ഹിസ്ബുള്ളയുടെ ആക്രമണം; ഇസ്രേലി പൗരൻ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഇസ്രയേൽ സൈനിക വാഹനവ്യൂഹത്തിനു നേർക്ക് ഹിസ്ബുള്ള ന‌ടത്തിയ ആക്രമണത്തിൽ ഇസ്രേലി പൗരൻ കൊല്ലപ്പെട്ടു. ടാങ്ക് വേധ മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് വാഹനങ്ങൾ തകർത്തതായി ഹിസ്ബുള്ള അറിയിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ചികിത്സയിലിരിക്കെ മരിച്ചതായും ഇസ്രയേൽ സൈന്യം പറഞ്ഞു. ലബനൻ അതിർത്തിയിലെ തർക്കഭൂമിയായ ഹാർദോവിലായിരുന്നു ആക്രമണം നടന്നത്. വ്യാഴാഴ്ച ഇസ്രയേൽ റാഫയിൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മധ്യ‌ഗാസയിൽ ഇസ്രയേൽ നടത്തിയ ടാങ്ക് ഷെല്ലിംഗിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ വ്യാഴാഴ്ച ഏദൻ ക‌ടലിടുക്കിലിലൂടെ കടന്നുപോയ കപ്പലിനു നേർക്ക് ഹൂതികളുടെ ആക്രമണമുണ്ടായി. ഗാസയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഹിസ്ബുള്ളയും ഇസ്രേലി സൈന്യവും തമ്മിൽ ലബനൻ അതിർത്തിയിൽ ദിവസവും വെടിവയ്പുണ്ടാകാറുണ്ട്. അടുത്തിടെ ഇസ്രയേൽ ഹിസ്ബുള്ളയുടെ ഉന്നത തീവ്രവാദി നേതാക്കളെ ലക്ഷ്യംവച്ചതോടെയാണ് ലബനൻ അതിർത്തിയിലും വെടിവയ്പ് രൂക്ഷമായത്. വെടിവയ്പിൽ…

Read More

അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു

ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവച്ചുകൊന്നു. ഉത്തർപ്രദേശ് സ്വദേശി സച്ചിൻ കുമാർ സാഹുവാണ് (42) കൊല്ലപ്പെട്ടത്. ടെക്സാസിലെ സാൻ അന്‍റോണിയോയിൽ കഴിഞ്ഞ ഞാ‌യറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.30നായിരുന്നു സംഭവം. സ്ത്രീ‌യെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ വാഹനം ഇടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചതോടെ സച്ചിനു നേർക്ക് വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറ‌യുന്നു. അന്പത്തിയൊന്നുകാരിയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് സാഹുവിന്‍റെ താമസസ്ഥലത്ത് എത്തുന്നത്. വാഹനമിടിച്ച് പരിക്കേറ്റ സ്ത്രീയെ പോലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ സ്ത്രീ അപകടനില തരണം ചെയ്തിട്ടില്ല. ആക്രമണത്തിനു ശേഷം സാഹു സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാൾ തിരിച്ചെത്തിയതായി വിവരം ലഭിച്ചതോടെ പോലീസുകാർ സംഭവസ്ഥലത്ത് വീണ്ടുമെത്തി. ഈ സമയം സാഹു തന്‍റെ ബിഎംഡബ്ല്യൂ കാർ പോലീസുകാർക്കു നേരേ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ഇതോടെ പോലീസ് ഇയാളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇയാൾ മരിച്ചു.…

Read More

കടൽത്തീരത്തു കുടുങ്ങിയ 130ഓളം  തിമിംഗലങ്ങളെ തിരിച്ചയച്ചു

പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു.പെർത്തിന് തെക്ക്, തീരദേശനഗരമായ ഡൺസ്ബറോ കടൽത്തീരത്താണു തിമിംഗലങ്ങളെ സുരക്ഷാസംഘം തിരിച്ചയച്ചത്. മൊത്തം 160 തിമിംഗലങ്ങളാണ് കടൽത്തീരത്ത് എത്തിയത്. ഇവയിൽ 28 ലേറെ തിമിംഗലങ്ങൾ ചത്തു. കടലിലേക്കു മടങ്ങിയ തിമിംഗലങ്ങൾ കരയിലേക്ക് തിരിച്ചുവരുമോയെന്നു നിരീക്ഷിച്ചു വരികയാണ്. ഇത്രയധികം തിമിംഗലങ്ങൾ കൂട്ടത്തോടെ തീരത്തെത്തുന്നത് ആദ്യമാണെന്നു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ജിയോഗ്രാഫ് മറൈൻ റിസർച്ച് ഗ്രൂപ്പ് ചെയർമാൻ ഇയാൻ വീസ് പറഞ്ഞു. കടൽത്തീരത്തെത്തുന്ന തിമിംഗലങ്ങൾക്ക് ഏകദേശം ആറ് മണിക്കൂർ മാത്രമേ കരയിൽ നിലനിൽക്കാൻ കഴിയൂ.

