ചെങ്ങന്നൂർ: ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനെ കടന്നുപിടിച്ച ആരോഗ്യ വകുപ്പ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. അന്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ഡ്രൈവർ ചേർത്തല തങ്കി സ്വദേശി രമേശനെയാണ് കഴിഞ്ഞ രാത്രിയിൽ അന്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ രമേശനെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം ഡ്യൂട്ടി ചെയ്യുന്ന സമയത്ത് മാസ്ക് വാങ്ങാനായെത്തിയ രമേശൻ തന്നെ ലൈംഗിക ചുവയോടെ കയറിപ്പിടിച്ചെന്നാണ് ഇവർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതി എഎംഒ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കൈമാറുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണ വിധേയമായി രമേശനെ സസ്പെൻഡ് ചെയ്തത്. അതിനിടെ സമാനമായ നിരവധി സംഭവങ്ങൾ മെഡിക്കൽ കോളജിൽ വെച്ചും അന്പലപ്പുഴ ആശുപത്രിയിൽ വെച്ചും രമേശൻ നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ…
Read MoreCategory: Loud Speaker
തലശേരിയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകം;കൊലയാളി സംഘത്തിലെ രണ്ടു പേർ കർണാടകയിൽ ? ഒരാൾ കൂടി കസ്റ്റഡിയിൽ
സ്വന്തം ലേഖകൻതലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ(54)നെ കൊലപ്പെടുത്തിയ നാലംഗ സംഘത്തിൽ രണ്ടുപേർ കർണാടകയിലേക്ക് കടന്നതായി സൂചന. പ്രതികൾക്കായി പോലീസ് അന്തർ സംസ്ഥാന തലത്തിൽ തെരച്ചിൽ നടത്തി വരികയാണ്.കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഐ ജി അശോക് യാദവ് ഇന്ന് കണ്ണൂരിലെത്തും. അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും കൊലയാളി സംഘം ഉടൻ പിടിയിലാകുമെന്നും ഡി ഐ ജി രാഹുൽ ആർ. നായർ രാഷ്ട്രദീപികയോട് പറഞ്ഞു. അതിനിടെ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോഷ്യൽമീഡിയ ഉപയോഗിച്ച്വാട്സ് ആപ്പ് കോളിലൂടെയും മെസേജുകളിലൂടെയുമുള്ള നീക്കത്തിലൂടെയാണ് അക്രമി സംഘം ഹരിദാസിനെ വക വരുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാട്സ് ആപ് കോളുകളുടെ വിശദ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഘം. ഇതിനായി ചില ഹാക്കർമാരുടെ സേവനം ലഭ്യമാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ അതിവിദഗ്ധൻമാരുടെ സഹായം തേടാനാണ് നീക്കം ആരംഭിച്ചിരിക്കുന്നത്. വാട്സ്ആപ് കോളുകളുടെ…
Read Moreശിവശങ്കർ വായ തുറന്നാൽ സർക്കാർ വീഴും; നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കർ എന്നത് അങ്ങാടിപ്പാട്ടാണെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ ഗ്രന്ഥ രചനയ്ക്ക് അനുമതി വാങ്ങിയോ എന്നതിൽ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ വ്യക്തമായ മറുപടി പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണെന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന് എംപി. സർവീസ് ചട്ടങ്ങൾ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി സ്വീകരിക്കാൻ ഈ കാരണം മതിയെങ്കിലും മുഖ്യമന്ത്രി തന്റെ വിശ്വസ്തനെ സംരക്ഷിക്കുകയാണ്. സുദീർഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് കൈയ്യൊഴിയാനാവില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കർ എന്നത് അങ്ങാടിപ്പാട്ടാണ്. കേരള സർവീസിലെ മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കറിന് മാത്രം ലഭിക്കുന്നത്. രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസിലും സ്വർണക്കടത്തു കേസിലും വിചാരണ തടവുകാരനായി ജയിലിൽ കിടന്ന വ്യക്തിയാണ് ഇദ്ദേഹം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇഡി അന്വേഷണങ്ങൾ നേരിടുന്ന ഈ ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുക്കുന്നതിലും മുഖ്യമന്ത്രി വല്ലാത്ത വ്യഗ്രത കാട്ടി. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഗുരുതര…
Read Moreനമ്മുടെ സ്ത്രീകൾ അപമാനിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നത് ഇങ്ങനെയല്ല..! വിവാദ കുത്തിപ്പൊക്കൽ; ജഡ്ജിക്കെതിരായ പരാമർശത്തിൽ കന്നഡ നടൻ അറസ്റ്റിൽ
