പരിക്കേറ്റ കൈയിൽ പ്ലാസ്റ്റർ ഇട്ട് കാൻ റെഡ് കാർപെറ്റിൽ ഐശ്വര്യ റായ്; വൈറലായി ചിത്രങ്ങൾ

കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ റെഡ് കാർപെറ്റിൽ പതിവുപോലെ അതീവ സുന്ദരിയായി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ബ്ലാക്ക് ആന്‍റ് വൈറ്റ് ബലൂൺ സ്ലീവ് ഗൗണായിരുന്നു ഐശ്വര്യയുടെ വേഷം. 77-ാമത് കാനിൽ ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് താരം എത്തിയത്. കറുപ്പും വെള്ളയും ഗോൾഡൻ നിറവും ഇടകലർന്ന മോണോക്രോം ഗൗണാണ് ഐശ്വര്യ ധരിച്ചത്. ഗൗണിനു പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന കറുപ്പും വെള്ളയും ചേർന്ന ഭാഗത്തിൽ ഗോൾഡൻ കളറിലുള്ള പൂക്കളും കാണാം. വെള്ളനിറത്തിൽ പഫ് ഉള്ള സ്ലീവ് വസ്ത്രത്തിന്‍റെ പ്രത്യേകതയാണ്. പ്രശസ്ത ഡിസൈനർ ബ്രാൻഡായ ഫാൽഗുനി ഷെയ്ൻ പീകോക്കിൽ നിന്നാണ് ഐശ്വര്യയുടെ വസ്ത്രം. സിംപിൾ ഹെയർസ്റ്റൈലും ഗോർഡൻ ഹൂപ്പ്സ് കമ്മലുമാണ് താരം തെരഞ്ഞെടുത്തത്. പരിക്കേറ്റതിനാൽ വലതുകൈയ്ക്ക് പ്ലാസ്റ്ററിട്ടാണ് ഐശ്വര്യ റെഡ് കാർപെറ്റിലെത്തിയത്. എന്നാൽ ഇതിന്‍റേതായ ഒരു ക്ഷീണവും താരത്തിന്‍റെ വരവിൽ പ്രകടമായിരുന്നില്ല. ഐശ്വര്യ റായ് ബച്ചൻ തുടർച്ചയായി 22-ാം വർഷമാണ് ഫിലിം…

Read More

സിനിമയില്ലങ്കിൽ തന്‍റെ ശ്വാസം നിലച്ചു പോകും; 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, ഇതുവരെ കൈ വിട്ടിട്ടില്ല ഇനിയും വിടില്ല; മമ്മൂട്ടി

പ്രേക്ഷകര്‍ തന്‍റെ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താനിപ്പോൾ നിൽക്കുന്നതെന്ന് നടൻ മമ്മൂട്ടി. 42 വർഷമായി കൂടെയുള്ളവരാണ് തന്‍റെ പ്രേക്ഷകർ. ഇതുവരെ എന്നെ അവർ കൈവിട്ടിട്ടില്ല. ഇനി വിടുകയുമില്ല എന്ന താരത്തിന്‍റെ വാക്കുകളാണ് സൈബറിടങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം. സിനിമയോട് തനിക്ക് പ്രണയമാണെന്നും സിനിമയില്ലെങ്കിൽ തന്‍റെ ശ്വാസം നിന്നുപോകുമെന്നും മമ്മൂട്ടി പറഞ്ഞു. വൈശാഖിനെക്കാളും മിഥുൻ മാനുവലിനെക്കാളും നിങ്ങളെയാണ് എനിക്ക് വിശ്വാസം. ഞങ്ങളൊക്കെ നിങ്ങളെ വിശ്വസിച്ചാണ് വരുന്നതെന്നും മമ്മൂട്ടി പ്രേക്ഷകരോട് പറഞ്ഞു.

