സ്ത്രീകളെ കുറിച്ച് പറയാൻ പാടില്ലെന്നുണ്ടോ ? നിങ്ങൾ തെറ്റിദ്ധരിച്ചതിനു ഞാനെന്ത് ചെയ്യും

ബോളിവുഡിന്‍റെ സൂപ്പർനായകൻ സൽമാൻഖാനു സ്ത്രീകളെ കുറിച്ച് പറയാൻ പാടില്ലെന്നുണ്ടോ. താരം സ്ത്രീകളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ വരും കുറേ വിവരാന്വേഷികൾ. കല്യാണം ആയല്ലേ, ഒടുവിൽ അതു സംഭവിച്ചുവല്ലേ എന്നൊക്കെ പറഞ്ഞ്. താനൊരു പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന് താരം ട്വീറ്റ് ചെയ്തയുടൻ ആളുകളുടെ ചിന്ത പോയത് അങ്ങനെയാണ്. പ്രായം തികഞ്ഞുനിൽക്കുന്ന സൽമാനൊരു ഇണയെ കണ്ടെത്തിക്കാണുമെന്ന്. പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല, ആയുഷ് ശർമയുടെ പുതിയ ചിതത്തിലെ നായികയെ കണ്ടെത്തിയ കാര്യമാണ് സൽമാൻ ട്വീറ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. ട്വീറ്റ് വൈറലാവുകയും ആളുകൾ സൽമാന്‍റെ ഭാവിവധുവിനെക്കുറിച്ചാണ് ട്വീറ്റ് ചെയ്തിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചതും സൽമാന്‍റെ കുറ്റമല്ലല്ലോ.ഒടുവിൽ സൽമാൻ തന്നെ തന്‍റെ വിവരാന്വേഷികൾക്കു മറുപടി പറഞ്ഞിരിക്കുന്നു. “”വിവാഹിതനാകാൻ ആഗ്രഹിക്കുന്പോൾ ഞാൻ വിവാഹം കഴിക്കും. വിവാഹം കഴിക്കുന്നത് എപ്പോഴാണെന്ന് എനിക്ക് നിങ്ങളെ അറിയിക്കേണ്ട കാര്യമില്ല. വിവാഹിതനാകുന്പോൾ ഞാൻ അതിനെക്കുറിച്ച് ട്വീറ്റ് ചെയ്യും”-സൽമാൻ വ്യക്തമാക്കി.

Read More

എനിക്കും വേണം കല്യാണം!

ഇനിയാരും വിവാഹകാര്യത്തക്കുറിച്ച് തിരക്കേണ്ടെന്നുള്ള മട്ടിൽ ബോളിവുഡ് നടി കങ്കണ റണൗത്ത് തന്‍റെ കല്യാണം എന്നാണെന്ന് അങ്ങ് പ്രഖ്യാപിച്ചു. 2019-ൽ താൻ വിവാഹം കഴിക്കുമെന്നാണ് കങ്കണ പ്രഖ്യാപിച്ചിരിക്കുന്നത്. ലാക്‌മെ ഫാഷന്‍ വീക്കില്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കങ്കണ തന്‍റെ വിവാഹ കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. എന്നാൽ ആരെയാണ് വിവാഹം കഴിക്കുക എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ കങ്കണ തയ്യാറായില്ല. ഇതോടെ പപ്പരാസികൾക്ക് കങ്കണയുടെ പിന്നാലെ പായാൻ ഒരു കാരണം കൂടിയായി. വിവാഹത്തെക്കുറിച്ച് താരം മുന്നേ പറഞ്ഞ കാര്യങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വിവാഹിതരല്ലാതെയും നമുക്ക് ജീവിക്കാന്‍ കഴിയും എന്നാണ് അന്ന് കങ്കണ പറഞ്ഞിരുന്നത്. ഇന്നത്തെ കാലത്ത് വിവാഹത്തിന് മറ്റൊരര്‍ത്ഥമാണുള്ളത്. സമൂഹത്തില്‍ ഒരിടം കണ്ടെത്താനും പണത്തിനും സ്ത്രീകള്‍ക്ക് പരുഷന്മാരെ ആശ്രയിക്കേണ്ട എന്നും തങ്ങളെ അംഗീകരിക്കുന്ന പുരുഷനെയാണ് സ്ത്രീ അന്വേഷിക്കുന്നത് എന്നും കങ്കണ പറഞ്ഞിരുന്നു. ഇത്തരം അഭിപ്രായങ്ങളിൽ നിന്നെല്ലാം ഒറ്റയടിക്കാണ് താരം പിൻവലിഞ്ഞത്.

Read More

വാലന്‍റൈൻസ് ഡേയ്ക്ക് അനുഷ്കയും വിരാടും ഒന്നിക്കില്ല

ബോളിവുഡിലെ ഹോട്ട് ദന്പതികളായ അനുഷ്ക ശർമയും വിരാട് കോഹ്‌‌ലിയും ഇത്തവണ വാലന്‍റൈൻസ് ഡേഒന്നിച്ച് ആഘോഷിക്കില്ലെന്ന് ഉറപ്പായി. അനുഷ്ക ശർമ ഇപ്പോൾ ഷൂട്ടിംഗ് തിരക്കിലാണ്. കോഹ്‌‌ലി ആവട്ടെ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരന്പരയുമായി ബന്ധപ്പെട്ടുമാണ്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം വിവാഹിതരായ ഇവരുടെ ആദ്യ വാലന്‍റൈൻസ് ഡേ ആണ് വരാൻ പോകുന്നത്. ജോലിത്തിരക്കുമൂലം ഒന്നിക്കാൻ കഴിയാതെ പോകുന്നതിന്‍റെ വിഷമം രണ്ടുപേർക്കുമുണ്ട്. അനുഷ്ക സുയ് ദാഗ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് ഇപ്പോൾ. ചിത്രത്തിൽ വരുണ്‍ ധവാനാണ് നായകൻ. പ്രണയത്തിലായിരുന്ന സമയത്ത് വാലന്‍റൈൻസ് ഡേ ഇരുവരും ആഘോഷിക്കുന്നതിൽ പ്രത്യേക താല്പര്യം കാട്ടാറുണ്ടായിരുന്നു. ഇത്തവണ ഇരുവർക്കും വാലന്‍റൈൻസ് ഡേ ഒന്നിച്ചാഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും പരസ്പരം വാലന്‍റൈൻസ് ഡേ സമ്മാനങ്ങൾ കൈമാറുമെന്ന കാര്യത്തിൽ സംശയമില്ല. എന്തു സമ്മാനമായിരിക്കും ഇരുവരും പരസ്പരം കൈമാറുകയെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഇവരുടെ ആരാധകർ.

Read More

മോഹൻലാൽ മെട്രോ മാനാകുമോ…?

കൊച്ചി മെട്രോയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മെട്രോമാനായി മോഹൻലാൽ എത്തുമെന്ന് സൂചന. കൊച്ചി മെട്രോയ്ക്കായി വീടും സ്ഥലവും വിട്ടുകൊടുക്കേണ്ടി വന്ന യുവതിയുടെ കഥപറയുന്ന ചിത്രമായ അറബിക്കടലിന്‍റെ റാണി ദി മെട്രോ വുമൺ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുമെന്ന് അറിയുന്നത്. റീമ കല്ലിങ്കലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മെട്രോമാൻ ഇ.ശ്രീധരരനായാണ് മോഹൻലാൽ ചിത്രത്തിലെത്തുക. എം.പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.സുരേഷ് ബാബുവും എം.യു. പ്രവീണും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞശേഷമായിരിക്കും അറബിക്കടലിന്‍റെ റാണി ദി മെട്രോവുമണിൽ അഭിനയിക്കാൻ മോഹൻലാൽ എത്തുക.

Read More

ആദിയുടെ കളക്ഷന്‍ റിക്കാര്‍ഡ് ചരിത്രത്തിലേക്ക്

ജനുവരി 26 ന് റിലീസ് ചെയ്ത ആദി വിജയകരമായി ആദ്യ വാരം പിന്നിട്ട് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കലക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സിനിമ. കേരള ബോക്സോഫീസില്‍ മികച്ച കുതിപ്പ് തന്നെയാണ് പ്രണവ് നടത്തിയത്. വീക്കെന്‍ഡ് കലക്ഷനിനുള്‍പ്പടെയായി വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം പത്ത് കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തുടക്കക്കാരനെന് നിലയില്‍ ശക്തമായ പിന്തുണയാണ് പ്രണവിന് ലഭിച്ചത്. രണ്ടാം വാരത്തിലേക്ക് എത്തിയ ആദി ഇതിനോടകം തന്നെ 20 കോടി നേടിക്കഴിഞ്ഞുവെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്റെയും പ്രണവിന്റെയും ആരാധകര്‍ നല്‍കുന്ന ശക്തമായ പിന്തുണ കലക്ഷനിലും പ്രകടമാണ്. വിദേശത്ത് കൂടി റിലീസ് ചെയ്യുന്നതോടെ ആദി 50 കോടി ക്ലബില്‍ അനായാസേന ഇടം പിടിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. താരപുത്രനെന്നതിനും അപ്പുറത്ത് പ്രണവെന്ന തുടക്കകാരന് അത്രയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്ന് മാത്രമായി ചിത്രം…

Read More

ഫഹദ് പിന്മാറിയോ‍‍‍‍?

