ബൈക്കിൽ പിന്തുടർന്ന ആരാധകനെ ഉപദേശിച്ച് രജനികാന്ത്

കാറിനെ പിന്തുടർന്ന ആരാധകനെ സ്നേഹത്തോടെ ഉപദേശിച്ച് രജനികാന്ത്. ഹിമാലയ യാത്ര കഴിഞ്ഞ് ചെന്നൈ വിമാനത്താവളത്തിൽ താരം തിരിച്ച് എത്തിയിരുന്നു. ഇവിടെ നിന്നും വീട്ടിലേക്ക് തിരിച്ചുള്ള യാത്രയിലാണ് രജനിയെ ആരാധകൻ ബൈക്കിൽ പിന്തുടർന്നത്. രജനികാന്തിന്‍റെ കാർ വീടിനുള്ളിലേക്ക് കയറിയതും ആരാധകൻ തിരികെ പോകുവാനൊരുങ്ങി. എന്നാൽ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് താരം ആരാധകനെ വീടിനുള്ളിലേക്ക് വിളിപ്പിക്കുകയായിരുന്നു. ബൈക്കിൽ ഇങ്ങനെ പിന്തുടരുതെന്നും അത് സുരക്ഷിതമല്ലെന്നും താരം ഉപേശിക്കുകയും ചെയ്തു. മാത്രമല്ല തനിക്കൊപ്പം നിന്ന് ചിത്രമെടുക്കുവാനും താരം ആരാധകനെ അനുവദിച്ചു.

Read More

ചെസ് കളിച്ച് തകർത്ത് സുരേഷ് ഗോപിയും ദുൽഖറും

സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിലെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാളായ സുരേഷ് ഗോപിയും ദുൽഖർ സൽമാനും ചെസ് കളിക്കുന്ന ചിത്രമാണിത്. ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് സിനിമ നിർമിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുൽഖർ സൽമാൻ സിനിമയിൽ ഒരു അതിഥി വേഷത്തെയാണ് കൈകാര്യം ചെയ്യുന്നത്. കല്യാണി പ്രിയദർശനും ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read More

വിശ്വാസം! അജിത്തിനൊപ്പം വീണ്ടും നയൻസ്

വിശ്വാസം എന്ന ചിത്രത്തിനുശേഷം നയൻതാര വീണ്ടും അജിത്തിന്‍റെ നായികയാകുന്നു. അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയൻതാര നായികയാകുന്നതെന്നാണ് വാർത്തകൾ. നേർകൊണ്ട പാർവൈ എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച്. വിനോദും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും അജിത്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിതെന്നാണ് റിപ്പോർട്ട്.

Read More

15 വർഷത്തിനു ശേഷം ഭർത്താവിനൊപ്പം രമ്യ

തെന്നിന്ത്യൻ താരം രമ്യാകൃഷ്ണൻ വീണ്ടും ഭർത്താവിന്‍റെ ചിത്രത്തിലഭിനയിക്കുന്നു. 15 വർഷത്തിനു ശേഷമാണ് രമ്യ ഭർത്താവ് കൃഷ്ണവംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കുന്നത്. നാഗാർജുനയെ നായകനാക്കി 1998ൽ കൃഷ്ണവംശി സംവിധാനം ചെയ്ത ചന്ദ്രലേഖ എന്ന ചിത്രത്തിൽ രമ്യ കൃഷ്ണൻ അഭിനയിച്ചിരുന്നു. പിന്നീട് അവർ പ്രണയബദ്ധരാവുകയും 2003ൽ വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷം 2004ൽ കൃഷ്ണവംശി യുവതാരം നിഥിനെ നായകനാക്കി സംവിധാനം ചെയ്ത ശ്രീ ആഞ്ജനേയം എന്ന ചിത്രത്തിലും രമ്യ കൃഷ്ണൻ അഭിനയിച്ചു. അതിനുശേഷം പത്തോളം ചിത്രങ്ങൾ കൃഷ്ണവംശി സംവിധാനം ചെയ്തെങ്കിലും അവയിലൊന്നിലും രമ്യക്ക് വേഷമില്ലായിരുന്നു. ഇപ്പോൾ പതിനഞ്ചു വർഷത്തിനുശേഷം ഭർത്താവിന്‍റെ ചിത്രത്തിൽ രമ്യ വീണ്ടും അഭിനയിക്കുകയാണ്. പ്രകാശ് രാജ് നായകനാകുന്ന വന്ദേമാതരം ആണ് ചിത്രം. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും.

