പഞ്ചാബി ഹൗസ് കഥ വന്ന വഴി

കാലങ്ങൾ കഴിഞ്ഞിട്ടും മനസിൽ മായാതെ നിൽക്കുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. സിനിമയ്ക്ക് പിന്നിലെ ചില രഹസ്യങ്ങൾ ഇടയ്ക്കു സംവിധായകൻ റാഫിമെക്കാർട്ടിൻ വെളിപ്പെടുത്തിയിരുന്നു. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത കാബൂളിവാലയിൽ ഞങ്ങൾ അസിസ്റ്റന്‍റ് ഡയറക്ടർമാരായിരുന്നു. സെറ്റിൽ ഞങ്ങളോടൊപ്പം ഒരു പഞ്ചാബിയുമുണ്ടായിരുന്നു. അജാനബാഹുവായ മനുഷ്യൻ. താടിയും തലപ്പാവും കൃപാണവുമൊക്കെയുണ്ട്. ആദ്യമൊന്നും ഞങ്ങൾ അദ്ദേഹത്തോടു സംസാരിക്കാറില്ലായിരുന്നു. കാരണം ഞങ്ങൾക്ക് പഞ്ചാബി ഭാഷ അറിയില്ലല്ലോ? പക്ഷേ പലരും അദ്ദേഹത്തോട് സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഞങ്ങൾ വിചാരിച്ചത് അവർക്കൊക്കെ നന്നായി പഞ്ചാബി ഭാഷ അറിയാം എന്നാണ്. ഈ സസ്പെൻസ് രണ്ടു ദിവസത്തിനകം നീണ്ടുനിന്നില്ല. അദ്ദേഹവുമായി സംസാരിച്ചു തുടങ്ങിയപ്പോഴാണ് അറിയുന്നത് ആള് കൊച്ചിക്കാരനാണ്. ഞങ്ങ …നിങ്ങ… സ്റ്റെൽ. പഞ്ചാബിൽ നിന്നു വർഷങ്ങൾക്കു മുന്പേ കുടിയേറിയ ബിസിനസ് കുടുംബമാണ് അദ്ദേഹത്തിന്‍റേത്. അങ്ങനെ കൊച്ചിഭാഷ സംസാരിക്കുന്ന പഞ്ചാബി ഒരു ആശയമായി ഞങ്ങളുടെ മനസിൽ കിടന്നു. ഈ സമയത്ത് ഒരു ചെന്നൈ…

Read More

പാസ്‌വേഡിന് തുടക്കമായി

  ജെറോമാ ഇന്‍റർനാഷണലിന്‍റെ ബാനറിൽ ജീനാ ജോമോൻ നിർമിക്കുന്ന പാ‌സ്‌വേഡ് എന്ന ചലച്ചിത്രം മഞ്ജീത് ദിവകർ സംവിധാനം ചെയ്യുന്നു. മോൻസി സ്കറിയ രചന നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആദ്യപോസ്റ്റർ, തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ ക്രൈംബ്രാഞ്ച് ഐജി പി.ശ്രീജിത്ത് ഐപിഎസ് പ്രകാശനം ചെയ്തു. ചടങ്ങിൽ നടൻ ജോസ് മുഖ്യാതിഥി ആയിരുന്നു. ഒപ്പം മലയാളത്തിലെ പ്രശസ്തരായ അൻപതോളം താരങ്ങളുടെ എഫ്ബി പേജിലൂടെയും പോസ്റ്റർ റിലീസ് ചെയ്തു. തിരകളുടെ രഹസ്യങ്ങൾ എന്ന ടാഗ്‌ലൈനോടെ യുഎസിലെ കാലിഫോർണിയയിൽ വെച്ചാണ് ചിത്രീകരണം. ഇൻവെസ്റ്റിഗേറ്റീവ് ജോണറിലുള്ള ഒരു ത്രില്ലറാണ് പാസ്‌വേഡ്. ബാനർ – ജെറോമാ ഇന്‍റർനാഷണൽ, നിർമാണം – ജീനാ ജോമോൻ, സംവിധാനം – മഞ്ജീത് ദിവാകർ, രചന – മോൻസി സ്കറിയ, ഛായാഗ്രഹണം – ജിത്തു ദാമോദർ, എഡിറ്റർ – സിയാൻ ശ്രീകാന്ത്, ഗാനരചന – ബി.കെ. ഹരിനാരായണൻ. സംഗീതം – വില്യം ഫ്രാൻസിസ്, കോ-പ്രൊഡ്യൂസർ…

Read More

“കിരീടം’ മമ്മൂട്ടിയുടെ സിനിമയായിരുന്നു !