Read More

വിവാഹശേഷം പലരും പരസ്യമായി വെളിപ്പെടുത്താത്ത സുപ്രധാന വിശേഷം പങ്കിട്ട് മാളവിക; സ്നേഹ ചുംബനം നൽകി ചേർത്ത് പിടിച്ച് ഭർത്താവ് നവനീത്

ഒരു മുഴു നീളൻ സിനിമ കണ്ടിറങ്ങുന്ന പ്രതീതി ആയിരുന്നു ജയറാമിന്‍റെയും പാർവതിയുടേയും മകൾ മാളവികാ ജയറാമിന്‍റെ വിവാഹം. ആത്യധികം താര നിബിഡമായൊരു ചടങ്ങു കൂടിയായിരുന്നു അത്. ഇപ്പോഴിതാ ഭാര്യയും ഭർത്താവുമായി എന്നതിന്‍റെ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പങ്കുവച്ചിരിക്കുകയാണ് മാളവിക. സർക്കാർ സേവനങ്ങൾ കൃത്യവും സുതാര്യവും വേഗത്തിലും ആയതോടെ വിവാഹ സർട്ടിഫിക്കറ്റിന്‍റെ കാര്യവും ദ്രുതഗതിയിൽ നടന്നു. വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ടുള്ള ഫോട്ടോ ആണ് താരപുത്രി പോസ്റ്റ് ചെയ്തിട്ടുള്ളത്. മെയ് മൂന്നിനായിരുന്നു മാളവികയുടേയും പാലക്കാട് സ്വദേശി നവനീത് ഗിരീഷിന്‍റേയും വിവാഹം. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ് നവനീത്.  

Read More

അഭിനയിക്കില്ലെന്ന് അച്ഛൻ പറഞ്ഞു: ഏറെ നിർബന്ധിച്ചാണ് കഥ കേള്‍പ്പിച്ചത്, കഥ കേട്ട പിന്നാലെ അച്ഛൻ എഴുന്നേറ്റ് ഇരുന്നു; വിജയരാഘവൻ

ഗോഡ്ഫാദർ സിനിമയെക്കുറിച്ച്‌ ചർച്ച നടക്കുന്ന സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതായത്. കാൻസർ ആണെന്ന് അറിഞ്ഞു. ഒരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. പെട്ടെന്ന് മറവി വന്നു. പലതും അറിയാതായി. ആശുപത്രിയില്‍ പോയി സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിനെ ബാധിച്ചത് അറിയുന്നത്. നാല് ദിവസം അമ്മ കിടപ്പിലായി. അച്ഛനിത് ഭയങ്കര ഷോക്കായി. അമ്മയെ അച്ഛൻ പ്രണയിച്ചാണ് കല്യാണം കഴിച്ചതെന്ന് ഞങ്ങള്‍ക്കറിയാം.പക്ഷെ ഇത്രയും വലിയ ആത്മബന്ധം ഇവർ തമ്മിലുണ്ടെന്ന് അറിയില്ലായിരുന്നു. അച്ഛന് ഷോക്കായി. അച്ഛൻ അമ്മയുടെ കൂടെയാണ് കി‌ടക്കുന്നത്. മൂത്രമൊക്കെ പോകും. പക്ഷെ അച്ഛൻ എന്നും അമ്മയുടെ കൂടെ കിടക്കും. അമ്മയ്ക്ക് അച്ഛനെ പോലും അറിയാതെയായി. അച്ഛൻ അടുത്തുനിന്നു മാറിയില്ല. ‌അമ്മ മരിച്ച ശേഷം അച്ഛൻ മാനസികമായി തകരുകയും മദ്യപാനിയുമായി. അതിനിടെയാണ് ഗോഡ്ഫാദറിന്‍റെ കഥ പറയുന്നത്. അഭിനയിക്കില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഇനി ഇവിടെനിന്ന് പുറത്തിറങ്ങില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഏറെ നിർബന്ധിച്ചാണ് കഥ കേള്‍പ്പിച്ചത്. കഥ…

Read More

‘ഒരു ദൈവം തന്ത പൂവേ’: വൈറലായി പാർവതിയുടെ നൃത്തം; ഇത് ചക്കിക്ക് അമ്മയുടെ സ്നേഹ സമ്മാനം

