വര്‍ക്കൗട്ടിന് ശേഷം ചില വ്യായാമ മുറകള്‍ കൂടി; മാളവികയുടെ വര്‍ക്കൗട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

യുവതാരം മാളവിക മോനോന്‍റെ വര്‍ക്കൗട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകർ. മാളവികയുടെ ജിംനേഷ്യത്തിലെ വര്‍ക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. എം. മോഹനന്‍ സംവിധാനം ചെയ്ത 916 എന്ന ചിത്രത്തില്‍ അനൂപ് മേനോന്‍റെ മകളുടെ വേഷം മാളവികയ്ക്ക് അംഗീകാരം നേടിക്കൊടുത്തു. തുടര്‍ന്ന്, മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചെങ്കിലും ഭാഗ്യം താരത്തെ തുണച്ചില്ല. തന്‍റെ കഴിവു തെളിയിക്കാന്‍ സാധിക്കുന്ന ചിത്രങ്ങളൊന്നും ലഭിച്ചില്ല. പലപ്പോഴും സഹോദരീകഥാപാത്രങ്ങളില്‍ മാളവിക ഒതുങ്ങിപ്പോയി. നാടന്‍ വേഷങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയ മാളവിക ഇപ്പോള്‍ മോഡേണ്‍ വേഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. താരം പോസ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാളവികയുടെ പോസ്റ്റുകള്‍ക്ക് ആരാധകരും ഏറെ.ദൈര്‍ഘ്യമേറിയ വര്‍ക്കൗട്ടിന് ശേഷം ചില വ്യായാമ മുറകള്‍ കൂടി നല്ലതാണ് എന്ന തരത്തിലാണ് മാളവിക വീഡിയോ പങ്കുവച്ചത്. അടുത്തിടെ മോഡേണ്‍ ലുക്കിലുള്ള ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ക്കു…

Read More

മഞ്ജു വാര്യരാണോ! ഡൽഹി എയർപോർട്ടിൽ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് സുരഭി

ദേശീയ അവാര്‍ഡൊക്കെ വാങ്ങി ഡൽഹിയിൽനിന്നു തിരിച്ച് വരുന്ന വഴിക്ക് എയര്‍പോര്‍ട്ടില്‍ ഒരു കുറ്റവാളിയെ പോലെ എന്നെ പിടിച്ച് നിര്‍ത്തി. തിരിച്ച് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്നു ബാഗ് സ്‌കാന്‍ ചെയ്ത് നോക്കുമ്പോള്‍ റൗണ്ടില്‍ മെറ്റല്‍ പോലൊരു സാധനം കണ്ടു. എന്‍റെ കൂടെ ഉണ്ടായിരുന്നവരൊക്കെ മുന്നില്‍ പോയി. ഞാനാണെങ്കില്‍ പിന്നിലും. അവരെന്‍റെ ബാഗ് തുറന്ന് നോക്കിയപ്പോള്‍ ദേ, നാഷണല്‍ അവാര്‍ഡ്. അന്നേരം ഒരു നോട്ടം നോക്കി. നിങ്ങള്‍ മഞ്ജു വാര്യരാണോന്ന് ചോദിച്ചു. അവര്‍ക്ക് മഞ്ജുവിനെയും അറിയില്ല, പക്ഷേ അങ്ങനൊരു നടി മലയാളത്തിലുണ്ടെന്ന് അറിയാം. ആദ്യം ഞാന്‍ മഞ്ജു വാര്യരാണെന്ന് പറയാമെന്ന് കരുതി. പിന്നെ അല്ലെന്ന് പറഞ്ഞു. – സുരഭി ലക്ഷ്മി

Read More

റോഷാക്കിൽ കണ്ണുകൾക്കൊണ്ട് അഭിനയിച്ച ആസിഫ് അലി; കൈയടി നൽകണമെന്ന് മമ്മൂട്ടി

  ആസിഫലിയോട് നീതിയും അനീതിയും ഒന്നുമില്ല, ആസിഫലിയോട് റോഷാക്ക് ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും മനസ് നിറഞ്ഞ സ്നേഹമാണ്. കാരണം ഒരു നടനെ സംബന്ധിച്ച് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാൻ തയാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആൾക്കാരെക്കാൾ കൂടുതൽ നിങ്ങൾ ബഹുമാനിക്കണം. അയാൾക്കൊരു കൈയടി വേറെ കൊടുക്കണം. മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവായ അവയവമാണ് കണ്ണ്. ആസിഫലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആസിഫലിയുടെ കണ്ണുകളിൽനിന്നാണ് ആസിഫലി ഈ സിനിമയിൽ ഉണ്ടെന്ന് അറിയാത്ത ആളുകൾ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടൻ കണ്ണുകൊണ്ട് ഈ സിനിമയിൽ അഭിനയിച്ചു. ‍ഞങ്ങൾക്ക് എല്ലാവർക്കും മറ്റെല്ലാ അവയവങ്ങളും ഞങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിച്ചു. –മമ്മൂട്ടി

