നടിയും അവതാരകയുമായ ജുവൽ മേരി മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ്. ഇപ്പോഴിതാ താരം തന്റെ കാൻസർ അതിജീവന യാത്രയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. “ഒറ്റവാക്കില്‍ പറയാം. ഞാന്‍ വിവാഹിതയായിരുന്നു. പിന്നെ വിവാഹമോചിതയായി. ഫൈറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ആളാണ്. പലര്‍ക്കും അതൊരു കേക്ക് വാക്ക് ആയിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെയായിരുന്നില്ല. ഞാന്‍ പൊരുതി, വിജയിച്ചു എന്ന് ജുവൽ പറഞ്ഞു. വിവാഹ മോചനം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകുന്നെങ്കിലും 2021 മുതല്‍ ഭർത്താവുമായി പിരിഞ്ഞാണ് കഴിഞ്ഞത്. വിവാഹ മോചനം ലഭിക്കാൻ ഏകദേശം മൂന്നാല് വര്‍ഷം എടുത്തു. മ്യൂച്ചല്‍ ആണെങ്കില്‍ ആറ് മാസത്തില്‍ കിട്ടും. മ്യൂച്ചല്‍ കിട്ടാന്‍ കുറേ നടന്നെങ്കിലും കിട്ടിയില്ല. അതിനാൽത്തന്നെ കുറേ കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത വിവാഹ മോചനമാണ്. അതിനാല്‍ പോരാട്ടം എന്ന് തന്നെ പറയുമെന്നും ജുവല്‍ പറയുന്നു. പിന്നാലെയാണ് ജുവലിന് കാന്‍സര്‍…
Read MoreCategory: Movies
നോർത്തുകാർ വിളിക്കുന്നത് ഗ്ലാമറസ് റോളുകൾ ചെയ്യാൻ മാത്രം; സൗത്തിൽ താൻ ചെയ്യുന്നതെന്താണെന്ന് അവർക്കറിയില്ലെന്ന് പൂജ
തെന്നിന്ത്യയിലെ ഫിലിംമേക്കേഴ്സ്, തന്നെ ഗ്ലാമറസ് റോളുകളിലേക്കു ടൈപ്പ്കാസ്റ്റ് ചെയ്യുകയാണെന്നു നടി പൂജ ഹെഗ്ഡെ. സൗത്തിൽ താൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് നോർത്തിലെ സംവിധായകർക്ക് അറിയില്ല. സിനിമയിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതെ ഇരിക്കാനാണ് താൻ വ്യത്യസ്തമായ റോളുകൾ ചെയ്യുന്നതെന്നും പൂജ ഹെഗ്ഡെ പറഞ്ഞു. ഒപ്പം റെട്രോയിലെ രുക്മിണി എന്ന വേഷം തനിക്ക് നൽകിയതിനു സംവിധായകൻ കാർത്തിക് സുബ്ബരാജിനും നടി നന്ദി അറിയിച്ചു. നോർത്ത് ഇന്ത്യയിലെ ഫിലിംമേക്കേഴ്സ് എന്നെ പലപ്പോഴും ഗ്ലാമറസ് റോളുകൾക്കു മാത്രമാണു വിളിക്കുന്നത്. സൗത്തിൽ ഞാൻ ചെയ്യുന്ന റോളുകളെക്കുറിച്ച് അവർക്കറിയില്ല. സിനിമയിൽ നിങ്ങൾ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുക സാധാരണമാണ്. അതുകൊണ്ടാണ് പല തരത്തിലുള്ള വേഷങ്ങൾ ചെയ്ത് അത് ബ്രേക്ക് ചെയ്യാൻ ഞാൻ ശ്രമിക്കുന്നത്. അതിന്റെ എല്ലാ ക്രെഡിറ്റും കാർത്തിക് സുബ്ബരാജ് സാറിനാണ്. രുക്മിണി എന്ന കഥാപാത്രം എന്നെക്കൊണ്ടു ചെയ്യാൻ സാധിക്കുമെന്ന് എന്നേക്കാൾ ആദ്യം അദ്ദേഹം വിശ്വസിച്ചു. രാധേ ശ്യാം കണ്ടിട്ടാണ് എന്നെ…
Read Moreവ്രതമുള്ളതിനാൽ നോൺ വെജ് ഒഴിവാക്കിയ സമയം; ഹംസയ്ക്കായി തടികൂട്ടിയത് ചോറ് കഴിച്ചുമാത്രമെന്ന് ജയകൃഷ്ണൻ
