കൊച്ചി: പൃഥ്വിരാജ് നായകനായെത്തുന്ന “കടുവ’ സിനിമക്ക് പ്രദര്‍ശന വിലക്ക്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ കടുവ സിനിമ പ്രദര്‍ശിപ്പിക്കുന്നത് കോടതി വിലക്കി. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. ഹര്‍ജി തീര്‍പ്പാക്കും വരെ മലയാള സിനിമയായ “കടുവ’ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഒടിടിയിലും വിലക്കുണ്ട്. ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് ആധാരമായ ജിനു വി. ഏബ്രഹാമിന്റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്. കേസ് വീണ്ടും ഈ മാസം 14 നു പരിഗണിക്കും. സിനിമയിൽ പൃഥ്വിരാജ് ചെയ്യുന്ന കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവാച്ചന് തന്റെ ജീവചരിത്രമാണെന്നും അത് പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ജോസ് കുറുവനാക്കുന്നേലാണ് ഹര്‍ജി നല്‍കിയത്.
Read MoreCategory: Movies
മേനക കീർത്തിക്ക് നൽകിയ ഉപദേശം
അണ്ണാത്തെ എന്ന ചിത്രം കണ്ട ശേഷം ഒരാള്‍ കീര്‍ത്തിയെ പച്ചത്തെറി വിളിക്കുന്നത് ഒരു യുട്യൂബ് ചാനല്‍ പ്രചരിപ്പിച്ചു. ഒരുത്തന് വെള്ളമടിച്ച് ചീത്ത പറയുന്നത് പ്രചരിപ്പിക്കുന്നവനെയാ ണ് ആദ്യം പിടിക്കേണ്ടത്. അഭിനയം ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിക്കാം. അല്ലാതെ തെറിവിളിക്കാന്‍ ആര്‍ക്കും അധികാരമില്ല. മോഹന്‍ലാല്‍ പറഞ്ഞത് ഇതു വെറുതേവിടരുതെന്നാണ്. എഡിജിപി മനോജ് എബ്രഹാമിന് പരാതി കൊടുത്തിട്ടുണ്ട്. ആ വീഡിയോ പ്രചരിപ്പിച്ച യുട്യൂബുകാരനെ ഇപ്പോള്‍ പോലീസ് തെരയുകയാണ്. ഒരുത്തന് ചീത്ത പറഞ്ഞാല്‍ അത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണ്. അവനും ചീത്ത പറഞ്ഞവനും തമ്മില്‍ എന്താണ് വ്യത്യാസം. തെറ്റ് ചെയ്തവന് എന്തായാലും ശിക്ഷിക്കപ്പെടണം. കീർത്തി വളരെ ആത്മാർഥതയോടെ ജോലിയെ സമീപിക്കുന്ന കലാകാരിയാണ്. അഭിനയത്തിന്റെ തുടക്കകാലത്ത് മേനക, കീർത്തിയോട് പറഞ്ഞത് ആരെക്കൊണ്ടും ചീത്തപ്പേര് പറയിപ്പിക്കരുത് എന്നായിരുന്നു. -സുരേഷ് കുമാർ
Read Moreബോളിവുഡിൽ ആർട്ടിസ്റ്റുകളും പ്രൊഡക്ഷൻ ബോയിയും സൗഹൃദത്തോടെ പെരുമാറുന്ന കാഴ്ച
മൂന്നു മാസത്തോളം ഹിന്ദി പഠനം, സ്ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് എന്നിങ്ങനെയുള്ള തയാറെടുപ്പുകൾക്കു ശേഷമാണ് ഷൂട്ടിംഗിനായി ഗണപത് എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ലണ്ടനിൽ എത്തിയത്. അതു പോലെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മൂന്നു മാസം മുന്‍പു തന്നെ ഡയറക്ടറും സംഘവും ചാർട്ടിംഗും പൂർത്തിയാക്കിയിരുന്നു. പൊതുവേ തെന്നിന്ത്യൻ ആർട്ടിസ്റ്റുകളോടും മറ്റും ബോളിവുഡുകാർക്ക് അവഗണനയാണെന്നായിരുന്നു കേട്ടറിവ് .