Read More

സോഷ്യൽ മീഡിയ കുത്തികുത്തി ചോദിച്ച ചോദ്യത്തിന് ശ്രുതി നൽകിയ മറുപടിയിങ്ങനെ…

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയനായികമാരിൽ ഒരാളാണ് ശ്രുതി ഹാസൻ. ഉലകനായകൻ കമൽഹാസന്‍റെ മകളെന്ന ലേബലിൽനിന്നു മാറി കരിയറിൽ തന്‍റേതായ ഇടം നേടിയെടുത്ത നടിയാണ് ശ്രുതി. തമിഴിനും തെലുങ്കിനും പുറമെ ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗായികയാകാൻ ആഗ്രഹിച്ച് പിന്നീട് നായികയായി മാറിയ ശ്രുതിക്ക് ഇപ്പോൾ കൈനിറയെ സിനിമകളാണ്. ശ്രുതി ഹാസന്‍റെ മുഖത്ത് വന്ന മാറ്റം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആവാറുണ്ട്. നടി നിരന്തരം കോസ്മെറ്റിക് സർജറികൾക്ക് വിധേയമാവാറുണ്ടെന്നും ആരോപണം ഉയരാറുണ്ട്. ശ്രുതിയുടെ പഴയ ഫോട്ടോകൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അന്നും ഇന്നും വലിയ മാറ്റമാണ് ഫോട്ടോകളിൽ കാണാനാവുന്നത്. ഇപ്പോഴിതാ തന്‍റെ മുഖത്ത് വന്ന മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രുതി ഹാസൻ. തന്‍റെ മൂക്കിന് പരിക്കേറ്റത് കൊണ്ടാണ് നോസ് സർജറി ചെയ്തത്. നോസ് സർജറി ചെയ്യുന്നതിന് മുമ്പാണ് താൻ ആദ്യ സിനിമ ചെയ്തത്. സൗന്ദര്യം കൂട്ടാൻ വേണ്ടി നോസ് സർ‌ജറി…

Read More

സോഷ്യൽ മീഡിയാ വാർത്തകളെക്കുറിച്ച് മീനാക്ഷിയുടെ പ്രതികരണം; നമിതാ പ്രമോദ് ആ സത്യം തുറന്ന് പറയുന്നു

മീനൂട്ടി (മീനാക്ഷി ദിലീപ്) എന്‍റെ നല്ല സുഹൃത്താണ്. ഇടയ്ക്കിടെ മീനാക്ഷി സിനിമയിലേക്കോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വരാറുണ്ട്. അതൊക്കെ കണ്ടിട്ട് അവള്‍ പുച്ഛിക്കുകയാണ് ചെയ്യുന്നത്. അതുപോലൊരു വാര്‍ത്ത കണ്ടപ്പോള്‍ ഞാനും അവള്‍ക്ക് അയച്ച് കൊടുത്തു. അതിന് മറുപടിയായി പുച്ഛിക്കുന്ന ഒരു സ്‌മൈലിയാണ് അവളെനിക്ക് അയച്ചത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കാര്യങ്ങളൊന്നും അവള്‍ നോക്കാറില്ല. കാരണം പലതിലും ടോക്‌സിക്കായ കാര്യങ്ങളാണ്. അവള്‍ വളരെ ഫ്രണ്ട്‌ലിയാണ്. പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കൊച്ചാണ്. ഭയങ്കര ഇന്നസെന്‍റായിട്ടുള്ള കൊച്ചാണ് മീനാക്ഷി. -നമിത പ്രമോദ്

