തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നിർണായക നടപടി. കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യൂസി). ഇക്കാര്യം ചൂണ്ടിക്കാട്ടി ശിശുക്ഷേമ സമിതിക്ക് സിഡബ്ല്യൂസി ഉത്തരവ് കൈമാറി. ബുധനാഴ്ച രാത്രിയാണ് ഉത്തരവ് ഇറങ്ങിയത്. നിലവിൽ ആന്ധ്രാപ്രദേശിലെ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞുള്ളത്. കുടുംബക്കോടതി ശനിയാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് നടപടി. ഉത്തരവ് കൈപ്പറ്റാൻ ഇന്ന് രാവിലെ 11 ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിലെത്തണമെന്ന് കുട്ടിയുടെ അമ്മ അനുപമയ്ക്കു നിർദേശം ലഭിച്ചു. എന്നാൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി എടുക്കുംവരെ സമരം തുടരുമെന്ന് അനുമപ പറഞ്ഞു. നാളെ മറ്റൊരു കുട്ടിക്കും ദുരനുഭവം ഉണ്ടാകരുത്. കുറ്റക്കാരായവരെ സ്ഥാനങ്ങളിൽനിന്നും മാറ്റുകയും നടപടി സ്വീകരിക്കുകയും വേണം. അതുവരെ സമരം തുടരുമെന്നും അവർ പറഞ്ഞു. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ശിശുക്ഷേമ സമിതി ഉടൻ തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെത്തിച്ച്…
Read MoreCategory: Loud Speaker
കടുത്ത ശരീരംവേദന, നടുവേദന..! ട്രാഫിക് എസ്ഐയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയെ പോലീസ് മർദിച്ചെന്ന് പരാതി! സ്കാനിങ്ങിൽ ജോബിന്റെ നട്ടെല്ലിനു ചതവ് ഉള്ളതായി ഡോക്ടർ
ചേർത്തല: അപകടകരമായി സഞ്ചരിച്ച ജീപ്പ് തടയാൻ ശ്രമിച്ച ട്രാഫിക് എസ്ഐയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയെ പോലീസ് മർദിച്ചെന്ന് പരാതി. മെഡിക്കൽ കോളജ് ആശുപത്രിയിൽ മിലിട്ടറി ഉദ്യോഗസ്ഥനായ കൊട്ടാരക്കര പത്തനാപുരം വെളകുടി പഞ്ചായത്തിൽ ആവണീശ്വരം സാബുരാജാ വിലാസത്തിൽ ജോബിനാണ് (29) ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ എക്സറെ, സ്കാനിങ്ങ്, അൾട്രസൗണ്ട് സ്കാനിങ്ങ് എന്നിവയ്ക്കു വിധേയമാക്കി. സ്കാനിങ്ങിൽ ജോബിന്റെ നട്ടെല്ലിനു ചതവ് ഉള്ളതായി ഡോക്ടർ പോലീസിനെ അറിയിച്ചു. ഇയാൾ റിമാൻഡിൽ പോലീസ് സുരക്ഷയിലാണ് ചികിത്സയിൽ കഴിയുന്നത്.ജോബിൻ അടക്കം മൂന്നു പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാൻ തുടങ്ങിയപ്പോൾ കടുത്ത ശരീരംവേദന, നടുവേദന തുടങ്ങിയവയെ തുടർന്ന് ജോബിനെ കോടതിയിൽ എത്തിക്കാനായില്ല. രണ്ടും മൂന്നും പ്രതികളായ വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി.എം. വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം വിപിൻ ഹൗസിൽ വിപിൻ രാജ് (26)എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. മിലിട്ടറിയിൽ…
Read More37 പേരിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചുവെന്ന്…! തട്ടിപ്പുവീരനെ അറസ്റ്റ് ചെയ്യണം; പോലീസ് സ്റ്റേഷനു മുന്നിൽ ഇരകളുടെ പ്രതിഷേധം
മാന്നാർ: പെട്രാളിയംകമ്പനിയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാന്നാർ പോലീസ് സ്റ്റേഷനു മുന്നിൽ ഇരകളുടെ പ്രതിഷേധം. ഖത്തറിലെ സീ ഡ്രിൽ കമ്പനിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് മുപ്പത്തിയേഴ് പേരിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചതായി പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള മുപ്പത്തിയേഴോളം പേർ മാന്നാർ പാവുക്കര അരികുപുറത്ത് ബോബി തോമസ് എന്നയാളിനെതിരെ മാന്നാർ പോലീസിന് പരാതി നൽകിയിരുന്നു. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്തതിനാണ് പരാതിക്കാർ പ്രതിഷേധം നടത്തിയത്. മൂന്ന് വർഷമായി പരാതിക്കാർ ബോബി തോമസിൽ നിന്നും കൊടുത്ത തുക മടക്കി കിട്ടാനായി ശ്രമിക്കുന്നെന്നും, പല തവണ അവധി പറഞ്ഞ് പറ്റിച്ചതായും പരാതിക്കാർ പറയുന്നു. അവസാനമായി ഈ കഴിഞ്ഞ 15ന് എല്ലാവർക്കും തുക മടക്കി നൽകാമെന്ന് പറഞ്ഞെങ്കിലും അതും വെറുതെയായെന്ന് പരാതിക്കാരുടെ…