Read More

അൺഫോളോ ചെയ്ത ശേഷം… ബുമ്രയെക്കുറിച്ച് വീണ്ടും അനുപമ പരമേശ്വരൻ

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര ട്വിറ്ററിൽ ഒരേയൊരു നടിയെ മാത്രമാണ് ഫോളോ ചെയ്യുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവരുകയും പിന്നെ അന്യഭാഷാ ചിത്രങ്ങളിൽ തിരക്കേറുകയും ചെയ്ത അനുപമ പരമേശ്വരനെയാണ് ബുമ്ര ഫോളോ ചെയ്യുന്നത്. ഇതേ തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകൾ സിനിമാ പ്രേമികൾക്കിടയിൽ സജീവമായി. ഗോസിപ്പുകൾ അസഹനീയമായപ്പോൾ ബുമ്രയ്ക്ക് അനുപമയെ അൺഫോളോ ചെയ്യേണ്ടിയും വന്നു. തങ്ങൾക്കിടയിൽ സൗഹൃദങ്ങൾക്കുപ്പുറം യാതൊന്നുമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുപമ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താനും ബുമ്രയും സുഹൃത്തുക്കളാണെന്നും അതിനാലാണ് ട്വിറ്ററിൽ പരസ്പരം ഫോളോ ചെയ്തതെന്നും അനുപമ വ്യക്തമാക്കിയത്. പക്ഷെ ചിലർ തന്‍റെ ചിത്രങ്ങളിൽ ബുമ്രയുടെ പേര് ചേർത്തും ബുമ്രയുടെ ചിത്രങ്ങളിൽ തന്‍റെ പേര് ചേർത്തും കമന്‍റുകൾ ഇട്ടത് വിഷമിപ്പിച്ചു. അതോടെ ബുമ്ര തന്നെ ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചു. എന്നാലും ഇപ്പോഴും തങ്ങൾ സുഹൃത്തുക്കളാണെന്ന് അനുപമ പറഞ്ഞു.

Read More

ബാസ്കറ്റ് കില്ലിംഗ് ചുരുളഴിക്കാൻ സേതുരാമയ്യർ വരുന്നു

സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യർ പ്രേക്ഷകർ നെഞ്ചിലേറ്റിയ മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രമായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പിൽ തുടക്കമിട്ട സേതുരാമയ്യരുടെ യാത്ര അവസാനിച്ചിട്ടില്ല. കുറ്റകൃത്യങ്ങളുടെ സങ്കീർണമായ കുരുക്കഴിക്കാൻ സേതുരാമയ്യർ വീണ്ടും എത്തുന്നുവെന്ന് റിപ്പോർട്ട്. മുൻചിത്രങ്ങളിലെന്ന പോലെ എസ്.എൻ സ്വാമി തന്നെയാണ് പുതിയതും ഈ സീരിസിലെ അഞ്ചാമത്തേതുമായ സിബിഐ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. കെ.മധു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുക. “ബാസ്കറ്റ് കില്ലിംഗി’ലൂടെയാണ് കഥാവികാസം. ബാസ്കറ്റ് കില്ലിംഗ് എന്ന് പറയുമ്പോൾ അതൊര സസ്പെൻസാണ്. നിഗൂഢതയാണ്. നിങ്ങളിൽ പലരും ഈ വാക്ക് കേട്ടുകാണില്ല. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന ത്രെഡ്. സിനിമ കണ്ടാൽ പ്രേക്ഷകർക്ക് അത് എന്താണെന്ന് മനസിലാകും. കാലത്തിന്‍റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളുടെ മാറ്റങ്ങളും ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും സിനിമയിലേത്. തിരക്കഥ പൂർത്തിയായി. സാഹചര്യങ്ങളെല്ലാം അനുകൂലമാണ്. ഒരു അഭിമുഖത്തിൽ എസ്.എൻ. സ്വാമി പറഞ്ഞു. ഒരു സിബിഐ…

Read More

മോൻ കുഴപ്പമാ..അപ്പൻ അതിലും കുഴപ്പമാ

സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ എത്തി. പൃഥ്വിരാജും രഞ്ജിത്തുമാണ് പോസ്റ്ററിലുള്ളത്. കോശിയായി പൃഥ്വിരാജും അച്ഛൻ കുര്യനായി രഞ്ജിത്തും സിനിമയിൽ എത്തുന്നു. മോൻ കുഴപ്പമാ..അപ്പൻ അതിലും കുഴപ്പമാ എന്ന വിശേഷണവും പൃഥ്വി ചിത്രത്തിന് നൽകിയിട്ടുണ്ട്. ബിജു മേനോൻ സിനിമയിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനാർക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന സിനിമയാണ് അയ്യപ്പനും കോശിയും. അന്ന രാജൻ, സിദ്ധിഖ്, അനു മോഹൻ, ജോണി ആന്‍റണി, സാബു മോൻ, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

അത്‌ സങ്കടമുള്ള കാര്യമാണ്! കുഞ്ഞുങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല: ദീപിക പദുക്കോൺ

