മിന്നൽ മുരളിക്ക് മുൻപ് ഏറ്റവും വലിയ പ്രശ്നം എന്നത് മലയാള സിനിമയെ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്നതായിരുന്നു. മിന്നൽ മുരളിക്കു ശേഷം അത് അല്പം കൂടി എളുപ്പമായി. ഞാനെന്ന വ്യക്തിയെ അറിയാതിരുന്നവർപോലും ഇന്ന് എന്റെ സിനിമകൾ കാണുന്നുണ്ട്. മിന്നൽ മുരളിക്ക് ശേഷമാണ് ഞാനൊരു ശരിയായ ട്രാക്കിലാണ് ഓടുന്നത് എന്നു തോന്നിത്തുടങ്ങിയത്. നാരദൻ എന്ന സിനിമയിറങ്ങുമ്പോൾ, അതാ മിന്നൽ മുരളിയിലെ നടന്റെ സിനിമയല്ലേ എന്ന് പറഞ്ഞു മറുഭാഷക്കാർ കണ്ടു നോക്കിയാൽ, അതിനു മിന്നൽ മുരളി തന്നെയാവും കാരണം. മലയാളത്തിലെ പല അതിഗംഭീര സിനിമകളും മലയാളി സമൂഹത്തിനു പുറത്തേക്ക് എത്തിക്കാനായിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം അതിനു പ്രാപ്തമായൊരു ഡിസ്ട്രിബ്യൂഷൻ സിസ്റ്റം നമുക്കില്ല. ഒരു ഹോളിവുഡ് പടം വേൾഡ് വൈഡായി റിലീസ് ചെയ്യുന്നതുപോലെ റിലീസ് ചെയ്യാൻ മലയാള സിനിമയ്ക്ക് കഴിയില്ല.-ടോവിനോ തോമസ്
Read MoreCategory: Movies
ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞു; ശരണ്യ ആനന്ദ് ചെയ്തത് കണ്ടോ
ജിമ്മിലൊക്കെ താന്‍ പോവാറുണ്ട്. മോശം സമീപനവുമായി എന്റെ അടുത്തൊക്കെ വന്നാല്‍ ശരിക്കും പണി കിട്ടും. പത്താം ക്ലാസില്‍ പരീക്ഷ എഴുതി കൂട്ടുകാരികളുടെ കൂടെ നടന്ന് പോവുകയായിരുന്നു ഞാന്‍. അന്ന് രണ്ട് പയ്യന്മാര് ബൈക്കില്‍ വന്ന് ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞിട്ട് പോയി. വീണ്ടും അവര്‍ തിരിച്ച് വന്നപ്പോള്‍ ഞാന്‍ പോവാന്‍ പറഞ്ഞു. എന്നാല്‍ അച്ഛനെയും അമ്മയെയും അവര്‍ ചീത്തവിളിച്ചു. അവരെ എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല. കൂടുതല്‍ വര്‍ത്തമാനം പറയാന്‍ നില്‍ക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യുമെന്ന് അവർ ചോദിച്ചു. അന്നേരം ഒരെണ്ണം ഞാനങ്ങ് കൊടുത്തു. നല്ല അടി ആയിരുന്നു. അവന് അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല. -ശരണ്യ ആനന്ദ്
Read Moreതാനും ഉമ്മയും ഒരുമിച്ചാണ് ഓരോ കാര്യങ്ങളും നേരിടുന്നതെന്ന് ഷെയ്ൻ നിഗം
ഒരു പ്രായം എത്തിക്കഴിഞ്ഞപ്പൊ ഉമ്മ വഴക്കൊന്നും പറയില്ല. കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുക എന്ന സ്പേസ് ഉണ്ട്. എനിക്ക് തോന്നുന്നു, ഞാനും ഉമ്മച്ചിയും ഒരുമിച്ച് വളര്‍ന്നുവന്നു എന്ന് പറയുന്നപോലെ ഒരു സിറ്റുവേഷന് ആണ്. ഉമ്മച്ചിയുടെ 21-ാം വയസിലാണ് ഞാന്‍ ജനിക്കുന്നത്. ആ പ്രായത്തിലേ അമ്മയായിക്കഴിഞ്ഞപ്പോള്‍, പിന്നെ എന്നോടൊപ്പം വളരുക എന്നത് രണ്ടാമത്തെ ഒരു പ്രോസസ് ആണ്. പ്രത്യേകിച്ച് സിനിമാ ഇന്ഡസ്ട്രിയിലേക്ക് ഞാന്‍ വന്നതിന് ശേഷം ഒരുപാട് കാര്യങ്ങളില്‍ ഉമ്മച്ചി മാറിയിട്ടുണ്ട്. താനും ഉമ്മയും ഒരുമിച്ചാണ് ഓരോ കാര്യങ്ങളും നേരിടുന്നതും മനസിലാക്കുന്നതും. നാളിതുവരെയുള്ള ഉമ്മയുടെ ജീവിതാനുഭവങ്ങള്‍ എനിക്ക് വഴികാട്ടിയാണ്. അത് തന്നെ ഒരുപാട് കാര്യങ്ങളില്‍ സഹായിക്കാറുണ്ട്. –ഷെയ്ന് നിഗം
