പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചു! തപ്‌സി പന്നുവിന്‍റെ ചിത്രം ബോയ്‌കോട്ട് ചെയ്യണമെന്ന് സോഷ്യല്‍മീഡിയയില്‍ ആഹ്വാനം

പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച തപ്‌സി പന്നുവിന്‍റെ പുതിയ ചിത്രം ഥപട് ബഹിഷ്കരിക്കാന്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനം. പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച തപ്‌സി ജെഎന്‍യുവില്‍ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രശ്‌നത്തിന് കാരണം. ബോസ്‌കോട്ട് ഥപട് എന്ന ഹാഷ് ടാഗ് ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 28ന് തീയറ്ററുകളിലെത്തും.

Read More

ഞാന്‍ കൊറോണ നിരീക്ഷണത്തിലല്ല..! ജാക്കി ചാൻ പറയുന്നു…

മാർഷ്യൽ ആർട് സിനിമകളിലൂടെ ലോകം മുഴുവൻ ആരാധകരെ സന്പാദിച്ച താരമാണ് ജാക്കി ചാൻ. ജാക്കി ചാൻ കൊറോണബാധിതനാണെന്ന വ്യാജവാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചത് ആരാധകരെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു. ഇപ്പോൾ ജാക്കി ചാൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ കൊറോണ നിരീക്ഷണത്തിലല്ലെന്നും ആരോഗ്യവാനാണെന്നും ജാക്കി ചാൻ ഫേസ് ബുക്കില്‍ കുറിച്ചു. കൂടാതെ ആരാധകർ തന്നോട് കാട്ടിയ സ്‌നേഹത്തിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നും ആരാധകർ ജാക്കി ചാന് ഫേസ് മാസ്കുകൾ അയച്ചു കൊടുത്തിരുന്നു. അവർക്കെല്ലാം ജാക്കി ചാൻ നന്ദി അറിയിച്ചു. തനിക്ക് ലഭിച്ച സമ്മാനങ്ങളെല്ലാം രോഗം മൂലം വിഷമിക്കുന്ന ആളുകള്‍ക്ക് നല്‍കാന്‍ തന്‍റെ സഹപ്രവർത്തകരോട് അറിയിച്ചിട്ടുണ്ടെന്നും ജാക്കി ചാന്‍ ഫേസ്ബുക്കിൽ കുറിച്ചു.

Read More

പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തു, അതിനെന്താ?- ശ്രുതി ഹാസന്‍ പറയുന്നു…

പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടുണ്ടെന്നും അത് തുറന്ന് പറയുന്നതില്‍ തനിക്കൊരു നാണക്കേടുമില്ലെന്നും നടി ശ്രുതി ഹസൻ. പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തതിന്‍റെ പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍ കേട്ടയാളാണ് താരം. എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കുന്ന ആളല്ല ഞാൻ. പക്ഷെ അവള്‍ വളരെ മെലിഞ്ഞതാണ് അല്ലെങ്കില്‍ തടിച്ചതാണ് എന്നിങ്ങനെ പറയുന്നത് ഒഴിവാക്കണം. ഈ രണ്ട് ചിത്രങ്ങളും മൂന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ എടുത്തതാണ്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളോട് വര്‍ഷങ്ങളായി ഞാന്‍ മാനസികമായും ശാരീരികമായും പോരാടുകയാണ്. ആ വേദന ചെറുതല്ല. ശാരീരിക മാറ്റവും ചെറുതല്ല, പക്ഷെ ഏറ്റവും എളുപ്പം എന്‍റെ ആ യാത്ര പങ്കുവയ്ക്കുകയെന്നതാണ്. ഇതെന്‍റെ ജീവിതവും മുഖവുമാണെന്ന് ഞാന്‍ സന്തോഷത്തോടെ പറയുന്നു. ഞാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇത് തുറന്നു പറയുന്നതില്‍ എനിക്ക് നാണക്കേടില്ല. അതിനെ ഞാന്‍ പ്രമോട്ട് ചെയ്‌തോ?. അതിന് ഞാന്‍ എതിരാണോ?. അല്ല, ഞാന്‍ തിരഞ്ഞെടുത്ത ജീവിതമാണിത്. നമുക്ക്…