ഒരു സിനിമയുടെ ജീവന്‍ നല്ലൊരു തിരക്കഥയാണ്. ഏറെ നാളുകള്‍ കൊണ്ടാണ് പലരും തിരക്കഥകള്‍ എഴുതിയുണ്ടാക്കുന്നത്. എന്നാല്‍ കിരീടത്തിന് വേണ്ടി വെറും നാല് ദിവസം കൊണ്ടായിരുന്നു ലോഹിതദാസ് തിരക്കഥ എഴുതിയത്. സംവിധായകന്‍ സിബി മലയിലിന്‍റെ കല്യാണത്തിന് പോവാന്‍ വേണ്ടി രാവും പകലും വിശ്രമമില്ലാതെയായിരുന്നു ലോഹിദാസ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കിരീടത്തിന് തിരക്കഥ എഴുതിയിരുന്ന സമയത്ത് ഐവി ശശി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനും ലോഹിതദാസ് തിരക്കഥ എഴുതിയിരുന്നു. ആ ചിത്രത്തിന് കിരീടം എന്നായിരുന്നു ലോഹിതദാസ് പേര് കൊടുത്തിരുന്നത്. എന്നാല്‍ ആ പേര് ഐ.വി. ശശിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ കുറിച്ച് സിബി മലയിലിനോട് സംസാരിച്ചപ്പോള്‍ ഐ.വി. ശശിക്ക് ആ പേര് വേണ്ടെങ്കില്‍ നമ്മൂടെ സിനിമയ്ക്ക് ആ പേരിടാമെന്ന് പറയുകയായിരുന്നു. അങ്ങനെയാണ് മോഹന്‍ലാല്‍ ചിത്രത്തിന് കിരീടം എന്ന പേര് തീരുമാനിച്ചത്. പിന്നീട് ആ മമ്മൂട്ടി ചിത്രത്തിന് മുക്തി എന്നു പേരിട്ടു. മലയാളികളെ…

Read More

ദുൽഖറിന്‍റെ കുറുപ്പ് വരുന്നു; പ്രേക്ഷകർക്കു മുന്നിലെത്തുന്നത്ഒടിടി പ്ലാറ്റ്ഫോമിലൂടെ

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം കുറുപ്പ് പ്രേക്ഷകർക്കു മുന്നിലെത്തുന്നു. ദുൽഖർ സൽമാന്‍റെ ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ സുകുമാര കുറുപ്പായി ദുൽഖർ എത്തിയ വേറിട്ട ലുക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. മലയാളത്തിൽനിന്നും ഒരു ബിഗ് ബജറ്റ് ചിത്രം ഒടിടി റിലീസിനെത്തുന്നത് ആദ്യമായാണ്. ദുൽഖർ സൽമാൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്നതിനൊപ്പം നിർമാതാവായും ചിത്രത്തിലുണ്ട്. ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. 35 കോടിയാണ് മുതൽമുടക്ക്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസും എം സ്റ്റാർ എന്‍റർടെയ്ൻമെന്‍റ്സും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. കേരളത്തിനു പുറമേ അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിംഗിനായി ചെലവഴിച്ചു. 1980 കാലഘട്ടമാണ് ചിത്രത്തിലൂടെ…

