പെണ്‍കുട്ടിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകന് അറസ്റ്റില്‍. രാജസ്ഥാനിലെ ജുന് ജുനു ജില്ലയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. സ്കൂള്‍ പ്രിന്‍സിപ്പള്‍ കേശവ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ പ്രിന്‍സിപ്പളായ കേശവ് യാദവ് ക്ലാസ്സ് ഉണ്ടെന്ന വ്യാജേന കുട്ടിയെ സ്കൂളിലേക്ക് വിളിച്ച് വരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. കുട്ടി വിവരം കുടുംബക്കാരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയുടെ കുടുംബം ചൈല്‍ഡ് ഹെല്പ് ലൈനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസമാണ് കേശവ് യാദവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അധ്യാപകനെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. പീഡനവിവരം സ്കൂളിലെ മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു എന്നും എന്നാല്‍ സംഭവം പുറത്ത് പറയരുതെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തി എന്നും പെണ്‍കുട്ടി പറഞ്ഞു. മുമ്പും സ്കൂള്‍ പ്രിന്‍സിപ്പള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.
Read MoreCategory: Loud Speaker
അഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ; ‘സുപ്രീംകോടതി ജഡ്ജി ചമഞ്ഞും പലരെയും കബളിപ്പിച്ചുവെന്ന്..!’
എടത്വ: അഭിഭാഷകന് ചമഞ്ഞ് കാറും പണവും മുദ്രപത്രവും തട്ടിയെടുത്ത പ്രതി എടത്വ പോലീസിന്റെ പിടിയില്‍. കണ്ണൂര്‍ ചിറയ്ക്കല്‍ കവിതാലയം ജിഗീഷ് (32) ആണ് എടത്വ പോലീസിന്റെ പിടിയിലായത്. എടത്വ മങ്കൊട്ട സ്വദേശി അനീഷ് കുമാര്‍ ജില്ല പോലീസ് സൂപ്രണ്ട് ജി. ജയദേവന് നല്കിയ പരാതിയെ തുടര്‍ന്നാണ് മൂന്ന് ദിവസത്തെ അന്വഷണത്തിനൊടുവില്‍ പ്രതിയെ സാഹസികമായി പിടികൂടിയത്. അഭിഭാഷകന് ചമഞ്ഞുനടന്ന ജിഗീഷ് കാര്‍ ഉടമയായ അനിഷ് കുമാറുമായി സൗഹ്യദം സ്ഥാപിച്ചാണ് കാറും 240000 രൂപായും മുദ്രപത്രവും തട്ടിയെടുത്തത്. രക്ഷിക്കാമെന്നു പറഞ്ഞ്…എടത്വായിലെ ഒരു കേസില്‍ നിന്ന് കാര്‍ ഉടമയെ രക്ഷപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കൈമാറിയ കാറും, പണവും, മുദ്രപത്രവും ആഴ്ചകള്‍ കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടമ ജിഗീഷിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ കോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അനീഷ് കുമാര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍…
Read Moreസിംഗുവിൽ കർഷക സമരവേദിക്ക് സമീപം യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവം; ഒരാൾ അറസ്റ്റിൽ
സിംഗുവിൽ കർഷക സമര വേദിക്ക് സമീപം യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.നിഹാങ്ക് സരബ്ജീത് സിംഗിനെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയത് താനാണെന്ന് അറിയിച്ച് സരബ്ജീത് സിംഗ് പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്നലെ പുലർച്ചെയാണ് സിംഗുവിലെ കർഷക സമരവേദിക്ക് അരുകിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകൾ ഇന്നലെ പുറത്തുവന്നിരുന്നു. കർഷക സമരത്തിന് സുരക്ഷ ഒരുക്കാനെന്ന പേരിലാണ് നിഹാങ്കുകൾ ഇവിടെ തന്പടിച്ചിരിക്കുന്നത്. സിക്ക് സമുദാ യത്തിലെ സായുധ വിഭാഗമാണ് നിഹാങ്ക്.അതേസമയം കൊലപാതകത്തിന് പിന്നിൽ മറ്റ് ചിലരും ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. മരിച്ച യുവാവിന്റെ ദേഹത്തിൽ മർദ്ദനമേറ്റ നിരവധി മുറിവുകളുണ്ട്. ആൾക്കൂട്ട അക്രമമാണ് നടന്നിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരന്പുകളും മുറിച്ച നിലയിലാണ്. കഴിഞ്ഞ…