Read More

റഫ ആക്രമിക്കാൻ ഇസ്രയേൽ; പിന്മാറണമെന്ന് അമേരിക്ക

ഗാസ: ഗാസയിലെ 2.3 ദശലക്ഷത്തിലധികം ആളുകൾക്ക് അഭയം നൽകുന്ന തെക്കൻ ഗാസ മുനമ്പിലെ നഗരമായ റഫ നഗരത്തെ ആക്രമിക്കാൻ ഇസ്രയേൽ സൈന്യം തയാറെടുക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മുന്നറിയിപ്പ് അവഗണിച്ചുള്ള നീക്കത്തിൽനിന്നു പിന്മാറണമെന്ന് അമേരിക്ക ഇസ്രയേലിനോട് അഭ്യർഥിച്ചു. എന്നാൽ ഇതു പരിഗ‍ണിക്കാതെ ആക്രമണത്തിന് മുന്നോടിയായി പലസ്തീൻ സിവിലിയന്മാരെ ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം തയാറെടുക്കുകയാണ്. ഒരു മുതിർന്ന ഇസ്രയേലി പ്രതിരോധ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇസ്രയേലിനോട് ഇക്കാര്യം സ്ഥിരീകരിച്ചു. റഫ ഏറ്റെടുക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്നും സർക്കാർ അനുമതി ലഭിക്കുന്ന നിമിഷം ഒരു ഓപ്പറേഷൻ ആരംഭിക്കാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More

ഇറാക്കിൽ 11 ഐഎസ് ഭീകരരെ തൂക്കിലേറ്റി

ബാഗ്‌ദാദ്: ഇറാക്കിൽ 11 ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ തൂക്കിലേറ്റി. നസിറിയ നഗരത്തിലെ സെൻട്രൽ ജയിലിൽ ചൊവ്വാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇറാക്കി നിയമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വധശിക്ഷ നടപ്പാക്കുന്നതിനു മേൽനോട്ടം വഹിച്ചു. 2017ൽ ഇറാക്കിൽ ഐഎസ് പരാജയപ്പെട്ടതിനെത്തുടർന്ന് നൂറുകണക്കിന് ഭീകരരെ വധിക്കുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്.

Read More

യുഎസ് നൽകിയ മിസൈലുകൾ റഷ്യയ്ക്ക് മുകളിലേക്ക് പ്രയോഗിച്ച് യുക്രെയ്ൻ

കീവ്: യുഎസ് രഹസ്യമായി നൽകിയ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരേ പ്രയോഗിക്കാൻ തുടങ്ങിയതായി അമേരിക്ക. റഷ്യൻ അധിനിവേശ ക്രിമിയയെ ആക്രമിക്കാനാണു മിസൈലുകൾ ഉപയോഗിച്ചത്. ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റത്തിൽ (എടിഎസിഎംഎസ്) പ്രവർത്തിക്കുന്ന ദീർഘദൂര മിസൈലുകളാണ് യുക്രെയിന് നല്കിയിരിക്കുന്നതെന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ബുധനാഴ്ച പറഞ്ഞു. 300 കിലോമീറ്റർ വരെ ശേഷിയുള്ള മിസൈലുകൾ യുക്രെയ്ൻ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ ബൈഡൻ രഹസ്യമായി പച്ചക്കൊടി കാട്ടി. പ്രസിഡന്‍റിന്‍റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു ആയുധങ്ങൾ കൈമാറിയതെന്നു സംസ്ഥാന വകുപ്പ് വക്താവ് വ്യക്തമാക്കി. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ച 61 ബില്യണ്‍ ഡോളറിന്‍റെ സൈനിക സാന്പത്തിക പാക്കേജിന്‍റെ ഭാഗമായി കൂടുതൽ ആയുധങ്ങൾ അമേരിക്ക അയയ്ക്കും. എത്ര ആയുധങ്ങൾ ഇതിനകം അയച്ചിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും എന്നാൽ, വാഷിംഗ്ടണ്‍ കൂടുതൽ ആയുധങ്ങൾ അയയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു.