Read More

മുന്തിരിവള്ളികൾ തളിർക്കുന്പോൾ.! പ്രണയോപനിഷത്തിൽ നിന്നു വന്ന സിനിമ…

ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയത്തിന്‍റെ കഥ പറഞ്ഞ സിനിമയായിരുന്നു മുന്തിരിവള്ളികൾ തളിർക്കുന്പോൾ. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ചില വിശേഷങ്ങൾ രചന നിർവഹിച്ച എം.സിന്ധുരാജ് പങ്കുവച്ചിരുന്നു. 2011 ൽ പ്രമുഖ മാസികയിൽ വന്ന വി.ജെ. ജയിംസിന്‍റെ കഥയാണ് പ്രണയോപനിഷത്ത്. ഭർത്താവും ഭാര്യയും തമ്മിലുള്ള പ്രണയത്തിന്‍റെ കഥയാണത്. ഭാര്യയും ഭർത്താവും മാത്രമുള്ള, അവരുടെ മനോവിചാരങ്ങളുടെ, അവരുടെ ആത്മബന്ധത്തിന്‍റെ കഥയാണ് പ്രണയോപനിഷത്ത്. പക്ഷേ, ചെറുകഥയുടെ ടെക്സ്റ്റിൽ നിന്നുകൊണ്ട് ഒരിക്കലും ഒരു സിനിമ ചെയ്യാൻ പറ്റില്ല. എന്നാൽ മനോഹരമായ ആ കഥയ്ക്കുള്ളിലെ ഒരാശയത്തിൽ ഒരു സിനിമയുണ്ടെന്നു തോന്നിയപ്പോൾ എന്‍റെ സുഹൃത്തുകൂടിയായ ജയിംസേട്ടനെ വിളിച്ചു. ഈ കഥയിൽ ഒരു സിനിമ കാണുന്നുണ്ടെന്നും ഞാൻ അതു ചെയ്യുമെന്നും പറഞ്ഞു. അങ്ങനെ പ്രണയോപനിഷത്തിലെ ആനിയമ്മയെയും ഉലഹന്നാനെയും എടുത്ത് അവരെ പുതിയ ഒരു സ്‌ഥലത്തേക്കു കൊണ്ടുപോയി. അവർക്കു പുതിയ ജോലിയും ജീവിതസാഹചര്യവുമുണ്ടാക്കി. പുതിയ ചുറ്റുപാടുകളുണ്ടാക്കി, അവരിൽ…

Read More

ഏപ്രിൽ 18 ! സിനിമയ്ക്ക് പേര് വന്നതിന് പിന്നില്‍ ഒരു രസകരമായൊരു കഥയുണ്ട്….

ബാലചന്ദ്രമേനോൻ സിനിമാ ജീവിതത്തിലെ സുപ്രധാന സിനിമകളില്‍ ഒന്നാണ് ഏപ്രില്‍ പതിനെട്ട്. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ഹിറ്റ് കുടുംബ ചിത്രമാണിത്. പില്‍ക്കാലത്ത് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ ശോഭനയുടെ അഭിനയ അരങ്ങേറ്റം ഈ സിനിമയിലൂടെയായിരുന്നു. ഏപ്രില്‍ പതിനെട്ടില്‍ ശോഭന അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് ശോഭന എന്നായിരുന്നു. ഇതാണ് പിന്നീട് അഭിനയ ജീവിതത്തില്‍ ഉടനീളം അവര്‍ സ്വീകരിച്ചത്. രസകരമായ കഥ ഏപ്രില്‍ പതിനെട്ട് എന്ന് സിനിമയ്ക്ക് പേരിടുന്നതിന് പിന്നില്‍ ഒരു രസകരമായൊരു കഥയുണ്ട്. ബാലചന്ദ്രമേനോൻ തന്നെയാണ് ഒരിക്കൽ ഇക്കാര്യം പങ്കുവെച്ചത്. പ്രശ്നം ഗുരുതരം എന്ന ചിത്രത്തിന്‍റെ റീ റെക്കാര്‍ഡിംഗ് പ്രസാദ് സ്റ്റുഡിയോയില്‍ നടക്കുന്ന സമയം. നിര്‍മാതാവ് അഗസ്റ്റിന്‍ പ്രകാശ് (സന്തോഷ് ഫിലിംസ്) കയറിവരികയാണ്. അദ്ദേഹത്തിന്‍റെ കൈയില്‍നിന്ന് നേരത്തെ അഡ്വാന്‍സ് വാങ്ങിയതാണ്. സ്വതവേ ധൃതിക്കാരനാണ് തൃശൂര്‍ക്കാരനായ ആ മനുഷ്യൻ. പലവട്ടം എനിക്ക് ചുറ്റും വട്ടമിടുന്നു. പക്ഷേ കഥ…

