കട്ടപ്പന: ഇടുക്കി ചെറുതോണി അണക്കെട്ടിന് ഷട്ടറുകൾ ഏഴ്. അടിയന്തരമായി തുറക്കാവുന്ന അഞ്ചു ഷട്ടറുകൾക്കു പുറമേ രണ്ടു ഷട്ടറുകൾകൂടി ചെറുതോണി അണക്കെട്ടിനുണ്ട്. ഏഴു ഷട്ടറുകളും തുറന്നാൽ കേരളത്തിന്റെ ഭാവി പ്രവചനാതീതമാകും. ജലാശയത്തിന്റെ അടിത്തട്ടോടു ചേർന്നാണ് (റിവർ ബഡ് ലവൽ) രണ്ടു ഷട്ടറുകൾ ഉള്ളത്. വെർട്ടിക്കൽ ഗേറ്റ് എന്നാണ് ഇതിനു പറയുന്നത്. ആദ്യത്തെ അഞ്ചു ഷട്ടറുകൾ റേഡിയൽ ഗേറ്റുകളാണ്. 30 അടി ഉയരവും 40 അടി വീതിയുമാണ് റേഡിയൽ ഗേറ്റിനുള്ളത്. ഇത് 30 അടിവരെ ഉയർത്താം. റേഡിയൽ ഗേറ്റുകൾ സമുദ്രനിരപ്പിൽനിന്നും 2370 അടി ഉയരത്തിലാണ്. റേഡിയൽ ഗേറ്റുകൾ തുറന്നാൽ ഡാമിന്റെ 2370 അടിക്കുമുകളിലുള്ള വെള്ളമേ പുറത്തേക്കൊഴുകൂ. പുതിയ ഡാമുകളുടെ ഉയരം സമുദ്രനിരപ്പിൽനിന്നാണു കണക്കാക്കുന്നത്. ഡാമുകൾ തമ്മിലുള്ള താരതമ്യത്തിനാണ് സമുദ്രനിരപ്പിൽനിന്നുള്ള ഏകീകൃത അളവ് മാനദണ്ഡമാക്കിയത്. സമുദ്രനിരപ്പിൽനിന്നും 2407 അടിയാണ് ഇടുക്കി ഡാമിന്റെ ഉയരം. തറയിൽനിന്ന് 547 അടി. വെർട്ടിക്കൽ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്…
Read MoreCategory: Loud Speaker
മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; മുന്നിൽ വണ്ടി നിർത്തി മോശമായി സംസാരിച്ച ഡ്രൈവർ അറസ്റ്റിൽ
ചാലക്കുടി: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുക്കാതെ മുന്നിൽ വാഹനം നിർത്തി മോശമായി സംസാരിച്ച ഐഷർ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ആനന്ദഭവനിൽ സൂരജ് (48) നെയാണു ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.രാവിലെ പത്തോടെയാണു സംഭവം. ഗതാഗതക്കുരുക്കു രൂക്ഷമായ മുനിസിപ്പൽ ജംഗ്ഷനിൽ സർവീസ് റോഡിലൂടെ എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്നു മന്ത്രി ആർ.ബിന്ദു. ഹോണ്‍ അടിച്ചിട്ടും മന്ത്രിയുടെ വാഹനത്തിന്റെ മുന്നിൽ പോകുകയായിരുന്ന ഐഷർ വാഹനം സൈഡ് കൊടുത്തില്ല. വീണ്ടും ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നപ്പോൾ ഐഷർ മന്ത്രിയുടെ കാറിന്റെ മുൻപിൽ നിർത്തി മോശമായി സംസാരിക്കുകയായിരുന്നു. ഉടനെ പോലീസ് പിടികൂടി.