ഞാൻ മീശയില്ലാതെ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. പിന്നെ, സുമതി വളവിലെ കഥാപാത്രത്തിനായി ഞാൻ തടി കൂട്ടി. ഈ കഥാപാത്രത്തിന് അൽപം കുടവയർ വേണം. ഇക്കാര്യം അഭിലാഷ് പിള്ളയാണ് എന്നോടു പറയുന്നത്. ‘ഇനി കുറച്ചു നാളത്തേക്ക് വർക്കൗട്ട് ഒന്നും ചെയ്തേക്കരുത്’ എന്ന് അഭിലാഷ് എന്നോടു പറഞ്ഞു. തടി കൂട്ടാൻ അഭിലാഷ് പറയുന്ന സമയത്ത് ഞാൻ ശബരിമലയ്ക്ക് പോകാൻ മാല ഇട്ടിരിക്കുകയായിരുന്നു. അതുകൊണ്ട് നോൺ വെജ് കഴിച്ച് തടി കൂട്ടാൻ കഴിയില്ലായിരുന്നു. പിന്നെ, ചോറ് കഴിച്ചാണ് സിനിമയിൽ കാണുന്ന തടിയും കുടവയറും ഉണ്ടാക്കിയെടുത്തത്. അതിനൊപ്പം കാച്ചിൽ പുഴുങ്ങിയതും കപ്പ പുഴുക്കും ചേനയും ചേമ്പും ഒക്കെ കഴിച്ചാണ് ശരീരഭാരം വർധിപ്പിച്ചത്. ശരീരഭാരം വർധിപ്പിച്ചപ്പോഴാണ് ആ കഥാപാത്രത്തിന് ഒരു വ്യത്യസ്തത തോന്നിയത്. പിന്നെ, ഹംസ എന്ന കഥാപാത്രം ഒരു അലസനും മടിയനും ഒക്കെയാണ്. ഭക്ഷണം കഴിക്കുക, രണ്ടെണ്ണം അടിക്കുക, കിടന്നുറങ്ങുക– ഇത്രയേുള്ളൂ ഹംസയുടെ ആഗ്രഹങ്ങൾ.…
Read Moreസിനിമയിൽനിന്ന് സീരിയലിലേക്ക് ആദ്യം വന്നത് താനെന്ന് ശാന്തികൃഷ്ണ
സിനിമയിൽ നിന്ന് ആദ്യമായി സീരിയലിലേക്ക് എത്തിയ നടി ഞാനാണ്.സിനിമ വലിയ സ്ക്രീനിലാണ് ആളുകൾ ആദ്യം കണ്ടിരുന്നത്. വലിയ സ്ക്രീനില്‍ കണ്ടൊരാളെ നേരിട്ട് കാണുന്പോഴും അങ്ങനെ യൊരു ഫീലിങായിരിക്കും അവർക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് നമ്മളുടെ അടുത്തുവരാനും ബുദ്ധിമുട്ട് ഉണ്ടാകും. ഇവരൊക്കെ വലിയ ആളുകളാണെന്ന തോന്നല്‍ മറ്റുള്ളവര്‍ക്ക് വരും. നമ്മള് വീട്ടില്‍ ലിവിങ് റൂമില്‍ ഇരുന്ന് കാണുന്ന ഒന്നാണ് സീരിയല്‍. ഇപ്പോഴാണ് ഒടിടി ഒക്കെ വരുന്നത്. സീരിയല്‍ കാണുമ്പോള്‍ ആളുകള്‍ക്ക് നിങ്ങള്‍ വീട്ടിലുള്ള ആളേപ്പോലെ തോന്നും. -ശാന്തി കൃഷ്ണ
Read Moreനാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ സാന്ദ്ര തോമസ് നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്
കൊച്ചി: സിനിമ നിര്‍മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിലേക്ക് നല്കിയ നാമനിര്‍ദേശ പത്രിക തള്ളിയതിന് എതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് നല്കിയ ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാകും. എറണാകുളം ജില്ലാ സബ് കോടതിയാണ് വിധി പറയുക. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് പത്രിക നല്‍കിയത്. സാന്ദ്രയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിക്ക് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. 14 അംഗ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് 26 പേരാണ് മത്സരിക്കുന്നത്. ഇതില്‍ സാന്ദ്ര തോമസ്, ഷീല കുര്യന്, ഷെര്‍ഗ സന്ദീപ് എന്നീ മൂന്ന് സ്ത്രീകളുണ്ട്. പ്രസിഡന്റ് അടക്കമുള്ള പ്രധാന പോസ്റ്റുകളിലേക്ക് മത്സരിക്കാന്‍ മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണം എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക തള്ളിയത്. എന്നാല്‍ തന്റെ പേരില്‍ ഒമ്പത് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട് എന്നാണ് സാന്ദ്രയുടെ വാദം. നാളെയാണ് കെഎഫ്പിഎ വോട്ടെടുപ്പ്.
