കെ.ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരെ പറന്ന് നിരീക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ്. ജയിലുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗമുള്‍പ്പെടെ ഗുരുതരമായ കൃത്യവിലോപം തുടരുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാനുള്ള പദ്ധതി ജയില്‍വകുപ്പ് തയാറാക്കിയത്. 1.5 കോടി രൂപ ചെലവില്‍ ഡ്രോണ്‍ കാമറ വാങ്ങി പരിശോധന നടത്താനാണ് ജയില്‍വകുപ്പിന്റെ പദ്ധതി. രാഷ്ട്രീയ തടവുകാരും തീവ്രവാദികളും ലഹരിമാഫിയയുമുള്പ്പെടെ ‘തഴച്ച് വളരുന്ന’ ജയിലുകളിലെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കണ്ടെത്താനും നടപടി സ്വീകരിക്കാനും ഇത്തരം നിരീക്ഷണങ്ങളിലൂടെ സാധിക്കുമെന്നാണ് ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്. ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ധനകാര്യവകുപ്പിന് കൈമാറി. അടുത്താഴ്ച പ്ലാനിംഗ് ബോര്‍ഡ് ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി അതീവ സുരക്ഷാ ജയില്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കാനുദ്യേശിക്കുന്നത്. ഇതിന് പുറമേ ജയില്വാര്ഡന്മാരുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന കാമറയും എക്സറേ ബാഗേജ് സ്കാനറും ഫുള്‍ബോഡി സ്കാനറും മെറ്റല്‍ ഡിറ്റക്ടറും വാങ്ങാനും…
Read MoreCategory: Loud Speaker
ഹോട്ടലില്‍ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാല്‍ പോരേ ! എന്തിനാണ് ഹലാല്‍ ബോര്‍ഡ്; വിമര്‍ശനവുമായി എംഎം ഹസന്…
ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്. ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നത് എന്തിനാണെന്ന് ഹസന് ചോദിച്ചു. ഹോട്ടലുകളില്‍ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാല്‍ പോരേയെന്നും അദ്ദേഹം ചോദിച്ചു. ഹലാലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആളുകള്‍ ചേരി തിരിയുന്ന സാഹചര്യത്തിലാണ് ഹസനും ഹലാല്‍ സംസ്കാരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. എന്നാല്‍ ഹലാല്‍ വിവാദം കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വാദം. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്നും, ഇതിനെ കേരള സമൂഹം ഒരു തരത്തിലും അംഗീകരിക്കില്ലെന്നുമായിരുന്നു കോടിയേരിയുടെ വാദം.
Read Moreവൈറലാകാൻ..! പാളത്തിൽ സാഹസിക വീഡിയോ ഷൂട്ട്, ലോക്കോ പൈലറ്റ് പലതവണ ഹോൺ മുഴക്കിയിട്ടും യുവാവ്ശ്രദ്ധിച്ചില്ല; ഒടുവില്‍…
ഭോപ്പാൽ: സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ട്രെയിന്‍ കടന്നു പോകുമ്പോള്‍ പാളത്തോട് ചേര്‍ന്ന് വീഡിയോക്ക് പോസ് ചെയ്ത യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഹോഷന്‍ ഗബാദ് ജില്ലയിലാണ് സംഭവം. യുവാവിനെ കണ്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് പലതവണ ഹോൺ മുഴക്കിയിട്ടും യുവാവ് ഇത് ശ്രദ്ധിച്ചില്ല. ഇതോടെ പാളത്തോട് ചേർന്ന് നിന്നിരുന്ന യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. സുഹൃത്തു പകർത്തിയ വിഡിയോയിലും ഈ ദൃശ്യങ്ങളുണ്ട്. ചരക്കു തീവണ്ടിക്ക് മുന്നിൽ നിന്നായിരുന്നു ഈ അപകടം. യുവാവ് തൽക്ഷണം മരിച്ചതായാണ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുന്നതിന് വേണ്ടിയായിരുന്നു യുവാവിന്റെ ശ്രമമെന്ന് സുഹൃത്തുകൾ പറഞ്ഞു.