Read Moreഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ചു; തിരക്കില്ലാത്തപ്പോൾ പകുതി തുക മതി; ടിക്കറ്റ് നിരക്കിൽ ഇളവുമായി കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോ ബുധനാഴച മുതല്‍ ഫ്ലെക്സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനം. യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ മാനിച്ചാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) തീരുമാനം. ഫ്ലെക്സി ഫെയര്‍ സിസ്റ്റത്തിൽ തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ ആറ് മുതല്‍ എട്ടു വരെയും രാത്രി എട്ടു മുതല്‍ മുതല്‍ പത്തരവരെയും വരെയും എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കിന്റെ പകുതി മാത്രം നൽകിയാൽ മതിയാകും. കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും (ട്രിപ്പ് പാസ്) അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകൾ, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
Read Moreകൂട്ടിക്കലിലുണ്ടായത് ചെറുമേഘസ്ഫോടനം; ഉരുൾപൊട്ടൽ മേഖലയിൽ പെയ്തത് അതിതീവ്ര മഴ
മുണ്ടക്കയം: ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിനും പുറമേ കാവാലി, പ്ലാപ്പള്ളി, പൂവഞ്ചി പ്രദേശത്തുണ്ടായത് ചെറുമേഘ സ്ഫോടനങ്ങളെന്ന്് കാലവാസ്ഥ വകുപ്പ് അധികൃതരുടെ നിഗമനം.ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ചെറിയൊരു ഭൂപ്രദേശത്ത് തീവ്രമായി പെയ്യുന്ന മഴയാണ് മേഘസ്ഫോടനം. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലി മീറ്ററിൽ കൂടുതൽ മഴ പെയ്യുകയാണെങ്കിൽ അതിനെ മേഘസ്ഫോടനമായി കണക്കാക്കാം.ശക്തമായ കാറ്റും ഇടിമിന്നലും ഒപ്പമുണ്ടാകും. മലയോര മേഖലകളിലും മരുഭൂമികളിലുമാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ചുരുക്കത്തിൽ മേഘങ്ങളുടെ പൊട്ടിത്തെറിയാണു മേഘസ്ഫോടനം. ഒരു ചതുരശ്ര ഏക്കറിനുള്ളിൽ മണിക്കൂറിനുള്ളിൽ 72000 ടണ്‍ വരെ ജലം കോരിച്ചൊരിയാൻ മേഘസ്ഫോടനത്തിനു കഴിയും. സാധാരണയായി ഏതാനും സമയത്തേക്കു മാത്രമേ മേഘസ്ഫോടനം വഴിയുള്ള മഴ നീണ്ടുനിൽക്കുകയുള്ളൂ. ഭൗമോപരിതലത്തിൽനിന്നും 15 കിലോമീറ്റർവരെ ഉയരത്തിൽ കാണപ്പെടുന്ന ക്യൂമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനത്തിന് കാരണമാകുന്നത്. കാലവസ്ഥാ വ്യതിയാനം, അശാസ്ത്രീയമായ വനവത്കരണം, മണ്‍സൂണ്‍ പ്രഭാവം, സമുദ്ര ജലോപരിതലത്തിലെ താപ നിലയിൽ പെട്ടന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ മേഘസ്ഫോടനത്തിനു കാരണമാകുന്നു.…
Read Moreഡാമുകൾ പകൽ സമയമേ തുറക്കൂ, മുന്നറിയിപ്പുകൾ നൽകിയ ശേഷമായിരിക്കും തുറക്കുകയെന്ന് റവന്യുമന്ത്രി കെ.രാജൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കവേണ്ടെന്ന് റവന്യുമന്ത്രി കെ.രാജൻ. പകൽസമയത്ത് മാത്രമെ ഡാമുകൾ തുറക്കുകയുള്ളു. മുന്നറിയിപ്പുകൾ നൽകിയ ശേഷമായിരിക്കും ഡാമുകൾ തുറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തം ഉണ്ടകുമെന്ന മുന്നറിയിപ്പ് വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റാണ്. മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ്. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
Read Moreഒറ്റപ്പെട്ട മഴ തുടരുന്നു; ബുധൻ മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിരയോഗം
തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ഇടുക്കി ഉൾപ്പെടെ എട്ടു ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ തെക്കൻ കേരളത്തിൽ മഴയ്ക്ക് ശമനമുണ്ടായി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ രാവിലെ മഴ മാറി നിന്ന അവസ്ഥയായിരുന്നു.മഴക്കെടുതിയും ഡാമുകൾ തുറക്കുന്നതും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം രാവിലെ കൂടുന്നുണ്ട്. ചീഫ് സെക്രട്ടറിയും മന്ത്രിമാരും ദുരന്ത നിവാരണ അതോറിട്ടി അംഗങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.അതേസമയം പത്തനംതിട്ട ജില്ലയിലെ പ്രളയ സ്ഥിതി വിലയിരുത്തുന്നതിന് റവന്യു മന്ത്രി കെ രാജന്, ആരോഗ്യമന്ത്രി…
Read Moreമെഡിക്കൽ സംഘം ദുരന്തഭൂമിയിലേക്ക്; കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു
ഗാന്ധിനഗർ: പ്രകൃതിദുരന്തം മൂലം ക്യാന്പുകളിൽ കഴിയുന്ന കുട്ടികളെ പരിശോധിക്കുന്നതിനായി കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പുറപ്പെട്ടു. മുണ്ടക്കയം പുത്തൻചന്തയിലുള്ള സെന്റ് ജോസഫ് സ്കൂളിലാണ് ആദ്യ സന്ദർശനം. ഈ ക്യാന്പിൽ 73 കുടുംബങ്ങളിലെ 142 പുരുഷ·ാരും 139 സ്ത്രീകളും 42 കുട്ടികളും ഉൾപ്പെടെ 323 പേരാണ് ക്യാന്പിൽ കഴിയുന്നത്. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് ഗവണ്മെന്റ് ഹൈസ്കൂളിൽ 13 കുടുംബളാണുള്ളത്. 21 പുരുഷ·ാരും 20 സ്ത്രീകളും ഒന്‍പത് കുട്ടികളുമുൾപ്പെടെ 50 പേരും എൻഎച്ച്എ സ്കൂളിൽ ഒന്‍പത് കുടുംബങ്ങിലെ 12 പുരുഷ·ാരും 14 സ്ത്രീകളും 16 കുട്ടികളും അഞ്ചലിപ്പ സെന്റ് പയസ് ക്യാന്പിൽ 26 പേരും ആനക്കല്ല് ഗവണ്മെന്റ് എൽപി സ്കൂളിൽ 16 പേരും കുറുവാമുഴി സെന്റ് മേരിസ് പാരീസ് ഹാളിൽ 30 പേരും ഏന്തയാർ 132 പേരും കൂട്ടിക്കൽ കഐംജെ സ്കൂളിൽ…
Read Moreനിര്‍ബന്ധിച്ച് പൊതുവഴിയില്‍ പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിച്ചു ! രണ്ടു പേര് പിടിയില്‍…
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായെന്ന് വിവരം. പരസ്യമായി പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡിയിലെടുത്തവര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടില്ലെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് ദിനേശ് കൗശല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭോപ്പാലിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ആള്‍ക്കൂട്ടം നിര്‍ബന്ധിച്ച് ഒരു പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. പെണ്‍കുട്ടിക്കൊപ്പം ഒരു ആണ്‍സുഹൃത്തും ഉണ്ടായിരുന്നു. സ്കൂട്ടറിലെത്തിയ പെണ്‍കുട്ടിയെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ ചിലര്‍ ബുര്‍ഖ അഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വീഡിയോയില്‍ പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും ദൃശ്യങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ആള്‍ക്കൂട്ടത്തിലെ ചിലര്‍ ബുര്‍ഖ അഴിക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് പെണ്‍കുട്ടി ബുര്‍ഖ അഴിക്കുന്നതും സുഹൃത്ത് ഇത് മറ്റുള്ളവര്‍ക്ക് കൈമാറുന്നതും…
Read Moreഎന്റെ വീടും മുങ്ങി, ജീവിതത്തിൽ ഇതുപോലൊരു സംഭവം ആദ്യമെന്ന് പി.സി. ജോർജ്! ഈരാറ്റുപേട്ടയിലും ഇത്തരമൊരു സംഭവം ആദ്യം
കോട്ടയം: കനത്തമഴയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിന്റെ വീടും മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്ന മകൻ ഷോൺ ജോർജിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ശക്തമായ മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയിരിക്കുകയാണ്. തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ഈരാറ്റുപേട്ടയിലും ഇത്തരമൊരു സംഭവം ആദ്യമായാണ്. ജനങ്ങൾ നേരിട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.
