പൊതു സ്ഥലത്ത് നടി പൂനം പാണ്ഡെയെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചു എന്നാരോപിച്ച് നല്കിയ പരാതിയില്‍ ഗോവയിലെ കനാകോന പൊലീസ് കേസെടുത്തു. നടി അടക്കമുള്ളവര്‍ക്കെതിരേ ഗോവ ഫോര്‍വേഡ് പാര്‍ട്ടി വനിതാ വിഭാഗമാണ് പൊലീസില്‍ പരാതി നല്കി രംഗത്തെത്തിയത്. ഗോവയിലെ കനാനേകനയിലെ ചപോലി ഡാമില്‍ വച്ച് നടത്തിയ ചിത്രീകരണം സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്നും, ഗോവന്‍ സംസ്കാരത്തെ താറടിക്കുന്നതാണെന്നും പരാതിയില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു സ്ഥലത്ത് എങ്ങനെ വീഡിയോ ചിത്രീകരിക്കാനായി എന്നതിനെക്കുറിച്ചും, അനുമതി ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് മര്‍ഗോവ എസ്പി പങ്കജ് കുമാര്‍ സിങിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Read MoreCategory: Movies
അത് എന്റെ ഒരു മഹാഭാഗ്യമായിട്ട് ഞാൻ കരുതുന്നു! രശ്മി സോമൻ…
മമ്മൂക്കയുടെ ഒരു സിനിമയിൽ എനിക്കും അഭിനയിക്കാനുളള ഒരു അവസരം ലഭിച്ചിട്ടുണ്ടായിരുന്നു. അരയന്നങ്ങളുടെ വീട് ആണ് ആ ചിത്രം. പക്ഷേ ഞങ്ങൾ തമ്മിലുളള കോന്പിനേഷൻ, ആ ഒരു മഹാഭാഗ്യം എനിക്ക് കിട്ടിയില്ല. പിന്നീട് അമ്മ സംഘടനയുടെ മീറ്റിംഗിൽ അദ്ദേഹം മുഖ്യാതിഥിയായി എത്തിയിട്ടുണ്ടായിരുന്നു. അന്ന് ഞാൻ പറഞ്ഞു മമ്മൂക്ക എനിക്ക് കൂടെ അഭിനയിക്കാനുളള ഒരു ഭാഗ്യം കിട്ടിയിട്ടുണ്ടായിരുന്നില്ല എന്ന്, അത് പറഞ്ഞപ്പോ അദ്ദേഹം നമ്മൾ ഒരുമിച്ച് ഒരു പടത്തില്‍ അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു മഹാനടൻ എന്നെ ഒരു സിനിമയിൽ ഓർത്തിരിക്കുക. അതും കൂടെ ഒരു കോന്പിനേഷൻ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ ലൊക്കേഷനിൽ വെച്ചൊക്കെ കണ്ടിട്ടുണ്ടായിരുന്നു. എന്നാലും കോന്പിനേഷൻ ഒന്നും ഇല്ലാതിരുന്ന ഒരു ആർട്ടിസ്റ്റിനെ ഓർത്തിരിക്കുക എന്ന് പറയുന്പോ അത് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. എനിക്ക് സന്തോഷം കൊണ്ട് കണ്ണിലൊക്കെ വെളളം നിറഞ്ഞു. അന്ന് ഞാൻ കാണുന്നവരോട്…
Read Moreആ സമയത്ത് ഞാൻ വിവാഹിതയായി; പക്ഷേ ദാമ്പത്യ ജീവിതം അധികകാലം നീണ്ടുനിന്നില്ല; കനകലത
പ്രഫഷണൽ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാർഗം എന്നുറപ്പിച്ചു. പിന്നീട് ദൂരദർശനിൽ ഒരു പൂ വിരിയുന്നു എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അതുവഴി മിനിസ്ക്രീനിലെത്തി. അതു കണ്ട് ഉണർത്തുപാട്ട് എന്നൊരു സിനിമയിലേക്ക് വിളിച്ചു. അഭിനയിച്ചു. പക്ഷേ ആ സിനിമ റിലീസായില്ല. പിന്നീട് ചില്ല് എന്ന സിനിമയാണ് റിലീസായത്. ആ സമയത്ത് ഞാൻ വിവാഹിതയായി. പക്ഷേ ദാന്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. ഞങ്ങൾ വേർപിരിഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെടൽ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരന്റെ വിയോഗം. അങ്ങനെ ചേട്ടന്റെ മൂന്നു മക്കളെ ഞാൻ സ്വന്തം മക്കളായി ദത്തെടുത്തു വളർത്താൻ തുടങ്ങി. അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു. അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാൻ വളർത്തി. രണ്ടു പെണ്മക്കളെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചുവിട്ടു. മകനും അവന്റെ കുടുംബവുമാണ് ഇപ്പോൾ എന്നോടൊപ്പമുള്ളത്. -കനകലത
Read Moreഞാൻ ആളായിട്ടില്ല! അത് വലിയ റിസ്ക് ആണ്..; മഡോണ സെബാസ്റ്റ്യൻ പറയുന്നു…
നമുക്ക് ഒരുപാട് കാര്യങ്ങൾ പറയണമെന്നും ഇത് ഇങ്ങനെ ആൾക്കാർക്ക് മനസിലായിരുന്നെങ്കിൽ എന്നൊക്കെ ആലോചിക്കാറുണ്ട്. അതൊരുപക്ഷേ ഒരുപാട് ഇട്ടതുകൊണ്ടോ വീഡിയോയിൽ പറഞ്ഞതുകൊണ്ടോ ഒന്നും ആർക്കും മനസിലാവണമെന്നില്ല. അത് വലിയ റിസ്ക് ആണ്. ഈ പ്രശ്നങ്ങളെ കുറിച്ച് പറയാൻ മാത്രം ഞാൻ ആളായിട്ടില്ല. അല്ലെങ്കിൽ പറയാനുളള കൃത്യമായ സന്ദർഭം ഉണ്ടാവണം. അതില്ലെങ്കിൽ പറയാതിരിക്കുന്നതല്ലേ നല്ലത്. അല്ലാതെ ഭയമുളളത് കൊണ്ടല്ല. പാർവതിയെ പോലുളളവർ പ്രവർത്തിക്കുന്നതിന്റെ ഗുണങ്ങൾ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് അവരോട് നന്ദിയും ബഹുമാനവുമുണ്ട്. കൂടാതെ പുരുഷന്മാരുടെ പ്രശ്നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ല. എന്നെ സംബന്ധിച്ച് കിട്ടുന്ന റോളുകൾ മാക്സിമം നന്നായി ചെയ്യണമെന്നേ ശ്രദ്ധിക്കാറൂളളു. -മഡോണ സെബാസ്റ്റ്യൻ
Read Moreഹരികൃഷ്ണൻസിലെ ഗുപ്തനെ അറിയുമോ ?
മോഹൻലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ്. ചിത്രം കണ്ടവരാരും മറക്കാനിടയില്ലാത്ത ഒരു കഥാപാത്രമാണ് ഗുപ്തൻ. ചെറിയ ഒരു വേഷമായിരുന്നു ചിത്രത്തിൽ ഗുപ്തനെങ്കിലും കഥ മുന്നോട്ട് നീങ്ങിയത് ഗുപ്തന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടായിരുന്നു. പ്രശസ്ത സംവിധായകനും കാമറമാനുമായ രാജീവ് മേനോനായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. റോജയിൽ അരവിന്ദ് സ്വാമി ചെയ്ത കഥാപാത്രത്തിലേക്കായി ആദ്യം മണിരത്നം സമീപിച്ചത് രാജീവ് മേനോനെ ആയിരുന്നു. എന്നാൽ സിനിമോട്ടാഗ്രാഫിയിൽ എന്തെങ്കിലും ആകണമെന്ന ആഗ്രഹത്തിലായിരുന്നു ഇദ്ദേഹം. പിന്നീട് മിൻസാരെ കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, സർവം താളമയം തുടങ്ങിയ ചിത്രങ്ങൾ രാജീവ് സംവിധാനം ചെയ്തവയാണ്. ബോംബെ പോലുള്ള മികച്ച ചിത്രങ്ങൾക്ക് ഛായാഗ്രഹണം ചെയ്തും സിനിമാ മേഖലയിൽ തന്നെ പ്രശസ്തനായി രാജീവ്. സോഷ്യൽമീഡിയ അത്ര സജീവമല്ലാത്ത സമയത്താണ് ഹരികൃഷ്ണൻസ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഗുപ്തനെ അറിയാൻ ആരാധകർക്ക് കഴിഞ്ഞിരുന്നില്ല. ഗസ്റ്റ് റോളിലെത്തിയ താരത്തെ പിന്നീട് മലയാള…
Read Moreപ്രേം നസീറിന്റെ നടക്കാതെ പോയ മോഹം