Read Moreആ വാര്‍ത്തകള്‍ ശരിയല്ല! ഫിലിം ഫെസ്റ്റിവെൽ മാറ്റം മരയ്ക്കാർ കാരണമല്ല; ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറയുന്നു…
എം.സുരേഷ്ബാബു തിരുവനന്തപുരം: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെൽ ഫെബ്രുവരിയിലേക്ക് മാറ്റിയത് മോഹൻലാലിന്റെ സിനിമയായ മരയ്ക്കാറിന്റെ റിലീസ് കാരണമല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഫിലിം ഫെസ്റ്റിവെലിന്റെ പ്രധാന വേദി കൈരളി തിയറ്ററാണ്. മൂന്ന് തിയറ്ററുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കൈരളി തീയേറ്ററിൽ പണികൾ നടക്കുന്നതിനാൽ ഫെസ്റ്റിവെൽ നടത്താൻ സാധിക്കാത്ത സാഹചര്യമാണ്. ഫെബ്രുവരിയ്ക്ക് മുൻപ് പണികൾ പൂർത്തിയാകും. സർക്കാരിന്റെ തിയറ്ററായ കൈരളിയിലാണ് ഫെസ്റ്റിവെലിന്റെ പ്രധാനപ്പെട്ട ചടങ്ങുകൾ എല്ലാം നടക്കുന്നതെന്നും കമൽ രാഷ്ട്രദീപികയോട് പറഞ്ഞു. മരയ്ക്കാറിന്റെ റിലീസ് കാരണമാണ് ഫെസ്റ്റിവൽ ഫെബ്രുവരിയിലേക്ക് മാറ്റിയതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കമൽ. ഡിസംബർ 10ന് മേള തുടങ്ങാനാണ് നേരത്തെ ആലോചിച്ചതെങ്കിലും മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചതോടെ ചലച്ചിത്രമേളക്ക് തീയറ്ററുകൾ ലഭിക്കാത്ത സ്ഥിതിയുണ്ടായതാണ് മേള ഫെബ്രുവരിയിലേക്ക് മാറ്റാൻ കാരണമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഡെലിഗേറ്റ്സിനും കൈരളി തീയേറ്ററിനോട് വൈകാരികമായ അനുഭവമാണ് ഉള്ളത്. കൂടാതെ മുൻ വർഷങ്ങളിൽ പ്രദർശനം…
Read Moreചികിത്സയ്ക്കെത്തിയ 17കാരിയെ പീഡിപ്പിച്ചു ! പ്രമുഖ അസ്ഥിരോഗ വിദഗ്ധനും ആശുപത്രി മാനേജരും പിടിയില്‍…
ചികിത്സയ്ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍. തമിഴ്നാട്ടിലെ കാരൂര്‍ ജിസി ആശുപത്രിയിലാണ് സംഭവം. അറിയപ്പെടുന്ന അസ്ഥിരോഗ വിദഗ്ധനായ ഡോ. രജനീകാന്ത്, മാനേജര്‍ ശരവണന് എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരിയായ യുവതിയുടെ മകളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. നവംബര്‍ 13നാണ് പെണ്‍കുട്ടിയുടെ അമ്മ കാരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കും മാനേജര്‍ക്കുമെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. അതിന് പിന്നാലെ മാനേജര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഡോക്ടര്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്ത് കാരൂര്‍ ജയിലിലടച്ചു.
Read Moreമീനച്ചിൽ താലൂക്കിൽ ഭൂചലനം; ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതായി നാട്ടുകാർ
കോട്ടയം: മീനച്ചിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം ഉണ്ടായി. ഇന്ന് ഉച്ചക്ക് 12 കഴിഞ്ഞപ്പോഴാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയ്ക്കപ്പാലം, ഇടമറ്റം, അരുണാപുരം, ഭരണങ്ങാനം, പാലാ, കാഞ്ഞിരമറ്റം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. മുഴക്കം കേട്ടതായും ശാസ്ത്രീയമായ സ്ഥിരീകരണമില്ലെന്നും മീനച്ചിൽ തഹസിദാർ എസ്.ശ്രീജിത്ത് പറഞ്ഞു.
