു ആര്ട്ടിസ്റ്റിനെതിരേയുള്ള നാലു യുവതികളുടെ പീഡന പരാതി ! നാലു കേസുകൾ രജിസ്റ്റർ ചെയ്തു; സുജീഷ് മുങ്ങി
കൊച്ചി: ടാറ്റു സ്റ്റുഡിയോയില്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന യുവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് പി.എസ്. സുജീഷിനെതിരെ പീഡന പരാതിയുമായി യുവതികള്‍. ഇയാളുടെ പാലാരിവട്ടം, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലെ ടാറ്റു സ്റ്റുഡിയോകളില്വച്ച് പീഡനം നേരിട്ടെന്നാണ് യുവതികള്‍ പോലീസിന് നല്‍കിയിട്ടുള്ള പരാതിയില്‍ വ്യക്തമാക്കുന്നത്. നാലു യുവതികളാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തിൽ പോലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയശേഷം നാലു പരാതികളും പ്രത്യേകം രജിസ്റ്റര്‍ ചെയ്യാനാണ് പോലീസിന്റെ നീക്കം. അതേസമയം സാമൂഹ്യമാധ്യമമായ ‘റെഡ്ഇറ്റി’ലൂടെ സുജീഷിന്റെ സ്റ്റുഡിയോയില്‍നിന്നു ലൈംഗിക അതിക്രമം നേരിട്ടെന്ന് യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെ ഒളിവിൽപോയ സുജീഷിനായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. സാമൂഹ്യമാധ്യമത്തിലൂടെ യുവതി വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ ഇവരുടെ തുറന്നുപറച്ചിലിനു പിന്നാലെ നിരവധിപേര്‍ ആരോപണവുമായി രംഗത്തെത്തുകയാ യിരുന്നു. ഈ സാഹചര്യത്തില്‍ പോലീസ് ആരോപണം ഉന്നയിക്കുന്നവരെ ഫോണില്‍ ബന്ധപ്പെട്ട്…
Read Moreപെട്രോൾ വില വർധന പടിവാതിൽക്കൽ! അടുത്തയാഴ്ച മുതൽ രാജ്യത്ത് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്നു സർക്കാർവൃത്തങ്ങൾ; വിലക്കയറ്റം രൂക്ഷമാകും
ക്രൂഡ് വില റിക്കാർഡുകൾ ഭേദിച്ച സാഹചര്യത്തിൽ അടുത്തയാഴ്ച മുതൽ രാജ്യത്ത് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്നു സർക്കാർവൃത്തങ്ങൾ അറിയിച്ചു. യുപി തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ പരിഗണിച്ച് രാജ്യത്ത് നാലു മാസത്തിലേറെയായി ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. മാർച്ച് ഏഴിനു ശേഷം ഇന്ധനവിലയിൽ ഘട്ടംഘട്ടമായി വർധന കൊണ്ടുവരാൻ എണ്ണ വിതരണ കന്പനികൾക്ക് അനുമതി നല്‍കുമെന്നാണു വിവരം. അതേസമയം, വിലക്കയറ്റം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിൽ എക്സൈസ് ഡ്യൂട്ടി കുറച്ച് വില വർധനയുടെ ഭാരം ലഘൂകരിക്കാനും ആലോചനയുണ്ട്. ഇതേ ആവശ്യം പാർലമെന്റ് സമ്മേളനം ഈ മാസം 14 ന് ചേരുന്പോൾ പ്രതിപക്ഷം ഉന്നയിക്കാനിരിക്കുകയാണ്. എന്നാൽ ഈ സാന്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ നികുതിയിളവുണ്ടാകില്ലെന്നാണു സർക്കാർ വൃത്തങ്ങൾ നല്കുന്ന സൂചന. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 മുതൽ 12 രൂപവരെ വർധിപ്പിക്കണമെന്നാണ് എണ്ണ വിതരണക്കന്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്. വിലക്കയറ്റം രൂക്ഷമാകും മുംബൈ: റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്നുണ്ടായ ക്രൂഡ് വില…
Read Moreചിരി മായാതെ കാര്യം പറയുന്ന നേതാവ്! പുതിയ കാലത്തേക്കു സിപിഎമ്മിനെ നയിക്കാൻ തത്കാലം വേറൊരാളില്ല…
കൊച്ചി: മുഖത്തെ ചിരി മായാതെ ആരുടെ മുന്നിലും കാര്യങ്ങൾ പറയാൻ കഴിയുന്ന കോടിയേരിയല്ലാതെ പുതിയ കാലത്തേക്കു സിപിഎമ്മിനെ നയിക്കാൻ തത്കാലം വേറൊരാളില്ലെന്നു പാർട്ടി കരുതുന്നു. മൂന്നുതവണ സംസ്ഥാന സെക്രട്ടറിയായ വി.എസ്. അച്യുതാനന്ദനൊപ്പമാണ് ഇത്തവണയും സെക്രട്ടറിയായ കോടിയേരിയുടെ സ്ഥാനം. പിണറായി വിജയന് അഞ്ചുതവണ സെക്രട്ടറിയായിരുന്നു. തലശേരിയിലെ കോടിയേരിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നാണ് ബാലകൃഷ്ണന്റെ ജനനം. പത്താം ക്ലാസിനുശേഷം ആർഎസ്എസുമായുള്ള സംഘർഷവും മറ്റും കാരണം വീട്ടുകാർ തുടർന്നു പഠിക്കാൻ അയയ്ക്കാതെ ചെന്നൈയിലേക്കയച്ചു. അവിടെ ചിട്ടിക്കമ്പനിയിൽ രണ്ടുമാസം ജോലിചെയ്തു. പിന്നീടു തിരിച്ചെത്തി മാഹി മഹാത്മാഗാന്ധി കോളജില്‍ പ്രീഡിഗ്രി പഠനം. മാഹി കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്എഫ് പ്രവര്‍ത്തകനായി വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. കോളജ് യൂണിയന് ചെയര്‍മാനായി. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിസ്ഥാനവും വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത്…
Read Moreകൈവിട്ട കളി! യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിനു നേരേ റഷ്യൻ ആക്രമണം; യുക്രെയ്ൻ അഗ്നിശമനസേനാംഗങ്ങൾ ഒരു മണിക്കൂറിനകം തീകെടുത്തി
കീവ്: യുക്രെയ്ന്റെ ചെറുത്തുനിൽപ്പിൽ വലയുന്ന റഷ്യൻ പട്ടാളം കൈവിട്ട കളികൾക്കു മുതിരുന്നു. യുക്രെയ്നിൽ സപ്പോറി ക്ഷ്യയിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിൽ റഷ്യൻ പട്ടാളം നടത്തിയ ആക്രമണം ലോകമൊട്ടാകെ ഭീതിയിലാഴ്ത്തി. കീവ്, ഖാർകീവ്, മരിയുപോൾ നഗരങ്ങൾ കീഴടക്കാനുള്ള പോരാട്ടം റഷ്യൻസേന ഊർജിതമാക്കി. കിഴക്കൻ യുക്രെയ്നിലെ എനർഹോദാർ നഗരത്തിലുള്ള സപ്പോറിക്ഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ നിലയത്തിനുനേർക്കു ഷെല്ലാക്രമണമുണ്ടായി. നിലയവളപ്പിനു പുറത്തുള്ള പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്ന അഞ്ചുനില കെട്ടിടത്തിനു തീപിടിച്ചു. യുക്രെയ്ൻ അഗ്നിശമനസേനാംഗങ്ങൾ ഒരു മണിക്കൂറിനകം തീകെടുത്തി. റിയാക്ടറുകൾ അടക്കം നിലയം സുരക്ഷിതമാണെന്നും അണുവികിരണ തോതിൽ മാറ്റമുണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി അറിയിച്ചു. നിലയത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ യുക്രെയ്ന്റെ രണ്ടു പട്ടാളക്കാർ കൊല്ലപ്പെട്ടു, മൂന്നു പേർക്കു പരിക്കേറ്റു. സപ്പോറിക്ഷ്യയിലെ ആക്രമണം ആറു ചേർണോബിൽ ദുരന്തത്തിനു സമാനമായേനേയെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. റഷ്യൻ നടപടിയെ…