ബംഗളൂരു: ശിരോവസ്ത്ര നിരോധനത്തിനെതിരായ ഹർജി പരിഗണിക്കുന്ന ജഡ്ജിക്കെതിരെ പരാമർശം നടത്തിയ കന്നഡ നടൻ അറസ്റ്റിൽ. നടനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചേതന്‍ കുമാറാണ് അറസ്റ്റിലായത്. കര്‍ണാടക ഹൈക്കോടതിയിൽ ശിരോവസ്ത്ര വിലക്കിനെതിരായ ഹര്‍ജികള്‍ കേള്‍ക്കുന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റീസ് കൃഷ്ണ ദീക്ഷിതിനെതിരായാണ് ചേതൻ കുമാർ പരാമർശം നടത്തിയത്. ബലാത്സംഗക്കേസില്‍ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ് ശിരോവസ്ത്രം സ്കൂളില്‍ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്, അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചേതന്‍ കുമാറിന്റെ ചോദ്യം. നടന്റെ ട്വീറ്റ് വളരെ വേഗം വൈറലായി. രണ്ട് വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസാണ് ചേതൻ കുമാർ പരാമര്‍ശിച്ചത്. കേസിൽ പ്രതിക്ക് ജസ്റ്റീസ് കൃഷ്ണ ദീക്ഷിത് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇരയായ പെൺകുട്ടി കൃത്യം നടന്നതിനു ശേഷം ഉറങ്ങിപ്പോയത് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ബലാത്സംഗത്തിനു ഇരയാക്കപ്പെട്ടതിനു ശേഷം താൻ ക്ഷീണിതയായി ഉറങ്ങിപ്പോയെന്ന പരാതിക്കാരുടെ വിശദീകരണം…
Read Moreവീട്ടുകാർ പോലും..! തമിഴ്നാട്ടിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് സ്വന്തം വോട്ട് മാത്രം; സ്ഥാനാര്‍ഥിയുടെ പ്രതികരണം ഇങ്ങനെ…
ചെന്നൈ: തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ നേട്ടമൊന്നും ഇത്തവണയുമില്ല. അന്തിമ ഫലം പുറത്തുവരുമ്പോള്‍ ഭരണ കക്ഷിയായ ഡിഎംകെ ത്രസിപ്പിക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്. ഇതിനിടെ, ഈറോഡിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്ത് 11ാം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി നരേന്ദ്രന് കിട്ടിയ വോട്ടിന്റെ എണ്ണം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. ഒരു വോട്ട് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. ആരും തനിക്ക് വോട്ട് ചെയ്തില്ലെന്നും എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും ഫലം പുറത്തുവന്ന ശേഷം നരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്രന്റെ സുഹൃത്തുക്കളോ നാട്ടുകാരോ പാര്‍ട്ടിക്കാരോ എന്തിന് സ്വന്തം വീട്ടുകാരോ പോലും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല.
Read Moreകേരളത്തെ രണ്ടായി വിഭജിക്കില്ല; കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ കാര്യത്തിൽ സർക്കാർ ഒന്നും മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിൽ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമെന്ന ആരോപണവും ശരിയല്ല. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താവും നിർമാണം. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള പഠനം നടക്കുന്നു. സിൽവർ ലെയിൻ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. പദ്ധതി കാര്യത്തിൽ സർക്കാർ ഒന്നും മറച്ചുവെച്ചിട്ടില്ല. സിൽവർ ലെയിനിനേക്കാൾ മെച്ചപ്പെട്ട ബദൽ പദ്ധതി ഇല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. യോഗിക്കും മറുപടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകി. യുപിയിലെ നേതാക്കൾ കേരളത്തിന്റെ നേട്ടങ്ങൾ അംഗീകരിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ പരാമർശത്തിന് ആ രീതിയിൽ മറുപടി നൽകുന്നില്ല. ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിനെതിരേ യോഗി ആദിത്യനാഥ് നടത്തിയ പരാമർശങ്ങൾക്കെതിരേ നേരത്തെയും…
Read More‘ഓടിളക്കിയ’ പതിനേഴുകാരിയെ മൂന്നുദിവസമായിട്ടും കണ്ടെത്താനായില്ല; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചാടിപ്പോകല്‍ മാനിയ