Read Moreകല്യാണിക്ക് കിട്ടിയ ഭാഗ്യം
ഇതുതന്നെയായിരുന്നു ഡ്രീം. കുട്ടിക്കാലത്തു സിനിമയേക്കുറിച്ചു മനസിലെത്തിയ ആദ്യ ഡ്രീം ഇതാണ്. കൂട്ടുകാർക്കൊപ്പം ചിരിച്ചു സന്തോഷിച്ചു ജോലി ചെയ്യുക. അതും സിനിമ ചെയ്യുക. അച്ഛന്റെ കൂടെ കുട്ടിക്കാലത്തു സെറ്റിൽ പോകുമ്പോൾ എന്റെ മനസിലേക്കു വന്നത് ഈ സ്വപ്നമാണ്. അച്ഛനും കൂടെയുള്ളവരും അത്രയേറെ ആസ്വദിച്ചു സിനിമ ചെയ്യുന്നതാണു എപ്പോഴും മനസിലുണ്ടായിരുന്നത്. പലരും എനിക്കറിയാമായിരുന്നവർ. ഹൃദയം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോൾ എനിക്കു കിട്ടിയത് ആ ഭാഗ്യമാണ്. എന്റെ കാര്യത്തിൽ മാത്രമല്ല, അപ്പു (പ്രണവ്) അഭിനയിക്കുന്നതു കണ്ടപ്പോഴും അമ്മയുടെ മുഖത്തെ സന്തോഷം ഞാൻ കണ്ടു. ആദ്യമായാണു പ്രണവിനെ അവന്റെ തന്നെ മാനറിസവും സ്വഭാവവുമായി സിനിമയിൽ എല്ലാവരും കാണുന്നത്. അതും അമ്മയ്ക്കു സന്തോഷമായി. അമ്മ സിനിമ കണ്ടത് എന്റെ കൂടെയിരുന്നാണ്. മുഴുവൻ സമയവും അമ്മ സന്തോഷത്തോടെയാണു സിനിമ കണ്ടത്.-കല്യാണി പ്രിയദർശൻ
Read Moreസ്നേഹാമൃതം ഓഡിയോയുടെ പ്രകാശനം
കോട്ടയം കിടങ്ങൂർ മാറിയിടം സ്വദേശികളായ കലാസ്നേഹികളുടെ കൂട്ടായ്മയിൽ സ്നേഹാമൃതം എന്ന ഭക്തിഗാന ഓഡിയോ സിഡി പുറത്തിറങ്ങി. മാറിയിടം തിരുഹൃദയ ദേവാലത്തിയത്തിൽ നടന്ന ചടങ്ങിൽ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് പ്രകാശനം കർമം നിർവഹിച്ചു. മാറിയിടം സ്വദേശിയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും പ്രമുഖ വ്യവസായിയുമായ ജോണി കുരുവിളയുടെ നിർമാണത്തിൽ പൂർത്തിയായ ഓഡിയോ സിഡിയിലെ ഗാനം ആലപിച്ചിരിക്കുന്നത് കുവൈറ്റ് പ്രവാസിയായ മാറിയിടം കൊച്ചറയ്ക്കൽ സജി സെബാസ്റ്റ്യനാണ്. മാറിയിടം സ്വദേശികളായ, ഓസ്ട്രേലിയയിൽ പ്രവാസിയായ ജെയ്മോൻ മാത്യു കുഴിക്കാട്ട് സംഗീതവും ഖത്തർ പ്രവാസിയായ ജിജോയ് ജോർജ് എരപ്പുങ്കര രചനയും നിർവഹിച്ചു. മാറിയിടം ദേശത്തിന്റെ നന്മയ്ക്കായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും കിടങ്ങൂർ, കടപ്ലാമറ്റം എന്നീ പഞ്ചായത്തുകളുമായി സഹകരിച്ച് സ്വന്തം നാട്ടുകാർക്ക് പ്രയോജനകരമായ അനേകം സാമൂഹ്യപ്രവർത്തനങ്ങളും വർഷങ്ങളായി ചെയ്തുവരുന്ന ജോണി കുരുവിളയെ മോൻസ് ജോസഫ് എംഎൽഎ പ്രത്യേകം അഭിനന്ദിച്ചു. ഈ ഗാനത്തിന്റെ നിർമാണം…