Read Moreശ്വാസം വിടാൻ അനുവദിക്കൂ… ട്രോളുകളും വിമര്‍ശനങ്ങളും നേരിടുന്നതിനെക്കുറിച്ച് രശ്മിക മന്ദാന
തനിക്കു നേരേ നിരന്തരമായുണ്ടാകുന്ന ട്രോളുകളെയും നെഗറ്റീവ് പിആറിനെയും നേരിടുന്നതിനെക്കുറിച്ച് മനസുതുറന്ന് നടി രശ്മിക മന്ദാന. തന്റെ യഥാർഥ വികാരപ്രകടനങ്ങളെ പലപ്പോഴും വ്യാജമായി കാണുന്നതിനെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെപ്പറ്റിയും അവർ സംസാരിച്ചു. ഒരഭിമുഖത്തിലാണ് തന്റെ കരിയറിലുടനീളം നിരന്തരമായ ട്രോളുകളും നെഗറ്റീവ് പിആറും പൊതുജനങ്ങളിൽ നിന്നുള്ള വിലയിരുത്തലുകളും നേരിടുന്നതിന്റെ വൈകാരികമായ ആഘാതത്തെക്കുറിച്ച് രശ്മിക തുറന്നു പറഞ്ഞത്. “ഞാൻ വളരെ വൈകാരികയായ വ്യക്തിയാണെന്ന് എനിക്കറിയാം. അതേസമയം, എനിക്കത് അപ്പോഴും തുറന്നു പ്രകടിപ്പിക്കാന്‍ കഴിയില്ല, കാരണം ആളുകൾ കരുതുന്നതു ദയ എന്നത് അഭിനയവും ബലഹീനതയുടെ ലക്ഷണവുമാണെന്നാണ്. ഞാൻ ഇത് കാമറകൾക്ക് വേണ്ടി ചെയ്യുന്നതാണെന്ന് അവർ പറയുന്നു- രശ്മിക പറഞ്ഞു. ഞാൻ ഒരുപാട് നെഗറ്റീവ് പിആറും ട്രോളുകളും നേരിട്ടിട്ടുണ്ട്. നിങ്ങൾക്ക് ദയ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ, മിണ്ടാതിരിക്കുക. ആളുകളെ ശ്വാസം വിടാൻ അനുവദിക്കൂ. എന്തിനാണ് നിങ്ങൾ ആളുകളെ ശ്വാസം മുട്ടിക്കുന്നത്? വളരാൻ വേണ്ടി എന്തിനാണ് നിങ്ങൾ…
Read Moreഅപാരമായ ക്ഷമാശീലൻ… എന്നെ ഒരു നടിയാക്കാൻ ആ സംവിധായകൻ ഒരുപാടു കഷ്ടപ്പെട്ടെന്ന് ഉർവശി
വർഷങ്ങൾക്ക് ശേഷം ആലോചിച്ചിട്ടുണ്ട്, മുന്താനൈ മുടിച്ച് എന്ന എന്റെ ആദ്യ തമിഴ് സിനിമ എത്ര വലിയ ഭാഗ്യമായിരുന്നുവെന്ന്. ഇന്നും ഞാൻ ഷൂട്ടിംഗിനായി മേക്കപ്പ് ചെയ്യുന്നതിന് തൊട്ടു മുൻപ് ആ സിനിമയുടെ സംവിധായകൻ ഭാഗ്യരാജിനെ ഓർക്കും. കാരണം എന്നെ ഒരു നടിയാക്കാൻ ഭാഗ്യരാജ് ഒരുപാട് കഷ്ടപ്പെട്ടു. മറ്റൊരു സംവിധായകൻ ആയിരുന്നെങ്കിൽ എന്നെ വളരെ നേരത്തെ തന്നെ പറഞ്ഞു വിട്ടേനെ. അദ്ദേഹത്തിന്റെ അപാരമായ ക്ഷമയും, അന്ന് ഉണ്ടായിരുന്ന ദീർഘവീക്ഷണവുമാണ് എന്നെ നടിയാക്കിയത്. യാതൊരു താത്പര്യവും ഇല്ലാതെയാണ് ആദ്യ തമിഴ് സിനിമയിൽ നായികയാവാൻ പോയത്. ആ സമയത്ത്, സെറ്റിലെത്തിയാൽ എപ്പോഴാണ് തിരിച്ചു വീട്ടിൽ പോകാനാവുക എന്നാണ് ആലോചിച്ചിരുന്നത്. -ഉർവശി