ഫഹദ് ഫാസിൽ ,അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നീ വൻതാരങ്ങൾ അണിനിരക്കുന്ന മണിരത്നത്തിന്‍റെ പുതിയ ചിത്രം നേരത്തെ തന്നെ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചിത്രത്തിലെ വൻതാരസാന്നിധ്യം തന്നെയായിരുന്നു പ്രൊജക്ടിന് ഇത്രയേറെ വാർത്താ പ്രാധാന്യം നൽകിയത്. ഇപ്പോഴിതാ തമിഴകത്തു നിന്ന് പുതിയ വാർത്ത- ചിത്രത്തിൽ നിന്നും ഫഹദ് പിന്മാറിയത്രേ. പ്രതിഫലം സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഫഹദ് ഫാസിൽ ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് വാർത്തകളെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. ഡേറ്റ് പ്രശ്നമാണ് പിൻമാറ്റത്തിനു കാരണമെന്നും വാർത്തകളുണ്ട്. മാത്രമല്ല ഫഹദിന് പകരം മാധവൻ അഭിനയിക്കുമെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അതിഥി റാവു, പ്രകാശ് രാജ്, ജയസുധ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം- എ.ആർ. റഹ്മാൻ, ഛായാഗ്രഹണം-സന്തോഷ് ശിവൻ. ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.

Read More

നായികയായി വീണ്ടും ഷക്കീല

ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഷക്കീല വീണ്ടും അഭിനയരംഗത്തേക്ക്. ശീലാവതി എന്ന തെലുങ്ക് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായാണ് ഷക്കീല അഭിനയിക്കുന്നത്. ഷക്കീലയുടെ 250ാം ചിത്രമാണ് ശീലാവതി. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നാണ് വാർത്തകൾ. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. സായ്റാം ദസാരിയാണ് സംവിധായകൻ. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യും.

Read More

ദീപിക വാങ്ങിയത് 13 കോടി !

വിവാദചിത്രം പദ്മാവതിൽ അഭിനയിക്കാൻ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ വാങ്ങിയത് 13 കോടി രൂപയെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ച നായകനടൻമാരായ രണ്‍വീർ സിംഗും ഷാഹിദ് കപൂറും വാങ്ങിയതാവട്ടെ 10 കോടിയും. പദ്മാവതിൽ അഭിനയിച്ചതോടെ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിയായി ദീപിക പദുക്കോണ്‍ മാറി. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആദ്യ പേര് പത്മാവതി എന്നായിരുന്നു. രജ്പുത് കർണി സേന ഉൾപ്പെടെയുള്ള സംഘടനകളുടെ ഭാഗത്തുനിന്ന് ചിത്രത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. രജപുത്ര ഇതിഹാസങ്ങളിലെ ഏറ്റവും ധീരവനിതകളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന റാണി പത്മിനിയെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരേ പ്രതിഷേധം ഉയർന്നത്. പ്രതിഷേധം ശക്തമായതോടെയാണ് ചിത്രത്തിന്‍റെ പേര് പത്മാവത് എന്നാക്കി മാറ്റിയത്. ഒടുവിൽ കോടതി ഇടപെട്ടാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്.

Read More

രജനി സാർ ശരിക്കും ഞെട്ടിച്ചു: അനുഷ്ക

ബാഹുബലിയിലെ ദേവസേനയ്ക്ക് പിന്നാലെ അനുഷ്ക ഷെട്ടി ശക്തമായ കഥാപാത്രവുമായി എത്തിയ ചിത്രമാണ് ബാഗമതി. ചിത്രം സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിൽ ശക്തമായ മാസ് പ്രകടനമാണ് അനുഷ്ക കാഴ്ച വച്ചിരിക്കുന്നത്. ബാഗമതിയുടെ പ്രകടനത്തിന് അനുഷ്കയ്ക്ക് അഭിനന്ദനവുമായി തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് രംഗത്തെത്തിയിരുന്നു. അനുഷ്ക തന്നെയാണ് ഇതു പങ്കുവച്ചത്. “”വളരെ അപ്രതീക്ഷിതമായിരുന്നു രജനി സാറിന്‍റെ അഭിനന്ദനം. ഒരിക്കലും അദ്ദേഹത്തിന്‍റെ ഫോണ്‍കോൾ പ്രതീക്ഷിച്ചിരുന്നില്ല. രജനി സാർ എന്‍റെ ചിത്രം കണ്ടതിലും എന്നെ വിളിച്ചതിലും വളരെ സന്തോഷമുണ്ട്. രജനികാന്തിനെപ്പോലെയുളള ഒരു വലിയ താരം എന്‍റെ സിനിമ കണ്ടുവെന്ന് പറയുന്നത് വലിയ കാര്യമാണ്. കൂടാതെ ചിത്രത്തിനെ കുറിച്ച് നല്ല അഭിപ്രായവും പറഞ്ഞു. ഒരു സിനിമാ താരം എന്ന നിലയിൽ ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്. അതിൽ താൻ അഭിമാനിക്കുന്നു”- അനുഷ്ക പറഞ്ഞു. രാം ചരണും അനുഷ്കയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരം തന്‍റെ അഭിപ്രായം…

Read More

തമിഴ് റോക്കേഴസ് ചതിച്ചു; ആദി ‘വലയില്‍ കുടുങ്ങി’

കൊച്ചി: പ്രണവ് മോഹൻലാൽ നായകനായെത്തിയ പുതിയ ചിത്രം “ആദി’ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് റോക്കേഴസ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്.

Read More