ആദ്യമായി ഒരു സിനിമയുടെ തിരക്കഥ എന്റെ കൈയിൽ കിട്ടുന്നത് വാസന്തിയിലൂടെയാണ്. പലയാവർത്തി ഞാൻ തിരക്കഥ വായിച്ചു. സംശയങ്ങൾ തോന്നുമ്പോൾ അപ്പോൾ തന്നെ സംവിധായകരോടു ചോദിച്ചു മനസിലാക്കി. കണ്ണാടിക്കു മുൻപിൽ നിന്നു പലതവണ അഭിനയിച്ചു നോക്കി. ഇരുപ്പിലും നടപ്പിലും വാസന്തിയായി മാറണമെന്ന് അണിയറപ്രവർത്തകരുടെയും എന്റെയും വാശിയായിരുന്നു. റിഹേഴ്സൽ വർക്ക്ഷോപ്പ് പോലും അതിനായി സംഘടിപ്പിച്ചു. ഓരോ ഭാഗങ്ങളും എന്നെക്കൊണ്ട് അഭിനയിപ്പിച്ചു. ശരിയല്ലെന്നു തോന്നുന്നിടത്തു നിർത്തി വീണ്ടും വീണ്ടും അഭിനയിച്ചു. അതിനെല്ലാം ഫലം ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. – സ്വാസിക
Read MoreCategory: Movies
സംവിധായകൻ ഇനി നായകൻ! മൂന്നു മലയാളചിത്രങ്ങളൊരുക്കിയ യുവസംവിധായകൻ നായകനായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു
പ്രദീപ് ഗോപി ആക്ഷനും കട്ടും പറഞ്ഞു കാമറയ്ക്കു പിന്നിലിരുന്നു സിനിമയൊരുക്കിയിരുന്ന യുവസംവിധായന്‍ നായകനായി കാമറയ്ക്കു മുന്നിലെത്തുന്നു. ഇരയ് തേടൽ എന്ന തമിഴ് ചിത്രത്തിൽ നായകനായാണ് ചേർത്തല സ്വദേശിയായ കൃഷ്ണജിത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ടായിരുന്നു കൃഷ്ണജിത്തിന്റെ ഈ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. 2013-ല്‍ ഫ്ളാറ്റ് നമ്പര്‍ 4ബി എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തുകൊണ്ട് കൃഷ്ണജിത്ത്.എസ് വിജയൻ സിനിമാ രംഗത്തേക്ക് കടന്നുവന്നു. ആ ചിത്രത്തിലൂടെ തന്നെ 2013ലെ മികച്ച നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ജോണ്‍ എബ്രഹാം പുരസ്കാരവും കരസ്ഥമാക്കി. പിന്നീട് ഡെഡ്ലൈൻ, ബാല്‍ക്കണി എന്നീ രണ്ട് ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. തന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയ അജീഷ് പി അശോകിന്റെ പ്രതിധ്വനി എന്ന ഹൃസ്വ ചിത്രത്തിലൂടെ ബേബി മീനാക്ഷിക്കൊപ്പമുള്ള അഭിനയത്തിന് 2018 ലെ മികച്ച നടനുള്ള ഭരതന് പുരസ്കാരവും കൃഷ്ണജിത്ത് കരസ്ഥമാക്കി.…
Read Moreപോലീസായി, ടെക്കിയായി, അങ്ങനെ ധീരജ് നായകനായി!