Read Moreസുധാകരനെയും തന്നെയും തെറ്റിക്കാൻ ശ്രമം; കുത്തിത്തിരിപ്പിനു പിന്നിൽ അധികാരം നഷ്ടപ്പെട്ടവരെന്ന് ആരോപണമുന്നയിച്ച് വിഡി സതീശൻ
ജിജി ലൂക്കോസ് തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനഃസംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ തുടങ്ങിയ പോര് പുതിയ തലത്തിലേക്ക്. പുനഃസംഘടന വിഷയത്തിലുണ്ടായ പ്രശ്നം ആസൂത്രിത നീക്കമാണെന്നും അതിനു പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലാണെന്നും ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെയാണ് പാർട്ടിയിൽ പുതിയ നീക്കങ്ങൾക്കു തുടക്കമായിരിക്കുന്നത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരാണ് സുധാകരനൊപ്പം ചേർന്ന് വേണുഗോപാലിനെതിരേയുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നിൽ നിർത്തി പുതിയ ഗ്രൂപ്പുണ്ടാക്കി മുതിർന്ന നേതാക്കളെ അപ്രസക്തരാക്കാൻ വേണുഗോപാൽ ശ്രമിക്കുന്നെന്നാണ് ഇവരുടെ ആരോപണം. പരിധി വിട്ടാൽ കൈകാര്യം ചെയ്യേണ്ടി വരുംനിലവിലുള്ള പ്രശ്നങ്ങൾക്കു പിന്നിൽ രമേശ് ചെന്നിത്തലയാണെന്നു സൂചന നൽകി വി.ഡി. സതീശൻ രംഗത്തെത്തി. സുധാകരനെയും തന്നെയും തെറ്റിക്കാൻ ശ്രമം നടത്തുന്നു. ഇപ്പോൾ ഒരു പണിയുമില്ലാതായ ചിലരാണ്…
Read Moreവീണ്ടും ഹൗസ്ഫുള് ബോര്‍ഡുകൾ; കുടുംബപ്രേക്ഷകര്‍ തിയറ്ററില്‍ കൂട്ടമായി എത്തി തുടങ്ങി; തിയറ്ററുകള്‍ക്ക് നല്ലകാലം
കോഴിക്കോട്: കോവിഡ് കാലത്ത് പ്രതിസന്ധിയില്‍ അകപ്പെട്ട തിയറ്ററുകള്ക്കിത് നല്ലകാലം. മുഴുവന്‍ ആളുകളെയും പ്രവേശിപ്പിക്കാന്‍ അനുമതി ലഭിച്ചശേഷം തിയറ്ററുകളില്‍ എത്തിയ ചിത്രങ്ങള്‍ മികച്ച പ്രതികരണങ്ങളുമായി മുന്നോട്ടുപോകുന്നതാണ് തിയറ്റര്‍ ഉടമകക്കും ആശ്വാസമാകുന്നത്. മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം, ടോവിനോ ചിത്രം നാരദന്, ദുല്‍ഖറിന്റെ തമിഴ് ചിത്രം ഹേ സിനാമിക എന്നീ ചിത്രങ്ങളാണ് ഇന്നലെമാത്രം തിയറ്ററില്‍ എത്തിയത്. ഇതില്‍ ഭീഷ്മപര്‍വ്വവും നാരദനും ഹിറ്റ് ലീസ്റ്റില്‍ ഇടം നേടുമെന്നുറപ്പാണ്. രണ്ട് ചിത്രങ്ങള്‍ക്കും ഭേദപ്പെട്ട കളക്ഷന്‍ ലഭിക്കുന്നുണ്ട്. അതേസമയം ചിത്രങ്ങളുടെ വ്യാജ പ്രിന്റുകള്‍ ഇറങ്ങാനുള്ള സാധ്യതയും ഉണ്ട്. ഇത്തരം നീക്കങ്ങള്‍ പ്രോല്‍സാഹിപ്പിക്കരുതെന്ന് ഭീഷ്പപര്വം ചിത്രത്തിന്റെ സംവിധായകന് അമല്‍ നീരദ് നേരിട്ട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനെതിരേ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഫാന്‍സുകാര്‍ തമ്മിലുള്ള വടം വലിയും ചിത്രങ്ങളെ ഇടിച്ചു താഴ്ത്താനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. എന്നാലും സമീപകാലത്ത് ഹൗസ് ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങിയ ദിവസമായിരുന്നു ഇന്നലെ.ചില…
