കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കേസില്‍ ഇടപ്പെട്ട രണ്ട് പോലീസ് ഉന്നതര്‍ക്കെതിരേ നടപടിക്കു സാധ്യത. സംഭവ ശേഷം പോലീസ് അന്വേഷണം നടക്കുന്നതിനിടെ സംസ്ഥാന പോലീസ് സേനയിലെ ഉന്നതനും ജില്ലയിലെ ഒരു പോലീസ് ഉന്നതനും ഈ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതായാണ് അറിയുന്നത്. ഈ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് ഹോട്ടലുടമയെ ചോദ്യം ചെയ്യാന്‍ വൈകിയതെന്നും ആക്ഷേപമുണ്ട്. ഇതില്‍ ഒരാള്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്തു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നതായും അറിയുന്നു. അതേസമയം, സംസ്ഥാന പോലീസ് മേധാവിയും കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഈ കേസില്‍ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. ആരോപണ വിധേയരായ ഐപിഎസുകാരെ ലോ ആന്‍ഡ് ഓര്‍ഡര്‍ ഡ്യൂട്ടികളില്‍നിന്നു നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിയതായും അറിയുന്നു.
Read MoreCategory: Loud Speaker
പോലീസിനെ ഒതുക്കാന്‍ ‘ചാവേര്‍പ്പട’ ! വീരസാഹസികം കാട്ടിയാല്‍ താരപരിവേഷം; എല്ലാം വൈറല്‍, സ്റ്റാര്‍വാല്യു കൂട്ടി ഗുണ്ടാസംഘം
സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ കുപ്രസിദ്ധരായ ലഹരി-ഗുണ്ടാനേതാക്കള്‍ക്ക് സുരക്ഷയൊരുക്കാനും പിടികൂടാനെത്തുന്ന പോലീസുകാരെ കീഴ്പെടുത്താനുമായി “കമാന്‍ഡോ സംഘം’. പിടികിട്ടാപ്പുള്ളികളായി മുങ്ങി നടക്കുന്ന പ്രതികള്‍ക്കൊപ്പവും ലഹരി വില്പന സംഘങ്ങള്ക്കൊപ്പവുമാണ് എന്തിനും തയാറായി ചാവേര്‍പട സജ്ജരായുള്ളത്. പിടികൂടാന്‍ പോലീസെത്തിയാല്‍ അവരെ കീഴ്പ്പെടുത്തി രക്ഷപ്പെട്ടാല്‍ സ്റ്റാര്‍വാല്യൂ കൂടുമെന്നതിനാല്‍ ഇതിനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്താനും ഇത്തരം സംഘങ്ങള്‍ ശ്രമിക്കുന്നുണ്ട്. കഞ്ചാവ് കേസുകളിലുള്‍പ്പെടെ 60 ഓളം കേസുകളില്‍ പ്രതിയായ കോഴിക്കോട് ടിങ്കു എന്ന ഷിജുവിനെ ഇന്നലെ പോലീസ് വളഞ്ഞപ്പോഴും ആക്രമണത്തിന് സജ്ജരായി 50 ഓളം പേരുണ്ടായിരുന്നു. ഏറെ നേരം സാഹസപ്പെട്ടാണ് പ്രതിയെ പോലീസിന് കീഴ്പെടുത്താന്‍ സാധിച്ചത്. തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നുമുള്ളവര്‍ വരെ ടിങ്കുവിനെ രക്ഷപ്പെടുത്താനായുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനും ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സിനും (ഡന്‍സാഫ്) ലഭിച്ച വിവരം. നാലുമാസം മുമ്പ് നെയ്യാന്‍ ഡാം പോലീസിനെ പെട്രോള്‍ ബോംംബെറിഞ്ഞ് കഞ്ചാവ് സംഘം ആക്രമിച്ചിരുന്നു. കൂടാതെ…
Read Moreലോകസഞ്ചാരി ഹോട്ടലുടമ വിജയൻ അന്തരിച്ചു; ചായക്കടയിൽ നിന്നും കിട്ടിയ വരുമാനംകൊണ്ട് സഞ്ചരിച്ചത് 26 രാജ്യങ്ങൾ