Read Moreപ്രിയം ഇന്നോവ ! പെണ്‍കുട്ടികളേയും യുവതികളേയും കാണാതായ കേസില്‍ പോലീസ് സവാരി പരാതിക്കാര്‍ വക; ഭക്ഷണവും സൗജന്യം; പരാതിക്കാര്‍ വാഹനം ഏര്‍പ്പെടുത്തുന്നത് പതിവ്
കോഴിക്കോട് : പെണ്‍കുട്ടികളേയും യുവതികളേയും മറ്റും കാണാതാവുന്നതിന് പിന്നാലെ പോലീസ് അന്വേഷണത്തിന് വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നത് പലപ്പോഴും പരാതിക്കാര്‍ തന്നെ ! ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങളേക്കാള്‍ കൂടുതല്‍ മിസിംഗ് കേസുകള്‍ അന്വേഷിക്കുന്നതിനായി പോലീസുകാര്‍ സഞ്ചരിക്കുന്നത് പരാതിക്കാര്‍ക്കൊപ്പമാണ്. ഇക്കാര്യം ഉന്നതപോലീസുദ്യോഗസ്ഥര്ക്കുമറിയാം. എന്നാല്‍ സദുദ്യേശത്തോടെയുള്ള ഇടപെടലായതിനാല്‍ നടപടിയും സ്വീകരിക്കാറില്ല. അതേസമയം വീടുവിട്ടിറിങ്ങിയ പെണ്മക്കളെ കണ്ടെത്താന്‍ ഡല്‍ഹിയിലേക്കുള്ള അന്വേഷണത്തിനായി വിമാനടിക്കറ്റ് എഎസ്ഐ വാങ്ങിയത് വിവാദമായതിന് പിന്നാലെ മിസിംഗ് കേസുകള്‍ അന്വേഷണത്തിലെ “ഫ്രീ സവാരി’ യില്‍ പോലീസുകാര്‍ ആശങ്കയിലായി. കാണാതായവരെ കണ്ടെത്തുന്നതില്‍ പോലീസുകാരുടെ ഇടപെടല്‍ പലപ്പോഴും പരാതിക്കാര്‍ക്ക് സഹായകമാണ്. അതിനാല്‍ പോലീസുകാര്‍ക്ക് വാഹനസൗകര്യമേര്പ്പെടുത്തിയെന്ന പരാതി ആരും ഉന്നയിക്കാറുമില്ല. നിലവില്‍ വിമാനടിക്കറ്റ് ചോദിച്ചുവാങ്ങിയ എഎസ്ഐയെ സ്ഥലം മാറ്റിയതോടെ പരാതിക്കാരുടെ ഒപ്പമുള്ള സൗജന്യയാത്രക്കില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പോലീസുകാര്‍ മിസിംഗ് കേസുകളില്‍ അലംഭാവം കാണിച്ചാല്‍ ഗുരുതരപ്രത്യാഘാതങ്ങള്ക്കും സാധ്യതയേറെയാണ്. പ്രിയം ഇന്നോവ ! സദുദ്യേശത്തോടെ കണാതായവരെ…
Read More