Read More

ഏഴ് ലുക്കില്‍ വിക്രം; കോബ്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിക്രം നായകനാകുന്ന പുതിയ ചിത്രം കോബ്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഏഴ് വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെ.എസ്. രവികുമാർ, ശ്രീനിഥി ഷെട്ടി, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ.ആർ. റഹ്മാന്‍ ആണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. 2020 മെയില്‍ ചിത്രം തീയറ്ററുകളിലെത്തും. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്.

Read More

ആദ്യമായി ഒരു പോസ്റ്ററില്‍ അച്ഛനും മകനും

പ്രിയദര്‍ശന്‍ ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയുടേതായി പുറത്തുവിട്ട പുതിയ പോസ്റ്ററാണ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവ് മോഹന്‍ലാലും ഈ പോസ്റ്ററിലുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ആയി മോഹന്‍ലാല്‍ എത്തുന്ന സിനിമയില്‍ അദ്ദേഹത്തിന്‍റെ ചെറുപ്പകാലം ആണ് പ്രണവ് അവതരിപ്പിക്കുന്നത്. പ്രഭു, അര്‍ജുൻ, സുനില്‍ ഷെട്ടി, ഫാസിൽ, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശൻ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശൻ, നെടുമുടി വേണു, മുകേഷ്, സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാസ് സിനിമാസ്, കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്‍റെര്‍ടെന്‍മെന്‍റ് എന്നീ ബാനറുകളില്‍ ആന്‍റണി പെരുമ്പാവൂര്‍, ഡോ. സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Read More

കൈയില്‍ മദ്യവും ചുണ്ടില്‍ സിഗരറ്റും! വേറിട്ട ലുക്കില്‍ മലയാളികളുടെ പ്രിയ നടി

ലെന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്‍ട്ടിക്കിള്‍ 21 എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൈയില്‍ മദ്യവും ചുണ്ടില്‍ സിഗരറ്റുമായി ഏറെ വ്യത്യസ്തമായ ലുക്കിലാണ് ലെന പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലെനിന്‍ ബാലകൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു ജോര്‍ജു, ലെന, അജു വര്‍ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദൻ, രാജേഷ് എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാക്ക് വിത്ത് സിനിമ പ്രസന്‍സിന്‍റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

Read More

ആട് ജീവിതം ഷൂട്ടിംഗിന് ജോര്‍ദ്ദാനില്‍ അനുമതിയില്ല; അള്‍ജീരിയയിലേക്ക് മാറ്റി

അയ്യപ്പനും കോശിയും എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന സിനിമയാണ് ആട് ജീവിതം. ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. ഇപ്പോഴിത സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിന് ജോര്‍ദ്ദാനില്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ലൊക്കേഷന്‍ അള്‍ജീരിയയിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് ഒന്‍പതിന് സംവിധായകനും പൃഥ്വിയും ഉള്‍പ്പെടുന്ന സംഘം അള്‍ജീരിയയിലേക്ക് പോകും. മാര്‍ച്ച് 16 മുതല്‍ മെയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. സിനിമയ്ക്ക് വേണ്ടിയുള്ള പൃഥ്വിയുടെ മെലിഞ്ഞ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. നജീബ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. അമല പോള്‍ ആണ് ചിത്രത്തിലെ നായിക. വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെജിഎ ഫിലിംസിന്‍റെ ബാനറില്‍ കെ.ജി, ഏബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്.

