വിശാഖപട്ടണം: അനധികൃത ദത്ത് സംബന്ധിച്ച കേസില്‍ പരാതിക്കാരിയായ അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെത്തി ഉദ്യോഗസ്ഥ സംഘം ഏറ്റെടുത്തു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥര്‍ക്കാണ് ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ കൈമാറിയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഉദ്യോഗസ്ഥർ കുഞ്ഞിനെ ഏറ്റെടുത്തത്. കുഞ്ഞിനെ ഞായറാഴ്ച കേരളത്തിലെത്തിക്കുമെന്നാണ് സൂചന. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം.
Read MoreCategory: Loud Speaker
നിര്‍മാതാക്കളുടെ കാശ് ചോരുമോ? തിയറ്ററില്‍ അമ്പത് ശതമാനം പേര്; ഉത്തരവ് കാറ്റില്‍ പറത്തി ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: തിയറ്ററുകളില്‍ അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ കാറ്റില്‍ പറത്തിയതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിനൊരുങ്ങുന്നു. നിലവിലെ സാഹചര്യത്തില്‍ നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഉള്ളത്. നിലവില്‍ തിയറ്ററുകളില്‍ ഓടി കൊണ്ടിരിക്കുന്ന കുറുപ്പ് എന്ന സിനിമയ്ക്കുള്‍പ്പെടെ അമ്പത് ശതമാനത്തില്‍ കൂടുതല്‍ ആളുകളെ തിയറ്ററില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയ്ക്ക് പരാതി ലഭിച്ചു. അതേസമയം ഇത് ദിനം പ്രതിയുള്ള കളക്ഷന്‍ റിപ്പോര്‍ട്ടില്‍ കാണിക്കുന്നുമില്ല. ഫലത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് കൂടുതല്‍ പണം വാരാനുള്ള ഉപാധിയായി അമ്പത് ശതമാനം വര്‍ധനവ് എന്നത് മാറിയിരിക്കുകയാണെന്നാണ് ആക്ഷേപം. ഇതേതുടര്‍ന്ന് തിയറ്ററുകളില്‍ സിസിടിവി ഫൂട്ടേജുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ഷോ കഴിയുമ്പോഴും കളക്ഷന്‍ ഡീറ്റയില്‍സ് അയച്ചുകൊടുക്കണമെന്ന ആവശ്യവും വിതരണക്കാരും നിര്‍മാതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര് സിനിമ കാണുകയും അമ്പത് ശതമാനം…
Read Moreമെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കിയ പെണ്‍കുട്ടിയെ..! മോൻസനെതിരായ പോക്സോ കേസ്; പോലീസ് പീഡനമാരോപിച്ച് മെഡിക്കല്‍ കോളജ് പ്രഫസർ ഡോ. വി. പ്രിയ
കൊച്ചി: മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ പരാതിയില്‍ പ്രതിയായ കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ അസി. പ്രഫ. ഡോ. വി. പ്രിയ പോലീസ് പീഡനമാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇവര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്ന് നിര്‍ദേശിച്ച ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോക്സോ കേസിനെത്തുടര്‍ന്നുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കിയ പെണ്‍കുട്ടിയെ പോലീസ് ബലമായി തന്റെ മുന്നില്‍നിന്നു പിടിച്ചുകൊണ്ടുപോയിട്ട് പെണ്‍കുട്ടിയെ താന്‍ തടഞ്ഞുവച്ചെന്ന് കള്ളക്കേസ് ഉണ്ടാക്കിയെന്നാണ് ഡോ. പ്രിയയുടെ ആരോപണം. ഒക്ടോബര്‍ 27ന് പെണ്‍കുട്ടിയെ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ച് പെണ്‍കുട്ടിയെ പരിശോധിച്ച് ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ ബന്ധുവിന്റെ ഫോണില്‍ വിളിച്ച് ഒരു പോലീസ് ഓഫീസര്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പരിശോധന കഴിഞ്ഞു തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു. തുടര്‍ന്നാണ് രണ്ടു പോലീസുകാര്‍ വാതില്‍ തള്ളിത്തുറന്ന്…
Read Moreസിയ ചെറിയ മീനല്ല! രവി പൂജാരിയെ കേരളത്തിലെത്തിച്ച സിയയ്ക്കു മറ്റ് നിരവധി ഇടപാടുകളും; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