Read More

സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാർഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളു, അഭിനയം! സന്തോഷ് പണ്ഡിറ്റ് പറയുന്നു…

സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാർഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളു, അഭിനയം. പ്രതീക്ഷിച്ചിടത്തു നിന്നും ലഭിക്കുന്പോഴും ആഗ്രഹിക്കുന്നവര്‍ക്ക് കൊടുക്കുന്പോഴുമാണ് സ്നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത് . നമ്മുടെ ജീവിതത്തില്‍ ദൈവം തരുന്ന വേദനകള്‍ക്ക് വ്യക്തമായ ഓരോ ഉദ്ദേശ്യം ഉണ്ട്…നമ്മളെ തളര്‍ത്താനല്ല മറിച്ചു അത്‌ നമ്മെ പറക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത് . വേദനകള്‍ നോക്കി കരയാനല്ല..മറിച്ചു നമ്മെ നമ്മുടെ ചിറകിന്‍റെ ശക്തി തിരിച്ചറിയിക്കുവാനാണ് പ്രശ്നങ്ങൾ തരുന്നത്. -സന്തോഷ് പണ്ഡിറ്റ്

Read More

നിലച്ചുപോകുമെന്നു കരുതിയ തൂവാനത്തുമ്പികള്‍…

തൂവാനത്തുമ്പികൾ പാതി വഴിയിൽ നിലച്ചു പോകേണ്ടിയിരുന്ന സിനിമയായിരുന്നു എന്നും അന്ന് സഹായവുമായി എത്തിയത് മോഹൻലാൽ ആണെന്നും വെളിപ്പെടുത്തൽ. തൂവാനത്തുന്പികൾ എന്ന ചിത്രം തിയറ്ററുകളിൽ എത്തി മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോൾ തൂവാനത്തുമ്പികളുടെ ഈ പിന്നാമ്പുറ കഥ പറഞ്ഞത് പത്മരാജന്‍റെ ഭാര്യയായ രാധാലക്ഷ്‌മിയാണ്. പാതിവഴിയിൽ നിലച്ചു പോകേണ്ടിയിരുന്ന സിനിമയായിരുന്നു തൂവാനത്തുമ്പികൾ എന്നാണ് രാധാലക്ഷ്‌മി പറയുന്നത്. കാലഘട്ടത്തെ അതിജീവിക്കുന്ന ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു പത്മരാജൻ. ആരാധകലോകം മറക്കാതെ നെഞ്ചോട് അടുപ്പിച്ച ഒരു പത്മരാജൻ ചിത്രമാണ് തൂവാനത്തുമ്പികൾ. വർഷങ്ങൾക്കിപ്പുറവും മണ്ണാറത്തൊടിയില്‍ ജയകൃഷ്ണന്‍റെ മുന്നിലേക്ക് മഴയോടൊപ്പം കടന്നുവന്ന ക്ലാരയും ചിത്രത്തിലെ ഗാനങ്ങളും മലയാളികളുടെ മനസിലുണ്ട്. ഉദകപ്പോള എന്ന പത്മരാജന്‍റെ തന്നെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു തൂവാനത്തുമ്പികൾ. തൂവാനത്തുമ്പികളുടെ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിർമാതാവിന് ഹൃദയസ്തംഭനം സംഭവിച്ചു. അത്തരമൊരു സാഹചര്യത്തിൽ സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നിരുന്നു. ആ അവസ്ഥയിൽ സ്വന്തം…