Read Moreഒമ്പതാം ദിനം ആക്രമണത്തിന് മൂർച്ച കൂട്ടി ; ആണവനിലയം ആക്രമിച്ച് റഷ്യ; ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്ന് വരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ്. വിദ്യാർഥിയെ പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി. കുട്ടിയെ അതിർത്തിയിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും പോളണ്ടിലുള്ള കേന്ദ്രമന്ത്രി വ്യക്തമാക്കി. വിദ്യാർഥിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഏഴു വിമാനങ്ങളിലായി 200 വീതം ആളുകളെ ഇന്ത്യയിൽ എത്തിച്ചു. ചില വിദ്യാർഥികൾ പോളണ്ടിലെ വാഴ്സോയിൽ തന്നെ തുടരാനാണു തീരുമാനിച്ചത്. അവർ പോളണ്ടിൽ സുരക്ഷിതരാണെന്നും കേന്ദ്രമന്ത്രി വി.കെ.സിംഗ് വ്യക്തമാക്കി. ആക്രമണത്തിന് മൂർച്ച കൂട്ടി റഷ്യയുക്രെയ്നിൽ റഷ്യയുടെ അധിനിവേശം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുന്പോൾ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. യുക്രെയ്നിലെ ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെർണീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. രണ്ട് സ്കൂളുകളും ആക്രമണത്തിൽ തകർന്നു. യുക്രെയ്ൻ എമർജൻസി സർവീസാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിൽ രക്ഷാപ്രവർത്തനം…
Read Moreഡിസിസി ഭാരവാഹി ലിസ്റ്റിൽ പോക്സോ കേസിലുള്ളവരും സുരേഷ് ഗോപിയെ സഹായിച്ചവരുമെന്ന് ടിഎൻ പ്രതാപൻ
സ്വന്തം ലേഖകൻ തൃശൂർ: ഗ്രൂപ്പ് നേതാക്കളുമായും മറ്റു മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി കെപിസിസിക്കു കൈമാറിയ ഡിസിസി ഭാരവാഹികളുടെ ലിസ്റ്റിനെതിരെ ആഞ്ഞടിച്ച് ടി.എൻ. പ്രതാപൻ എംപി. ഡിസിസി ജനറൽ ബോഡി യോഗത്തിലാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനു കൈമാറിയ ലിസ്റ്റിനെതിരെ എംപി ശബ്ദമുയർത്തിയത്. ലിസ്റ്റിലുള്ളതു പോക്സോ കേസുകളിൽ പെട്ടവരും ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയെ സഹായിച്ചവരുമൊക്കെയാണെന്നായിരുന്നു പ്രതാപന്റെ കുറ്റപ്പെടുത്തൽ. പരസ്യമായുള്ള ഇത്തരം കുറ്റപ്പെടുത്തലിനെതിരെ ജില്ലയിലെ നേതാക്കൾ അതൃപ്തി വ്യക്തമാക്കി. പരസ്യമായി പ്രതാപന്റെ പ്രസംഗത്തിനെതിരെ ആരും പ്രതികരിച്ചില്ലെങ്കിലും നേതാക്കൾ സ്വകാര്യ സംഭാഷണത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡിസിസി പുനഃസംഘടന സംബന്ധിച്ചു തർക്കമുണ്ടെന്നും നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ അഖിലേന്ത്യാനേതൃത്വത്തെ സമീപിച്ചതുമൂലമാണ് ഡിസിസി ഭാരവാഹികളുടെ ലിസ്റ്റ് പ്രഖ്യാപനം തടഞ്ഞിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. പ്രതാപന്റെ കൂടെനടന്നവരെയും ലോക്സഭ തെരഞ്ഞെടുപ്പിൽ സഹായിക്കാത്തവരെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ് ഈ പ്രകോപനത്തിനു കാരണമെന്നു പറയുന്നു. കൂടാതെ…
Read More