സ്വന്തം ലേഖകന്‍ കോഴിക്കോട്: രാജ്യാന്തര കുറ്റവാളി രവി പൂജാരിക്കു കടവന്ത്ര ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പു നടത്താനും ഭീഷണിപ്പെടുത്തി പണം അപഹരിക്കാനും ക്വട്ടേഷന്‍ നല്കിയ കാസര്‍ഗോഡ് ഉപ്പള സ്വദേശി യൂസഫ് സിയ (ജിയ) യുടെ സ്വര്‍ണ-ഹവാല ബന്ധം അന്വേഷിക്കുന്നു. വ്യാജ പാസ്പോര്ട്ടില് കഴിഞ്ഞാഴ്ച ദുബായിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സിയയെ പിടികൂടിയ ആന്റി ടെററിസ്റ്റ് സ്ക്വാഡും(എടിഎസ്) കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവുമാണ് സ്വര്‍ണ-ഹവാല കടത്തിലെ പങ്ക് അന്വേഷിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വടക്കന്‍ കേരളത്തിലെ സ്വര്‍ണക്കടത്ത് സംഘവും സിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എടിഎസിനും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ച വിവരം. ദുബായില്‍നിന്നു സ്വര്‍ണം കേരളത്തിലേക്കു സുരക്ഷിതമായി കടുത്തുന്നതിനും മറ്റും സിയയുടെ സഹായം കൊടുവള്ളിയിലുള്പ്പെടെ സജീവമായി നിലകൊള്ളുന്ന സ്വര്‍ണക്കടത്ത് സംഘത്തിന് ലഭിക്കുന്നുണ്ട്. കൂടാതെ കള്ളക്കടത്ത് സ്വര്‍ണം മറ്റു സംഘം തട്ടിയെടുത്താല്‍ അത് തിരിച്ചുപിടിക്കുന്നതിനും സിയ ക്വട്ടേഷന്‍ ഏറ്റെടുക്കാറുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.…
Read Moreമുന്നാക്ക സംവരണം നിലവിലെ സംവരണം അട്ടിമറിക്കാനല്ല; കാര്യമറിയാതെ അനാവശ്യ വിവാദമുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് ഏർപ്പെടുത്തുന്ന സംവരണം നിലവിലെ സംവരണം അട്ടിമറിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്ക സംവരണത്തിന്റെ വിവരശേഖരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണേതര വിഭാഗത്തിലെ ഒരു വിഭാഗം ദരിദ്രരാണ്. അവർക്കായിട്ടാണ് മുന്നാക്ക സംവരണം നടപ്പാക്കുന്നത്. ചിലർ കാര്യമറിയാതെ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും ഇത്തരക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംവരണേതര വിഭാഗത്തിലെ പരമ ദരിദ്രരരെ ഉദ്ദേശിച്ചാണ് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് 50 ശതമാനം സംവരണം പിന്നാക്ക വിഭാഗത്തിന് തന്നെയാണ്. ശേഷിക്കുന്ന 50 ശതമാനത്തിൽ നിന്നും 10 ശതമാനം സംവരണം മുന്നോക്കക്കാരിലെ ദരിദ്ര വിഭാഗത്തിന് നൽകുക എന്നും അദ്ദേഹം വ്യക്തമാക്കി. അതേസയം സർവേ വിവരശേഖരണം കുടുംബശ്രീയെ ഏൽപ്പിക്കുന്നതിനെ എൻഎസ്എസ് ശക്തമായി എതിർക്കുകയാണ്. വാർഡ് അംഗവും വില്ലേജ് ഓഫീസറും കുടുംബശ്രീ അംഗങ്ങളും ചേർന്ന് വേണം സർവേ നടപടികൾ തീരുമാനിക്കാൻ. അല്ലെങ്കിൽ സർവേ…
Read Moreപത്തോ പന്ത്രണ്ടോ? ബസ് മിനിമം ചാർജ് വർധിപ്പിച്ചേക്കും; ഗതാഗതമന്ത്രിയുമായി ഇന്ന് ചർച്ച
തിരുവനന്തപുരം: ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്നു നടത്തുന്ന ചർച്ചയിൽ ബസ് ചാർജ് വർധന സംബന്ധിച്ച് തീരുമാനമുണ്ടാകും. മിനിമം ചാർജ് 10 രൂപയായി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണു സൂചന. കഴിഞ്ഞ ചർച്ചയിൽ നിരക്ക് കൂട്ടുന്ന കാര്യം സർക്കാർ ഉറപ്പു നൽകിയിരുന്നു. ഇന്നു വൈകിട്ട് നാലരയ്ക്കു തിരുവനന്തപുരത്തു വച്ചാണ് ചർച്ച. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്സെഷന് മിനിമം ആറു രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഇതിൽ ചാർജ് വർധനക്ക് ഇടതുമുന്നണി യോഗത്തിൽ ധാരണയായിരുന്നു. രണ്ടര കിലോമീറ്ററിനു മിനിമം എട്ടു രൂപയിൽനിന്ന് 10 രൂപ ആക്കണമെന്നു ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ ശിപാർശ ചെയ്തിരുന്നു.