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്‍റെയും പാർവതിയുടെയും മകൾ മാളവിക എന്ന ചക്കിയുടെ വിവാഹവും മറ്റ് ആഘോഷപരിപാടികളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചക്കിയുടെ മേക്കപ്പ്, വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയൊക്കെ ശ്രദ്ധ നേടി. ചക്കിയെപ്പോലെ തന്നെ പാർവതിയുടെ വേഷങ്ങളും മേക്കപ്പുമൊക്കെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. റിസപ്ഷന് മകൾക്കൊപ്പം നൃത്തം ചെയ്യുന്ന ജയറാമിന്‍റെയും പാർവതിയുടെയും വീഡിയോയും വൈറലായിരുന്നു. എന്നാൽ സംഗീത് ചടങ്ങിൽ ചക്കിക്കായി പാർവതി അവതരിപ്പിച്ച നൃത്തമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ഒരു ദൈവം തന്ത പൂവേ’ എന്ന ഗാനത്തിനാണ് പാർവതി നൃത്തം ചെയ്തതിരിക്കുന്നത്. വളരെ വൈകാരികമായാണ് ജയറാമും ചക്കിയും ചക്കിയുടെ ഭർത്താവ് നവനീതുമൊക്കെ പാർവതിയുടെ നൃത്തം കണ്ടത്. മൂന്ന് മില്യണിലധികം വ്യൂസ് ആണ് ഒറ്റദിവസം കൊണ്ട് വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

എനിക്ക് 18 വയസാവുമ്പോള്‍ കുടുംബം പിരിച്ചുവിടുമെന്ന് മൈത്രേയന്‍ പറയുമായിരുന്നു, ചെറുതായിരിക്കുമ്പോള്‍ അതിന്‍റെ അര്‍ഥമൊന്നും അറിയില്ലല്ലോ; കനി കുസൃതി

പിതാവ് മൈത്രേയനെ കുറിച്ച് നടി കനി കുസൃതി പങ്കുവച്ച അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചെറുപ്പം മുതൽ മൈത്രേയൻ തനിക്ക് 18 വയസായാൽ കുടുംബം പിരിച്ച് വിടുമെന്ന് പറയുമായിരുന്നു. എന്നാൽ അന്ന് അതിന്‍റെ അർഥം മനസിലായില്ലെന്നാണ് കനി പറഞ്ഞത്. പ്രായപൂർത്തിയായ ഏതൊരു മനുഷ്യനും നൽകുന്ന പിന്തുണ തനിക്ക് തരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും എന്നാൽ തനിക്ക് കാണാൻ തോന്നുന്നെന്ന് പറഞ്ഞാൽ മൈത്രേയൻ ഉടൻ തന്നെ വരുമെന്നും കനി കുസൃതി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ‘ഞാന്‍ കുഞ്ഞായിരിക്കുമ്പോഴേ, എനിക്ക് 18 വയസ്സാവുമ്പോള്‍ കുടുംബം പിരിച്ചുവിടുമെന്ന് മൈത്രേയന്‍ പറയുന്നുണ്ട്. ഞാന്‍ എന്‍റെ വഴിക്ക്, നീ നിന്‍റെ വഴിക്ക് എന്ന് പറയും. 18 വയസ്സായ മറ്റൊരാളെ എങ്ങനെ സഹായിക്കുന്നോ അതുപോലെ നിന്നേയും പിന്തുണയ്ക്കും. എന്‍റെ കൂടെ എപ്പോള്‍ താമസിക്കണമെന്ന് തോന്നിയാലും വരാം, നിന്‍റെ അടുത്തേക്ക് വരണമെന്ന്…