കൊച്ചി: ചായക്കടയിലെ വരുമാനംകൊണ്ട് ലോകസഞ്ചാരം നടത്തിയ ഹോട്ടലുടമ വിജയൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറില്‍ കഴിഞ്ഞ 27 വർഷമായി വിജയന് ശ്രീബാലാജി എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു. ചെറുപ്പം മുതല്‍ യാത്രാകമ്പമുണ്ടായിരുന്ന വിജയന് പിതാവിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. 2008 ല്‍ ഭാര്യക്കൊപ്പം വിശുദ്ധനാട്ടിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കോവിഡിനെതുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ വര്‍ഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങളെങ്കിലും സന്ദര്‍ശിക്കുക പതിവായിരുന്നു. 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മനോഹരം ന്യൂസിലന്‍ഡും സ്വിറ്റ്സര്ലന്ഡുമാണെന്ന് വിജയന് നിസംശയം പറയുമായിരുന്നു. വിജയന്റെ ശ്രീബാലാജി കോഫി ഹൗസില്‍ പല പ്രമുഖരും ചായ കുടിക്കാനെത്തിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ചായക്കട സന്ദര്‍ശിച്ചിരുന്നു.
Read Moreകർഷകർ വിജയിച്ചു; മുട്ടുമടക്കി വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുന്ന വിവാദ കാർഷിക നിയമം പിൻവലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് കാർഷിക നിയമങ്ങളാണ് പിൻവലിക്കുന്നത്. ഇതിനായി പാർലമെന്റിൽ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കാർഷിക നിയമങ്ങളിൽ പാർലമെന്റിൽ ചർച്ച നടന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാപകമായി ഈ നിയമങ്ങൾ സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ ചിലർക്ക് ഈ നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി. ആത്മാർഥമായാണ് സർക്കാർ ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രാധാന്യം നൽകുന്നത്. കർഷകരുടെ സ്ഥിതി ഇനിയും മെച്ചപ്പെടണം. കർഷകർക്ക് ഇപ്പോൾ മികച്ച താങ്ങുവില കിട്ടുന്നുണ്ട്. ബജറ്റ് വിഹിതം അഞ്ചിരട്ടി കൂടിയും സർക്കാർ കർഷകർക്കൊപ്പം നിന്നുവെന്നും മോദി അവകാശപ്പെട്ടു. നിയമങ്ങൾ പിൻവലിക്കുന്നത് ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാൻ വേണ്ടിയത്. കർഷകരോട് സമരം അവസാനിപ്പിക്കണമെന്നും…
Read Moreഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ നമ്പര്‍ 18 എക്സൈസിന്റെ ഹിറ്റ്ലിസ്റ്റില് ! എക്സൈസ് സ്ക്വാഡിന്റെ കണ്ടെത്തല്‍ ഇങ്ങനെ…
കോഴിക്കോട് : മിസ് കേരള മത്സര ജേതാക്കളുടെ ദുരൂഹ അപകട മരണത്തിലൂടെ വിവാദത്തിലായ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ നമ്പര്‍ 18 എക്സൈസിന്റെ ഹിറ്റ്ലിസ്റ്റില്! എക്സൈസ് കമ്മീഷണറുടെ കീഴിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റെ സ്ക്വാഡിനാണ് ഹോട്ടല്‍ 18 ല്‍ ലഹരി പാര്‍ട്ടി നടക്കാറുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് ഏപ്രിലില്‍ പരിശോധനയും നടത്തി. എന്നാല്‍ എക്സൈസ് സ്ക്വാഡ് എത്തുന്നതിന് മുമ്പേ തന്നെ വിവരം ചോര്‍ന്നു ലഭിക്കുകയും പാര്‍ട്ടി അവസാനിപ്പിക്കുകയുമായിരുന്നുവെന്നാണ് കണ്ടെത്തല്‍. നമ്പര്‍ 18 ഹോട്ടലില്‍ കയറുന്നതിന് മുമ്പ് മറ്റൊരു ഹോട്ടലിലായിരുന്നു സ്ക്വാഡംഗങ്ങള്‍ കയറിയത്. ഇവിടെനിന്ന് എംഡിഎംഎയും മൂന്നുപേരെയും പിടികൂടിയിരുന്നു. ഈ ഹോട്ടലില്‍ പരിശോധന നടത്തവേ തന്നെ വിവരം ചോര്‍ന്നതായാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങള്‍ പറയുന്നത്. ഉടന്‍ നമ്പര്‍ 18 ഹോട്ടലില്‍ പരിശോധനക്കെത്തിയെങ്കിലും ലഹരി പാര്‍ട്ടി സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. പിന്നീട് ആഴ്ചകള്‍ക്കു ശേഷം ഹോട്ടലിന്റെ ബാര്‍…