Read Moreമോൻസൺ പോക്സോ കേസ്: പോലീസ് പീഡനത്തിനെതിരെ കളമശേരി ഗവൺമെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടർ പ്രിയ ഹൈക്കോടതിയിൽ
കൊച്ചി: മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ പരാതിയില്‍ പ്രതിയായ കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് പ്രഫ. ഡോ. വി. പ്രിയ പോലീസ് പീഡനമാരോപിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇവര്‍ക്കു മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കരുതെന്നു നിര്‍ദേശിച്ച ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോക്സോ കേസിനെത്തുടര്‍ന്നുള്ള മെഡിക്കല്‍ പരിശോധനയ്ക്കു ഹാജരാക്കിയ പെണ്‍കുട്ടിയെ പോലീസ് ബലമായി തന്റെ മുന്നില്‍നിന്നു പിടിച്ചുകൊണ്ടുപോയിട്ടു പെണ്‍കുട്ടിയെ താന്‍ തടഞ്ഞുവച്ചെന്നു കള്ളക്കേസ് ഉണ്ടാക്കിയെന്നാണ് ഡോ. പ്രിയയുടെ ആരോപണം. ഒക്ടോബര്‍ 27ന് പെണ്‍കുട്ടിയെ പരിശോധിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ചു പെണ്‍കുട്ടിയെ പരിശോധിച്ച് ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ ബന്ധുവിന്റെ ഫോണില്‍ വിളിച്ച് ഒരു പോലീസ് ഓഫീസര്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പരിശോധന കഴിഞ്ഞു തിരിച്ചു വിളിക്കാമെന്നു പറഞ്ഞു. തുടര്‍ന്നാണ് രണ്ടു പോലീസുകാര്‍ വാതില്‍…
Read Moreഡ്യൂട്ടിക്കിടയിൽ ഹോം ഗാർഡിനു മർദനം; സീനിയർ അഭിഭാഷകർക്ക് ഒരു ദിവസം തടവും 20,250 രൂപ പിഴയും
വടക്കാഞ്ചേരി: പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് ഫ്രാൻസിസിനെ ഡ്യൂട്ടിക്കിടയിൽ മർദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത കേസിൽ ഹൈക്കോടതി സീനിയർ അഭിഭാഷകരായ പ്രതികൾക്ക് ഒരു ദിവസം തടവും 20,250 രൂപ പിഴയും വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ഇ.വി. റാഫേൽ ശിക്ഷവിധിച്ചു. ഹൈക്കോടതി സീനിയർ അഭിഭാഷകരായ കൂർക്കഞ്ചേരി പള്ളത്ത് വീട്ടിൽ അജീഷ്, പിതാവ് ചന്ദ്രൻ എന്നിവരെയാണു കോടതി ശിക്ഷിച്ചത്.2013ലാണു കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്രാൻസിസ് മറ്റു വാഹനങ്ങൾക്കു മാർഗതടസം ഉണ്ടാക്കിയ കാർ മാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതരായ പ്രതികൾ ഹോം ഗാർഡിനോടു കയർത്തു സംസാരിക്കുകയും യൂണിഫോം വലിച്ചു കീറുകയും നെയിംബോർഡ് പൊട്ടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യാഗസ്ഥന്റെ കൃത്യനിർവഹണത്തിനു തടസം സൃഷ്ടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത വകുപ്പുകൾ പ്രകാരമാണു പ്രതികൾക്കെതിരെ കേസെടുത്തത്. എസ്ഐ സിന്ധുവായിരുന്നു അന്വഷണ ഉദ്യാഗസ്ഥ. പോസിക്യൂഷനുവേണ്ടി ടി.കെ.…
Read Moreമദ്യം വേണോ ? വിളിച്ചാല്‍ 10 മിനിറ്റിനകം പാഞ്ഞെത്തും! ഇവിടെ ഓട്ടോഡ്രൈവര്‍മാര്‍ അറിയപ്പെടുന്നതുതന്നെ ബെവ്കോ ആപ്പിന്റെ പേരില്‍…