Read Moreസിനിമയില്‍ റീ എന്‍ട്രി എന്നൊരു ചിന്ത മനസിന്റെ ഉണ്ടായിരുന്നില്ലെന്ന് ഭാമ
സത്യം പറഞ്ഞാല്‍ സിനിമയില്‍ റീ എന്‍ട്രി എന്നൊരു ചിന്ത മനസിന്റെ വിദൂര കോണില്‍ പോലും ഉണ്ടായിരുന്നില്ല. ഒന്നാമത് കുഞ്ഞ് എല്‍കെജിയിലാണ് പഠിക്കുന്നത്. മോളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. അതിനിടയില്‍ കൊച്ചിയില്‍ നിന്ന് മാറി നില്‍ക്കാനോ ലോംഗ് ഷെഡ്യൂളുകളില്‍ അഭിനയിക്കാനോ കഴിയില്ല. ഇതിപ്പോള്‍ സംഭവിച്ചു പോയതാണ്. വിഷ്ണു ശശിശങ്കറും അഭിലാഷ് പിളളയും വളരെ കാലമായി അറിയുന്ന നല്ല സുഹൃത്തുക്കളാണ്. അഭിലാഷേട്ടന് സുമതി വളവിലെ ഗസ്റ്റ് അപ്പിയറന്‍സ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ഞാനൊന്ന് മടിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. “എതിര് ഒന്നും പറയാന്‍ നില്‍ക്കണ്ട. ആ റോള്‍ വന്ന് ചെയ്തിട്ട് പൊയ്ക്കോളണം’ സ്നേഹത്തിന്റെ അധികാരത്തിന് പുറത്തുളള ആ ആവശ്യം നിരസിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് ദിവസത്തെ ഷൂട്ട്. ഒരു വാം അപ് ക്യാരക്ടര്‍. ചെറുതെങ്കിലും പ്രാധാന്യമുളള കഥാപാത്രമാണ്. സെറ്റില്‍ ചെന്നപ്പോള്‍ പണ്ട് അഭിനയിച്ച കാലമൊക്കെ ഓര്മ വന്നു.…
Read Moreമത്സരവുമായി മുന്നോട്ടു പോകും; ഫിലിം ചേംബറിൽ തനിക്കെതിരെ വലിയ നാടകം നടക്കുന്നുണ്ടെന്ന് സജി നന്ത്യാട്ട്
കൊച്ചി: ഫിലിം ചേംബര്‍ പ്രസിഡന്റാകാതിരിക്കാന്‍ തനിക്കെതിരെ വലിയ നാടകം നടക്കുന്നുണ്ടെന്ന് സജി നന്ത്യാട്ട്. നിസാര കാരണങ്ങള്‍ പറഞ്ഞാണ് എല്ലാം ചെയ്യുന്നത്. തെരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിയാല്‍ യോഗങ്ങള്‍ വിളിക്കാന്‍ പാടില്ല. എന്നാല്‍, ഇന്നലെ അതിനെ എല്ലാം മറികടന്നു യോഗം ചേര്‍ന്നു. ഫിലിം ചേംബർ കെട്ടിട നിര്‍മ്മാണത്തിലെ അടക്കം ചില അഴിമതികള്‍ കണ്ടെത്തിയതാണ് വൈരാഗ്യത്തിന് കാരണമെന്നും ഭൂരിപക്ഷം നിര്‍മാതാക്കളും വിതരണക്കാരും തനിക്ക് ഒപ്പമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി. സാന്ദ്ര തോമസ് എന്ന വ്യക്തിയെ പിന്തുണയ്ക്കുന്നില്ല. അവര്‍ ഉയര്‍ത്തിയ ചില കാര്യങ്ങളെയാണ് താന്‍ പിന്തുണച്ചത്. സാന്ദ്രയുടെ കാര്യത്തില്‍ ഇന്ന് കോടതി തീരുമാനിക്കും. ബൈലോ പ്രകാരം സാന്ദ്രയ്ക്ക് മത്സരിക്കാം. മത്സരവുമായി മുന്നോട്ടുപോകാനാണു തീരുമാനം. സാന്ദ്രയുടെ കേസില്‍ കോടതി വിധി എതിരാണെങ്കില്‍ പ്രസിഡന്റായി തന്നെ മത്സരിക്കുമെന്നും അല്ലെങ്കില്‍ ട്രഷറര്‍ സ്ഥാനത്തേക്കു മത്സരിക്കുമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി. ഫിലിം ചേമ്പര്‍ ഒരു കുടുംബമാണ്. അവിടെ സിനിമാ…
Read Moreനല്ല പെരുമാറ്റമോ, വിദ്യാഭ്യാസമോ ഉണ്ടോ? വിനായകനെതിരേ കെ.ജി. മർക്കോസ്
കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന് അവര്‍കളുടെ വിഷയവുമായി ബന്ധപ്പെടുത്തി, നടന് വിനായകന് ഇന്ത്യയുടെ തന്നെ മഹാ ഗായകരില്‍ ഒരാളായ, മലയാളത്തിന്റെ ശ്രീ യേശുദാസ് അവര്‍കളെ അപമാനിച്ചുകൊണ്ട് സമൂഹ മാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശനം അങ്ങേയറ്റം ഹീനവും പ്രതിഷേധാര്‍ഹവുമാണ്. വിനായകന് ശ്രീ. യേശുദാസിനെ അപമാനിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? ചില ഗുണ്ടാ റോളുകള്‍ ചെയ്ത് മലയാള സിനിമയില്‍ ഒരഭിനേതാവായി കയറിക്കൂടി എന്നതൊഴിച്ചാല്‍, ഇദ്ദേഹത്തെ റോള്‍ മോഡലാക്കാന്‍ എന്തു വിശേഷ ഗുണമാണ് ഉള്ളത്? നല്ല പെരുമാറ്റമോ, വിദ്യാഭ്യാസമോ ഇദ്ദേഹത്തിനുണ്ടോ? മലയാള സമൂഹത്തിനു മുന്നില്‍ ഇദ്ദേഹം ക്ഷമ പറയണം. അല്ലെങ്കില്‍ മലയാള സിനിമയും മലയാളിയും ഇദ്ദേഹത്തെ ബഹിഷ്ക്കരിക്കാന്‍ മുന്നോട്ടുവരണം. ഇദ്ദേഹത്തിനെതിരേ കേസെടുത്ത് നീതിന്യായ വ്യവസ്ഥിതി പ്രകാരം മ്ലേച്ചമായ പെരുമാറ്റത്തിന് അര്‍ഹമായ ശിക്ഷ വാങ്ങി ക്കൊടുക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണം. -കെ.ജി. മാർക്കോസ്
Read More