Read Moreവി.എസ്. ജോയി നാടുകാണി ചുരത്തിലെ കുരങ്ങൻ; കെ.സി. വേണുഗോപാൽ ബിജെപി ഏജന്റ് ; എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പുമായി അൻവർ
മലപ്പുറം: നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങന്റെ വിലയേ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്കുള്ളുവെന്നും കെ.സി. വേണുഗോപാൽ ബിജെപി ഏജന്റ് ആണെന്നും പി.വി. അൻവർ എംഎൽഎ. തന്നെ തെരഞ്ഞ് കോൺഗ്രസുകാർ ആരും ടോർച്ചടിക്കേണ്ടന്നും അദ്ദേഹം വിമർശിച്ചു. എല്ലാം കേട്ട് തലതാഴ്ത്തി നടക്കാന്‍ കഴിയില്ല. ഇങ്ങോട്ട് കാണിക്കുന്ന സംസ്ക്കാരം മാത്രമെ അങ്ങോട്ടും കാണിക്കൂ. എംഎൽഎ ആയെന്ന് വച്ച് അവർ പറയുന്നതെന്തും കേട്ടിരിക്കാൻ പറ്റില്ലെന്നും അൻവർ വ്യക്തമാക്കി. അസഭ്യം പറയുന്ന ചാനല്‍ നിരീക്ഷകരോട് ആ രീതിയില്‍ തന്നെ പ്രതികരിക്കും. ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ പ്രതിനിധിയായിട്ടാണ് ഞാൻ നിയമസഭയിലെത്തിയത്. പാർട്ടിക്ക് അതിന്റേതായിട്ടുള്ള ചട്ടക്കൂടുണ്ട്. ആ ചട്ടക്കൂടിനനുസരിച്ചേ എനിക്കും, ആർക്കും പ്രവർത്തിക്കാനാകൂ. എംഎൽഎ ആയതുകൊണ്ട് എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ടെന്ന് അൻവർ മുന്നറിയിപ്പ് നൽകി.
Read Moreപണിയെല്ലാം പാളി! കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; അഞ്ചു യാത്രക്കാരിൽനിന്നായി പിടികൂടിയത് അഞ്ചര കിലോഗ്രാം സ്വർണം
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിൽ എത്തിയ അഞ്ച് യാത്രക്കാരിൽനിന്നായി അഞ്ചര കിലോഗ്രാം സ്വർണം പിടികൂടി. വ്യാഴാഴ്ച കസ്റ്റംസ് എയർ ഇന്റലിജൻസും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വിഭാഗവും നടത്തിയ പരിശോധനകളിലാണ് സ്വർണം പിടികൂടിയത്. ദുബായിൽനിന്നും വന്ന വിമാനത്തിൽ ചെന്നൈയിൽനിന്നും കയറി സ്വർണം കടത്തിയ നാല് പേരും ദുബായിൽനിന്ന് സ്വർണവുമായെത്തിയ യുവതിയുമാണ് പിടിയിലായത്. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ബായിൽനിന്നും എത്തിയ കാസർഗോഡ് സ്വദേശിനിയായ സറീന അബ്ദു പിടിയിലായത്. 3,250 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽനിന്ന് പിടികൂടിയത്. സ്വർണം വസ്ത്രത്തിനകത്ത് ഉരുക്കി തേച്ച് പിടിപ്പിച്ചിരിക്കുകയായിരുന്നു. സംശയിക്കാതിരിക്കാൻ ഇതിന് മീതെ മറ്റൊരു വസ്ത്രവും ധരിച്ചാണ് ഇവർ എത്തിയത്. ഒരു വർഷം മുൻപ് പാസ്പോർട്ട് സ്വന്തമാക്കിയ ഇവർ ഇതിനിടെ രണ്ടാം തവണയാണ് വിദേശ യാത്ര നടത്തുന്നത്. ഇതേ വിമാനത്തിൽനിന്നും 573 ഗ്രാം സ്വർണം ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട…