കൊച്ചി: പശ്ചിമകൊച്ചിയിലെ ചെല്ലാനം മേഖലയില്‍ മദ്യവില്‍പ്പന സജീവമാകുന്നു. പോലീസും എക്സൈസും കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. തെക്കേ ചെല്ലാനം, മാളികപ്പറമ്പ്, ഗൊണ്ടുപറമ്പ് മേഖലകളിലെ ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് മദ്യവില്പന നടത്തുന്നത്. ലോക്ഡൗണ്‍ നാളുകളില്‍ സജീവമായിരുന്ന ബെവ്കോ ആപ്പിന്റെ പേരിലാണ് ഈ ഓട്ടോഡ്രൈവര്‍മാര്‍ അറിയപ്പെടുന്നതുതന്നെ. മദ്യവില്‍പ്പന നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പേരിനൊപ്പം ആപ്പ് കൂടി ചേര്‍ത്താണ് മദ്യപന്മാര് വിളിക്കുന്നത്. ഫോണ്‍ വിളിച്ചാല്‍ 10 മിനിറ്റിനകം ആവശ്യക്കാര്‍ക്കു മുന്നില്‍ ഡ്രൈവര്‍മാര്‍ പാഞ്ഞെത്തും. അന്ധകാരനഴി, തോപ്പുംപടി എന്നിവിടങ്ങളിലെ ബിവേറജസുകളില്‍ നിന്നാണ് ഓട്ടോഡ്രൈവര്‍മാര്‍ മദ്യം വാങ്ങി ഈ മേഖലകളില്‍ വില്‍പ്പന നടത്തുന്നത്. ചെല്ലാനത്തുനിന്ന് ഈ സ്ഥലങ്ങളിലേക്ക് പോകണമെങ്കില്‍ യഥാക്രമം 10 കിലോ മീറ്റര്‍, 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ആവശ്യക്കാര്‍ ഏറെയുളളതുകൊണ്ടുതന്നെ ഫോണ്‍ വിളി വന്നാലുടന്‍ ഓട്ടോഡ്രൈവര്‍മാര്‍ ഓട്ടോറിക്ഷയുമായി മദ്യശാലയിലേക്കു പുറപ്പെടും. ഒരു കുപ്പിയില്‍ 100 മുതല്‍ 150 രൂപ വരെയാണ് ഇവര്‍ ലാഭം കൊയ്യുന്നത്.…
Read Moreകടുംപിടിത്തം വിട്ടു; ജനഹിതം മാനിക്കാതെ പാസാക്കിയ കാര്‍ഷിക നിയമം;പിന്മാറ്റം ജനവിധി ഭയന്നു
സെബി മാത്യുന്യൂഡൽഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ജനഹിതം മാനിക്കാതെ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ ഒടുവില്‍ ജനവിധി ഭയന്നു പിന്‍വലിക്കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച കര്‍ഷക സമരത്തെ ഒട്ടും കണക്കിലെടുക്കേണ്ടന്ന കരുതലില്‍ മുന്നോട്ടു നീങ്ങിയ സര്‍ക്കാരിന് ഒടുവില്‍ കര്‍ഷക രോഷത്തിന്റെ മുന്നില്‍ മുട്ടു മടക്കാതെ രക്ഷയില്ലെന്ന അവസ്ഥയിലെത്തി. കടുംപിടിത്തം വിട്ടുകാര്ഷിക നിയമങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കുന്ന പ്രശ്നമേയില്ലെന്നാണ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പോലും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞത്. പതിനൊന്നു വട്ടം കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷവും വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന പിടിവാശിയില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. ഒടുവില്‍ ഉത്തര്‍പ്രദേശും പഞ്ചാബും ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയത്താല്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തയാറായത്. പശ്ചിമ ബംഗാള്‍…
Read More