Read Moreസഞ്ജുവിനെ എന്തിന് മാറ്റി നിർത്തണം: ചോദ്യമുന്നയിച്ച് ശിവൻകുട്ടി
തിരുവനന്തപുരം: സഞ്ജു സാംസണിനെ എന്തുകൊണ്ട് ഇന്ത്യൻ ടീമിൽ സ്ഥാനം നൽകുന്നില്ലെന്ന ചോദ്യവുമായി മന്ത്രി വി. ശിവൻകുട്ടി. ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ താരമായിരുന്നു സഞ്ജു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന ചോദ്യമാണ് ഫേസ്ബുക്ക് പോസ്റ്റിൽ ശിവൻകുട്ടി കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി- 20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്. ഐപിഎൽ – 14 ൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാനും സഞ്ജുവായിരുന്നു. എന്തിന്…
Read Moreസുകുമാരക്കുറുപ്പ് ഒരു പൊട്ടനായിരുന്നു..! ഒന്നോ രണ്ടോ ലക്ഷം മുടക്കിയാൽ അന്ന് തീരുമായിരുന്ന ഒരു കേസ് കുളമാക്കി ജീവിതം കോഞ്ഞാട്ട ആക്കിയ ആള്; വൈറലായി കുറിപ്പ്
37 വർഷമായി രാജ്യത്തെ നിയമസംവിധാനം തേടിക്കൊണ്ടിരിക്കുന്ന ഒരു പേരാണ് സുകുമാരക്കുറുപ്പ്. ദുൽഖർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന സിനിമയുടെ പേരിലാണ് 37 വർഷത്തിനു ശേഷം സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. എന്നാൽ സുകുമാരക്കുറിപ്പ് ഒരു പൊട്ടനായിരുന്നെന്ന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒന്നോ രണ്ടോ ലക്ഷം മുടക്കിയാൽ അന്ന് തീരുമായിരുന്ന ഒരു കേസ് കുളമാക്കി ജീവിതം കോഞ്ഞാട്ട ആക്കിയ ആളാണ് സുകുമാരക്കുറിപ്പെന്നാണ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് “സുകുമാരക്കുറുപ്പ് എന്ന നരാധമൻ ഫിലിം റിപ്രെസെന്ററ്റീവ് ആയിരുന്ന ചക്കോയെ അംബാസഡർ കാറിൽ അർധരാത്രിയിൽ തീ വെച്ച് കൊന്ന് ഇൻഷുറൻസ് തട്ടിയെടുത്ത് കോടീശ്വരൻ ആകാനുള്ള ശ്രമം” നടത്തിയ വാർത്തകളാൽ പത്രങ്ങൾ നിറഞ്ഞത്. അക്കാലത്തു മാധ്യമങ്ങൾ എന്നാൽ പത്രം, റേഡിയോ ആൻഡ് കരക്കമ്പി എന്നിവ മാത്രം..…
Read Moreആചാരം കോടതിവിധിയല്ല; തിരുപ്പതിയിലെ ഹര്‍ജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടനാ കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവർത്തികളായ പൂജകളിലും എങ്ങനെ തേങ്ങയുടയ്ക്കണം എന്നതിലും ഇടപെടാനാകില്ല. ഭരണഘടനാ കോടതികൾക്ക് ഇക്കാര്യം പറയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം, ക്ഷേത്രങ്ങളിലെ ഭരണപരമായ വിഷയങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിലെ ക്രമക്കേടുകളിലും ദര്‍ശനം തടയുന്നത് പോലുള്ള വിവേചനങ്ങളിലും ഇടപെടാമെന്നാണ് അദ്ദേഹം അറിയിച്ചത്.
Read More5000ല്‍ അധികം സ്ത്രീകളുടെ പ്രസവമെടുത്ത നഴ്സിന് സ്വന്തം പ്രസവത്തിനിടെ മരണം ! ദൗര്‍ഭാഗ്യകരമായ സംഭവം ഇങ്ങനെ…
ആയിരക്കണക്കിന് സ്ത്രീകളുടെ പ്രസവമെടുത്ത മഹാരാഷ്ട്ര സ്വദേശിനിയായ നഴ്സിനെ സ്വന്തം പ്രസവത്തിനിടെ മരണം കവര്‍ന്നെടുത്തു. 5000ല്‍ അധികം സ്ത്രീകളെ പ്രസവത്തിന് സഹായിച്ച സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരി ജ്യോതി ഗാവ്ലിയാണ് ഞായറാഴ്ച സ്വന്തം കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ മരണപ്പെട്ടത്. ഹിംഗോളിയിലെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ നവജാത ശിശു വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു 38 കാരിയായ ജ്യോതി ഗാവ്ലി. ഈ ആശുപത്രിയില്‍ നടക്കുന്ന സാധാരണ പ്രസവത്തിലും സിസേറിയനിലും നഴ്സായി ജ്യോതി ജോലി ചെയ്തിട്ടുണ്ട്. നഴ്സ് ജോലി വളരെ ഇഷ്ടപ്പെട്ടിരുന്ന ജ്യോതി ഗാവ്ലി സ്വന്തം പ്രസവത്തിനായി തിരഞ്ഞെടുത്തതും താന്‍ ജോലി ചെയ്യുന്ന അതേ ആശുപത്രിയായിരുന്നു. നവംബര്‍ രണ്ടിനായിരുന്നു ഹിംഗോളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജ്യോതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെ അവള് ഒരു കുഞ്ഞിന് ജന്മം നല്കി. കുഞ്ഞ് ആരോഗ്യവാനായിരുന്നു, പക്ഷേ ജ്യോതിയുടെ ആരോഗ്യം പെട്ടെന്ന് വഷളാവുകയായിരുന്നു. തുടര്‍ന്ന് അവരെ നാന്ദേഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും…
Read More