Read More

സുശാന്തിനെ അപമാനിക്കുന്നുവെന്ന്! രൺവീറിനെതിരേ സുശാന്ത് ആരാധകർ

രൺവീർ അഭിനയിക്കുന്ന ബിങ്കോ ചിപ്‌സ് പരസ്യം നിരോധിക്കണം എന്ന ആവശ്യവുമായി സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ആരാധകര്‍. രണ്‍വീര്‍ സിംഗ് പ്രത്യക്ഷപ്പെടുന്ന ബിങ്കോയുടെ പുതിയ പരസ്യമാണ് സുശാന്ത് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ പരസ്യത്തില്‍ സുശാന്തിനെ കളിയാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് സുശാന്തിന്‍റെ ആരാധകർ പറയുന്നത്. സുശാന്ത് നാസ സന്ദര്‍ശന വേളയില്‍ നിര്‍മിച്ച ഒരു യൂണിഫോം പോലും താരം സ്വന്തമാക്കിയിരുന്നു. രണ്‍വീറിനോട് ഭാവിയില്‍ എന്തു ചെയ്യാനാണ് പ്ലാന്‍ എന്ന ചോദിക്കുന്നതോടെയാണ് പരസ്യം ആരംഭിക്കുന്നത്. അതിന് ഏലിയന്‍, ബഹിരാകാശ ശാസ്ത്രം എന്നിവയെ പറ്റിയാണ് രണ്‍വീര്‍ മറുപടി പറയുന്നത്. എന്നാൽ സുശാന്തിന് ഇഷ്ടമുള്ള കാര്യങ്ങളാണ് രണ്‍വീര്‍ പരസ്യത്തില്‍ പറയുന്നത് എന്നാണ് സുശാന്ത് ആരാധകര്‍ പറയുന്നത്. ബോയ്‌കോട്ട് ബിങ്കോ എന്ന ഹാഷ്‌ടാഗാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. രണ്‍വീര്‍ നിങ്ങള്‍ക്ക് മാപ്പില്ല എന്ന പോസ്റ്റുകളാണ് പ്രചരിക്കുന്നത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് യൂട്യൂബില്‍ പരസ്യത്തിന്‍റെ കമന്‍റ്് സെക്‌ഷന്‍ ഓഫ് ചെയ്തു.

Read More

മീൻ വെട്ടിൽനിന്നു സംവിധാനത്തിലേക്ക്! സിനിമാക്കഥ പോലെ ഗഫൂറിന്‍റെ ജീവിതം…

കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെത്തിയാൽ ഗഫൂറിനെ കാണാം.. മീനുകൾ വെട്ടിമുറിക്കുന്ന ജോലിക്കാരനായി. സിനിമ സെറ്റിലെത്തിയാൽ ചിലപ്പോൾ അവിടെയും കാണും ഗഫൂർ പൊക്കുന്ന് നടനായി. സീരിയലിലും നാടകത്തിലും താരമാണ് ഗഫൂർ! 30 സിനിമകളിലും പത്തു സീരിയലുകളിലും നിരവധി നാടകങ്ങളിലും ഇതിനകം വേഷമിട്ടു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ,ജയറാം എന്നിവർക്കൊപ്പം ഗഫൂർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പുതിയ അദ്ദേഹം സംവിധാനമേലങ്കി അണിയുന്നു എന്നുള്ളതാണ് പുതിയ വാർത്ത. 17-ാം വയസിൽ നടൻ അബു സർക്കാറാണ് അഭിനയരംഗത്തേക്കു ഗഫൂറിനെ കൊണ്ടുവന്നത്. വടക്കാഞ്ചേരി അകമല തിയറ്റേഴ്സിന്‍റെ വീണ്ടും ഹജ്ജിന് എന്ന നാടകത്തിൽ പോസ്റ്റ് മാനായി വേഷമിട്ടായിരുന്നു തുടക്കം. തുടർന്ന് നിരവധി നാടകങ്ങളിൽ വേഷമിട്ടു. ഇതിനിടെ ചിരി ബോംബ് എന്ന നാടകം എഴുതി. ഈ നാടകം സംവിധാനം ചെയ്തതു പ്രശസ്ത നടൻ കുതിരവട്ടം പപ്പുവായിരുന്നു. കുതിരവട്ടം പപ്പു സംവിധായകൻ വി.എം. വിനുവിനെ പരിചയപ്പെടുത്തി. വി.എം.വിനുവിന്‍റെ ആകാശത്തിലെ പറവകൾ…

Read More