ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു. 50നോടടുത്ത് പ്രായമുള്ള സ്ത്രീയും 12 വയസുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ലെബനന്റെ തെക്ക് ഭാഗത്ത് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പും ഇസ്രയേലും പതിവായി വെടിയുതിർക്കുന്ന സ്ഥലത്താണ് സംഭവമുണ്ടായതെന്നു പ്രാദേശിക രക്ഷാപ്രവർത്തകരും ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചു.
Read MoreCategory: NRI
അമേരിക്കയിൽ കാറപകടത്തിൽ ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിലുണ്ടായ കാറപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. തെലങ്കാനയിൽനിന്നുള്ള നിവേഷ് മുക്ക (19), ഗൗതം കുമാർ പാർസി (19) എന്നിവരാണ് മരിച്ചത്. പിയോറിയയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ എൻജിനീയറിഗ് വിദ്യാർഥികളാണ്. സർവകലാശാലയിൽനിന്നു സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങുമ്പോൾ എതിർദിശയിൽനിന്നു വന്ന കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. നിവേശും ഗൗതമും സംഭവസ്ഥലത്തുതന്നെ മരിച്ചു, രണ്ടു കാറുകളുടെയും ഡ്രൈവർമാർക്കു പരിക്കേറ്റു. ഡോക്ടർ ദമ്പതികളായ നവീനിന്റെയും സ്വാതിയുടെയും മകനാണ് മരിച്ച നിവേശ്.
Read Moreഎയർ അറേബ്യയുടെ പ്രത്യേക ഓഫർ! ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്
ഷാർജ: ഗൾഫ് മേഖലയിലേക്ക് ചെലവു കുറഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കും. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിൽനിന്നു ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് 5,677 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നു കമ്പനി അറിയിച്ചു. ഏപ്രിൽ 22 മുതൽ മേയ് അഞ്ച് വരെ ഇപ്പോഴത്തെ ഓഫർ പ്രയോജനപ്പെടുത്തി ടിക്കറ്റുകളെടുക്കാം. 2024 ഒക്ടോബർ 27 മുതൽ അടുത്ത വർഷം മാർച്ച് 29 വരെയുള്ള കാലയളവിലേക്കു യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാൻ സാധിക്കുക.
Read Moreറിഹേഴ്സലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം; പത്ത് മരണം; വീഡിയോ പുറത്ത്
ക്വലാലംപുര്‍: പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് മരണം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള റിഹേഴ്സലിനിടെയാണ് അപകടം. മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്നാണ് വിവരം. അപകടത്തിന്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നു. റോയല്‍ മലേഷ്യന്‍ നേവിയുടെ യൂറോകോപ്റ്റര്‍ എഎസ് 555 എസ്എൻ ഫെനാക്, അഗസ്റ്റ-വെസ്റ്റ്ലാന്‍ഡ് എ.ഡബ്ല്യു-139 എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പെട്ടത്. ആദ്യത്തെ ഹെലികോപ്റ്ററില്‍ ഏഴ് പേരും രണ്ടാമത്തേതില്‍ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.32നാണ് അപകടം ഉണ്ടായത്. BREAKING: 🇲🇾 2 military helicopters crash after mid-air collision in Malaysia, killing all 10 people on board pic.twitter.com/ckiEaqnd4R — Megatron (@Megatron_ron) April 23, 2024
Read Moreസിംഗപൂരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവു ശിക്ഷ
സിംഗപൂർ: സിംഗപൂരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവു ശിക്ഷ. 2019 ജനുവരി 17 എം. കൃഷ്ണൻ(40) എന്നയാളാണ് കാമുകി മല്ലിക ബീഗം റഹമാൻസ അബ്ദുൾ റഹ്മാനെ(40) കൊലപ്പെടുത്തിയത്. മല്ലികയ്ക്ക് അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ചവിട്ടിയും തൊഴിച്ചുമാണ് ഇയാൾ മല്ലികയെ കൊലപ്പെടുത്തിയത്. കൃഷ്ണൻ കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ചതായി “ടുഡേ’ പത്രം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
Read Moreറേസിംഗ് കാർ നിയന്ത്രണംവിട്ടു; കുട്ടി ഉൾപ്പെടെ 7 പേർ മരിച്ചു
കൊളംബോ: ശ്രീലങ്കയിൽ കാർ റേസിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ എട്ടു വയസുള്ള പെൺകുട്ടിയാണ്. 21 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ശ്രീലങ്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫോക്സ് ഹിൽ സർക്യൂട്ടിലായിരുന്നു റേസിംഗ് നടന്നത്. ഇവിടെ സുരക്ഷാ വേലിയില്ലാത്ത ഒരു സ്ട്രെച്ചിലാണ് അപകടമുണ്ടായത്. കോവിഡ് മഹാമാരിയും ശ്രീലങ്കയെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധിയും കാരണം അഞ്ച് വർഷമായി മുടങ്ങിപ്പോയ കാർ റേസിംഗാണ് ഇത്തവണ ആഘോഷപൂർവം സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയുടെ പ്രചരണാർത്ഥം എല്ലാവർക്കും ഇക്കുറി പ്രവേശനം സൗജന്യമാക്കിയിരുന്നു.