Read Moreഭൂട്ടാൻ പ്രദേശങ്ങൾ കൈയടക്കി വില്ലകൾ നിർമിച്ച് ചൈന! ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന പോയിന്റ്; ഇന്ത്യയ്ക്ക് വെല്ലുവിളി
ന്യൂഡൽഹി: ഭൂട്ടാൻ പ്രദേശങ്ങൾ കൈയടക്കി വില്ലകൾ നിർമിച്ച് ചൈന. ഭൂട്ടാനിൽ നാല് വില്ലകളാണ് ചൈന ഒരു വർഷം കൊണ്ട് നിർമിച്ചത്. സാറ്റ്ലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി ഒരു വിദഗ്ധനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.നൂറ് ചതുരശ്ര കിലോമീറ്ററിലാണ് ചൈന കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. 2017ൽ ഇന്ത്യയും ചൈനീസ് സൈന്യവും തമ്മിൽ സംഘർഷമുണ്ടായ ഡോക്ലാമിനു സമീപമാണ് ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഭൂട്ടാനും തന്ത്രപരമായ പ്രാധാന്യമുള്ള മേഖലകൂടിയാണിത്.2017നുശേഷം ഇന്ത്യൻ പ്രതിരോധത്തെ മറികടന്ന് ചൈന ഈ പ്രദേശത്തുകൂടി റോഡ് നിർമിച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന പോയിന്റ് കൂടിയാണിത്. ഭൂട്ടാനിലെ ചൈനീസ് നിർമാണങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. 2020 മേയ്ക്കും 2021 നവംബറിനും ഇടയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്.
Read Moreഇങ്ങനെയൊക്കെ പറയാമോ? അരവണപ്പായസ നിര്‍മാണം; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല: ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും ആയതിന്റെ നിര്‍മാണ രീതിയെക്കുറിച്ചും നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. സമീപ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പായസം നിര്‍മാണത്തെ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നതു ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്നാണ് നടപടി. ശബരിമലയില്‍ അരവണ പായസം ഉണ്ടാക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത് ഒരു മുസ്ലീമിനാണ് എന്നും ഹലാല്‍ ശര്‍ക്കരയാണ് ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നുമുള്ളസോഷ്യല് മീഡിയകളിലൂടെയും ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണ്. അങ്ങേയറ്റം ഹീനവും അപകീര്‍ത്തികരവുമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ഐടി നിയമപ്രകാരമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവിതാം കൂര് ദേവസ്വം കമ്മീഷണര്‍ അറിയിച്ചു. അരവണ പ്രസാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും ചില വാര്‍ത്താ മാധ്യമങ്ങളും നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്സികുട്ടീവ് ഓഫീസര്‍…
Read Moreശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്..! സുരക്ഷിതയാത്രയ്ക്കു നിർദേശങ്ങളുമായി പോലീസ്; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…