Read More

പോലീസ് വേഷം ശരിക്കും മടുത്തു; ഇഷ്ടവേഷത്തെക്കുറിച്ച് ബിജുമേനോൻ

ആക്‌ഷൻ സിനിമകൾ എനിക്കു ബോറടിച്ചു തുടങ്ങി. തമാശയിലേക്ക് ഒന്നു മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയിലാbijuണ്. വെള്ളിമൂങ്ങയുടെ രണ്ടാംഭാഗം ആലോചിക്കുന്നുണ്ട്. പക്ഷേ, വരുന്ന സ്ക്രിപ്റ്റ് ഒന്നും വിചാരിച്ചതുപോലെ ആകുന്നില്ല. വെള്ളിമൂങ്ങ ഒട്ടും പ്രതീക്ഷിക്കാതെ ഹിറ്റ് ആയ സിനിമയാണ്. രണ്ടാംഭാഗം വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ അതിനും മുകളിലായിരിക്കും. അതുകൊണ്ട് കുറച്ചുകൂടി ശ്രദ്ധിക്കണം. എന്‍റെ മോന് ഞാൻ നർമം ചെയ്യുന്നതിഷ്ടമാണ്. എനിക്കും അത്തരം സിനിമകളിൽ അഭിനയിക്കാൻ ഇഷ്ടമാണ്. പോലീസ് വേഷങ്ങൾ ശരിക്കും മടുത്തു. ഐപിസി വകുപ്പുകൾ, 24 മണിക്കൂറിനുള്ളിൽ സിറ്റി വിട്ട് പോയിട്ടില്ല സാർ എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകൾ… ഒരേ കാര്യങ്ങളുടെ ആവർത്തനമാണ്. തമാശയാകുമ്പോൾ ആകെ ഒരു പോസിറ്റിവിറ്റിയാണ്. -ബിജു മേനോൻ

Read More

സാമന്തയുണ്ടാക്കിയ അലയൊലികൾ തമന്നയ്ക്ക് ആവർത്തിക്കാൻ കഴിയുമോ;പുഷ്പ രണ്ടിൽ തമന്ന‍?

വന്പൻ ഹിറ്റായി മാറിയ സിനിമയാണ് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ. 2021 ൽ റിലീസ് ചെയ്ത പുഷ്പയിൽ അല്ലു അർജുനു പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ആക്ഷൻ സിനിമയുടെ മാറ്റ് കൂട്ടാൻ നടി സാമന്തയുടെ ഡാൻസ് നമ്പറും പുഷ്പയിൽ ഉണ്ടായിരുന്നു. സിനിമയേക്കാൾ ശ്രദ്ധ പിടിച്ചു പറ്റിയത് ഊ അണ്ടാവാ… എന്ന ഈ ഗാനം തന്നെയായിരുന്നു. വിവാഹമോചനത്തിനുശേക്ഷം ഐറ്റം നന്പർ ഗാനരംഗത്ത് സാമന്ത അതീവ ഗ്ലാമറസായെത്തി പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ ഡാൻസ് നമ്പറിന് കിട്ടിയ ഹൈപ്പ് മൂലം താൻ ഇതുവരെ ചെയ്ത സിനിമകൾ എല്ലാവരും മറന്ന് പോയെന്ന് സാമന്ത തന്നെ പിന്നീടു പറഞ്ഞിരുന്നു. നാല് മിനിറ്റോളമുള്ള ഗാനരംഗം അത്രമാത്രം ആഘോഷിക്കപ്പെട്ടിരുന്നു. അഞ്ച് കോടി രൂപയാണ് സാമന്ത ഈ ഗാനരംഗത്ത് അഭിനയിച്ചതിനു പ്രതിഫലമായി വാങ്ങിയത്.പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒന്നാം ഭാഗത്തിന്…

Read More

സിനിമയിലെ വിലക്ക്; ജീവിക്കാനുള്ള അവകാശം ഭരണഘടനയിലുണ്ടെന്ന് അനൂപ് മേനോൻ

ഒരു സംഘടനയ്ക്ക് ഒരാളെ വിലക്കാം. പക്ഷേ, ആ വിലക്ക് ജോലി ചെയ്യാനുള്ള അവകാശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധിക്കേണ്ട കാര്യമാണ്. ഒരു നിയമാവലിയും പ്രൊവിഷനും ഉണ്ട് എങ്കില്‍ ഒരു സംഘടനയ്ക്ക് ഒരാളെ വിലക്കാം. എന്നാല്‍ ആ വിലക്ക് ഏര്‍പ്പെടുമോ എന്നത് ജനാധിപത്യത്തില്‍ നമ്മള്‍ ചോദിക്കേണ്ട കാര്യമാണ്. ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടനയിലുണ്ട്. അതു നമ്മുടെ അവകാശമാണ്. ആ അവകാശത്തില്‍പ്പെടുന്നതാണ് ജോലി ചെയ്യാനുള്ള അവകാശം. വിലക്കിയാലും ഇങ്ങനൊരു അവകാശമുള്ളപ്പോള്‍ അതു സാധ്യമാകുമോ എന്നതു ചിന്തിക്കേണ്ടതാണ്. -അനൂപ് മേനോന്‍