Read Moreരണ്ട് ഡോസ് വാക്സിൻ എടുക്കാത്തവരെ പൊതുയിടങ്ങളിൽ വിലക്കും: മുന്നറിയിപ്പുമായി കെനിയ
നെയ്റോബി: കോവിഡ് വാക്സിനേഷൻ നിരക്ക് കുറഞ്ഞതോടെ കെനിയയിൽ ജനങ്ങളെ കൊണ്ട് എതു വിധേനയും വാക്സിൻ എടുപ്പിക്കാനുള്ള ശ്രമത്തിൽ സർക്കാർ. ഡിസംബർ 21 മുതൽ രണ്ടു ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് കെനിയൻ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് മാത്രമാകും ഡിസംബർ 21ന് ശേഷം പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യാനാകൂ. സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാത്തവരെ ബാറുകൾ, റെസ്റ്റോറന്റുകൾ, കടകൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി മുത്താഹി കാഗ്വെ പറഞ്ഞു. ഉത്സവ സീസണിന് മുന്നോടിയായി പ്രതിരോധ കുത്തിവയ്പ്പുകളുടെ നിരക്ക് വർധിപ്പിക്കാനാണ് നടപടി. കെനിയയിലെ മൊത്തം ജനസംഖ്യ ഏകദേശം 50 ദശലക്ഷമാണ്. അതിൽ 40 ശതമാനം കുട്ടികളാണ്. ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ വാക്സിനേഷൻ എടുത്തത്. ഇത് ഏകദേശം 6.4 ദശലക്ഷം ആളുകൾ വരും. കെനിയയിലെ 20 ദശലക്ഷത്തിലധികം മുതിർന്ന ആളുകളാണ്…
Read Moreഹോട്ടലിലെ ഡിജെ പാർട്ടിയിൽ മോഡലുകള്‍ പങ്കെടുത്തത് മൂന്നു തവണ ; ഒരാൾക്ക് ഹോട്ടൽ ഉടമയുമായി മുൻപരിചയം
കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നു പേര് കാറപകടത്തില്‍ മരിച്ച കേസില്‍ മോഡലുകള്‍ മുമ്പും ഫോര്‍ട്ടുകൊച്ചിയില്‍ നമ്പര്‍ 18 ഹോട്ടലില്‍ വന്നിട്ടുണ്ടെന്ന് പോലീസ്. മിസ് കേരള മത്സര വിജയികളായ അന്‍സി കബീറും അഞ്ജന ഷാജനും ഹോട്ടലില്‍ താമസിച്ചിട്ടില്ലെങ്കിലും മൂന്നു തവണ അവിടെ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് പോലീസിനു ലഭിച്ച വിവരം. ഇതു സംബന്ധിച്ച തെളിവുകള്‍ ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷണ സംഘത്തിനു കൈമാറിയതായാണ് അറിയുന്നത്. ഹോട്ടലുടമയുടെ ക്ഷണപ്രകാരമാണോ ഇവര്‍ മുമ്പ് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതെന്ന സംശയത്തിലാണ് പോലീസ്. മോഡലുകളില്‍ ഒരാള്‍ ഹോട്ടലുടമയായ റോയി ജോസഫ് വയലാട്ടിനെ നേരത്തെ പരിചയം ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഇയാളുടെ ഇടപെടല്‍ മൂലമാണോ പെണ്‍കുട്ടികള്‍ വീണ്ടും ഹോട്ടലില്‍ എത്തിയതെന്നും പോലീസ് അ്ന്വേഷിക്കുന്നുണ്ട്. സൈജു ഒളിവില്‍ തന്നെമോഡലുകള് സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന് ഇപ്പോഴും ഒളിവില്‍ തന്നെ. ഇയാളെ കണ്ടെത്താനാവാതെ അന്വേഷണ സംഘം…
Read Moreശബരിമല “ഹലാൽ’ ശർക്കര വിവാദം: ഭക്ഷ്യസുരക്ഷാ വകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ശബരിമല ഹലാൽ ശർക്കര വിവാദത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം ഉള്ളതാണോയെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ ആണ് ഹർജി നൽകിയത്. മറ്റ് മതസ്ഥരുടെ മുദ്രവച്ച ആഹാരസാധനങ്ങൾ ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം.