ശബരിമല: ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണമെന്ന് പോലീസ് നിര്‍ദേശം. വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യാം. ശബരിമല സന്നിധാനത്തേക്ക് പോകാതെ വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍ ഉണ്ടെങ്കില്‍, അങ്ങനെയുള്ള ഫോര്‍ വീലറില്‍ സ്വാമിമാര്‍ക്ക് പമ്പയില്‍ ഇറങ്ങാം. ഡ്രൈവര്‍ വാഹനം തിരികെ നിലയ്ക്കല്‍ എത്തി പാര്‍ക്ക് ചെയ്യണം. പമ്പ ഗണപതി കോവിലിലെ നടപ്പന്തലിലെ കൗണ്ടറില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷന് നടത്തും. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ നീലിമല, അപ്പാച്ചിമേട് പാത വഴി യാത്ര അനുവദിക്കില്ല. സ്വാമി അയ്യപ്പന് റോഡ് മാത്രമാണ് തീര്‍ഥാടകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കുന്നതിനോ, തങ്ങുന്നതിനോ അനുവാദമില്ല. പമ്പ ഗണപതി കോവിലിനു താഴെയുള്ള പന്തളം രാജ പ്രതിനിധിയുടെ…
Read Moreകള്ളി എന്ന് വിളിച്ച് അപമാനിച്ചു, കൗൺസിൽ ആവശ്യമായി വന്നു… 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം.! പിങ്ക് പോലീസ് അപമാനിച്ച സംഭവം; നീതി തേടി പെൺകുട്ടി ഹൈക്കോടതിയിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിതാവിനെയും മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പിങ്ക് പോലീസിന്റെ അതിക്രമത്തിനിരയായ എട്ട് വയസുകാരിയായ പെണ്‍കുട്ടിയാണ് കോടതിയിൽ ഹർജി നൽകിയത്. ജയചന്ദ്രനെയും മകളെയും സിവിൽ പോലീസ് ഓഫീസർ രജിതയാണ് പരസ്യവിചാരണ നടത്തിയത്. തങ്ങളെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുകയാണ്. തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുട്ടി ഹർജിയിൽ പറയുന്നു. സംഭവത്തിൽ തനിക്ക് മാനസിക സമ്മർദം ഉണ്ടായി. തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. തനിക്ക് കൗൺസിൽ ഉൾപ്പെടെ ആവശ്യമായി വന്നിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥയ്ക്കെതിരെ നടപടികൾ സ്വീകരിച്ചില്ലെന്നും ഹർജിലുണ്ട്. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടു. കേസ് അടുത്തദിവസം ഹൈക്കോടതി പരിഗണിക്കും. ആറ്റിങ്ങലിൽ ഐഎസ്ആർഒയിലേക്കുള്ള യന്ത്രസാമഗ്രികൾ കൊണ്ടു വരുന്നതു കാണാനെത്തിയ ജയചന്ദ്രനെയും മൂന്നാം ക്ലാസുകാരിയായ മകളെയും മൊബൈൽ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് സിവിൽ പോലീസ്…
Read Moreആളറിയാതെ ആളിയാർ തുറന്നു; പാലക്കാട് പുഴകളിൽ കുത്തൊഴുക്ക്; അപ്രതീക്ഷിതമായി പുഴകളിൽ വെള്ളം ഉയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി
പാലക്കാട്: മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്നതിനെ തുടർന്ന് പാലക്കാട് പുഴകളിൽ കുത്തൊഴുക്ക്. തമിഴ്നാട് മുന്നറിയിപ്പ് നൽകിയെങ്കിലും ജലവിഭവവകുപ്പ് ജനങ്ങളെ അറിയിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി പുഴകളിൽ വെള്ളം ഉയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴകളിലാണ് കുത്തൊഴുക്കുണ്ടായത്. ഇതിനെ തുടർന്ന് ഭാരതപ്പുഴയിലും വെള്ളം ഉയരും. ഡാം തുറക്കുന്നതു സംബന്ധിച്ച് തമിഴ്നാട് ജലവിഭവവകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചിരുന്നു. എന്നാൽ ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകേണ്ടതെന്നായിരുന്നു ജലവിഭവവകുപ്പിന്റെ വാദം. ദിവസങ്ങളായി തമിഴ്നാട്ടിൽ മഴ തുടരുകയാണ്. തുടർന്നാണ് ഡാം തുറന്നുവിട്ടത്.
Read More