Read Moreനായകനാകുമെന്ന് കരുതിയില്ലെന്ന് അര്ജുന് അശോകൻ
സിനിമയില്‍ എത്തിയ കാലത്തൊന്നും താന്‍ ഒരു നായകനാകുമെന്ന് കരുതിയിരുന്നില്ല. അങ്ങനെ ഒരു ആഗ്രഹം പോലും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ സ്വപ്നം കണ്ടുതുടങ്ങി. എന്നെക്കൊണ്ട് പറ്റും എന്നൊരു വിശ്വാസം വന്നു. അങ്ങനെ ഒരു വിശ്വാസം വന്നില്ലായിരുന്നെങ്കില്‍ ബി ടെക്കിലും ജൂണിലുമൊക്കെ ചെയ്തതുപോലെ ചെറിയ ചെറിയ കാരക്ടര്‍ ചെയ്ത് പോകുമായിരുന്നു. ചെറിയ കഥാപാത്രങ്ങള്‍ ചെയ്ത ശേഷമുള്ള ആളുകളുടെ റെസ്പോണ്‍സ് കേള്‍ക്കുമ്പോള്‍ ആളുകള്‍ ഇത് ഏറ്റെടുത്തല്ലോ എന്ന് തോന്നും. പിന്നെ ഒരുസമയം കഴിഞ്ഞപ്പോള്‍ എനിക്ക് ഹീറോ കാരക്ടേഴ്സിന്റെ സബ്ജക്ട് വന്നു തുടങ്ങി. അപ്പോഴും എന്നെ കൊണ്ട് പറ്റുമോ എന്നൊരു സംശയമുണ്ടായിരുന്നു. അങ്ങനെയാണ് മെമ്പര്‍ രമേശന്റെ കഥയൊക്കെ കേള്‍ക്കുന്നത്. ചെയ്യണോ എന്ന കണ്ഫ്യൂഷന് അപ്പോഴും ഉണ്ടായിരുന്നു. ഞാന്‍ തന്നെ ചെയ്യണോ എന്നൊക്കെ അവരോട് ചോദിച്ചിരുന്നു. ഓരോ സിനിമകളും എന്നെ സംബന്ധിച്ച് ഓരോ പഠന ക്ലാസുകളാണ്. ഓരോ സിനിമയില്‍…
Read Moreഅമ്മ വിജയിയുടെ കൂടെ അഭിനയിക്കണം; മകൻ അങ്ങനെ പറയുന്നതിന്റെ കാരണം…
കുറച്ച് സൈലന്റ് ആയിട്ടുള്ള ആളാണ് മകന് അയാന്. അങ്ങനെ കുസൃതിക്കാരന്‍ ഒന്നുമല്ല. ഒരു വിജയ് ആരാധകനാണ്. വിജയിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് അവന് ജനിച്ചത്. അതുകൊണ്ടാണോന്ന് അറിയില്ല. വിജയിനോട് അത്രയും ഇഷ്ടമാണ് അവന്. അമ്പലത്തില്‍ പോയാലും കുറേ നേരം പ്രാര്ഥിക്കാറുണ്ട്. അവന് എന്തായിരിക്കും പ്രാര്‍ഥിക്കുന്നതെന്ന് അറിയാന്‍ വേണ്ടി ചോദിച്ചപ്പോള്‍ അമ്മ വിജയിയുടെ കൂടെ അഭിനയിക്കണം. അതാണ് പ്രാര്‍ഥന എന്നാണ് പറഞ്ഞത്. അതിന്റെ കാരണം എന്റെ കൂടെ അവനും ലൊക്കേഷനില്‍ വരാമല്ലോ എന്നതാണ്. വിജയിയെ നേരിട്ട് കാണാനുള്ള അവന്റെ ഓപ്ഷന് ആയിരുന്നു അത്. -രേഖ രതീഷ്
Read Moreവിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നുവെന്ന് രചന നാരായണന്‍കുട്ടി
ഞാനിപ്പോള്‍ വിവാഹമോചിത ആയിട്ടുള്ള വ്യക്തിയാണ്. അതുകഴിഞ്ഞിട്ട് ഏകദേശം പത്തുവര്‍ഷത്തോളമായി. അതിനുശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നതുപോലും. ഇപ്പോഴും വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വരും. നമ്മള് അതില്‍ നിന്ന് ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു. ജീവിതത്തിലെ പുതിയൊരു വഴിയിലേക്ക് എത്തി. എന്നാലും ഏറ്റവും കൂടുതല്‍ വിഷമിച്ചിട്ടുള്ള സാഹചര്യം അതായിരുന്നു. അതൊക്കെ എപ്പോഴെ കഴിഞ്ഞു. ഒരു കുഴപ്പവുമില്ല. വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നു. –രചന നാരായണന്‍കുട്ടി