ടി.ജി.ബൈജുനാഥ് തിയറ്ററുകൾ തുറക്കുന്നതും കാത്ത് രണ്ടു ത്രില്ലറുകൾ – കർണൻ നെപ്പോളിയൻ ഭഗത് സിംഗ്, മൈക്കിൾസ് കോഫി ഹൗസ്. രണ്ടിലും ഒരാ ൾ തന്നെ നായകൻ! എൻജിനിയറിംഗ് ജോലി കളഞ്ഞുവന്ന് സിനിമയോട് ഇഷ്ടംകൂടിയ ഒരു ആലുവാക്കാരൻ. വൈ, ഹിമാലയത്തിലെ കശ്മലൻ, വാരിക്കുഴിയിലെ കൊലപാതകം, കൽക്കി, എടക്കാട് ബെറ്റാലിയൻ എന്നീ സിനിമകളിലൂടെ ചുവടുറപ്പിച്ച ധീരജ് ഡെന്നി; നിവിന്റെയും ടോവിനോയുടെയും കസിൻ. പുതിയ സിനിമകളെക്കുറിച്ച്, അഭിനയത്തിലെ ഇഷ്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് യുവനടൻ ധീരജ് ഡെന്നി. ‘വൈ’യിൽ തുടങ്ങി ചെറുപ്പം തൊട്ടേ സ്കൂളിലും ആലുവാ പള്ളിയി ലുമൊക്കെയായി നാടകങ്ങളിൽ അഭിനയിച്ചിരു ന്നു. പ്ലസ്ടുവിൽ സ്റ്റേറ്റ് ലെവൽ ഡ്രാമയിൽ പോ യിട്ടുണ്ട്. ബി ടെക് ഇൻസ്ട്രുമെന്റേഷനു ശേഷം ബംഗളൂരുവിൽ ജോലിയായി. അക്കാലത്ത് ‘എങ്ങനെ തുടങ്ങും’ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. കോട്ടയം പ്രദീപിന്റെ മകൻ വിഷ്ണു പ്രദീപാണ് അതു സംവിധാനം ചെയ്തത്. നിനക്ക് അഭിനയിക്കാൻ…
Read Moreപ്രതിസന്ധികളെ തരണം ചെയ്ത് “അമീറ’
കോട്ടയം: കോവിഡ് ഭീഷണിയിലും പൂർണമായും ഒൗട്ട്ഡോറിൽ അതിസാഹസികമായി ചിത്രീകരിച്ച കോട്ടയം സ്വദേശിയുടെ “അമീറ’- പ്രദർശനത്തിനൊരുങ്ങുന്നു. കോവിഡിനെ തുടർന്നു സിനിമ മേഖല നിശ്ചലമായപ്പോഴാണ് വെല്ലുവിളി ഏറ്റെടുത്ത് തന്റെ ആദ്യ ചിത്രം വിവിധ ലോക്കേഷനുകളിൽ സംക്രാന്തി സ്വദേശിയായ റിയാസ് മുഹമ്മദ് ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനടക്കം നിരവധി ചലച്ചിത്ര പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം വൈറലാണ്. മീനാക്ഷിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ അച്ഛൻ അനൂപിന്റേതാണ് കഥ. പൗരത്വ ബില്ലിനെക്കുറിച്ചുള്ള തർക്കങ്ങളും ചർച്ചകളും ഇപ്പോഴും കെട്ടടങ്ങാത്ത മണ്ണിൽ അതിലൂന്നിയാണ് സാമൂഹിക പ്രസക്തിയുള്ള വിഷയം മുഹമ്മദ് റിയാസ് കൈകാര്യം ചെയ്തിരിക്കുന്നത്. മീനാക്ഷിയും സഹോദരൻ ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നു. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു. ഇവർക്കൊപ്പം കോട്ടയം രമേഷ്, കോട്ടയം പുരുഷൻ, സംവിധായകൻ ബോബൻ സാമുവൽ, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യാ…
Read Moreമഞ്ജു വാര്യരിൽ നിന്ന് ആ വേഷം ദിവ്യ ഉണ്ണിയിലേക്ക് പോയത് ഇങ്ങനെ…
സഹോദരീസഹോദരൻമാരുടെ കഥയുമായെത്തുന്ന സിനിമകൾക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. അത്തരത്തിലുള്ളൊരു സിനിമയായിരുന്നു ഉസ്താദ്. സിബി മലയിൽ സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചത് ഷാജി കൈലാസായിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയത് രഞ്ജിത്തും. മോഹൻലാലും ദിവ്യ ഉണ്ണിയും വിനീതും സായ് കുമാറും ഇന്ദ്രജയുമുൾപ്പടെ വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവിൽ നിന്നു വ്യത്യസ്തമായ തരത്തിലായിരുന്നു സിബി മലയിൽ മോഹൻലാലിനെ അവതരിപ്പിച്ചത്. ആക്ഷൻ മാത്രമല്ല വൈകാരികമായ രംഗങ്ങളും ചേർത്തുവെച്ചായിരുന്നു സിനിമയൊരുക്കിയത്. സിനിമയിലേക്ക് മോഹൻലാലിന്റെ സഹോദരിയുടെ വേഷത്തിലേക്ക് മഞ്ജു വാര്യരെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് ദിവ്യ ഉണ്ണി എത്തിയത്. പരമേശ്വരന്റെ ഉസ്താദ് മുഖത്തെക്കുറിച്ച് അനിയത്തി പത്മജയ്ക്ക് അറിയില്ല. ഏട്ടനെ ജീവനുതുല്യം സ്നേഹിക്കുന്ന അനിയത്തി, മാതാപിതാക്കളെ നഷ്ടമായതിന് ശേഷം അവൾക്ക് എല്ലാമെല്ലാമായി മാറിയ ഏട്ടൻ, ഇവരുടെ കഥയുമായാണ് സംവിധായകനെത്തിയത്. മോഹൻലാലും ദിവ്യ ഉണ്ണിയുമായിരുന്നു പരമേശ്വറും പത്മജയുമായെത്തിയത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യരെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം…
Read Moreനിർമാണരംഗത്തേക്ക് ചുവടു വച്ച് മമ്ത മോഹൻദാസ്
നടിയും ഗായികയുമായ മമ്ത മോഹൻദാസ് നിർമാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. മമ്തയും സുഹൃത്തും സംരംഭകനുമായ നോയൽ ബെനും ചേർന്നാണ് മമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പുതിയ പ്രൊഡക്ഷൻ ഹൗസിനു തുടക്കം കുറിച്ചത്. സിനിമയിൽ നിന്ന് നേടിയ അംഗീകാരങ്ങൾക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തിൽ നിന്ന് ഉടലെടുത്തതാണ് പുതിയ സംരംഭമെന്ന് മമ്ത അറിയിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന തങ്ങളുടെ പുതിയ പ്രോജക്ടിൽ, ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാൻ കഴിയുമെന്നും മമ്ത ചൂണ്ടിക്കാട്ടി.
Read Moreവെല്ലുവിളികൾ മറികടന്ന് ഒരു കോട്ടയംകാരന്റെ സിനിമ; അമീറ ഒരുങ്ങുന്നു
കോവിഡ് ഭീഷണിയെയും പ്രകൃതിക്ഷോഭത്തെയും മറികടന്ന് പൂര്‍ണമായി ഔട്ട്ഡോറില് സാഹസികമായി ചിത്രീകരിച്ച കോട്ടയം സ്വദേശിയുടെ “അമീറ’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. കോവിഡിനെ തുടര്‍ന്നു സിനിമ മേഖല നിശ്ചലമായപ്പോഴാണ് വെല്ലുവിളികൾ ഏറ്റെടുത്ത് തന്റെ ആദ്യചിത്രം സംക്രാന്തി സ്വദേശിയായ റിയാസ് മുഹമ്മദ് ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം വൈറലാണ്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമൊക്കെ യഥാര്‍ഥ ഭാവത്തോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുകയാണെന്നു മുഹമ്മദ് റിയാസ് പറയുന്നു. ബാലനടി മീനാക്ഷിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ അച്ഛന് അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയും സഹോദരന് ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു. ഇവര്‍ക്കൊപ്പം കോട്ടയം രമേഷ്,…
Read Moreനിങ്ങളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിന് നന്ദി! ഖുശ്ബു പറയുന്നു…
ഇരുപത്തിയഞ്ച് വർഷം മുന്‍പ് ഈ ദിവസമാണ് നിങ്ങൾ എന്നോട് വിവാഹാഭ്യർഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങൾ ആരെപ്പോലെ ആയിരിക്കണം എന്നറിയാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. 25 വർഷങ്ങൾക്കു ശേഷവും ഒന്നും മാറിയിട്ടില്ല. ഞാൻ ഇപ്പോഴും അതുപോലെ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്റെ കണ്ണുകളിലേക്ക് നോക്കുന്പോൾ എനിക്കിപ്പോഴും നാണം വരാറുണ്ട്. നിങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുന്പോൾ ഞാൻ ഇപ്പോഴും ദുർബലയാകുന്നു. സുന്ദർ, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിന് നന്ദി. -ഖുശ്ബു