സ്വന്തം ലേഖകന്‍ കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ‘ഓടിളക്കി’ രക്ഷപ്പെട്ട 17 കാരിയെ മൂന്നു ദിവസമായിട്ടും കണ്ടെത്താനായില്ല. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് കുതിരവട്ടത്തു നിന്ന് ചാടിപ്പോയത്. മറ്റ് മൂന്നുപേരെ പിടികൂടാന്‍ കഴിഞ്ഞെങ്കിലും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മാനസികനിലതെറ്റിയ പെണ്‍കുട്ടിയായതിനാല്‍ തന്നെ ഇവര്‍ പുറത്തിറങ്ങിയാലുണ്ടാകുന്ന അപകടം ഏറെയാണ്. എന്നാല്‍ പോലീസും വിവിധ സംഘടനകളും കിണഞ്ഞ് ശ്രമിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്തത് വലിയ വിവാദത്തിലേക്കാണ് നയിക്കുന്നത്. അഞ്ചാം വാര്‍ഡിലെ അന്തേവാസിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചാടിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉയരം കുറഞ്ഞ മേല്‍ക്കൂരയിലേക്ക് ഗ്രില്‍ വഴി കയറിയാണ് ഓട് പൊളിച്ചു പുറത്തുകടന്നത്. ഈ സംഭവത്തിന് തലേന്ന് ശുചിമുറിയുടെ വെന്റിലേഷന് തകര്‍ത്ത് രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരനെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്ന പെണ്‍കുട്ടിയുടെ രക്ഷപ്പെടല്‍.ഫെബ്രുവരി പതിനാലിന് ഒരു പുരുഷനും സ്ത്രീയും ഒരേ ദിവസം വ്യത്യസ്ത…
Read Moreപരിഭ്രാന്തരാകേണ്ട ; യുക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യ പറന്നു
ന്യൂഡൽഹി: ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം യുക്രെയ്നിലേക്ക് പുറപ്പെട്ടു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഡ്രീംലൈനർ ബി-787 വിമാനങ്ങളാണ് അയക്കുന്നത്. വിമാനത്തിൽ 200-ലധികം സീറ്റുകളാണുള്ളത്. യുക്രെയ്നിൽനിന്ന് ഇന്ത്യക്കാരുമായി മടങ്ങുന്ന വിമാനം ചൊവ്വാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിൽ തിരിച്ചെത്തും. ആളുകൾക്കു വിമാനടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകളിൽ പരിഭ്രാന്തരാകരുതെന്ന് യു ക്രെയ്നിലെ ഇന്ത്യൻ എംബസി ബുധനാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാർഥികളോട് രാജ്യം വിട്ടുപോകാൻ എംബസി നിർദേശിച്ചിരുന്നു.
Read More32 പേരില്‍ അസ്തമിക്കാത്തൊരാള്..! പാർട്ടി പോസ്റ്ററുകളിൽ വിഎസ് ഇല്ല; പള്ളുരുത്തിയിൽ കൂറ്റന്‍ കട്ടൗട്ട്
പള്ളുരുത്തി (കൊച്ചി): സിപിഎം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ എറണാകുളം ജില്ലയില്‍ ഇതാദ്യമായി വി.എസ്. അച്യുതാനന്ദന്റെ കട്ടൗട്ട് ഉയർന്നു. ഒരുകാലത്ത് വി.എസിന്റെ ശക്തമായ തട്ടകമായിരുന്ന പള്ളുരുത്തിയിലാണ് അദ്ദേഹത്തിന്റെ അനുയായികള്‍ കൂറ്റൻ കട്ടൗട്ട് ഉയര്‍ത്തിയത്. ദീർഘകാലം സംസ്ഥാന സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ വി.എസിന്റെ ചിത്രം ഔദ്യോഗിക പക്ഷത്തിന്റെ പ്രചാരണ ബോർഡുകളിൽ ഒരിടത്തും ഇല്ലാതിരിക്കെ പള്ളുരുത്തിയിലെ കട്ടൗട്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നു. പള്ളുരുത്തി ഏരിയാകമ്മറ്റിക്ക് കീഴില്‍ പെരുമ്പടപ്പ് വെസ്റ്റ് ബ്രാഞ്ചിന്റെ പേരില്‍ കുമ്പളങ്ങി ജംഗ്ഷനിലാണ് കട്ടൗട്ട് ഉയര്‍ത്തിയത്. 32 പേരില്‍ അസ്തമിക്കാത്തൊരാള്, കനലെരിയുന്ന സൂര്യന് സഖാവ് വി.എസ് എന്നീ വാചകങ്ങൾ കട്ടൗട്ടിന് താഴെ എഴുതിയിട്ടുണ്ട്. കടുത്ത വി.എസ് അനുയായി ആയിരുന്ന പി.എ. പീറ്ററാണ് നിലവില്‍ ഏരിയ സെക്രട്ടറി. ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാളാണെന്നതു പരിഗണിച്ചാണ് ഏതാനും പേര് അദ്ദേഹത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചതെന്നും ഇതില്‍ വിഭാഗീയത കാണേണ്ടതില്ലെന്നും പി.എ. പീറ്റര്‍…
Read Moreമാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി! ദിലീപിന്റെ അഭിഭാഷകന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടന് ദിലീപിന്റെ അഭിഭാഷന് ബി. രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. കഴിഞ്ഞ 14 നാണ് നോട്ടീസ് നല്‍കിയത്. 16 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. എന്നാല്‍, അഭിഭാഷകനായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് രാമന്‍പിള്ള അറിയിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണെ മറ്റൊരു സഹതടവുകാരനായ കൊല്ലം സ്വദേശി നാസര്‍ മുഖേന അഭിഭാഷകന് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ജിന്‍സണും നാസറും ഇതുസംബന്ധിച്ച് സംസാരിക്കുന്ന ശബ്ദസംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്പി നോട്ടീസ് നല്‍കിയത്. കേസില്‍ പ്രതിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്താനുള്ള നീക്കം ഇന്ത്യന്‍ തെളിവു നിയമത്തിന്റെ ലംഘനമാണെന്നു രാമൻപിള്ള പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരേ വ്യാജ…
Read More