Read More

ചർമ്മ രോഗവുമായി സാമന്ത വിദേശത്തേക്ക് പോയി; എഫ്ബിയിൽ ചിത്രമിട്ട നടിയോട് ആരാധകർ ചെയ്തത് കണ്ടോ…

തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരമാണ് സാമന്ത റൂത്ത് പ്രഭു. താരത്തിന്‍റെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വലിയ വാർത്തയായിരുന്നു. മോഡലിംഗിലൂടെയും പരസ്യചിത്രങ്ങളിൽ അഭിനയിച്ചുമാണ് സാമന്ത സിനിമയിലേക്ക് എത്തിയത്. തെലുങ്കിലായിരുന്നു തുടക്കം. അതും തെലുങ്ക് യുവ താരം നാഗചൈതന്യ അക്കിനേനിക്കൊപ്പം. അവിടെനിന്നു നാഗചൈതന്യയുമായി തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു നാഗചൈതന്യയെ സാമന്ത വിവാഹം ചെയ്തത്. പക്ഷേ, ദാമ്പത്യം നാലു വർഷം പൂർത്തിയാക്കും മുമ്പ് ഇരുവരും പിരിഞ്ഞു. കരിയറിൽ ആദ്യമായി സാമന്ത ഐറ്റം ഡാൻസ് ചെയ്തത് വിവാഹമോചനത്തിനു പിന്നാലെ അല്ലു അർജുൻ സിനിമ പുഷ്പയ്ക്കുവേണ്ടിയായിരുന്നു. സോഷ്യൽ മീഡിയിൽ വളരെ സജീവമായ സാമന്ത കുറച്ചു മാസങ്ങളായി സോഷ്യൽമീഡിയയിൽനിന്നു വിട്ടുനിൽക്കുകയാണ്. ചർമരോഗം അലട്ടുന്നതിനാൽ വിദഗ്ധചികിത്സക്കായി താരം വിദേശത്തേക്കു പോയി എന്നാണ് റിപ്പോർട്ടുകൾ വന്നത്. ഇപ്പോഴിതാ വളരെ നാളുകൾക്കു ശേഷം സാമന്ത സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ്.…

Read More

ഞാന്‍ നല്ലൊരു നടനല്ല, തന്‍റെ ചോദ്യത്തിന് ഷാജോണിന്‍റെ മറുപടി സങ്കടപ്പെടുത്തുന്നതെന്ന് കോട്ടയം നസീർ

ഒരു ദിവസം കലാഭവന്‍ ഷാജോണുമായി റൂമിലിരിക്കുമ്പോള്‍ ഞാന്‍ നല്ലൊരു നടനല്ല അല്ലേയെന്ന് ഷാജോണിനോട് ചോദിച്ചു. അവന്‍ സൈലന്‍റായി അതേയെന്ന് മൂളി. എനിക്കാകെ സങ്കടമായി അങ്ങനെയൊരു സുഹൃത്ത് ചെയ്യാന്‍പാടുണ്ടോ, ചോദിക്കണ്ടായിരുന്നു എന്നുപോലും ഞാന്‍ ചിന്തിച്ചു. പിന്നെ ഞാന്‍ സൈലന്‍റായി നിന്നു. ഇതുകണ്ടിട്ട് ഷാജോണ്‍ അടുത്തേക്ക് വന്നു. ആരും നല്ല നടനല്ല ഇക്ക, നല്ല കഥയും കഥാപാത്രങ്ങളും ചെയ്യുമ്പോഴാണ് നമ്മള്‍ക്ക് നല്ല അവസരം കിട്ടുന്നത്. ഇക്കയ്ക്കും അങ്ങനെയൊന്ന് വരുമെന്ന് അവന്‍ പറഞ്ഞു. അന്ന് ഞാന്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ റോഷാക്കിലൂടെ നിസാം ബഷീര്‍ എന്ന സംവിധായകന്‍ എനിക്ക് നൽകി. എന്നെപ്പോലെ തന്നെ സിനിമയില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിക്കണം, തങ്ങളുടെ കഴിവ് പുറത്തെടുക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന നിരവധിയാളുകളുണ്ട്. അവരെയെല്ലാം കണ്ടെത്താനും അവസരങ്ങള്‍ നല്‍കാനും സംവിധായകരും എഴുത്തുകാരും ശ്രമം നടത്തണം. -കോട്ടയം നസീര്‍

Read More