മലയാള സിനിമയുടെ നിത്യഹരിത നായകനായിരുന്നു പ്രേംനസീര്‍. പ്രേംനസീര്‍ ചിത്രങ്ങള്‍ക്കെല്ലാം ഒരുകാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയറ്ററുകളില്‍ ലഭിച്ചത്. അഞ്ഞൂറിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ച താരമാണ് പ്രേംനസീർ. അഭിനയത്തിരക്കുകള്‍ക്കിടയിലും ഒരു സിനിമ സംവിധാനം ചെയ്യാനുളള മോഹം അദ്ദേഹത്തിനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേക്കുറിച്ച് ശ്രീനിവാസൻ, മണിയന്‍പിളള രാജു തുടങ്ങിയ താരങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു. മണിയൻപിള്ള രാജു ഒരഭിമുഖത്തിലാണ് നസീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നസീര്‍ സാര്‍ ഒരിക്കല്‍ എന്നോടും ശ്രീനിവാസനോടും പറഞ്ഞു, ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. മോഹന്‍ലാല്‍ എനിക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ശ്രീനിവാസന് അതിന് തിരക്കഥ എഴുതണം. കാശ്മീര്‍ ടു കന്യാകുമാരി എന്നാണു സിനിമയ്ക്കു നൽകിയിരിക്കുന്ന പേര്. അങ്ങനെ ശ്രീനി തിരക്കഥയെഴുതാമെന്ന് സമ്മതിച്ചു. അങ്ങനെ നസീര്‍ സാര്‍ തരാന്‍ പോകുന്ന അഡ്വാന്‍സ് ക്യാഷിനായി വെയിറ്റ് ചെയ്തു. അന്ന് 25,000 രൂപ വലിയ ഒരു തുകയാണ്. പക്ഷേ…
Read Moreകിരീടം എന്ന സിനിമയുടെ സ്ഥാനം വളരെ ഉയരത്തിലാണ്! ചില കിരീടം വിശേഷങ്ങൾ…
മലയാളസിനിമയിലെ മികച്ച സിനിമകളുടെ ലിസ്റ്റെടുത്താൽ അതിൽ കിരീടം എന്ന സിനിമയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേർന്ന് നിർമിച്ച കരീടം 1989 ജൂലൈ ഏഴിനാണ് റിലീസായത്. രചന ലോഹിതദാസും സംവിധാനം സിബി മലയിലുമാണ് നിർവഹിച്ചത്. മോഹൻലാൽ, തിലകൻ, പാർവതി, കവിയൂർ പൊന്നമ്മ, മോഹൻരാജ്, കൊച്ചിൻ ഹനീഫ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കിരീടത്തിന്റെ ചില സവിശേഷ പ്രത്യേകതകൾ ഇതാ, * നടൻ മോഹൻലാലിന് ആദ്യമായി ദേശീയ ബഹുമതി ലഭിക്കുന്നത് കിരീടം എന്ന സിനിമയിലൂടെയാണ്. 1989ലെ മികച്ച അഭിനയത്തിനുള്ള സ്പെഷൽ ജൂറി പുരസ്കാരമാണ് ലഭിച്ചത്. * ഗായകൻ എം.ജി.ശ്രീകുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ആദ്യമായി ലഭിക്കുന്നത് കിരീടം, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കായിരുന്നു. കണ്ണീർ പൂവിന്റെ കവിളിൽ തലോടി… (കിരീടം), മായാമയൂരം പീലിനീർത്തിയോ…( വടക്കുനോക്കിയന്ത്രം) എന്നിവയാണ് ആ ഗാനങ്ങൾ.…
Read Moreധാരാളം ഓഫറുകള്‍ പിന്നീട് വന്നു, പക്ഷേ..! ഗായത്രി അരുൺ പറയുന്നു…
പരസ്പരം എന്ന സീരിയല്‍ ഒരു വന്‍വിജയമായിരുന്നു. ഒരുപാട് ആളുകള്‍ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു. ഇപ്പോഴും എന്നെ ആളുകള്‍ കണ്ടാല്‍ വിളിക്കുന്നത് ദീപ്തി ഐപിഎസ് എന്നാണ്. എനിക്ക് സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്റുകളില്‍ എല്ലാം തന്നെ ദീപ്തി എന്നാണ് എന്നെ അഭിസംബോധന ചെയ്യാറുളളത്. അത്രയ്ക്കും പോപ്പുലര്‍ ആയിരുന്നു ആ കഥാപാത്രം. എന്നാല്‍ പിന്നീട് സീരിയലുകളില്‍ ഒന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകള്‍ പിന്നീട് വന്നു. പക്ഷേ അതൊന്നും ദീപ്തി പോലുളള നല്ല കാമ്പുളള കഥാപാത്രമായിരുന്നില്ല, വന്ന കഥാപാത്രങ്ങളെല്ലാം തന്നെ സ്ഥിരം നമ്മള് കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പിന്നീട് സീരിയല്‍ മേഖലയിൽ സജീവമാകാതെ പോയത്. -ഗായത്രി അരുൺ