Read Moreകുഞ്ഞിനെ അനുപമയ്ക്ക് കൈമാറുന്നത് കോടതി തീരുമാനപ്രകാരം മാത്രമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്കിയ കേസില്‍ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിൾ ശേഖരിച്ചു. അനുപമയുടെയും പങ്കാളിയുടേയും സാമ്പിൾ ഉച്ച കഴിഞ്ഞ് എടുക്കും. ഡിഎൻഎ പരിശോധനാ ഫലം അനുകൂലമായാലും കോടതി വഴിയാകും അനുപമയ്ക്ക് കുട്ടിയെ കൈമാറുകയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആന്ധ്രയില്‍ ഡിഎന്‍എ പരിശോധന നടത്താത്തത് സുതാര്യത ഉറപ്പാക്കാൻ വേണ്ടിയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സില്ലാതെയാണ് ശിശുക്ഷേ സമിതി കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന വാദം ആരോഗ്യമന്ത്രി തള്ളി. 2022 ഡിസംബര്‍ വരെ ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Moreആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ; 20 ഗ്രാമങ്ങൾ ഒഴിപ്പിച്ചു
അമരാവതി: പ്രളയത്തില്‍ മുങ്ങിയ ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിലാണ് വിള്ളലുണ്ടായത്. ജലസംഭരണിയിൽ നാലിടങ്ങളിൽ വിള്ളലുണ്ടായതായി കണ്ടെത്തി. ജലസംഭരണി അപകടാവസ്ഥയിലാണെന്നും വെള്ളം ചോരുന്നതായി കണ്ടെത്തിയെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇതേത്തുടർന്നു 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് ആളുകളെ ഒഴിപ്പിച്ചത്. ക്ഷേത്രനഗരമായ തിരുപ്പതിയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിലെല്ലാം നാലു ദിവസമായി കനത്ത മഴ തുടരുന്നു. മലയാളികളടക്കം തിരുപ്പതി ക്ഷേത്രത്തിലെത്തിയ നിരവധി പേർ കുടുങ്ങിക്കിടക്കുകയായിരുന്നു. എസ്പിഎസ് നെല്ലൂർ ജില്ലയിലെ സോമശില അണക്കെട്ടിൽനിന്ന് രണ്ടു ലക്ഷത്തിലധികം ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കിവിട്ടതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു ആന്ധ്രയിലെ “മുല്ലപ്പെരിയാർ’ ആയി കൂറ്റൻ ജലസംഭരണിതിരുപ്പതി: തിരുപ്പതി നാലാം ദിനവും പ്രളയത്തിൽ മുങ്ങിയപ്പോൾ ഏറ്റവും വലിയ ഭീഷണിയായി മാറുകയാണ് കൂറ്റൻ ജലസംഭരണയിലെ വിള്ളൽ. തിരുപ്പതിയിലെ രാമചന്ദ്രപുരത്താണ് ആന്ധ്രയിലെ…
Read Moreരഹസ്യ വിവരം വെറുതേയായില്ല… ക്ഷേത്ര പരിസരത്ത് തഴച്ച് വളർന്നത് കഞ്ചാവ് ചെടികൾ; 41 കിലോ കഞ്ചാവും മാൻ കൊമ്പും ഒളിപ്പിച്ച നിലയിലും
പൂനെ: മഹാരാഷ്ട്രയിലെ കാതർപുർ ഖുർദ് ഗ്രാമത്തിലെ ക്ഷേത്ര സമുച്ചയത്തിൽനിന്ന് 14 കഞ്ചാവ് കുറ്റിച്ചെടികൾ ഉൾപ്പെടെ 41 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പൂനെയിൽ നിന്ന് 70 കിലോ മീറ്റർ അകലെയാണ് റെയ്ഡ് നടന്ന സ്ഥലം. കഞ്ചാവിന് പുറമേ മാനിന്റെ കൊമ്പും തോലും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയതെന്ന് ഷിരൂർ പോലീസ് അറിയിച്ചു. സംഭവത്തിൽ ബാബുറാം ദോഹ്ല എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷിരൂർ കോടതിയിലാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രഹസ്യവിവരത്തെ തുടർന്നാണ് ഇവിടെ റെയ്ഡ് നടത്തിയതെന്നും പോലീസ് അറിയിച്ചു.
Read Moreനിയമസഭാ കൈയാങ്കളി കേസ്: ഇടതുനേതാക്കൾ ഇന്നു ഹാജരാകും
തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. കേസിലെ ആറു പ്രതികളുടെയും വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രതികളോട് നേരിട്ട് കോടതിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. കേസിലെ പ്രതികൾ എല്ലാവരും ഇന്ന് ഹാജരായാൽ കുറ്റപത്രം കോടതി വായിക്കും.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പോലീസ് കേസ്.
Read More