Read More

വിനോദ ചാനലുകൾക്ക് റേറ്റിംഗിൽ ഇടിവ്

ഈ വാരത്തെ ടെലിവിഷൻ റേറ്റിംഗ് പോയിന്‍റ് പുറത്തു വന്നപ്പോൾ വിനോദ ചാനലുകളുടെ റേറ്റിംഗിൽ ഗണ്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഫുട്ബോൾ, ക്രിക്കറ്റ് മത്സര പ്രക്ഷേപണങ്ങളും സ്കൂൾ വാർഷിക പരീക്ഷകളുമാണ് ഇടിവിനു കാരണമായി വിലയിരുത്തുന്നത്. ഏഷ്യാനെറ്റ് ഒഴിച്ചുള്ള ചാനലുകൾക്ക് ബിഗ്ബോസ് ഷോ ഭീഷണി ഉയർത്തുന്നുണ്ട്. വിനോദ ചാനലുകളിൽ ഏഷ്യാനെറ്റ് തന്നെയാണ് വ്യൂവർഷിപ്പിൽ ബഹുദൂരം മുന്നിൽ. തൊട്ടുപിന്നിൽ 288 പോയിന്‍റോടെ മഴവിൽ മനോരമയാണുള്ളത്. ഫ്ളവേഴ്സിന് 286, സീ കേരളത്തിന് 205, സൂര്യ ടിവിക്ക് 191, കൈരളിക്ക് 126, അമൃത ടിവിക്ക് 51 എന്നിങ്ങനെയാണ് റാങ്കിംഗ് നില. മികച്ച റേറ്റിംഗുള്ള അഞ്ചു വിനോദ പരിപാടികളിൽ ഏഷ്യാനെറ്റിന്‍റെ പരന്പരകളുടെ ആധിപത്യം തുടരുകയാണ്. വാനന്പാടി പരന്പര ഈ വാരം മുന്നിലെത്തി. കുടുംബവിളക്കാണ് തൊട്ടുപിന്നിൽ. ബിഗ്ബോസ് 11 പോയിന്‍റോടെ ആവറേജ് റേറ്റിംഗ് നിലനിർത്തുന്നുണ്ട്. മഴവിൽ മനോരമയിൽ മഞ്ഞിൽ വിരിഞ്ഞ പൂവാണ് പരന്പരകളിൽ മുന്നിലുള്ളത്. കോടീശ്വരൻ നാലു പോയിന്‍റോടെ…

Read More

കാമുകിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സാമുവല്‍

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരികയെത്തി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. കാമുകിയും ഒഡിഷ സ്വദേശിയുമായ ഇഷ പാട്രിക്കിനെ കാണാനാണ് സാമുവല്‍ വീണ്ടും ഇന്ത്യയിലെത്തിയത്. അഭിഭാഷകയാണ് ഇഷ. ഇരുവരുമൊന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം തിരികെ നല്‍കണമെന്ന്; തൃഷയ്‌ക്കെതിരേ നിര്‍മാതാവ്

തൃഷ പ്രധാന വേഷത്തിലെത്തി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രമാണ് പരമപഥം വിളയാട്ട്. സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ അവശേഷിക്കുന്പോൾ തൃഷയ്ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിർമാതാവ്. ചിത്രത്തിന്‍റെ പ്രീ റിലീസിങ്ങ് ചടങ്ങുകൾക്ക് തൃഷ എത്താതിരുന്നതാണ് നിർമാതാവ് ടി.ശിവയെ ചൊടിപ്പിച്ചത്. സംവിധായകനായ തിരുജ്ഞാനത്തോടുള്ള സ്നേഹം കാരണമാണ് നായകനില്ലാതെ സ്ത്രീപ്രധാനമായ സിനിമ തൃഷയെ നായികയാക്കി ചെയ്യാൻ തീരുമാനിച്ചതെന്ന് ശിവ പറയുന്നു. എന്നാൽ സിനിമയുടെ പ്രമോഷൻ ചടങ്ങുകളിൽ നിന്ന് തൃഷ വിട്ടു നിൽക്കുകയാണെങ്കിൽ തൃഷയുടെ പ്രതിഫലത്തിൽ നിന്ന് ഒരു വിഹിതം തിരികെ നൽകണമെന്നാണ് ടി.ശിവ ആവശ്യപ്പെടുന്നത്.

Read More