രശ്മിക മന്ദാന, കത്രീന കൈഫ് ഒടുവിൽ ഇതാ ആലിയ ഭട്ടും; ഡീപ്ഫേക്ക് വീഡിയോയ്ക്ക് ഇരകളായി താരങ്ങൾ

ന്യൂഡൽഹി: സെലിബ്രിറ്റികൾ ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ ഇരകളാകുന്ന സംഭവങ്ങളിൽ രശ്മിക മന്ദാന, കത്രീന കൈഫ്, കാജോൾ, സാറ ടെണ്ടുൽക്കർ എന്നിവരുടെ നിരയിലേക്ക് നടി ആലിയ ഭട്ടും ചേർന്നു. ബി-ടൗൺ താരം ആലിയ ഭട്ടിനോട് സാമ്യമുള്ള ഒരു പെൺകുട്ടിയാണ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ ഡീപ്-ഫേക്ക് വീഡിയോയിലുള്ളത്. മറ്റൊരാളുടെ ശരീരത്തിന് മുകളിൽ നടിയുടെ മുഖം എഡിറ്റ് ചെയ്താണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു. നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ സമാനമായ സാഹചര്യം നേരിട്ടതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിലാണ് ആലിയയുടെ രൂപസാദൃശ്യമുള്ള ഏറ്റവും പുതിയ വീഡിയോ വരുന്നത്. ഇത് സാങ്കേതികവിദ്യയുടെ ദുരുപയോഗവും എടുത്തുകാണിക്കുന്നു. രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്‍റർനെറ്റിൽ പ്രചരിക്കുകയും വൈറലാകുകയും ചെയ്തതിന് പിന്നാലെ നടി സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചെത്തിയിരുന്നു. 

Read More

‘ശിൽപ ഷെട്ടിയും രവീണ ടണ്ടറും നിരസിച്ചു’: മലൈകയിലേക്ക് ചയ്യ ചയ്യ ഗാനമെത്തിയത് തുറന്ന് പറഞ്ഞ് ഫറാ ഖാൻ

മലൈക അറോറയും ഷാരൂഖ് ഖാനും തകർത്ത് അഭിനയിച്ച ചയ്യ ചയ്യ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചിത്രീകരിച്ച ഗാനം വലിയ ഹിറ്റായിരുന്നു. എന്നാൽ ഗാനത്തിന്‍റെ കൊറിയോഗ്രാഫി ചെയ്ത ഫറാ ഖാൻ അടുത്തിടെ മലൈക അറോറയെ പാട്ടിനായി തിരഞ്ഞെടുത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ഫറാ ഖാൻ, ശിൽപ ഷെട്ടിയെയും രവീണ ടണ്ടനെയുമാണ് ആദ്യം സമീപിച്ചതെന്ന് വെളിപ്പെടുത്തി. എന്നാൽ അവർ നിരസിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് അവസാനം മലൈകയിലേക്ക് എത്തുന്നത്. ഓടുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും ഫറ ഖാൻ പറഞ്ഞു. “ഞങ്ങൾ അവളെ ട്രെയിനിൽ കയറാൻ പ്രേരിപ്പിച്ചു. മലൈക വിറയ്ക്കുന്നുണ്ടായിരുന്നു. മേക്കപ്പ് ഇല്ലായിരുന്നു, കാജലും കൈകളിൽ ഒരു ടാറ്റൂവും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഫറ ഖാൻ വെളിപ്പെടുത്തി.

Read More

റിലീസിനൊരുങ്ങി രൺബീർ കപൂറിന്‍റെ അനിമൽ

രൺബീർ കപൂറിന്‍റെയും സന്ദീപ് റെഡ്ഡി വംഗയുടെയും ആദ്യ കൂട്ടുകെട്ടിലുള്ള ബോളിവുഡ് ചിത്രം അനിമൽ ഡിസംബർ 1 ന് വെള്ളിത്തിരയിൽ എത്താൻ ഒരുങ്ങുകയാണ്. അനിൽ കപൂർ, രശ്മിക മന്ദാന, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിക്കി കൗശലിനെ നായകനാക്കി മേഘ്‌ന ഗുൽസാറിന്‍റെ സാം ബഹാദൂറുമായി അനിമൽ ഏറ്റുമുട്ടുന്നു. എന്നിരുന്നാലും മുൻകൂർ ബുക്കിംഗ് ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ അനിമൽ മുന്നിലാണെന്നാണ് റിപ്പോർട്ട്. ഹിന്ദി, തെലുങ്ക്, തമിഴ് എന്നിവയുൾപ്പെടെ മൂന്ന് ഭാഷകളിലായി അനിമൽ എത്തുന്നുണ്ട്. ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ഞായറാഴ്ച അനിമൽ ഓൺ എക്‌സിന്‍റെ അഡ്വാൻസ് ബുക്കിംഗ് സ്റ്റാറ്റസ് പങ്കിട്ടു. പിവിആർ ഉം ഐനോക്സും ആദ്യ ദിവസം 43,000 ടിക്കറ്റുകൾ വിറ്റഴിച്ചപ്പോൾ സിനിപോളിസ് 9,500 രൂപ ടിക്കറ്റുകൾ വിറ്റു. ദേശീയ ശൃംഖലകളിലെ മൊത്തം മുൻകൂർ ബുക്കിംഗ് 52,500 ആണ്. രൺബീർ കപൂറിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗിന്…