Read Moreസംസ്ഥാനത്ത് 18 വരെ കനത്ത മഴയ്ക്ക് സാധ്യത; തീരത്ത് ശക്തമായ കാറ്റടിക്കാനും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, മഴയോടൊപ്പം ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലും അറബി കടലിലും ഒരേ സമയം ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം. തീരത്ത് ശക്തമായ കാറ്റടിക്കാനും കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreകോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം;മൂന്നു ലക്ഷം നൽകാതിരിക്കാൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി; പിടിയിലായത് ഒരു കുടുംബത്തിലെ മൂന്നുപേർ
കോതമംഗലം: ചേലാട് പെരിയാര്‍വാലി കനാല്‍ ബണ്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം. സംഭവത്തിൽ സമീപത്തു താമസിക്കുന്ന യുവാവും ഗൃഹനാഥനും വീട്ടമ്മയും അടക്കം ഒരു കുടുംബത്തിലെ മൂന്നു പേർ റിമാൻഡിൽ. മാലിപ്പാറ സ്വദേശികളും ചേലാട് പത്തിരിച്ചാല്‍ ഭാഗത്ത് വാടകക്കു താമസിക്കുന്നവരുമായ പുത്തന്‍പുരക്കല്‍ കൊച്ചാപ്പ എന്ന് വിളിക്കുന്ന എല്‍ദോ (27), ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരാണ് അറസ്റ്റിലായത്. ചേലാട് ഇരപ്പുങ്കല്‍ കവലയില്‍ സെവന് ആര്‍ട്സ് സ്റ്റുഡിയോ നടത്തുന്ന നിരവത്തുകണ്ടത്തില് പൗലോസിന്റെ മകന് എല്‍ദോസ് പോൾ (40) ആണ് കൊല്ലപ്പെട്ടത്. അരുംകൊലവീട്ടില്നിന്ന് ഇരുനൂറ് മീറ്റര്‍ മാറി ചേലാട് പത്തിരിച്ചാല്‍ പള്ളിക്ക് സമീപത്ത് കനാലിലാണ് എൽദോസിന്റെ മൃതദേഹം കിടന്നിരുന്നത്. പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. എൽദോസ് പോളിൽനിന്നും കൊച്ചാപ്പ എന്നു വിളിക്കുന്ന എല്‍ദോ കടംവാങ്ങിയ മൂന്ന് ലക്ഷം രൂപ തിരികെ നൽകാതിരിക്കുവാനാണ്…
Read Moreവിദ്യാർഥിയെ അടിച്ചും ചവിട്ടിയും അധ്യാപകന്റെ ക്രൂരത; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ചെന്നൈ: വിദ്യാര്‍ഥിയെ അധ്യാപകന് ക്രൂരമായി തല്ലി ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്നാട്ടിലെ ചിദംബരത്തെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. മുറിക്കുള്ളില്‍ മുട്ടില്‍ നിര്‍ത്തിയ വിദ്യാര്‍ഥിയെ അധ്യാപകന് വടികൊണ്ട് അടിക്കുകയും കാലു കൊണ്ട് ചവിട്ടുന്നതുമാണ് ദൃശ്യങ്ങളില്‍. ലഭിച്ചിരിക്കുന്ന സൂചനകള്‍ പ്രകാരം വിദ്യാര്‍ഥി ക്ലാസില്‍ വരാത്തതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ക്ലാസ് മുറിയിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയാണ്.
Read Moreപത്താംക്ലാസിലെ വൈരാഗ്യം തീർത്തത് പ്ലസ് വണ്ണിൽ! നടുറോഡിൽ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്; സംഭവം കോഴിക്കോട് കൊടുവള്ളിയില്‍
കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. നടുറോഡില്‍ പരസ്പരം അടിച്ച ഇവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതും വടികൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘര്‍ഷവുമാണ് പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഏറ്റുമുട്ടലായി മാറിയതെന്നാണ് വിവരം.
Read Moreമൂന്നുനാൾ നിന്നുപെയ്യും! കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യത; ഒന്‍പതു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസംകൂടി കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള മഴയ്ക്കാണ് സാധ്യത. ശനിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ കേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പു നൽകി. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
Read More