Read Moreആത്മഹത്യാ രംഗത്ത് അഭിനയിക്കുമ്പോള്‍ തകർന്നുപോയി..! വിദ്യാബാലൻ
മലയാളികൾക്ക് ഏറെ പരിചിതമായ ബോളിവുഡ് നടിയാണ് വിദ്യാബാലൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമുൾപ്പടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയ ഈ താരം ബോളിവുഡിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച നടിയാണ്. സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിദ്യക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തെ മാനസികാവസ്ഥയെക്കുറിച്ചും സിനിമാരംഗത്തും സമൂഹത്തിലും പൊതുവെ നടിമാരോടുള്ള കാഴ്ചപ്പാടിനെക്കുറിച്ചും വിദ്യ ഒരിക്കൽ തുറന്നു പറഞ്ഞതു വലുയ വാർത്തയായിരുന്നു. ഒരു നടിയുടെ ജീവിതം എത്ര കണ്ട് പരിതാപകരമാണെന്ന യാഥാർഥ്യം സിൽക്ക് സ്മിതയുടെ സിനിമ കണ്ടവർക്കേ മനസിലാകൂ. ഞാൻ സിൽക്ക് സ്മിതയുടെ ഫാനല്ല. എന്നാൽ തെന്നിന്ത്യക്കാരി എന്ന നിലയിൽ അവരുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അവരുടെ അഭിനയം വളരെ വ്യത്യസ്തമാണ്. അതു തന്നെയാണ് അവരുടെ വിജയവും. സ്മിതയുടെ ജീവിതം പറഞ്ഞ ഡേർട്ടി പിക്ചറിൽ അഭിനയിക്കുന്പോൾ ഞാൻ യഥാർഥത്തിൽ സിൽക്ക് സ്മിതയായി…
Read Moreഎന്തുകൊണ്ട് സുരാജിന്റെയും ടിനിയുടെയും നായികയായി അഭിനയിച്ചില്ല ?പ്രിയാമണി പ്രതികരിക്കുന്നു…
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി പ്രിയാമണി. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടായിരുന്നു നടി തിളങ്ങിയത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് പ്രിയാമണി തിളങ്ങിയത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം അഭിനയിച്ചിരുന്നു. പരുത്തിവീരനിലെ പ്രകടനത്തിനാണ് 2006ല്‍ മികച്ച നടിക്കുളള ദേശീയ പുരസ്കാരം നടിക്ക് ലഭിച്ചത്. മലയാളത്തിൽ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമകളിലെല്ലാം നായികയായി നടി തിളങ്ങിയിരുന്നു. ഒരു ടെലിവിഷൻ പരിപാടിക്കിടെ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയം. ടിനി ടോം നായകനായ ഒരു ചിത്രത്തിലും സുരാജ് വെഞ്ഞാറമൂട് നായകനായ ഒരു സിനിമയിലും നായികയാവാനുളള ഓഫര്‍ നടി സ്വീകരിച്ചിരുന്നില്ല. ഇതിന്റെ കാരണം ചോദിച്ചുകൊണ്ട് ടിനി ടോം എത്തിയിരുന്നു. ഒരു കാരക്ടര്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് പ്രിയാമണിയുടെ മാനദണ്ഡം, അത് ഓപ്പോസിറ്റ് നില്ക്കുന്ന താരത്തിന്റെ സ്റ്റാര്‍ വാല്യൂ ആണോ. അതോ…
Read More