Read Moreമുമ്പൊക്കെ അച്ഛനോട് ചോദിക്കുമായിരുന്നു, ഇപ്പോൾ തീരുമാനം എടുക്കുന്നത് സ്വന്തമായെന്ന് അർജുൻ അശോകൻ
സിനിമയിലേക്ക് കടക്കാന്‍ ഹരിശ്രീ അശോകന്റെ മകന് എന്നത് ഗുണമായി. അത്തരത്തില്‍ ഒരു കോറിഡോര്‍ സിനിമ മേഖലയില്‍ ഉണ്ട്. കാമറയ്ക്ക് മുന്നില്‍ നില്ക്കാന് പേടിയുണ്ടായിരുന്നു. നല്ല ടെക്നിക്കല്‍ സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്, സ്ലാംഗ് മാറ്റിക്കൊണ്ടുള്ള പുതിയ റോളുകളാണ് ഇപ്പോള്‍ പിടിക്കുന്നത്. നായക വേഷം ചെയ്തത് കൊണ്ട് ഇനി നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല . അഭിനയ സാധ്യതയുള്ള വെറൈറ്റി ആയ റോളുകള്‍ പിടിക്കണം എന്നാണ് ആഗ്രഹം. അഭിനയത്തിന് പ്രാധാന്യം നല്കുന്ന സൈഡ് റോളുകളും ക്യാരക്ടര്‍ റോളുകളും ചെയ്യാനാണ് താത്പര്യം. സിനിമയില്‍ വന്ന സമയത്തൊക്കെ അച്ഛനോട് സംസാരിച്ചതിന് ശേഷമാണ് പ്രോജക്റ്റ് കമ്മിറ്റ് ചെയ്തത്. ഇപ്പോഴാണ് കൂടുതല്‍ സ്ക്രിപ്റ്റുകളൊക്കെ വന്ന് തുടങ്ങിയത്. ഇപ്പോള്‍ ഞാന്‍ തന്നെയാണ് തീരുമാനം എടുക്കാറുള്ളത്. ഒരു തെറ്റ് പറ്റുമ്പോഴല്ലേ എല്ലാം പഠിക്കാന്‍ പറ്റൂ. ഞാന്‍ അഭിനയിക്കുന്ന സിനിമകളെക്കുറിച്ചും എന്റെ അഭിനയത്തെ കുറിച്ചും അച്ഛന് സംസാരിക്കാറുണ്ട്. –അർജുൻ അശോകൻ
Read Moreവേഷങ്ങള്‍ കിട്ടാത്തിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ലെന്ന് മഞ്ജു പിള്ള
എനിക്ക് വേഷങ്ങള്‍ കിട്ടാത്തിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല. എന്നെ തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു. രണ്ടു പേരും തിരക്കില്‍ ആയാല്‍ മോളെ ഒരു ആയയെ ഏല്‍പ്പിച്ച് പോകാനുള്ള താല്പര്യം എനിക്കില്ലായിരുന്നു. അതുകാരണം ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, വെള്ളിമൂങ്ങ എന്നിവ ഉള്‍പ്പടെയുള്ള സിനിമകള്‍ ഞാന്‍ വേണ്ടെന്ന് വച്ചിരുന്നു. അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്, എം.പി. സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്മാന്റെ കളിയച്ഛന് അങ്ങനെ നാലഞ്ച് സിനിമകളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ഞാന്‍ ചെയ്തിട്ടുള്ളത്. മകള്‍ ദയ വലുതായി. പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനത്തിനു വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലാണ്. ഞാന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുന്നു. ഹോം തന്ന ഒരു ഇംപാക്ട് ഒന്നു രണ്ട് വര്‍ഷമെങ്കിലും ഞാന്‍ കാത്തു സൂക്ഷിക്കണ്ടേ? കുട്ടിയമ്മക്ക് ചീത്തപ്പേര് കേള്‍പ്പിക്കാത്ത…
Read More