Read More

തീവ്രവാദം: സിഡ്നിയിൽ ഏഴു കൗമാരക്കാർ അറസ്റ്റിൽ

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ പള്ളിയിൽ പ്രസംഗിക്കുകയായിരുന്ന ബിഷപ്പിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള പരിശോധനയിൽ ഏഴ് കൗമാരക്കാരെ പോലീസ് അറസ്റ്റ്ചെയ്തു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നവരെന്നു കണ്ടെത്തിയാണ് 15 നും 17 നും ഇടയിലുള്ളവരെ അറസ്റ്റ് ചെയ്തത്. മതപരമായ വിശ്വാസത്തിന്‍റെ പേരിൽ അക്രമം പ്രചരിപ്പിക്കാൻ ഇവർ ശ്രമിച്ചുവെന്നു കണ്ടെത്തിയതായി ന്യൂസൗത്ത് വെയിൽസ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡേവിഡ് ഹഡ്സൺ പറഞ്ഞു. കഴിഞ്ഞ 15 ന് ബിഷപ്പിനെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ അറസ്റ്റ് ചെയ്തിരുന്നു. അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേലാണ് ആക്രമിക്കപ്പെട്ടത്. മറ്റു മൂന്നുപേർക്കുകൂടി പരിക്കേറ്റിരുന്നു. സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്‌ലി പ്രദേശത്തെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് പള്ളിയിലാണു സംഭവം നടന്നത്. ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ബിഷപ്പിന്‍റെ ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. ആക്രമണദൃശ്യങ്ങൾ എടുത്തുമാറ്റാൻ സമൂഹമാധ്യമായ എക്സിനോട്…

Read More

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ ലോകമാധ്യമങ്ങൾ

ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണറാലികളിൽ നടത്തുന്ന വിദ്വേഷപ്രസംഗത്തെ വിമർശിച്ച് ലോകമാധ്യമങ്ങൾ. മുസ്‌ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ മക്കളെ ഉണ്ടാക്കുന്നവരെന്നും ആക്ഷേപിച്ചതാണ് ലോകമാധ്യമങ്ങളുടെ വിമർശനത്തിനിടയാക്കിയത്. പ്രസംഗത്തിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തുവരികയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയൊന്നും സ്വീകരിക്കാതെ മൗനം പാലിക്കുകയാണെന്ന് വിദേശമാധ്യമങ്ങൾ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കുനേരേ മോദി നടത്തുന്ന ഏറ്റവും മോശമായ പ്രതികരണമാണ് ഇതെന്ന് അമേരിക്കയിലെ ലോസ് ആഞ്ചലസ് ടൈംസ് എഴുതി. മോദിസർക്കാരിന്‍റെ കാലത്ത് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുനേരേ ആക്രമണങ്ങൾ വർധിച്ചതായും പത്രത്തിന്‍റെ റിപ്പോർട്ടിലുണ്ട്. വോട്ടെടുപ്പ് തുടരുന്നതിനിടെ വിദ്വേഷപ്രസംഗം വഴി മോദി രാജ്യത്ത് സംഘർഷത്തിനു ശ്രമിക്കുന്നുവെന്ന് ആരോപണമുണ്ടെന്ന് ബ്രിട്ടനിലെ ദ ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രി വീണ്ടും പഴയ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളിലേക്കു തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പ്രചാരണതന്ത്രം മാറ്റുന്നതിന്‍റെ സൂചനയാണ് ഇതെന്നും ഖത്തർ ആസ്ഥാനമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.…

Read More

യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന

വാഷിംഗ്ടൺ ഡിസി: യെമൻ തീരത്ത് യുഎസിന്‍റെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകളും മിസൈലും വെടിവച്ചിട്ടു. യുഎസ് പതാകയുള്ള ഷിപ്പിംഗ് കപ്പലായ എംവി യോർക്ക്ടൗണിനെ ലക്ഷ്യം വച്ചാണ് മിസൈൽ ആക്രമണം നടത്തിയതെന്നും സംഭവത്തിൽ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. യെമനിലെ ചെങ്കടൽ തീരത്തിന്‍റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ നവംബർ മുതൽ കപ്പലുകളെ ലക്ഷ്യമിട്ട് നിരവധി മിസൈലുകളും ഡ്രോൺ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. കപ്പലുകൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളെത്തുടർന്ന്, യുഎസും ബ്രിട്ടീഷ് സേനയും ഹൂതികൾക്കെതിരെ വ്യാപക പ്രത്യാക്രമണങ്ങളും നടത്തിയിരുന്നു.

Read More

വെള്ളപ്പൊക്കം; യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും

അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കുമെന്നു റിപ്പോർട്ട്. കഴിഞ്ഞ 16ന് യുഎഇയിൽ ഒറ്റ ദിവസം കൊണ്ട് ഒരു വർഷത്തെ മഴയാണു ലഭിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്നു പല വാഹനയാത്രികരും തങ്ങളുടെ വാഹനങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി. മഴവെള്ളം താമസക്കാരുടെ വീടുകളിലേക്ക് ഇരച്ചുകയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. വെള്ളപ്പൊക്കം കണക്കിലെടുത്ത് മോട്ടോർ പോളിസികൾക്കായി റൗണ്ട് നിരക്ക് വർധന പ്രതീക്ഷിക്കുന്നതായി എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

Read More