എന്നാൽ ആ കേട്ടറിവുകൾക്കു വിരുദ്ധമായിരുന്നു എന്റെ അനുഭവം. സെറ്റിലെ പ്ലാനിംഗ് , ചിട്ട, കൃത്യനിഷ്ഠ, ഡിസിപ്ലിൻ. എത്ര വലിയ ആർട്ടിസ്റ്റാണെങ്കിലും വലിപ്പച്ചെറുപ്പമില്ലാതെ തൊഴിലാളി – ആർട്ടിസ്റ്റ് ഭേദമന്യേ ഫ്രണ്ട്ലിയായ അവിടുത്തെ പെരുമാറ്റം. ഇതൊക്കെ എന്നെ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ആർട്ടിസ്റ്റുകളും പ്രൊഡക്ഷൻ ബോയിയും ലൈറ്റ്മാന്മാമാരും സൗഹൃദത്തോടെ പെരുമാറുന്ന കാഴ്ച എനിക്ക് ആദ്യാനുഭവമായിരുന്നു . ടൈഗർ ഷറഫിന്റെ എളിമയും സ്നേഹവും എത്ര പറഞ്ഞാലും മതിവരില്ല. ടൈഗറുമായി രണ്ടു ദിവസം ഇടപഴകിയാൽതന്നെ നമുക്കും ഇതു പോലെ…
Read Moreദേവാസുരം മമ്മൂട്ടിയെ നായകനാക്കി ഹരിദാസ് ചെയ്യാനിരുന്ന ചിത്രം
മംഗലശോരി നീലകണ്ഠനെയും മുണ്ടയ്ക്കൽ ശേഖരനെയും മറക്കാനാകുമോ മലയാളികൾക്ക്… മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നും മോഹന്‍ലാലിന്റെ കരിയറിൽ നിര്‍ണായക വഴിത്തിരിവുമായിരുന്നു ദേവാസുരം എന്ന ചിത്രം. എന്നാൽ ദേവാസുരത്തില്‍ മമ്മൂട്ടി ആയിരുന്നു നായകനാകേണ്ടിയിരുന്നതെന്ന വെളിപ്പെടുത്തലുമായി സംവിധായകന് ഹരിദാസ്. രഞ്ജിത്ത് തിരക്കഥയൊരുക്കിയ ദേവാസുരം ഐ.വി. ശശിയായിരുന്നു സംവിധാനം ചെയ്തത്. ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ… ദേവാസുരം ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നു. മോഹന്‍ലാലല്ല, മമ്മൂട്ടിയായിരുന്നു നായകന്. മമ്മൂട്ടിയോട് കഥ പറയാന്‍ മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. പക്ഷേ അന്ന് അദ്ദേഹത്തിനു തിരക്കായിരുന്നു. ദേവാസുരം പീന്നിട് മുരളിയെ വച്ച് ആലോചിച്ചു. അതും നടന്നില്ല.ദേവാസുരത്തിന്റെ ലൊക്കേഷനൊക്കെ ഞാനായിരുന്നു കണ്ടെത്തിയത്. രഞ്ജിത്ത് കഥ പറഞ്ഞപ്പോള്‍ എനിക്കിഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുടങ്ങിയതെന്നറിയില്ല. പീന്നിടാകാം എന്ന് മമ്മൂട്ടി പറഞ്ഞു. രഞ്ജിത്ത് മോഹന്‍ലാലിനെ വച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു. ഐ.വി. ശശി സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ഷൂട്ടിംഗ് സെറ്റിലൊക്കെ പോയിരുന്നു. ഞാനാണ് ഈ…
Read Moreകത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി
ജയ്പുര്‍: ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള സ്നേഹവും നന്ദിയുമാണ് ഇരുവരുടെയും ഹൃദയത്തിലെന്ന് വിവാഹചിത്രങ്ങള്‍ പങ്കുവച്ച് കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് താരവിവാഹത്തിന് വേദിയായത്.
Read Moreശ്രീദേവിയെ കല്യാണം കഴിക്കാമോ?