Read More

തീയറ്ററിനെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു ഡാൻസ് പാർട്ടി

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി ഡിസംബർ ഒന്നിന് സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്ന ഈ ചിത്രത്തിൽ ജൂഡ് ആന്‍റണി, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ലെന, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ,ബിന്ദു,ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവഹിക്കുന്നു. സന്തോഷ് വർമ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ എന്നിവരുടെ വരികൾക്ക് രാഹുൽ…

Read More

റിലീസ് മാറ്റിവച്ച ധ്രുവനച്ചത്തിരത്തിന് ബുക്ക് മൈ ഷോയിൽ 9.1റേറ്റിംഗ്; പോസ്റ്റ് പങ്കുവെച്ച് വിജയ് ബാബു

ആരാധകർ‌ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് ചിയാൻ വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരം. നവംബർ 24ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും റിലീസ് ‌ നീട്ടി വെക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചതായി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് വിജയ് ബാബു ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. റിലീസ് മാറ്റിവെച്ച ചിത്രത്തിന് ബുക്ക് മൈ ഷോയിൽ അവലോകനങ്ങളും റേറ്റിംഗുകളും നടന്നു കൊണ്ടിരിക്കുകയാണെന്നാണ് വിജയ് ബാബു കുറിച്ചത്. ഒപ്പം സ്ക്രീൻ ഷോട്ടും ഷെയർ ചെയ്തിട്ടുണ്ട്. റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് 9.1 റേറ്റിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിജയ് ബാബു കുറിച്ചു. ആപ്പിന്‍റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെയുളള കുറിപ്പാണ് താരം പങ്കുവെച്ചത്.

Read More

സ്റ്റെെലിഷ് ലുക്കിൽ അഞ്ചു കുര്യൻ; അതീവ സുന്ദരിയായി താരം

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അഞ്ജു കുര്യൻ. അഭിനയത്തിലും മോഡലിങ്ങിലും സജീവമായ താരത്തിന്‍റെ സൂപ്പർ ലുക്കിലുള്ള പുത്തൻ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കപ്പെടുന്നത്. ജിംസ്യൂട്ടിൽ സ്റ്റൈലിഷായാണു തെന്നിന്ത്യൻ സുന്ദരി എത്തിയിരിക്കുന്നത്. അദൃശ്യമായതിനെ ദൃശ്യമാക്കുന്നതിനുള്ള ആദ്യപടി ലക്ഷ്യങ്ങൾ നിർവചിക്കുന്നതാണ് എന്നാണു നടി ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട്. വളരെ കുറച്ച് സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അഞ്ജു കുര്യൻ. അഭിനയത്തിന് പുറമെ താരം മോഡലിംഗിലും സജീവമാണ്. ഫിറ്റ്നെസിൽ അതീവ ശ്രദ്ധകൊടുക്കുന്ന വ്യക്തിയാണ് അഞ്ജു കുര്യൻ. താരത്തിന്‍റെ ജിം വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

Read More

സൂര്യ ഫാൻസിന് ഇനി ആഘോഷ രാവുകൾ; സൂര്യയുടെ ‘കങ്കുവ’38 ഭാഷകളിൽ

സൂര്യയെ നായകനാക്കി സംവിധായകൻ സിരുത്തൈ ശിവ ഒരുക്കിയ കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രം മൾട്ടി-പാർട്ട് റിലീസിനായി സജ്ജമായി. ചിത്രത്തിന്‍റെ ആദ്യ അധ്യായം അടുത്ത വർഷം വേനലവധിക്ക് തിരശീലയിലെത്തും. 38 ഭാഷകളിൽ മാത്രമല്ല, ഇമേഴ്‌സീവ് ഐമാക്സ് ഫോർമാറ്റിലും, 2ഡി, 3ഡി പതിപ്പിലും പ്രദർശനം നടത്തും. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പടാനിയുടെ സാന്നിധ്യം ചിത്രത്തിന്‍റെ ആകർഷണം വർധിപ്പിക്കുന്നു. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടിയാണ്. ദേവിശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണ സംവിധായകൻ വെട്രി പളനിസാമിയാണ് ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. നിഷാദ് യൂസഫിനാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവഹണം.