കുട്ടികളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ദീപിക പദുക്കോണ്‍. എച്ച്ടി കഫേയുമായി സംസാരിക്കുന്നതിനിടെയാണ് താരം മനസ് തുറന്നത്. സമൂഹത്തിന്‍റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് പെരുമാറണമെന്ന് പറയുന്നത് സങ്കടമുള്ള കാര്യമാണ്. കുറെ കാലമായില്ലെ നിങ്ങൾ പ്രണയിക്കുന്നു, ഇനി എപ്പോഴാണ് കല്യാണം. അത് കഴിഞ്ഞാൽ കുട്ടികളായല്ലേ?. എപ്പോഴാണ് കുട്ടികളുണ്ടാകുന്നത്. പേരക്കുട്ടികൾ എപ്പോഴാണ്. എന്നൊക്കയാണ് ചോദ്യങ്ങൾ വരുന്നത്. പറഞ്ഞുവെച്ചിട്ടുള്ള ചോദ്യങ്ങളാണ് ഇവയെല്ലാം. ഇത്തരം കാര്യങ്ങളെ ഓർത്ത് ഞങ്ങൾ ഒട്ടും ആശങ്കപ്പെടുന്നില്ല. ദീപിക പറഞ്ഞു.

Read More

ആ വാശിയാണ് വിവാഹത്തിന് താമസം! വിവാഹം നടക്കുമോ ഇല്ലയോ എന്നുള്ള ചിന്താക്കുഴപ്പത്തില്‍ ആരാധകർ

നടി അനിഷ അല്ലി റെഡ്ഡിയുമായി തമിഴ് നടൻ വിശാലിന്‍റെ വിവാഹം നടക്കുമോ ഇല്ലയോ എന്നുള്ള ചിന്താക്കുഴപ്പത്തിലാണ് വിശാലിന്‍റെ ആരാധകർ. വിശാലുമൊത്തുള്ള ചിത്രങ്ങൾ അനിഷ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ചതാണ് വിവാഹം നടക്കില്ലെന്ന തീരുമാനത്തിലെത്താൻ ആരാധകരെ പ്രേരിപ്പിച്ചത്. അതേസമയം വിശാലിന്‍റെ ജന്മദിനത്തിൽ അനിഷ ആശംസകൾ അറിയിച്ചതോടെ ആരാധകർ വീണ്ടും ചിന്താക്കുഴപ്പത്തിലായി. എന്തായാലും അവർ തമ്മിലുള്ള വിവാഹം ഉടൻ നടക്കുമെന്നും ഒന്നിനും ഒരു തടസവുമില്ലെന്നും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിശാലിന്‍റെ പിതാവും ചലച്ചിത്ര നിർമാതാവുമായ ജി.കെ. റെഡ്ഡി. നടികർ സംഘത്തിന്‍റെ പുതിയ കെട്ടിടത്തിൽ വെച്ചുമാത്രമേ തന്‍റെ വിവാഹ ചടങ്ങുകൾ നടത്തുകയുള്ളൂവെന്ന വാശിയിലാണത്രേ വിശാൽ. പണി പൂർത്തിയാകേണ്ട താമസമേയുള്ളൂ വിവാഹത്തിന് എന്നാണ് വിശാലിന്‍റെ പിതാവ് പറയുന്നത്. മാര്‍ച്ച് 16ന് ഹൈദരാബാദില്‍ ആയിരുന്നു വിശാലിന്‍റെയും അനിഷയുടെയും വിവാഹനിശ്ചയം.

Read More

മഞ്ജു വാര്യർ രജനികാന്തിനൊപ്പം‍ ? പുതിയ വിവരങ്ങള്‍ ഇങ്ങനെ…

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമായ അസുരൻ തമിഴകത്തെ കീഴടക്കിയിരിക്കുകയാണ്. ധനുഷ് നായകനായ ഈ ചിത്രം ഇപ്പോൾത്തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. മാത്രമല്ല ധനുഷിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി വെട്രിമാരൻ സംവിധാന ചെയ്ത അസുരൻ മാറിക്കഴിഞ്ഞു. ചിത്രത്തിൽ കാഴ്ചവച്ച മികച്ച അഭിനയത്തിന്‍റെ പേരിൽ അഭിനന്ദന പ്രവാഹങ്ങൾക്ക് നടുവിലാണ് മഞ്ജു ഇപ്പോൾ. അസുരനു ശേഷം നിരവധി ഓഫറുകളാണ് തമിഴകത്തു നിന്ന് മഞ്ജു വാര്യർക്ക് ലഭിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയം സൂപ്പർ‌താരം രജനീകാന്തിന്‍റെ നായികയാകാനുള്ള ക്ഷണമാണ്. രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി പരിഗണിക്കുന്നത് മഞ്ജു വാര്യരെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമായിരിക്കുമിതെന്നും വാർത്തകളുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലാണ് മഞ്ജു വാര്യരുടെ അടുത്ത ചിത്രം.

Read More