തന്റെ അഭിനയമികവു കൊണ്ടു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് കമല്‍ ഹാസന്. ഇന്ത്യയിലെ ഒട്ടുമിക്ക താരസുന്ദരിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീദേവിയും കമല്‍ ഹാസനും തമ്മിലുള്ള കോംബോ വലിയ ചര്‍ച്ചയായിരുന്നു. നിരവധി സിനിമകളിലാണ് രണ്ടാളും ഒരുമിച്ചഭിനയിച്ചത്. സ്ക്രീനിലെ കെമിസ്ട്രി കണ്ട് താരങ്ങള്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചവരും വിവാഹം ആലോചിച്ചവരുമൊക്കെ ഉണ്ട്. അതില്‍ പ്രധാനം കമല്‍ ഹാസനോട് ശ്രീദേവിയുടെ അമ്മ തന്നെ വിവാഹം ആലോചിച്ച കഥയാണ്. അക്കാലത്ത് ശ്രീദേവിയെ വിവാഹം കഴിക്കാമോ എന്ന് കമല്‍ ഹാസനോട് നടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമല്‍ ഹാസന് അതിനോടു യോജിച്ചില്ല. കാരണം തന്റെ സഹോദരിമാരില്‍ ഒരാള്‍ ആയിട്ടാണ് ശ്രീദേവിയെ കമൽ കണ്ടിരുന്നത്. സിനിമയില്‍ രണ്ടാളും തമ്മില്‍ നിരവധി പ്രണയരംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ ഫിലീംഗ്സ് ഒന്നും ശ്രീദേവി പുറത്തു കാണിച്ചിരുന്നില്ല. ശ്രീദേവി എപ്പോഴും സാര്‍ എന്ന് വിളിച്ച് ഒരു സഹോദരി ബന്ധം ഉടലെടുത്തിരിക്കുന്നതിനാല്‍ തനിക്കും അവരോട് അത്തരമൊരു…
Read Moreചെയ്ത് പോയ തെറ്റ് ഇനി ആവർത്തിക്കില്ല
തെറ്റ് ആവർത്തിക്കില്ലസിനിമയായാലും ജീവിതമായാലും നമ്മൾ ആരെയെങ്കിലും വിശ്വസിച്ചാണ് പല തീരുമാനങ്ങളുമെടുക്കുന്നത്. വിശ്വസിക്കുന്നവർ കഴുത്തറുത്താലെന്തു ചെയ്യും! ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. കുറേപ്പേർക്ക് നല്ല കാര്യങ്ങൾ സംഭവിക്കും. കുറേപ്പേർക്ക് മോശം കാര്യങ്ങളും. എനിക്കു വിവാഹ ജീവിതത്തിൽ രാശിയില്ല. അതാണു സത്യം. ദൈവം എനിക്ക് അതു വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്. ആദ്യത്തെ ദുരനുഭവത്തിൽ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണ്ടെന്നു ഞാൻ തീരുമാനിക്കേണ്ടതായിരുന്നു. അഭിനയിക്കാൻ ദൈവം കഴിവുതന്നു. അതിൽ ശ്രദ്ധിക്കാതെ ഇതിനു പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാൻ ആവർത്തിക്കില്ല. ചിലർക്ക് കുടുംബജീവിതം നന്നാകും. പക്ഷേ പ്രൊഫഷനിൽ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷൻ തന്നു. നല്ല സിനിമകൾ തന്നു. ആ സമയത്ത് ഞാൻ കുടുംബ ജീവിതം തേടിപ്പോയത് എന്റെ…
Read Moreവിവാഹമോചനത്തിനു ശേഷം മരിക്കുമെന്ന് കരുതി…
സാമന്തയുടെയും നാഗചൈതന്യയുടെയും വേർപിരിയൽ തെന്നിന്ത്യയിൽ വലിയ ചർച്ചയായിരുന്നു. ഇവരുടെ വേർപിരിയൽ ആരാധകർക്കു വലിയ ഷോക്കായിരുന്നു. 2017ലാണ് ഇരുവരും വിവാഹിതരായത്.ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും വിവാഹ ബന്ധം വേര്പെടുത്തുന്നുവെന്നു പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴും ആരാധകര്‍ക്കിടയില്‍ ഈ വേർപിരിയൽ വലിയ ചര്‍ച്ചാ വിഷയമാണ്. നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം അവസാനിക്കുമ്പോള്‍ താന്‍ ആകെ തകര്‍ന്നു മരിക്കുമെന്നാണ് കരുതിയതെന്ന സാമന്തയുടെ വാക്കുകളാണിപ്പോൾ തെന്നിന്ത്യയിൽ ചർച്ചാവിഷയം. വിവാഹമോചനത്തെ ക്കുറിച്ച് ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത. നാലു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമുള്ള തന്റെ അനുഭവങ്ങളാണു താരം തുറന്ന് പറഞ്ഞത്. ഞാന്‍ വളരെ ദുര്‍ബലയായ വ്യക്തിയാണെന്നായിരുന്നു ഇതുവരെയും കരുതിയിരുന്നത്. എന്നാല്‍ എന്റെ കരുത്തില്‍ ഇപ്പോൾ ഞാന്‍ അദ്ഭുതപ്പെടുന്നു.നിങ്ങള്‍ക്ക് ഒരു മോശം ദിവസമാണെങ്കില്‍ കുഴപ്പമില്ല, അത് മനസിലാക്കാം. കാരണം നമ്മള്…
Read Moreആ പ്രണയമുണ്ടായതിങ്ങനെ!
തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരദന്പതികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട് കേരളത്തിൽ. വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ശാലിനിയുടെ വിശേഷങ്ങൾ താരത്തിന്റെ സഹോദരി ശ്യാമിലിയുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ആരാധകർ അറിയുന്നത്. ബാലതാരമായിരുന്നപ്പോൾതന്നെ തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും ശാലിനി പ്രേക്ഷകനെ വിസ്മയിപ്പിച്ചിരുന്നു. 1990-ലാണ് ബാലതാരമായി അവസാന സിനിമ റിലീസ് ചെയ്തത്. പിന്നീട് ഏഴു വർഷത്തോളം സിനിമയിൽനിന്നു വിട്ടുനിന്നു. ശേഷം 1997ൽ കുഞ്ചാക്കോ ബോബനൊപ്പം അനിയത്തിപ്രാവിവൂടെ നായികയായി വീണ്ടും തിരികെയെത്തി. അനിയത്തിപ്രാവ് വലിയ വിജയമായിരുന്നു ഒപ്പം നായികയും നായകനും. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ വിജയിയുടെ നായകയായി. തമിഴിലും സിനിമ സൂപ്പർ ഹിറ്റായതോടെ ശാലിനിക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരായി. അനിയത്തിപ്രാവ്, നിറം തുടങ്ങിയ സിനിമകളിലെ കുഞ്ചാക്കോ ബോബൻ-ശാലിനി കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകളും ഗോസിപ്പുകളും…
Read Moreതിരിച്ചുവരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബൻ
തിരിച്ചുവരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ട്. സിനിമയില്‍ പലരുടെയുംകൂടെ നില്ക്കുമ്പോള് ഒരു ക്ലോസപ്പ് വയ്ക്കാന്‍ ചിലര്‍ മടിച്ചിട്ടുണ്ട്. വേറൊരാളിലേക്ക് കാമറ തിരിച്ചുവച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് ആ സമയത്ത് മറ്റു വഴികള്‍ ഇല്ലായിരുന്നു. പക്ഷെ അവര്‍ ഇപ്പോള്‍ എന്നെ സമീപിക്കാറുണ്ട്. കഥ എത്രത്തോളം ആകര്‍ഷിക്കുന്നു എന്നതിനു തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. ചെയ്ത കഥാപാത്രങ്ങള്‍ വീണ്ടും ചെയ്യാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. സംഭാഷണം കുറഞ്ഞുപോയി, പ്രധാന കഥാപാത്രമല്ല എന്നെല്ലാമുള്ള കാരണങ്ങള്‍ പറഞ്ഞ് സിനിമകള്‍ വേണ്ടെന്നുവയ്ക്കാറില്ല. ഹൗ ഓള്‍ഡ് ആര് യുവും ടേക്ക് ഓഫുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. പ്രേക്ഷകരിലേക്ക് ആഴത്തില്‍ ഇറങ്ങുന്ന കഥാപാത്രങ്ങള്‍ ചെയ്യുക മാത്രമാണ് ലക്ഷ്യം. അതാണ് സന്തോഷം നൽകുന്നത്. ചെറുവേഷങ്ങളില്‍ എത്തിയാലും പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടെങ്കില്‍ അഭിമാനത്തോടെ അത് ചെയ്യാറുണ്ട്. -കുഞ്ചാക്കോ ബോബൻ
Read More