Read Moreആഫ്രിക്കയിൽ ബോട്ട് മറിഞ്ഞ് 50 മരണം
ബംഗു: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ബോട്ട് മറിഞ്ഞ് 50 പേർ മരിച്ചു. നിരവധിപ്പേരെ പേരെ കാണാതായി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബംഗുവിൽ എംപോക്കോ നദിയിലാണു സംഭവം. ഒരു ഗ്രാമത്തിലെ ശവസംസ്കാര ചടങ്ങിന് പോകുകയായിരുന്നവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 50 മൃതദേഹങ്ങൾ കണ്ടെത്തിയായി അധികൃതർ അറിയിച്ചു.
Read Moreയുഎഇയിലെ മഴക്കെടുതി; ശന്പളം നേരത്തെ നൽകും; ഇന്നു മുതൽ വീണ്ടും മഴ
അബുദാബി: യുഎഇയിൽ കഴിഞ്ഞയാഴ്ചയു ണ്ടായ മഴക്കെടുതികളിൽനിന്നു കരകയറുന്ന ജനങ്ങളെ സഹായിക്കാൻ ഭരണകൂടം ഊർജിത പദ്ധതികൾ തയാറാക്കി. ഈ മാസത്തെ ശമ്പളം നേരത്തേ നൽകാൻ പ്രസിഡന്റ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നിർദേശം നൽകി. ഏപ്രിൽ 23ന് ശമ്പളം നൽകാനാണ് നിർദേശം. സർക്കാർ ജീവനക്കാർ, സൈനികർ, വിമുക്ത ഭടന്മാർ, സാമൂഹ്യ സുരക്ഷ സ്കീമിൽ ഉള്ളവർ എന്നിവർക്ക് നേരത്തേ വേതനം ലഭിക്കും. താമസസ്ഥലങ്ങളും കെട്ടിടങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ റിയൽ എസ്റ്റേറ്റ്, കെട്ടിടം ഉടമകൾക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ മഴക്കെടുതികളിൽ വ്യാപകനഷ്ടം സംഭവിച്ചിരുന്നു. അതേസമയം, യുഎഇയിൽ ഇന്നു മുതൽ വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ മഴയുടെ തീവ്രതയുണ്ടാകില്ലെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഖത്തറിലും ഒമാനിലും മഴയ്ക്ക് സാധ്യത അറിയിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുമുണ്ട്. രണ്ട് മുതൽ നാല് അടി…
Read Moreമഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴയുടെ കെടുതി തുടരുന്നതിനാൽ ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. അതേസമയം ദുബായിലേക്കുള്ള മറ്റു വിമാനങ്ങളുടെ സർവീസ് പുനക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ദുബായി വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് സർവീസ് പുനക്രമീകരിച്ചത്. ദുബായി വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ നീട്ടി. ദുബായി വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈനും അറിയിച്ചു. ഇന്ന് രാത്രി 12 വരെയാണ് ചെക്ക് ഇൻ നിർത്തിവച്ചത്. ദുബായിലേക്ക് നേരിട്ടുള്ള സർവീസ് തുടരും. ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഹെൽപ് ലൈൻ നമ്പറുകൾ +971501 205172,+971569950590, +971507347676,+971585754213
Read Moreദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു
ദുബായ്: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല. വെള്ളപ്പൊക്കത്തിൽ ഒമാനിൽ 20 പേരും യുഎഇയിൽ നാലുപേരും മരിച്ചു. ദുബായ് വിമാനത്താവളം ഭാഗികമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഇപ്പോഴും പലഭാഗങ്ങളും വെള്ളത്തിലാണെന്നാണ് റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. വിദേശ വിമാനക്കന്പനികൾ ഉപയോഗിക്കുന്ന ടെർമിനൽ 1ൽ വിമാനങ്ങൾ ഇറങ്ങാൻ തുടങ്ങിയെങ്കിലും പുറത്തേക്കുള്ള വിമാന സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. ബുധനാഴ്ച 300ഓളം വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിനു വിമാനങ്ങൾ വൈകുകയും ചെയ്തു. എമിറേറ്റ്സിനും ഫ്ളൈ ദുബായും ചെക്ക്-ഇൻ തുറന്നതായി അറിയിച്ചു. ചെക്ക് ഇൻ ചെയ്യാൻ ധാരാളം യാത്രക്കാർ കാത്തിരിക്കുന്നതിനാൽ കാലതാമസം ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കാരണം റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം യുഎഇയിൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളിൽ 250 മില്ലിമീറ്റര്‍…
Read More