Read Moreപത്മരാജനോട് ജോണ്സണ് പറഞ്ഞു, ആ പാട്ടില്ലെങ്കിൽ ഞാനുമില്ല…
പത്മരാജന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഞാൻ ഗന്ധർവൻ. ചിത്രത്തിലെ ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം… എന്ന മനോഹര ഗാനം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ ഈ ഗാനം ചിത്രത്തിൽ നിന്നു മാറ്റാൻ ആലോചിച്ചിരുന്നുവെന്നും അതിന്റെ പേരിൽ നിർമാതാവുമായും സംസാരമുണ്ടായതായും ഗാനരച യിതാവ് കൈതപ്രം ദാമോദരൻ നന്പൂതിരിയുടെ വെളിപ്പെടുത്തൽ. ഗാനഗന്ധർവൻ യേശുദാസിന് ജോണ്‍സന്റെ പാട്ടുകളിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ളതു ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിലെ ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം…’ എന്ന ഗാനമാണെന്നു പറയുന്നു. കൈതപ്രത്തിന്റെ വരികൾ ഭാവസാന്ദ്രമായാണു ജോണ്സണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ഗാനത്തിനു ക്ലാസിക്കൽ ടച്ച് പോരാ എന്നു പ്രൊഡ്യൂസർ ഗുഡ്നൈറ്റ് മോഹന്റെ കുടെയുള്ള ചില സുഹൃത്തുക്കൾക്ക് അഭിപ്രായമുണ്ടായിരുന്നു. പത്മരാജനെപ്പോലും സമ്മതിപ്പിച്ച് അവർ തൃശൂരിലേക്കു ഞങ്ങളെ വിളിപ്പിച്ചു പാട്ടുമാറ്റാൻ നിർബന്ധിച്ചു. കാര്യമറിഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും സങ്കടപ്പെട്ടു. ഇത്രയും നല്ല ഗാനം ഈ ചിത്രത്തിലില്ലെങ്കിൽ പ്രൊഡ്യൂസർക്കുകൂടി വരുന്ന നഷ്ടത്തെയോർത്തു രാത്രി…
Read Moreആ സിനിമ ഒഴിവാക്കിയിരുന്നെങ്കിൽ വലിയ നഷ്ടം! ഇന്നസെന്റ് പിന്നീട് ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ…
വർഷങ്ങൾക്ക് മുൻപ് ഇന്നസെന്റും മോഹൻലാലും കോഴിക്കോട്ട് ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് താരങ്ങൾ താമസിക്കുന്നത്. ഷൂട്ടിംഗിന്റെ ഒരിടവേളയിൽ മോഹൻലാൽ പറഞ്ഞു. ഐ. വി. ശശിയുടെ പുതിയൊരു സിനിമ വരുന്നുണ്ട്. അതിൽ നല്ലൊരു കഥാപാത്രമുണ്ട്. ഒരു വാര്യരുടെ കഥാപാത്രം. ഇന്നസെന്റ് ആ കഥാപാത്രം ചെയ്യണം എന്ന്. അതേക്കുറിച്ച് ഇന്നസെന്റ് പിന്നീട് ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ… പക്ഷെ മോഹൻലാൽ അന്നു പറഞ്ഞ കഥാപാത്രത്തോട് ഞാനെന്തോ വലിയ താത്പര്യം കാണിച്ചില്ല. അത് മനസിലാക്കിയതു കൊണ്ടാവണം മോഹൻലാൽ എന്നെ മുറിയിലേക്കു വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു. “ഈ സിനിമ കൂടി കഴിഞ്ഞ് ഇനി ഇരിങ്ങാലക്കുടയ്ക്കു പോയാൽ മതി’ എന്ന്. എന്നിട്ട് ഒരു തിരക്കഥ എനിക്ക് തന്നു. ഞാൻ സമയമെടുത്ത് ആ തിരക്കഥ മുഴുവൻ വായിച്ചു. ദേവാസുരം എന്നായിരുന്നു ആ സിനിമയുടെ പേര്. അതിലെ വാര്യരെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാൻ…
Read More