Read More

ആരെയും വേദനിപ്പിക്കുക എന്ന ഉദ്ദേശം എനിക്കില്ല; അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്‌തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു; സാനിയ ഇയ്യപ്പൻ

“”ഈയിടെ ഒരു വ്യക്തിയോട് ഞാന്‍ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളില്‍ വൈറലാവുകയും അതില്‍ ചില വ്യക്തികള്‍ അവരുടെ വിയോജിപ്പ് കമന്‍റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയുംപോലെ സ്വകാര്യജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എന്‍റെ ജീവിതത്തില്‍ ഒട്ടും മറക്കാന്‍ പറ്റാത്ത അനുഭവമുണ്ടായി. ആ സംഭവത്തിനുശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാന്‍ ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പംതന്നെ ഉണ്ടായിരുന്നു.ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാല്‍ ഇതിന്‍റെ ഗൗരവം എല്ലാവര്‍ക്കും ഒരുപോലെയല്ലെന്ന സത്യവും ഞാന്‍ മനസിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്‍റെ ഉദ്ദേശ്യമെന്ന് സമൂഹത്തോട് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്‌തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു.” -സാനിയ ഇയ്യപ്പൻ  

Read More

കത്രീനയുടെ ആസ്തി കേട്ടാൽ ഞെട്ടും; താരത്തിന്‍റ പ്രതിഫലം കേട്ട് കണ്ണ് തള്ളി പ്രേക്ഷകർ

ബോളിവുഡ് സിനിമയിലെ മുന്‍നിര നായികമാരില്‍ പ്രധാനിയാണ് കത്രീന കെയ്ഫ്. നടന്‍ വിക്കി കൗശലുമായിട്ടുള്ള വിവാഹത്തിനുശേഷവും അഭിനയത്തില്‍ സജീവമാണ് താരം. ഏറ്റവും പുതിയതായി നടന്‍ സല്‍മാന്‍ ഖാനൊപ്പം ടൈഗര്‍ ത്രീ എന്ന സിനിമയിലാണ് കത്രീന നായികയായി അഭിനയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയ കത്രീനയുടെ നിരൂപക പ്രശംസനേടിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ ഒരു പരമ്പരതന്നെയുണ്ടെന്ന് പറയാം. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി താരം മാറി. കത്രീനയുടെ പുത്തന്‍ സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് രസകരമായ ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. അതില്‍ നടിയുടെ പ്രതിഫലത്തെ സംബന്ധിച്ചും കത്രീനയുടെ ഇതുവരെയുള്ള ആസ്തി എത്രയാണെന്നുമുള്ള കണക്കുകളുമൊക്കെ സൂചിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളാണ് കത്രീന കൈഫ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെങ്കിലും അവരുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളെക്കുറിച്ചും ആസ്തി എത്രയാണെന്നുള്ള കൃത്യമായ കണക്കും അധികമാര്‍ക്കും അറിയില്ല. കത്രീനയുടെ…

Read More

മനസുകളിൽ മായാതെ ‌ഉണ്ണി നമ്പൂതിരി; നടൻ രവിമേനോൻ വിട വാങ്ങിയിട്ട് 16 വർഷം

പാപ്പനംകോട് രാജൻയുവത്വത്തിന്‍റെ പ്രണയഭാവങ്ങൾ പ്രകടമാക്കി ശാലിനി എന്‍റെ കൂട്ടുകാരി എന്ന സിനിമയിലെ സുന്ദരി നീ… എന്ന് തുടങ്ങുന്ന ഗാനരംഗത്തിലൂടെ മലയാള സിനിമ പ്രേമികളെ ആകർഷിച്ച നടനായിരുന്നു രവിമേനോൻ . രവിമേനോൻ വിടപറഞ്ഞിട്ട് ഇന്ന് 16 വർഷം തികയുന്നു. എം.ടി.വാസുദേവൻ നായരുടെ നിർമാല്യത്തിലെ ഉണ്ണി നമ്പൂതിരിയിലൂടെ മലയാള സിനിമാ ലോകത്ത് കഴിവ് തെളിയിച്ച പാലക്കാട് സ്വദേശിയാണ് രവിന്ദ്രനാഥ മേനോൻ എന്ന രവിമേനോൻ . പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് അഭിനയം പഠിച്ചത്. ആദ്യ അഭിനയം ബോളിവുഡിലായിരുന്നു. ബോളിവുഡിലെ മണി കൗൾ എന്ന സംവിധായകൻ ഫിലിം ഇൻസ്റ്റിറ്റൂട്ട് തയാറാക്കിയ ഡിപ്ലോമ ചിത്രത്തിലെ അഭിനയം കണ്ട് രവി മേനോനെ ബോളിവുഡിലേക്ക് ക്ഷണിക്കുകയായിരുന്നു. മ നസിൽ ഒടുങ്ങാത്ത സിനിമ അഭിനയപ്രേമം കൊണ്ട് നടന്ന രവി മേനോൻ അങ്ങനെ മണി കൗളിന്‍റെ ദുവിധ എന്ന സിനിമയിലുടെ വെള്ളിത്തിരയിൽ എത്തിയത്. ദുവിധ എന്ന സിനിമയിലെ ഇരട്ടവേഷം…

Read More