Read More

കല്പാത്തിയിലെ ബഹളം: വിനായകന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ

പാലക്കാട്: നടന്‍ വിനായകന് കല്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന പ്രചാരണം തള്ളി ക്ഷേത്രം ഭാരവാഹികള്‍. 13ന് രാത്രി പതിനൊന്നോടെയാണ് വിനായകന്‍ എത്തുന്നത്. കല്പാത്തി ജംഗ്ഷനില്‍ വാഹനം നിര്‍ത്തി ഇറങ്ങിവരികയായിരുന്നു. എന്നാല്‍, തൊപ്പിയും ബര്‍മുഡയുമൊക്കെ ധരിച്ചുവന്ന വിനായകനെ പെട്ടെന്ന് നാട്ടുകാര്‍ക്കു തിരിച്ചറിയാനായില്ല. ആരാണെന്നു ചോദിച്ചപ്പോള്‍, അത് ഇഷ്ടപ്പെടാതിരുന്ന വിനായകന്‍ ബഹളം വയ്ക്കുകയായിരുന്നു. അടച്ച നട തുറന്ന് ഇപ്പോള്‍ത്തന്നെ ഭഗവാനെ കാണണമെന്ന് വിനാ യകൻ ആവശ്യപ്പെട്ടു. തുടര്‍ന്നു ബഹളമായപ്പോഴാണ് പോലീസ് എത്തിയത്. പോലീസുകാര്‍ക്ക് കാര്യം മനസിലായപ്പോള്‍ എല്ലാവരോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. രാത്രി 11 കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കാന്‍ കഴിയില്ലെന്നു മാത്രമാണ് അറിയിച്ചത്. അതല്ലാതെ മറ്റു തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നു ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, രാത്രി 10.30 കഴിഞ്ഞ് കല്പാത്തിയിലെത്തിയ ചലച്ചിത്രതാരം വിനായകനു കല്പാത്തി ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയെന്നാണു വാര്‍ത്തകള്‍ പ്രചരിച്ചത്. തനിക്കു ദര്‍ശനം നടത്തണമെന്നു വിനായകന്‍ ആവശ്യപ്പെടുന്ന വീഡിയോയും…

Read More

പ്രവാസികൾക്ക് വലിയ പങ്കുണ്ട്; പൃഥ്വിരാജ്

മലയാള സിനിമാ മേഖലയുടെ വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് ഒരു വലിയ പങ്കുണ്ട്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മലയാള സിനിമകള്‍ക്ക് പ്രവാസലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിര്‍മാണ രംഗത്ത് ഉള്‍പ്പെടെ പ്രവാസ ലോകത്തുനിന്നു മലയാള സിനിമയുടെ മാറ്റങ്ങള്‍ക്കായി ശരിയായ സംഭാവനയാണ് ഉണ്ടായിട്ടുള്ളത്. മലയാള സിനിമാ വ്യവസായ മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നു കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാവണം. പ്രവാസി മലയാളി പ്രേക്ഷകര്‍ സിനിമ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. -പൃഥ്വിരാജ്

Read More

നടൻ മാത്യുവിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധു മരിച്ചു

കൊച്ചി: നടൻ മാത്യുവിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് അപകടം. നിർമാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിയുകയായിരുന്നു. ബന്ധുവായ റിട്ട. അധ്യാപിക ബീന (60) മരിച്ചു. ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്‍റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരിക്കേറ്റു. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ. മാത്യുവിന്‍റെ സഹോദരനായിരുന്നു വാഹനം ഓടിച്ചത്.

Read More

കലിപ്പ് ഡാ… ടർബോയുടെ പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ടര്‍ബോ’. ഇപ്പോഴിതാ ‘ടര്‍ബോ’യിലെ പുതിയ ലുക്കാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടങ്ങളിൽ മമ്മൂട്ടിക്ക് നേരേ വലിയ ആക്രമണമാണ് നടക്കുന്നത്. അതിനിടയിലാണ് കലിപ്പൻ ലുക്കിനുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ആളുകള്‍ നല്‍കിയിരിക്കുന്നത്. കമന്‍റ് ബോക്‌സ് മുഴുവന്‍ മമ്മൂട്ടിയെ സപ്പോര്‍ട്ട് ചെയ്തിട്ടുള്ള കമന്‍റുകളാണ് കാണാന്‍ സാധിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടര്‍ബോ’.

Read More